Connect with us

Video Stories

ചോരക്കൊതിയുടെ ജയരാജ രാഷ്ട്രീയം

Published

on

സാബിര്‍ കോട്ടപ്പുറം

ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ചാണ് ദാദ്രിയില്‍ മുഹമ്മദ്‌ അഖലാക്കിനെ സംഘപരിവാര്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തുന്നത്. സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ആക്രമിച്ചെന്ന് ആരോപിച്ചാണ് ഷുക്കൂറിനെ സി പി എം ആള്‍ക്കൂട്ടവും കൊലപ്പെടുത്തുന്നത്. വിചാരണ യും തെളിവെടുപ്പും നേതാക്കളുടെ ഉത്തരവും ഒത്ത് ചേര്‍ന്ന പ്രൊഫഷണല്‍ ആള്‍ക്കൂട്ട കൊലപാതകമായിരുന്നു ഷുക്കൂറിന്റെത്. 2012 ലാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. 2014 ല്‍‍ നരേന്ദ്ര മോഡി അധികാരത്തിലെത്തിയത്തിനു ശേഷമാണു ആള്‍ ക്കൂട്ട കൊലപാതകങ്ങള്‍ ഇന്ത്യയില്‍ വലിയ ചര്‍ച്ച്ചയാവാന്‍ തുടങ്ങിയത്. സംഘപരിവാറിന് പോലും ഗുരുസ്ഥാനിയനാകുന്ന തരത്തിലൊരു ആള്‍ക്കൂട്ട കൊലപാതകത്തിനു നേത്രത്വം കൊടുത്തതിന്റെ പേരില്‍ പി ജയരാജന് നേരെ ഷുക്കൂര്‍ വധ കേസില്‍ സി ബി ഐ കൊലക്കുറ്റം ചുമത്തിയപ്പോള്‍ അതിനെ സി പി എം പ്രതിരോധിക്കുന്നത് സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ പേരില്‍ പി ജയരാജനെ പീഡിപ്പിക്കുന്നു എന്ന് പറഞ്ഞാണ്. സംഘപരിവാറി ന്റെ ഉന്മൂലന സ്വഭാവ ത്തെ ആവോളം ആവാഹിച്ചെടുത്ത് വേട്ടക്കാരനായി കുതിക്കുകയും പ്രതിരോധത്തിലാകുമ്പോള്‍ ഇര വേഷം കെട്ടുകയും ചെയ്യുന്ന കൌശലമാണ് സി പി എം കാണിക്കുന്നത് . പി ജയരാജനെ ഫാസിസ്റ്റ് വിരുദ്ധ പോരാളിയാക്കി ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ തന്നെ പരിഹസിക്കുകയാണ്.

സി പി എം നേതാവായിരുന്ന പാട്യം ഗോപാലന്റെ മകനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ എന്‍ ഉല്ലെഖ് രചിച്ച ‘കണ്ണൂര്‍-രക്ത രൂക്ഷിതമായ പ്രതികാര രാഷ്ട്രീയം’ എന്ന പുസ്തകത്തില്‍ മെഡിറ്ററേനിയന്‍ കടലിലെ പ്രത്യേക സ്വയംഭരണാവകാശമുള്ള സിസിലിയ ദ്വീപിനോടാണ് കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെ, വിശിഷ്യാ സി പി എം -ആര്‍ എസ് സു കൊലപാതക രാഷ്ട്രീയത്തെ സാമ്യപ്പെടുത്തുന്നത്. നാല് പതിറ്റാണ്ടിനിടയില്‍ ‍ 200 പേര്‍ കണ്ണൂരില്‍ രാഷ്ട്രീയത്തിന്‍റെ പേരിലുള്ള കൊലക്കത്തിക്കിരയായെന്നാണ് അദ്ദേഹത്തിന്‍ റെ കണ്ടെത്തല്‍. രാജ്യത്തെ തന്നെ ഒരു ജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതക നിരക്കാണിതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു . മെഡിറ്ററേനിയന്‍ കടലിലെ ഓരോ പ്രദേശങ്ങളിലും ആധിപത്യം സ്ഥാപിക്കാന്‍ മാഫിയ സംഘങ്ങള്‍ കൊലപാതകങ്ങള്‍ നടത്തുന്നത് പോലെ സ്വയം ഭരണ ത്തോടും ആധിപത്യത്തോടുമുള്ള ഉന്മാദത്താല്‍ ജയരാജന്മാര്‍ നേത്രത്വം കൊടുക്കുന്ന കൊലപാതകങ്ങള്‍ സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയമല്ല എന്ന് മാത്രമല്ല മാനവികതയോടുള്ള വലിയ വെല്ലുവിളിയും കൂടിയാണ്. ആര്‍ എസു എസ് വിരുദ്ധതയല്ല, മറിച്ച് ആധിപത്യ മനോഭാവമാണ് സംഘപരിവാറിന്റെ ശത്രുപക്ഷത്ത് നില്‍ക്കുന്ന ഷു‍ക്കൂറും ഷുഹൈബും ഫസലും ടി പി ചന്ദ്രശേഖരനുമടക്കമുള്ളവരുടെ ചോരയെടുക്കാന്‍ കണ്ണൂരിലെ സി പി എം നേത്രത്വ ത്തെ പ്രേരിപ്പിച്ചത്.

മാംഗ്ലൂരിലെ ഗണേഷ് ബീഡി കമ്പനി യും തൊഴിലാളികളും തമ്മിലുള്ള പ്രശ്നമാണ് ഇന്ന് കാണുന്ന തരത്തിലുള്ള സി പി എം -ആര്‍ എസ് എസ് രക്തരൂക്ഷിത സംഘര്‍ഷമായി വളര്‍ ന്നത്. അല്ലാതെ സംഘപരിവാര്‍ പ്രത്യശാസ്ത്ര വിരോധത്താല്‍ മുളച്ച് പൊന്തിയതോ വളര്‍ന്നതോ അല്ല കണ്ണൂര്‍ സി പി എമ്മിന്റെ ആര്‍ എസ് എസ് വിരുദ്ധ രാഷ്ട്രീയം. തൊഴിലാളി ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാന്‍ ഗണേഷ് ബീഡി കമ്പനി ആര്‍ എസ് എസുകാരെ ഗുണ്ടാപ്പണി ഏല്‍പ്പിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുകാരായ തൊഴിലാളികള്‍ പ്രതിരോധിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദിനേശ് ബീഡി കമ്പനി തുടങ്ങുന്നതൊക്കെ ഈ സാഹചര്യത്തിലായിരുന്നു. തുടര്‍ന്ന് ആധിപത്യത്തിന്റെ ചോരക്കളി കണ്ണൂര്‍ സി പി എമ്മിന് പഠിപ്പിച്ചത് എം വി രാഖവന്‍ ആയിരുന്നെന്നാണ് എന്‍ ഉല്ലെഖ് നിരീക്ഷിക്കുന്നത്. “എന്നില്‍ നിന്നും എന്തെങ്കിലും പുതുതലമുറ പഠിക്കേണ്ടതായിട്ടുണ്ടെങ്കിൽ അത് അക്രമരാഷ്ട്രീയംകൊണ്ട് ഒന്നും നേടാനാവില്ലെന്നതാണ്. അക്രമംകൊണ്ട് ഒരാശയവും വളര്‍ത്താനാവില്ല ” എന്ന് പിന്നീട് ജനാധിപത്യ ചേരിയുടെ ഭാഗമായിരിക്കുന്ന സമയത്ത് എം വി രാഖവന്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഉന്മൂലന ത്തിന്റെ രാഷ്ട്രീയ ശൈലിയല്ലാത്ത മറ്റൊന്നും പിണറായി -കോടിയേരി -ജയരാജ നെത്രതത്തിനു സംഭാവന ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നതാണ് ഇന്നും ചോര ഉണങ്ങാത്ത കണ്ണൂര്‍ തെളിയിക്കുന്നത്. പിഞ്ചു കുട്ടികളുടെ മുന്‍പില്‍ വെച്ച് ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടതും കൂടി ചേര്‍ത്ത് വെച്ച് വായിച്ചാല്‍ മാത്രമേ വെട്ടേറ്റ് കഷണങ്ങളായിട്ടും തിരിച്ച് വന്ന പാണന്മാര്‍ പാടി നടക്കുന്ന ജയരാജന്റെ ‘വീര കഥ’ പോലും പൂര്‍ണ്ണമാകൂ. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന ആളുകളാണ് കണ്ണൂരില്‍ സി പി എമ്മിന് വേണ്ടി കൊല്ലപ്പെടുന്നതും കൊല്ലാന്‍ പോകുന്നതും. പുരോഗമന പ്രസ്ഥാനം എന്നവകാശപ്പെടുന്ന ഒരു പാര്‍ട്ടിയുടെ ശക്തിദുര്ഗ്ഗമായ ഒരു ജില്ലയില്‍ സമൂഹത്തിലെ ഒരു വിഭാഗം ചാവേറുകളായി അരികുവല്‍ക്കരിക്കപ്പെടുന്നത് നവോത്വാന കേരള ത്തിന്റെ ചര്‍ച്ചകളോടൊപ്പം ഉയര്‍ന്നു വരേണ്ടതുണ്ട്. കളരി പാരമ്പര്യത്തിന്റെ യും യുദ്ധ വംശങ്ങളുടെ തുടര്‍ച്ചയില്‍ ലഭിച്ച ജൈവ സങ്കലനത്തിന്റെ യും ആണധികാര ബോധത്തിന്റെ യും കാരണങ്ങള്‍ കണ്ണൂരിലെ രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ആ ആചാര ത്തെ ലംഘിക്കാനല്ലേ പുരോഗമന പ്രസ്ഥാനം തയ്യാറാവേണ്ടത് ?. എന്നാല്‍ ആ ആചാരം കുലത്തൊഴിലായി തലമുറകള്‍ക്ക് കൈമാറുന്നതാണ് നമ്മള്‍ കാണുന്നത്. പി ജയരാജന്, എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ കണ്ണൂരിലെ പല നേതാക്കളുടെ യും മക്കള്‍ കൊലപാതകം ബോംബ്‌ നിര്‍മ്മാണം തുടങ്ങിയ കേസുകളില്‍ പ്രതികളാണ്.

സ്റ്റേറ്റ് നടപ്പിലാക്കുന്ന വധ ശിക്ഷ യെ എതിര്‍ക്കുന്ന പാര്‍ട്ടിയുടെ നേതാക്കളുടെ അരയില്‍ കത്തിയാണ് ഉള്ളതെന്ന് തെളിയിക്കുന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഷുക്കൂര്‍ വധ കേസില്‍ സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രം . 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്ത് വെച്ചാണ് എം എസ് എഫ് നേതാവായിരുന്ന അരയില്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നതും കൂടെ ഉണ്ടായിരുന്ന സകരിയ്യക്ക് വെട്ടെല്ക്കുന്നതും . സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആക്രമിക്കപ്പെട്ടെന്ന കഥ പ്രചരിപ്പിക്കപ്പെടുകയും തുടര്‍ന്ന് ജില്ലയുടെ പല ഭാഗങ്ങളിലും സംഘര്‍ഷം ഉണ്ടാവുകയും ചെയ്തപ്പോള്‍ ഷുക്കൂറും സുഹൃത്തും സി പി എം പാര്‍ട്ടി ഗ്രാമത്തിലകപ്പെട്ട് പോവുകയായിരുന്നു. ക്രിക്കറ്റ് കളിക്കിടെ പരിക്കേറ്റ സകരിയ്യയെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് ഷുക്കൂറും സുഹൃത്തും സി പി എം ചക്രവ്യൂഹത്തിലകപ്പെട്ടത്. അഭയം തേടിയ വീട്ടുകാരെ ഭീഷണിപ്പെടുത്തി സി പി എം പ്രവര്‍ത്തകര്‍ ഷുക്കൂറിനെ യും സുഹൃത്തിനെ യും വീട്ടില്‍ നിന്നും പുറത്തിറക്കുകയും വിചാരണ ചെയ്യുകയും മുകളില്‍ നിന്നും ലഭിച്ച ഉത്തരവ് പ്രകാരം വധ ശിക്ഷ നടപ്പിലാക്കുകയുമായിരുന്നു . സി പി എമ്മിന്റെ യും ഡി വൈ എഫ്തെ ഐ യുടെ യും പ്രാദേശിക നേതാക്കള്‍ തൊട്ട് പി ജയരാജനും എം വി രാജേഷും വരെ നീളുന്ന ഉന്നത നെത്രത്വവും വധ ശിക്ഷ നടപ്പിലാക്കുന്നതില്‍ കണ്ണികളായി.
തെളിവെടുപ്പിന്റെ യും വിചാരണ യുടെ യും മണിക്കൂറുകള്‍ക്കിടയിലും ചുറ്റും കൂടിയിരുന്ന നൂറുകണക്കിനായ സി പി എമ്മുകാരില്‍ ഒരാളില്‍ പോലും മാനുഷിക മൂല്യങ്ങള്‍ ഉണര്‍ന്നു വന്നില്ല എന്നത് മത ഭ്രാന്ത് പോലൊരു രാഷ്ട്രീയ ഭ്രാന്താണ് സി പി എം കണ്ണൂരില്‍ ഉല്‍പ്പാദിപ്പിക്കുന്നതെന്നതിന്റെ ദ്രിഷ്ടാന്തമായി അവശേഷിക്കുന്നു. മനുഷ്യര്‍ കൊല്ലപ്പെടാന്‍ പോലും കാരണമാകുന്ന തരത്തില്‍ സി പി എമ്മിന്റെ പശുക്കളാണ് പി ജയരാജന്‍ ഉള്‍പ്പെടെ ഉള്ള നേതാക്കള്‍. ഷുക്കൂറിന്റെ വ്യാജ ഫോട്ടോ കാണിച്ച് തന്നെ ആക്രമിക്കാന്‍ വന്നവരില്‍ ഷുക്കൂറും ഉണ്ടായിരുന്നെന്ന് കള്ളം പറയാനും പി ജയരാജന്‍ മടി കാണിച്ചിരുന്നില്ല.

പ്രളയ കാലത്ത് ഗര്‍ഭിണിയെയും ,കൈക്കുഞ്ഞിനെ യും രക്ഷപ്പെടുത്തിയ സൈനികര്‍ക്ക് ഇപ്രാവശ്യത്തെ രാഷ്ട്രപതി യുടെ സൈനിക മെഡല്‍ ലഭിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം നല്‍കിയ മത്സ്യത്തൊഴിലാളികളെ നോബല്‍ സമ്മാനത്തിനു ശശി തരൂര്‍ എം പി ശുപാര്‍ശ ചെയ്യുകയും ചെയ്തിരിക്കുന്നു. അസാധാരണ സാഹചര്യങ്ങളില്‍ പോലും മനുഷ്യ ജീവന് മുന്തിയ പ്രാധാന്യം നല്‍കുന്നത് ഒരു പുരോഗമന സമൂഹത്തിന്റെ അടയാളമാണ്. എന്നാല്‍ ഒരു രാഷ്ട്രീയ തത്വ സംഹിത യുടെ എതിര്‍ പക്ഷത്ത് നില്‍ക്കുന്ന മനുഷ്യ ജീവനുകള്‍ക്ക് വളരെ സാധാരണമായ സാഹചര്യത്തില്‍ പോലും യാതൊരു പ്രാധാന്യവും കൊടുക്കാത്ത പ്രാകൃത മനോഭാവവും പേറിയാണ് സി പി എം നേത്രത്വം ഇപ്പോഴും ജീവിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ പ്രയോഗം പോലുംവരമ്പത്ത് കൂലി എന്നാണ്. ഷുക്കൂറി ന്റെ യോ ടി പി ചന്ദ്രശേഖരന്റെ യോ ജീവിക്കാനുള്ള അവകാശ ത്തെ കുറിച്ച് പാര്‍ട്ടി ബോധവാന്‍മാരല്ലെങ്കിലും ടി പി ചന്ദ്രശേഖരന്‍ വധ കേസില്‍ ജയിലില്‍ കിടക്കുന്ന പ്രതികളുടെ മനുഷ്യാവകാശങ്ങളെ കുറിച്ച് പാര്‍ട്ടിക്ക് ഉത്തമബോധ്യമുണ്ട്. അഭിമന്യൂ കൊല്ലപ്പെട്ടപ്പോള്‍ മാനവികത യെ കുറിച്ച് കാമ്പയിന്‍ നടത്തിയവര്‍ തന്നെയാണ് പാര്‍ട്ടി സെക്രട്ടറി യെ ആക്രമിക്കാന്‍ പോയത് കൊണ്ടല്ലേ ഷുക്കൂര്‍ കൊല്ലപ്പെട്ടതെന്ന ന്യായികരണം ചമക്കുന്നതും. സാംസ്കാരിക രംഗത്തും മാധ്യമ രംഗത്തുമുള്ള സ്വാധിനം ഉപയോഗിച്ചാണ് തങ്ങളുടെ നിലപാടുകളിലെ വൈരുധ്യങ്ങളെ സി പി എം മറച്ച് പിടിക്കുന്നത്. മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയായിരിക്കെ കൊല്ലപ്പെട്ട അഭിമന്യൂ വിന്റെ പേരില്‍ പുസ്തകവും സിനിമയും രചിക്കപ്പെടുന്നു. സാംസ്കാരിക പ്രതികരണങ്ങളും മാനവികത യുടെ ഉദ്ഘോഷങ്ങളും നടക്കുന്നു. അഭിമന്യൂ വിന്റെ അതെ പ്രായത്തില്‍ തന്നെയാണ് ഷുക്കൂറും കൊല്ലപ്പെട്ടത്. സച്ചിദാനന്ദനെ പോലുള്ള ചുരുക്കം ചിലര്‍ പ്രതികരിച്ഛതല്ലാതെ സാംസ്കാരിക കേരളത്തില്‍ എന്ത് പ്രതികരണമാണ് ഷുക്കൂര്‍ വധത്തില്‍ ഉണ്ടായത് ?. സന്തോഷ്‌ എച്ചികാന ത്തിന്റെ ഒരു കഥ യില്‍ പറയുന്ന കൊമാല പട്ടണം പോലെയായിട്ടുണ്ട് കണ്ണൂര്‍ സി പി എം . കൊമാല ആത്മഹത്യ ചെയ്യുന്നവരുടെ നഗരമാണെങ്കില്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ കേന്ദ്രമാണ് കണ്ണൂര്‍ സി പി എം . രണ്ടും നിര്‍ഭാഗ്യങ്ങളുടെ നഗരം. കൊമാല യില്‍ എവിടെ നിന്നോ വരുന്ന കെട്ട നാറ്റമാണ് ജനങ്ങളെ അസ്വസ്ഥ മാക്കിയതെങ്കില്‍ ജയരാജന്മാരുടെ ചോരക്കതി ഇനിയും കണ്ണീരുണങ്ങാത്ത ശുഹൈബിന്റെയും ഷുക്കൂറിന്റെ യും ടി പി യുടെ യും വീടുകളെ യും അവരെ സ്നേഹിക്കുന്നവരെ യും സമാധാനം ആഗ്രഹിക്കുന്നൊരു സമൂഹത്തെ യും അസ്വസ്തമാക്കിക്കൊണ്ടേ ഇരിക്കുന്നു

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending