Connect with us

Video Stories

രാഹുല്‍ ഗാന്ധിയല്ലെങ്കില്‍, പിന്നാരാണ് രാഷ്ട്രീയം പറയുന്നത്?

Published

on

നസീല്‍ വോയ്‌സി

രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളും രാഷ്ട്രീയ ഇടപെടലുകളും കഴിഞ്ഞ അഞ്ചു കൊല്ലത്തിലേറെയായി ശ്രദ്ധിക്കാന്‍ ശ്രമിക്കാറുണ്ട്. 2015 – 2016 സമയത്തും മറ്റുമായി കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചുമെല്ലാം രാഹുലിന്റെ പ്രസംഗങ്ങളില്‍ നിരന്തരം കേട്ടപ്പോള്‍ സംശയം തോന്നിയിരുന്നു – ഇത് രാജ്യം ഏറ്റെടുക്കാന്‍ പാകത്തില്‍ പ്രധാന്യമുള്ള വിഷയമാണോ എന്ന്. 2015 ഏപ്രിലിലോ മറ്റോ പാര്‍ലിമെന്റില്‍ അദ്ദേഹം ഈ വിഷയത്തില്‍ വിശദമായി സംസാരിക്കുകയും ചെയ്തിരുന്നു. കിസാന്‍ മാര്‍ച്ചും കര്‍ഷക രോഷങ്ങളുടെ ആളിക്കത്തലിനും മുന്നെയാണ് അതൊക്കെ.
തൊഴിലില്ലായ്മയും നിരന്തരം അയാളുടെ സംസാരങ്ങളില്‍ കടന്നുവന്നിരുന്നു.

ഇപ്പോള്‍, 2019ല്‍ ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പിനെ രാജ്യം അഭിമുഖീകരിക്കുമ്പോള്‍ കര്‍ഷകരുടെ പ്രശ്നങ്ങളും വര്‍ദ്ധിച്ച് തൊഴിലില്ലായ്മ നിരക്കും ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളാണ്. കിസാന്‍ സഭയുടെയും കര്‍ഷക കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളുടെ ചൂട് നിറഞ്ഞു നില്‍ക്കുന്നു. തൊഴിലില്ലായ്മ നിരക്കിന്റെ അപകടാവസ്ഥ രാജ്യത്തെ യുവതലമുറ ചര്‍ച്ച ചെയ്യുന്നു.

റഫേല്‍ അഴിമതി, തകര്‍ന്ന സമ്പദ് വ്യവസ്ഥയും അതിനെ റിപ്പയര്‍ ചെയ്യാനുള്ള മാര്‍ഗ്ഗങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന കടന്നുകയറ്റങ്ങള്‍, ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, ഇന്ത്യയെന്ന വൈവിധ്യം അതേപടി നിലനില്‍ക്കേണ്ടതിന്റെ ആവശ്യം, വെറുപ്പിന്റെ രാഷ്ട്രീയത്തെ എതിരിടുന്ന സ്നേഹത്തിന്റെ രാഷ്ട്രീയം…ഇങ്ങനെ രാജ്യമൊട്ടാകെ സഞ്ചരിച്ച്, ജനങ്ങളെയും മാധ്യമങ്ങളെയും അവരുടെ ചോദ്യങ്ങളെയും അഭിമുഖീകരിച്ചുകൊണ്ട് രാഹുല്‍, അല്ലെങ്കില്‍ രാഹുലിലൂടെ അവതരിപ്പിച്ച വിഷയങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ എതിരിടുന്ന ആശയങ്ങളും വാദങ്ങളും. അതാണ് ഉയര്‍ന്നു കേള്‍ക്കുന്നതും.

എല്ലാം രാഹുല്‍ എന്ന ഒറ്റയാളുടെ മിടുക്കാണ് എന്നല്ല പറഞ്ഞുവരുന്നത്, പക്ഷേ അയാള്‍ നിരന്തരമുയര്‍ത്തിയ രാഷ്ട്രീയവിഷയങ്ങള്‍ തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം എന്നാണ്. ന്യൂനപക്ഷ വിരുദ്ധതയും ദേശീയതയും ഉജ്വലിപ്പിക്കാന്‍ ഭരണകൂടവും അതിന്റെ മെഷീനറികളും നിരന്തരം ശ്രമിച്ചപ്പോഴും, മറുവശത്ത് അടിസ്ഥാന വിഷയങ്ങള്‍ അക്കമിട്ട് ആവര്‍ത്തിച്ച് ചര്‍ച്ചയാക്കാന്‍ രാഹുലിന്റെ നേതൃത്വത്തിന് ആയിട്ടുണ്ട്; അത് സമരങ്ങളുടെ അടിയാധാരം തീറെഴുതി വാങ്ങിവച്ചവര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും.

“രാഹുല്‍ ഗാന്ധി രാഷ്ട്രീയം പറയുന്നില്ലേ”, “പക്വതയില്ലേ” എന്നൊക്കെ പറയുന്ന ഇടതുപക്ഷ അണിയാളുകളുടെ പാട്ട് കേട്ടപ്പോള്‍ പറയണമെന്ന് തോന്നിയതാണ്. നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും, ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ഈ തെരഞ്ഞെടുപ്പില്‍, ഇയാള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതു തന്നെയാണ് കേള്‍ക്കാനാഗ്രഹിക്കുന്ന രാഷ്ട്രീയം.

അതിനു തെളിവ് മെയ് മാസം ഇരുപത്തിമൂന്നാം തീയതിയുണ്ടാവുമെന്ന വിശ്വാസത്തോടെ, ലാല്‍ സലാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending