Video Stories
അവസാന റൗണ്ടിലും മുന്നില്‍; ഭൂരിപക്ഷം കൂട്ടാന്‍ എം.കെ രാഘവന്

വികസനത്തിലൂടെയും ജനകീയതയിലൂടെയും കോഴിക്കോട്ടുകാരുടെ രാഘവേട്ടനായി മാറിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന് നിറഞ്ഞ വിജയ പ്രതീക്ഷയിലാണ്. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ ജനദ്രോഹത്തിന് എതിരായ വികാരത്തോടൊപ്പം പത്തു വര്‍ഷം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് രാഘവന്റെ കൈമുതല്‍. വികസന കാര്യത്തില്‍ സംവാദത്തിന് ക്ഷണിച്ചാണ് തുടക്കം മുതല്‍ പ്രചാരണം ആരംഭിച്ചത്. രാഹുല്‍ ഗാന്ധി സമീപ മണ്ഡലമായ വയനാട്ടില്‍ വന്നതോടെ യു.ഡി.എഫ് അനുകൂല തരംഗം കോഴിക്കോട്ടും ദൃശ്യമാണ്.
ഇതിനിടെ ഗൂഢ ശക്തികള്‍ കെട്ടിച്ചമച്ച ഒളിക്യാമറ വ്യക്തിഹത്യ ശ്രമം യു.ഡി.എഫ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കാരണമായി. ജനകീയ ജനപ്രതിനിധിയെ വേട്ടയാടാനുള്ള ശ്രമത്തെ വോട്ടര്‍മാര്‍ അവഗണിച്ചുതള്ളിയതോടെ ഇടതുപക്ഷം നിരാശയിലാണ്.
ഇതുവരെ പുറത്തു വന്ന എല്ലാ സര്‍വേകളിലും എംകെ രാഘവന് വമ്പന്‍ വിജയമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മികച്ച ഭൂരിപക്ഷത്തിന് വിജയതീരമണയുമെന്നാണ് യു.ഡി.എഫ് ആത്മവിശ്വാസം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാറും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവുമാണ് മത്സര രംഗത്തുളള മറ്റു പ്രധാന സ്ഥാനാര്‍ത്ഥികള്‍.
മൂന്നാം അങ്കത്തിലും വന്‍ ഭൂരിപക്ഷത്തോടെ എം.കെ രാഘവന് വിജയിക്കുമെന്നാണ് മണ്ഡലത്തിലെ പ്രതികരണം. വികസനം പറഞ്ഞാണ് യു.ഡി.എഫ് വോട്ട് പിടിക്കുന്നത്. ദുരാരോപണങ്ങള്‍ വിലപ്പോവില്ലെന്നാണ് മണ്ഡലത്തിലെ യു.ഡി.എഫ് തരംഗം വ്യക്തമാക്കുന്നത്.
അതേസമയം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്റെ പര്യടനങ്ങള്‍ കുന്ദമംഗലം, കൊടുവള്ളി, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍ മണ്ഡലങ്ങളില്‍ പൂര്‍ത്തിയായി. ഇന്ന് നോര്‍ത്ത് മണ്ഡലത്തിലെ പര്യടനത്തോടെയാണ് പരസ്യ പ്രചാരണങ്ങള്‍ക്ക് സമാപനമാവുക. ഇന്നലെ രാവിലെ 9 മണിയോടെ പെരുമണ്ണയില്‍ നിന്നാണ് പര്യടനത്തിന് തുടക്കമായത്. പന്തീരങ്കാവ്, ഒളവണ്ണ, കുന്ദമംഗലം, പെരുവയല്‍, മാവൂര്‍, വെള്ളലശ്ശേരി, ചാത്തമംഗലം സന്ദര്‍ശനങ്ങളോടെ കുന്ദമംഗലം മണ്ഡല പര്യടനം സമാപിച്ചു.
ഉച്ചയോടെ കൊടുവള്ളിയില്‍ റോഡ് ഷോ ആരംഭിച്ചു. വെണ്ണക്കാട്, നരൂക്ക്, തലപ്പെരുമണ്ണ, കരീറ്റിപ്പറമ്പ്, മാനിപുരം, കളരാന്തിരി, ആറങ്ങോട് വഴി നാലു മണിയോടെ കൊടുവള്ളിയില്‍ സമാപിച്ചു. വൈകിട്ട് ദേവഗിരി പരിസരത്ത് സൗത്ത് മണ്ഡലം പര്യടനം ആരംഭിച്ചു. കോംട്രസ്റ്റ്, കല്ലായി കട്ടയാട്ടുപറമ്പ്, മീഞ്ചന്ത, വലിയങ്ങാടി വഴി കൊരട്ടി ഹോസ്റ്റലില്‍ പര്യടനം സമാപിച്ചു.
രാത്രിയോടെ ബേപ്പൂര്‍ മണ്ഡലത്തില്‍ റോഡ് ഷോ ആരംഭിച്ചു. രാമനാട്ടുകര നിന്ന് തുടങ്ങി പേട്ട, ചെറുവണ്ണൂര്‍ ജംഗ്ഷന്, ബി സി റോഡ്, ബേപ്പൂര്‍ ബീച്ച്, നടുവട്ടം, അരക്കിണര്‍, മാത്തോട്ടം, മാറാട്, വട്ടക്കിണര്‍, അരീക്കാട്, നല്ലളം ബസാര്‍, കൊളത്തറ, റഹ്മാന് ബസാര്‍, മോഡേണ്‍, കുണ്ടായിത്തോട്, ഫറോക്ക് പഴയ പാലം, കരുവന്തിരുത്തി, മണ്ണൂര്‍ വളവ്, കടലുണ്ടി, ചാലിയം, കല്ലമ്പാറ വഴി ഫറോക്കില്‍ റോഡ് ഷോ സമാപിച്ചു.
kerala
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന് ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന് അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന് അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന് മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന് ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
-
kerala23 hours ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala2 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala3 days ago
സര്‍ക്കാറിനെതിരായ ജനവികാരം ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: പി.കെ കുഞ്ഞാലിക്കുട്ടി
-
india2 days ago
ആര്‍സിബി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണം; 47 പേര്‍ക്ക് പരിക്ക്
-
kerala2 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്
-
kerala3 days ago
റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് നിരക്ക് കൂട്ടി; പ്രതിസന്ധിയിലായി യാത്രക്കാർ
-
film23 hours ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്