Connect with us

Video Stories

അവസാന റൗണ്ടിലും മുന്നില്‍; ഭൂരിപക്ഷം കൂട്ടാന്‍ എം.കെ രാഘവന്‍

Published

on

വികസനത്തിലൂടെയും ജനകീയതയിലൂടെയും കോഴിക്കോട്ടുകാരുടെ രാഘവേട്ടനായി മാറിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ നിറഞ്ഞ വിജയ പ്രതീക്ഷയിലാണ്. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ ജനദ്രോഹത്തിന് എതിരായ വികാരത്തോടൊപ്പം പത്തു വര്‍ഷം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് രാഘവന്റെ കൈമുതല്‍. വികസന കാര്യത്തില്‍ സംവാദത്തിന് ക്ഷണിച്ചാണ് തുടക്കം മുതല്‍ പ്രചാരണം ആരംഭിച്ചത്. രാഹുല്‍ ഗാന്ധി സമീപ മണ്ഡലമായ വയനാട്ടില്‍ വന്നതോടെ യു.ഡി.എഫ് അനുകൂല തരംഗം കോഴിക്കോട്ടും ദൃശ്യമാണ്.
ഇതിനിടെ ഗൂഢ ശക്തികള്‍ കെട്ടിച്ചമച്ച ഒളിക്യാമറ വ്യക്തിഹത്യ ശ്രമം യു.ഡി.എഫ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കാരണമായി. ജനകീയ ജനപ്രതിനിധിയെ വേട്ടയാടാനുള്ള ശ്രമത്തെ വോട്ടര്‍മാര്‍ അവഗണിച്ചുതള്ളിയതോടെ ഇടതുപക്ഷം നിരാശയിലാണ്.

ഇതുവരെ പുറത്തു വന്ന എല്ലാ സര്‍വേകളിലും എംകെ രാഘവന് വമ്പന്‍ വിജയമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മികച്ച ഭൂരിപക്ഷത്തിന് വിജയതീരമണയുമെന്നാണ് യു.ഡി.എഫ് ആത്മവിശ്വാസം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാറും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവുമാണ് മത്സര രംഗത്തുളള മറ്റു പ്രധാന സ്ഥാനാര്‍ത്ഥികള്‍.
മൂന്നാം അങ്കത്തിലും വന്‍ ഭൂരിപക്ഷത്തോടെ എം.കെ രാഘവന്‍ വിജയിക്കുമെന്നാണ് മണ്ഡലത്തിലെ പ്രതികരണം. വികസനം പറഞ്ഞാണ് യു.ഡി.എഫ് വോട്ട് പിടിക്കുന്നത്. ദുരാരോപണങ്ങള്‍ വിലപ്പോവില്ലെന്നാണ് മണ്ഡലത്തിലെ യു.ഡി.എഫ് തരംഗം വ്യക്തമാക്കുന്നത്.

അതേസമയം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്റെ പര്യടനങ്ങള്‍ കുന്ദമംഗലം, കൊടുവള്ളി, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍ മണ്ഡലങ്ങളില്‍ പൂര്‍ത്തിയായി. ഇന്ന് നോര്‍ത്ത് മണ്ഡലത്തിലെ പര്യടനത്തോടെയാണ് പരസ്യ പ്രചാരണങ്ങള്‍ക്ക് സമാപനമാവുക. ഇന്നലെ രാവിലെ 9 മണിയോടെ പെരുമണ്ണയില്‍ നിന്നാണ് പര്യടനത്തിന് തുടക്കമായത്. പന്തീരങ്കാവ്, ഒളവണ്ണ, കുന്ദമംഗലം, പെരുവയല്‍, മാവൂര്‍, വെള്ളലശ്ശേരി, ചാത്തമംഗലം സന്ദര്‍ശനങ്ങളോടെ കുന്ദമംഗലം മണ്ഡല പര്യടനം സമാപിച്ചു.
ഉച്ചയോടെ കൊടുവള്ളിയില്‍ റോഡ് ഷോ ആരംഭിച്ചു. വെണ്ണക്കാട്, നരൂക്ക്, തലപ്പെരുമണ്ണ, കരീറ്റിപ്പറമ്പ്, മാനിപുരം, കളരാന്തിരി, ആറങ്ങോട് വഴി നാലു മണിയോടെ കൊടുവള്ളിയില്‍ സമാപിച്ചു. വൈകിട്ട് ദേവഗിരി പരിസരത്ത് സൗത്ത് മണ്ഡലം പര്യടനം ആരംഭിച്ചു. കോംട്രസ്റ്റ്, കല്ലായി കട്ടയാട്ടുപറമ്പ്, മീഞ്ചന്ത, വലിയങ്ങാടി വഴി കൊരട്ടി ഹോസ്റ്റലില്‍ പര്യടനം സമാപിച്ചു.
രാത്രിയോടെ ബേപ്പൂര്‍ മണ്ഡലത്തില്‍ റോഡ് ഷോ ആരംഭിച്ചു. രാമനാട്ടുകര നിന്ന് തുടങ്ങി പേട്ട, ചെറുവണ്ണൂര്‍ ജംഗ്ഷന്‍, ബി സി റോഡ്, ബേപ്പൂര്‍ ബീച്ച്, നടുവട്ടം, അരക്കിണര്‍, മാത്തോട്ടം, മാറാട്, വട്ടക്കിണര്‍, അരീക്കാട്, നല്ലളം ബസാര്‍, കൊളത്തറ, റഹ്മാന്‍ ബസാര്‍, മോഡേണ്‍, കുണ്ടായിത്തോട്, ഫറോക്ക് പഴയ പാലം, കരുവന്‍തിരുത്തി, മണ്ണൂര്‍ വളവ്, കടലുണ്ടി, ചാലിയം, കല്ലമ്പാറ വഴി ഫറോക്കില്‍ റോഡ് ഷോ സമാപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending