Video Stories
ശൈലജ ടീച്ചർക്ക് കൈയടിക്കുമ്പോൾ ഓർക്കേണ്ട ചില കാര്യങ്ങൾ
-ഷെരീഫ് സാഗർ
ശൈലജ ടീച്ചർക്കുള്ള കൈയടി ബഹളത്തിനിടയിൽ മുങ്ങിപ്പോകുന്ന ചില യാഥാർത്ഥ്യങ്ങൾ ഓർമ്മപ്പെടുത്തുകയാണ്. ആദ്യം അറിയേണ്ടത് കാസർക്കോട്ടു മുതൽ പാലക്കാട്ടു വരെ ജീവിക്കുന്നതും മനുഷ്യരാണ് എന്ന കാര്യമാണ്. അവരുടെ ഹൃദയവും മിടിക്കുന്നത് കേരളത്തിലാണ്. ആ ഹൃദയമിടിപ്പിന് എന്തെങ്കിലും കേടുപറ്റിയാൽ കൊച്ചിയിലോ തിരുവനന്തപുരത്തോ എത്തിക്കേണ്ട ഗതികേട് ആദ്യമല്ല. നിരവധി തവണ വടക്കുനിന്ന് തെക്കോട്ട് ഇതേ അവസ്ഥയിൽ ആംബുലൻസുകൾ ചീറിപ്പാഞ്ഞു. അന്നും ആംബുലൻസ് ഡ്രൈവറെയും ആരോഗ്യമന്ത്രിയെയും പുകഴ്ത്തി നമ്മൾ കാര്യം മറന്നു.
.
ഇന്നലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെ നഗരമെന്ന് മലബാറുകാർ തെറ്റിദ്ധരിച്ച പെരിന്തൽമണ്ണയിൽനിന്നാണ് പിഞ്ചു കുഞ്ഞിനെ വഹിച്ചുള്ള ആംബുലൻസ് കൊച്ചിയിലെ ലിസിയിലേക്ക് കുതിച്ചത്. ഹൃദ്യം പദ്ധതി പ്രകാരം മന്ത്രി ശൈലജ ടീച്ചർ അഭിനന്ദനാർഹമായ ഇടപെടലാണ് ഈ വിഷയത്തിൽ നടത്തിയത്. പക്ഷേ, യഥാർത്ഥ വിഷയം അവശേഷിക്കുന്നു.
.
ഐക്യകേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജാണ് കോഴിക്കോട്. അടിയന്തര സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഇവിടെയില്ല. മഞ്ചേരിയിലും പാലക്കാട്ടുമില്ല. ഒന്നുകിൽ അമൃതയിലേക്കോ അല്ലെങ്കിൽ ശ്രീചിത്തിരയിലേക്കോ വണ്ടി വിടൂ എന്നാണ് ഇത്തരം സന്ദർഭങ്ങളിൽ മലബാറിലെ ഡോക്ടർമാർ പറയുന്നത്. ”വണ്ടി റെഡിയാണ്, നിങ്ങൾ പോന്നോളൂ” എന്ന് സർക്കാറും.
.
സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ എത്തിക്കാൻ റോഡൊരുക്കുകയും ആംബുലൻസ് വിട്ടുനൽകുകയും ചെയ്യുന്ന ഏജന്റിന്റെ പണിയാണ് സർക്കാർ ചെയ്യുന്നത്. എന്നിട്ട് ‘സർക്കാർ ഒപ്പമുണ്ട്’ എന്നൊരു അശ്ലീല ഹാഷ് ടാഗും. ആരോഗ്യരംഗത്ത് ”കുതിച്ചുചാടി”യെന്ന് വീമ്പിളക്കുമ്പോൾ ആരു ചാടി എന്ന ചോദ്യം പ്രസക്തമാണ്. സർക്കാർ സംവിധാനങ്ങളല്ല, സ്വകാര്യ ആശുപത്രികളാണ് കുതിച്ചത്. കൈയടിച്ച് കുഴങ്ങിയവർക്ക് ഇപ്പോഴും ഇക്കാര്യം മനസ്സിലായിട്ടില്ല.
.
15 ദിവസം പ്രായമായ കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയക്കു വേണ്ടി കഴിഞ്ഞ മാസമാണ് മംഗലാപുരത്തുനിന്ന് കൊച്ചിയിലേക്ക് ഹസ്സൻ ദേളി എന്ന ആംബുലൻസ് ഡ്രൈവർ 5 മണിക്കൂറുകൊണ്ട് പറന്നെത്തിയത്. കേരളം ഒന്നടങ്കം ആംബുലൻസിന് വഴിയൊരുക്കാനുള്ള ദൗത്യം ഏറ്റെടുത്തു. ഇത് പലതവണ ആവർത്തിച്ചു. കഴിഞ്ഞ വർഷവും ഇതുപോലുള്ള സംഭവങ്ങളുണ്ടായി. വാസ്തവത്തിൽ മലബാറിൽ ആവശ്യമായ ചികിത്സാ സൗകര്യം ഒരുക്കാനുള്ള ഭരണകൂട ഇടപെടലാണ് ഉണ്ടാകേണ്ടത്. മലബാറും കേരളത്തിലാണ്. നല്ലൊരു ആശുപത്രി അവരും അർഹിക്കുന്നു. ഹൃദയമുള്ളവർക്ക് കാര്യം മനസ്സിലായിട്ടുണ്ടാകുമെന്ന് കരുതുന്നു.
https://www.facebook.com/shareef.sagar.3/posts/2509263589143973
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
GULF2 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories14 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

