Connect with us

Video Stories

ശൈലജ ടീച്ചർക്ക് കൈയടിക്കുമ്പോൾ ഓർക്കേണ്ട ചില കാര്യങ്ങൾ

Published

on


-ഷെരീഫ് സാഗർ

ശൈലജ ടീച്ചർക്കുള്ള കൈയടി ബഹളത്തിനിടയിൽ മുങ്ങിപ്പോകുന്ന ചില യാഥാർത്ഥ്യങ്ങൾ ഓർമ്മപ്പെടുത്തുകയാണ്. ആദ്യം അറിയേണ്ടത് കാസർക്കോട്ടു മുതൽ പാലക്കാട്ടു വരെ ജീവിക്കുന്നതും മനുഷ്യരാണ് എന്ന കാര്യമാണ്. അവരുടെ ഹൃദയവും മിടിക്കുന്നത് കേരളത്തിലാണ്. ആ ഹൃദയമിടിപ്പിന് എന്തെങ്കിലും കേടുപറ്റിയാൽ കൊച്ചിയിലോ തിരുവനന്തപുരത്തോ എത്തിക്കേണ്ട ഗതികേട് ആദ്യമല്ല. നിരവധി തവണ വടക്കുനിന്ന് തെക്കോട്ട് ഇതേ അവസ്ഥയിൽ ആംബുലൻസുകൾ ചീറിപ്പാഞ്ഞു. അന്നും ആംബുലൻസ് ഡ്രൈവറെയും ആരോഗ്യമന്ത്രിയെയും പുകഴ്ത്തി നമ്മൾ കാര്യം മറന്നു.
.
ഇന്നലെ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ നഗരമെന്ന് മലബാറുകാർ തെറ്റിദ്ധരിച്ച പെരിന്തൽമണ്ണയിൽനിന്നാണ് പിഞ്ചു കുഞ്ഞിനെ വഹിച്ചുള്ള ആംബുലൻസ് കൊച്ചിയിലെ ലിസിയിലേക്ക് കുതിച്ചത്. ഹൃദ്യം പദ്ധതി പ്രകാരം മന്ത്രി ശൈലജ ടീച്ചർ അഭിനന്ദനാർഹമായ ഇടപെടലാണ് ഈ വിഷയത്തിൽ നടത്തിയത്. പക്ഷേ, യഥാർത്ഥ വിഷയം അവശേഷിക്കുന്നു. 
.
ഐക്യകേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജാണ് കോഴിക്കോട്. അടിയന്തര സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ഇവിടെയില്ല. മഞ്ചേരിയിലും പാലക്കാട്ടുമില്ല. ഒന്നുകിൽ അമൃതയിലേക്കോ അല്ലെങ്കിൽ ശ്രീചിത്തിരയിലേക്കോ വണ്ടി വിടൂ എന്നാണ് ഇത്തരം സന്ദർഭങ്ങളിൽ മലബാറിലെ ഡോക്ടർമാർ പറയുന്നത്. ”വണ്ടി റെഡിയാണ്, നിങ്ങൾ പോന്നോളൂ” എന്ന് സർക്കാറും. 
.
സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ എത്തിക്കാൻ റോഡൊരുക്കുകയും ആംബുലൻസ് വിട്ടുനൽകുകയും ചെയ്യുന്ന ഏജന്റിന്റെ പണിയാണ് സർക്കാർ ചെയ്യുന്നത്. എന്നിട്ട് ‘സർക്കാർ ഒപ്പമുണ്ട്’ എന്നൊരു അശ്ലീല ഹാഷ് ടാഗും. ആരോഗ്യരംഗത്ത് ”കുതിച്ചുചാടി”യെന്ന് വീമ്പിളക്കുമ്പോൾ ആരു ചാടി എന്ന ചോദ്യം പ്രസക്തമാണ്. സർക്കാർ സംവിധാനങ്ങളല്ല, സ്വകാര്യ ആശുപത്രികളാണ് കുതിച്ചത്. കൈയടിച്ച് കുഴങ്ങിയവർക്ക് ഇപ്പോഴും ഇക്കാര്യം മനസ്സിലായിട്ടില്ല. 
.
15 ദിവസം പ്രായമായ കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയക്കു വേണ്ടി കഴിഞ്ഞ മാസമാണ് മംഗലാപുരത്തുനിന്ന് കൊച്ചിയിലേക്ക് ഹസ്സൻ ദേളി എന്ന ആംബുലൻസ് ഡ്രൈവർ 5 മണിക്കൂറുകൊണ്ട് പറന്നെത്തിയത്. കേരളം ഒന്നടങ്കം ആംബുലൻസിന് വഴിയൊരുക്കാനുള്ള ദൗത്യം ഏറ്റെടുത്തു. ഇത് പലതവണ ആവർത്തിച്ചു. കഴിഞ്ഞ വർഷവും ഇതുപോലുള്ള സംഭവങ്ങളുണ്ടായി. വാസ്തവത്തിൽ മലബാറിൽ ആവശ്യമായ ചികിത്സാ സൗകര്യം ഒരുക്കാനുള്ള ഭരണകൂട ഇടപെടലാണ് ഉണ്ടാകേണ്ടത്. മലബാറും കേരളത്തിലാണ്. നല്ലൊരു ആശുപത്രി അവരും അർഹിക്കുന്നു. ഹൃദയമുള്ളവർക്ക് കാര്യം മനസ്സിലായിട്ടുണ്ടാകുമെന്ന് കരുതുന്നു. 

https://www.facebook.com/shareef.sagar.3/posts/2509263589143973


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending