Connect with us

Video Stories

മണ്ടത്തരം വിളമ്പുന്ന പ്രധാനമന്ത്രി

Published

on


‘ആകാശം മേഘാവൃതമായിരിക്കുന്നതിനാല്‍ ആക്രമണദൗത്യം മറ്റൊരുദിവസത്തേക്ക് മാറ്റണമെന്ന വാദമുയര്‍ന്നു. ഞാന്‍ ഇക്കാര്യത്തില്‍ വിദഗ്ധനോ ശാസ്ത്രജ്ഞനോ അല്ല. എങ്കിലും മഴയും മേഘവുമുണ്ടെങ്കില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്താന്റെ റഡാറുകളുടെ കണ്ണില്‍പെടാതെ പറക്കാമെന്ന മെച്ചമുണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് കാലാവസ്ഥ പ്രതികൂലമായിട്ടും മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.’ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ 2019 ഫെബ്രുവരി 14ന് നടന്ന പാക്ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇന്ത്യ തയ്യാറെടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി സൈനിക വിദഗ്ധരുമായി ഇടപെട്ട് നടത്തിയ മേല്‍ ഉപദേശം വലിയവിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കയാണിപ്പോള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പുദിവസത്തിന്റെ തലേന്നാണ് കഴിഞ്ഞഅഞ്ചുവര്‍ഷമായി പ്രധാനമന്ത്രി പദവിയിലിരിക്കുന്ന ഒരു വ്യക്തിയില്‍നിന്ന് മേല്‍പറഞ്ഞ അശാസ്ത്രീയമായ പരാമര്‍ശമുണ്ടായത്. ന്യൂസ് നാഷണല്‍ ചാനലിന്റെ രണ്ട് ലേഖകരാണ് മോദിയുമായി സംസാരിക്കുന്നതായി വീഡിയോ പുറത്തുവന്നത്. ബി.ജെ.പി ഔദ്യോഗികമായി മോദിയുടെ ഈ വാചകങ്ങള്‍ ട്വീറ്റ് ചെയ്‌തെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.
ഫെബ്രുവരി 26നാണ് പാക്കിസ്താനിലെ ബാലക്കോട്ടിലേക്ക് ആക്രമണം നടത്തിയത്. പാക് ഭീകരര്‍ക്കുനേരെയുള്ള തിരിച്ചടിക്ക് ഇന്ത്യന്‍ സൈന്യത്തിന് സര്‍വസ്വാതന്ത്ര്യവും കൊടുത്തുവെന്ന് പറഞ്ഞ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. എന്നിട്ടും എന്തുകൊണ്ട് മോദി യുദ്ധവുമായി ബന്ധപ്പെട്ട് അഗാധപ്രാവീണ്യം ആവശ്യമുള്ള വിഷയത്തില്‍ ഇടപെട്ടു. അദ്ദേഹം പറയുന്നതനുസരിച്ച് താനൊരു ഉപദേശം നല്‍കുകമാത്രമാണ് ചെയ്തതെന്ന് വിശ്വസിക്കാമെങ്കില്‍, അത് വിശ്വസിച്ചാണോ ആണവശക്തിയായ ഇന്ത്യന്‍ സൈന്യം പോരിനിറങ്ങിയത്. ഇന്ത്യയുടെ പേരുകേട്ട സൈന്യത്തിനുമേല്‍ തന്റെ മണ്ടത്തരം അടിച്ചേല്‍പിക്കുകയായിരുന്നുവെന്നാണ് മോദി പരോക്ഷമായി സമ്മതിച്ചിരിക്കുന്നത്. ഇതിന് എന്ത് ധാര്‍മികവും സാങ്കേതികവുമായ അധികാരമാണ് അദ്ദേഹത്തില്‍ നിക്ഷിപ്തമായിട്ടുള്ളത്? മറ്റാരെക്കൊണ്ടെങ്കിലുമാണ് മോദി ഇത് പറയിച്ചിരുന്നതെങ്കില്‍ അത് നിഷേധിക്കാന്‍ അദ്ദേഹത്തിനും സര്‍ക്കാരിനും ഭരണകക്ഷിക്കും സാധിക്കുമായിരുന്നേനെ. എന്നാല്‍ മോദി തന്നെയാണ് പ്രസ്താവന നടത്തിയത് എന്നതുകൊണ്ട് സ്വന്തംമാലിന്യത്തെ സ്വയം വിഴുങ്ങേണ്ട ഗതികേടിലായിരിക്കുകയാണ് അദ്ദേഹവും ബി.ജെ.പിയുമിപ്പോള്‍.
പശു പുറത്തുവിടുന്നത് ഓക്‌സിജനാണെന്നും പുരാണകാലത്ത് ഇ-മെയിലും വിമാനവുണ്ടായിരുന്നുവെന്നും പറയുന്ന ആര്‍.എസ്.എസ്സുകാരായ ബി.ജെ.പി മുഖ്യമന്ത്രിക്ക് തുല്യമായിരിക്കുകയാണ് മോദി ഇതിലൂടെ. നെഹ്രുവിനെയും പ്രശസ്തനായ സൈനികമേധാവി ജനറല്‍ കരിയപ്പയെയുംകുറിച്ചൊക്കെ മോദിപറഞ്ഞ അബദ്ധങ്ങളും പച്ചക്കള്ളങ്ങളും ഇതിലൂടെ പൂര്‍വാധികം ശക്തിപ്പെട്ടിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സൈന്യവുമായി ബന്ധപ്പെട്ട യാതൊന്നും പരാമര്‍ശിക്കരുതെന്ന് തിരഞ്ഞെടുപ്പിനുമുമ്പുതന്നെ ദേശീയതിരഞ്ഞെടുപ്പു കമ്മീഷന്‍ എല്ലാ രാഷ്ട്രീയകക്ഷികളോടും പരസ്യമായി നിര്‍ദേശിച്ചിരുന്നതാണ്. സാധാരണഗതിയില്‍ സൈന്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാഷ്ട്രത്തിന്റെ അഖണ്ഡതയും സുരക്ഷയുമായ ഒന്നായതിനാല്‍ ഒരുരാഷ്ട്രീയക്കാരും അതിനെ പൊതുചര്‍ച്ചകളിലേക്ക് വലിച്ചിഴക്കാറില്ല. സൈനികരില്‍ ഒരാളുടെപോലും വീര്യത്തിന് അതുമൂലം പോറലേല്‍ക്കപ്പെടരുത് എന്ന സദുദ്ദേശ്യത്തിലാണത്. എന്നാല്‍ നരേന്ദ്രമോദിയും ബി.ജെ.പിഅഖിലേന്ത്യാഅധ്യക്ഷന്‍ അമിത്ഷാഅടക്കമുള്ള ഭരണകക്ഷിനേതാക്കളും പരസ്യമായി പലതവണയാണ് സൈനികവിഷയങ്ങളെ തങ്ങളുടെ നേട്ടമെന്നനിലയില്‍ രാഷ്ട്രീയമുതലെടുപ്പിനുവേണ്ടി പൊതുവേദികളിലേക്ക് വലിച്ചിട്ടത്. രാജസ്ഥാനിലെ ഒരു പൊതുയോഗത്തില്‍ മോദി കന്നിവോട്ടര്‍മാരോട് ബാലക്കോട്ട് ആക്രമണത്തിന്റെ പേരില്‍ വോട്ടുചെയ്യാന്‍ അഭ്യര്‍ത്ഥിച്ചത് വലിയ വിവാദത്തിന് തിരികൊളുത്തിയതാണ്.
ഡസനോളം പരാതികളാണ് പ്രധാനമന്ത്രിക്കും അമിത്ഷാക്കുമെതിരെ നടപടിക്കായി തിര.കമ്മീഷന് എത്തിയത്. എന്നാല്‍ അതിലെല്ലാറ്റിലും ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു. കോണ്‍ഗ്രസിന് സുപ്രീംകോടതിയെവരെ സമീപിക്കേണ്ടിവന്നു. ഇതിലെ പ്രശ്‌നം മാതൃകാപെരുമാറ്റച്ചട്ടലംഘനത്തിനും അപ്പുറമാണ്. ലോകത്ത് ഇന്നുള്ള റഡാറുകളൊന്നിനെയും മറയ്ക്കാനുള്ള ശേഷി മേഘത്തിനില്ലെന്നത് ശാസ്ത്രസത്യം. അപ്പോള്‍ സൈനികവിദഗ്ധരെ കവച്ചുവെക്കുന്ന ഉപദേശംനല്‍കിയ പ്രധാനമന്ത്രി ചെയ്തത് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ പോന്ന ഒന്നാണ്. ഇന്ത്യന്‍ വിമാനങ്ങളെ റഡാറില്‍കണ്ട് പാക്കിസ്താന് രക്ഷപ്പെടാന്‍ കഴിഞ്ഞുവെന്നാണ് ഊഹിക്കേണ്ടത്. ആക്രമണംകൊണ്ട് എന്താണുണ്ടായതെന്ന് തെളിവുകള്‍സഹിതം സ്ഥാപിക്കാനാകാത്തതും ഇതുകൊണ്ടാണ്. അന്നുപോലും കവിത കോറിയിട്ടു എന്നുപറഞ്ഞ മോദിയുടെ സ്‌ക്രീനില്‍ കാണുന്നത് പ്രിന്റ് ചെയ്ത കവിത. എന്തിനായിരുന്നു ഈ നാടകം?
അഞ്ചുവര്‍ഷവും വാര്‍ത്താസമ്മേളനങ്ങള്‍ നടത്താത്ത പ്രധാനമന്ത്രി നടത്തിയ തട്ടിക്കൂട്ട്് അഭിമുഖത്തില്‍ മോദിപറയുന്ന മറ്റ് രണ്ട് ഭീമാബദ്ധങ്ങള്‍ ഇതിലും വലുതാണ്. താന്‍ 1987-88 കാലത്ത് ഡിജിറ്റല്‍ക്യാമറ സ്വന്തമാക്കുകയും എല്‍.കെ അഡ്വാനിയുടെ വര്‍ണച്ചിത്രം പകര്‍ത്തി ഇ-മെയില്‍വഴി അയച്ചതായും മോദി അവകാശപ്പെടുന്നു. 1995 കാലത്ത് മാത്രമാണ് അമേരിക്കയില്‍പോലും ഇ-മെയില്‍ പൊതുജനം ഉപയോഗിച്ചുതുടങ്ങിയത്. ഡിജിറ്റല്‍ ക്യാമറ പ്രൊഫഷണലുകള്‍പോലും ഇന്ത്യയില്‍ ഉപയോഗിച്ചുതുടങ്ങിയത് ഏതാണ്ടിതേ കാലത്തും. തന്റെ സഹപാഠികളില്ലാത്ത സര്‍വകലാശാലാബിരുദപഠനത്തെക്കുറിച്ചും 50 വയസ്സുവരെ വരുമാനമില്ലാതിരുന്നതിനെക്കുറിച്ചും പറയുന്നത് വിശ്വസിക്കാന്‍ മാത്രം ഇന്ത്യന്‍ ജനത വിഡ്ഢികളാണെന്നാണോ മോദി ധരിച്ചുവെച്ചിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രികാലത്തും അതിനുമുമ്പുള്ള ആര്‍.എസ്.എസ് കാലത്തും മോദി പരിശീലിച്ചതൊക്കെയാണ് ഇപ്പോള്‍ ദുര്‍ഭൂതമായി പുറത്തുവന്നിരിക്കുന്നത്.
മോദിയിലൂടെ രാജ്യവും സൈന്യവും തന്നെയാണ് ഇപ്പോള്‍ നാണിക്കപ്പെട്ടിരിക്കുന്നത്. 45 കൊല്ലത്തെ തൊഴിലില്ലായ്മക്ക് കാരണമായതും പൊളിഞ്ഞാല്‍ തന്നെ കത്തിച്ചുകൊല്ലൂ എന്ന് പറഞ്ഞ നോട്ടുനിരോധനവും ജി.എസ.ടിയും കോടികളുടെ വിദേശയാത്രകളുമൊക്കെ ഇതേ മോദിബുദ്ധിയില്‍ ഉദിച്ചതാണെന്ന് വരുമ്പോള്‍ ഇരുപത്തൊന്നാംനൂറ്റാണ്ടില്‍ മോദിയുടെ കയ്യിലകപ്പെട്ട ഇന്ത്യയെക്കുറിച്ച് എന്തുപറയാന്‍. പണ്ഡിറ്റ്‌നെഹ്രുവും ശാസ്ത്രിയും ഇന്ദിരാഗാന്ധിയും രാജീവും ഡോ.മന്‍മോഹന്‍സിംഗുമൊക്കെ ഇരുന്ന മഹനീയകസേരയാണിത്. അഹന്തയും പൊങ്ങച്ചവും പച്ചക്കള്ളങ്ങളും ഒരു ആര്‍.എസ്.എസ്സുകാരന് ഭൂഷണമായേക്കാം. അത്് പട്ടിണിപ്പാവങ്ങളുടെ ചെല്ലുചെലവിലാകുമ്പോഴോ?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending