Connect with us

News

സെർജിയോ റാമോസ് ഇംഗ്ലണ്ടിലേക്ക്, താൽപര്യവുമായി മുൻനിര ക്ലബ്ബുകൾ

Published

on

ലണ്ടൻ: റയൽ മാഡ്രിഡ് ഫുൾ ബാക്ക് സെർജിയോ റാമോസ് ഇംഗ്ലണ്ടിലേക്ക് ചേക്കേറുന്നതായി റിപ്പോർട്ടുകൾ. ക്ലബ്ബ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസുമായി ഉടക്കിയ താരം വേനൽ ട്രാൻസ്ഫറിൽ ക്ലബ്ബ് മാറാൻ താൽപര്യപ്പെടുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലിവർപൂൾ, മാഞ്ചസ്റ്റർ ടീമുകളാണ് വെറ്ററൻ താരത്തിനു വേണ്ടി രംഗത്തുള്ളത്. ഇറ്റാലിയൻ ഭീമൻമാരായ യുവന്റസും 33-കാരനു പിന്നാലെയുണ്ടെങ്കിലും റാമോസ് ഇംഗ്ലണ്ടിലേക്ക് പോകാനാണ് താൽപര്യം പ്രകടിപ്പിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

2018-19 സീസൺ റയൽ മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം വളരെ മോശം കാലയളവായിരുന്നു. സ്പാനിഷ് ലീഗിൽ തുടരെ മുടന്തിയ ടീം ചാമ്പ്യൻസ് ലീഗിൽ താരതമ്യേന ദുർബലരായ അയാക്‌സിനോട് തോറ്റതോടെയാണ് റാമോസ് ക്ലബ്ബ് വിടാൻ തീരുമാനമെടുത്തത്. മത്സരശേഷം ഡ്രസ്സിങ് റൂമിൽ വെച്ച് റാമോസും ക്ലബ്ബ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസും തമ്മിൽ പരസ്യമായ വാഗ്വാദം നടന്നിരുന്നു. 14 വർഷം നീണ്ട റയൽ കരിയർ അവസാനിപ്പിക്കാൻ റാമോസ് തീരുമാനിച്ചതിനു പിന്നിൽ ഈ സംഭവമാണെന്നാണ് സൂചന.

പ്രതിരോധം ശക്തമാക്കുന്നതിനായുള്ള കോച്ച് ഒലേ ഗുണാർ സോൾഷേറിന്റെ പദ്ധതികളുടെ ഭാഗമായാണ് മാഞ്ചസ്റ്റർ റാമോസിനു വേണ്ടി രംഗത്തുള്ളതെന്നാണ് സൂചന. പ്രായം 33 ആയെങ്കിലും 67.7 ദശലക്ഷം പൗണ്ട് (561 കോടി രൂപ) എന്ന ഭീമൻ തുക താരത്തിനു വേണ്ടി നൽകാൻ യുനൈറ്റഡ് ഉടമകൾ തയ്യാറാണെന്നാണ് സൂചന.

എന്നാൽ, ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പും സമാന ആവശ്യവുമായി രംഗത്തുണ്ട്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മുഹമ്മദ് സലാഹിനെ ഫൗൾ ചെയ്ത് പരിക്കേൽപ്പിച്ച റാമോസ് ലിവർപൂൾ ആരാധകർക്കിടയിൽ വില്ലനാണെങ്കിലും പ്രതിരോധം ശക്തമാക്കാൻ അനുയോജ്യനാണ് താരം എന്നാണ് ക്ലോപ്പ് കണക്കുകൂട്ടുന്നത്.

അതേസമയം, സെർജിയോ റാമോസിനെ തട്ടകത്തിലെത്തിക്കാൻ യുവന്റസും ശ്രമം നടത്തുന്നുണ്ട്. ട്രാൻസ്ഫറും വേതനവുമടക്കം 120 ദശലക്ഷം രൂപയാണ് ഈയിനത്തിൽ യുവെ മാറ്റിവെക്കാനുദ്ദേശിക്കുന്നത്. എന്നാൽ, ഒരു വെറ്ററൻ താരത്തിനു വേണ്ടി ഇത്രയും വലിയ തുക ചെലവഴിക്കുന്നതിൽ യുവെ ആരാധകർ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending