Connect with us

News

സെർജിയോ റാമോസ് ഇംഗ്ലണ്ടിലേക്ക്, താൽപര്യവുമായി മുൻനിര ക്ലബ്ബുകൾ

Published

on

ലണ്ടൻ: റയൽ മാഡ്രിഡ് ഫുൾ ബാക്ക് സെർജിയോ റാമോസ് ഇംഗ്ലണ്ടിലേക്ക് ചേക്കേറുന്നതായി റിപ്പോർട്ടുകൾ. ക്ലബ്ബ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസുമായി ഉടക്കിയ താരം വേനൽ ട്രാൻസ്ഫറിൽ ക്ലബ്ബ് മാറാൻ താൽപര്യപ്പെടുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലിവർപൂൾ, മാഞ്ചസ്റ്റർ ടീമുകളാണ് വെറ്ററൻ താരത്തിനു വേണ്ടി രംഗത്തുള്ളത്. ഇറ്റാലിയൻ ഭീമൻമാരായ യുവന്റസും 33-കാരനു പിന്നാലെയുണ്ടെങ്കിലും റാമോസ് ഇംഗ്ലണ്ടിലേക്ക് പോകാനാണ് താൽപര്യം പ്രകടിപ്പിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

2018-19 സീസൺ റയൽ മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം വളരെ മോശം കാലയളവായിരുന്നു. സ്പാനിഷ് ലീഗിൽ തുടരെ മുടന്തിയ ടീം ചാമ്പ്യൻസ് ലീഗിൽ താരതമ്യേന ദുർബലരായ അയാക്‌സിനോട് തോറ്റതോടെയാണ് റാമോസ് ക്ലബ്ബ് വിടാൻ തീരുമാനമെടുത്തത്. മത്സരശേഷം ഡ്രസ്സിങ് റൂമിൽ വെച്ച് റാമോസും ക്ലബ്ബ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസും തമ്മിൽ പരസ്യമായ വാഗ്വാദം നടന്നിരുന്നു. 14 വർഷം നീണ്ട റയൽ കരിയർ അവസാനിപ്പിക്കാൻ റാമോസ് തീരുമാനിച്ചതിനു പിന്നിൽ ഈ സംഭവമാണെന്നാണ് സൂചന.

പ്രതിരോധം ശക്തമാക്കുന്നതിനായുള്ള കോച്ച് ഒലേ ഗുണാർ സോൾഷേറിന്റെ പദ്ധതികളുടെ ഭാഗമായാണ് മാഞ്ചസ്റ്റർ റാമോസിനു വേണ്ടി രംഗത്തുള്ളതെന്നാണ് സൂചന. പ്രായം 33 ആയെങ്കിലും 67.7 ദശലക്ഷം പൗണ്ട് (561 കോടി രൂപ) എന്ന ഭീമൻ തുക താരത്തിനു വേണ്ടി നൽകാൻ യുനൈറ്റഡ് ഉടമകൾ തയ്യാറാണെന്നാണ് സൂചന.

എന്നാൽ, ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പും സമാന ആവശ്യവുമായി രംഗത്തുണ്ട്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മുഹമ്മദ് സലാഹിനെ ഫൗൾ ചെയ്ത് പരിക്കേൽപ്പിച്ച റാമോസ് ലിവർപൂൾ ആരാധകർക്കിടയിൽ വില്ലനാണെങ്കിലും പ്രതിരോധം ശക്തമാക്കാൻ അനുയോജ്യനാണ് താരം എന്നാണ് ക്ലോപ്പ് കണക്കുകൂട്ടുന്നത്.

അതേസമയം, സെർജിയോ റാമോസിനെ തട്ടകത്തിലെത്തിക്കാൻ യുവന്റസും ശ്രമം നടത്തുന്നുണ്ട്. ട്രാൻസ്ഫറും വേതനവുമടക്കം 120 ദശലക്ഷം രൂപയാണ് ഈയിനത്തിൽ യുവെ മാറ്റിവെക്കാനുദ്ദേശിക്കുന്നത്. എന്നാൽ, ഒരു വെറ്ററൻ താരത്തിനു വേണ്ടി ഇത്രയും വലിയ തുക ചെലവഴിക്കുന്നതിൽ യുവെ ആരാധകർ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്.

kerala

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്‌’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത്​ അടുത്ത അഞ്ച്​ ദിവസം ഒറ്റപ്പെട്ട ശക്​തമായ മഴ തുടരും. ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ‘ദിത്വ ചുഴലിക്കാറ്റ്‌’ സ്ഥിതി ചെയ്യുന്നുണ്ട്​. ഇത്​ ഞായറാഴ്ചയോടെ വടക്കൻ തമിഴ്നാട് -പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാനാണ്​ സാധ്യത.

ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട്​ പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർ തീരത്തേക്ക് മടങ്ങണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്​ മുന്നറിയിപ്പ്​ നൽകി.

അതേസമയം, ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയവും മണ്ണിടിച്ചിലും ശ്രീലങ്കയിൽ നാശംവിതച്ചു. രാജ്യത്ത് പ്രളയത്തിലും മണ്ണിടിച്ചിലിലും 56 പേർ മരിച്ചതായും 21 പേരെ കാണാനില്ലെന്നും ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ വീടുകളും റോഡുകളും നഗരങ്ങളുമെല്ലാം വെള്ളത്തിനടിയിലായി.

കിഴക്കൻ ട്രി​ങ്കോമലി മേഖലയിൽ ആഞ്ഞടിച്ച ദിത്വ ചുഴലിക്കാറ്റിന് പിന്നാലെയാണ് പ്രളയവും മണ്ണിടിച്ചിലും രാജ്യത്ത് നാശം വിതക്കുന്നത്. 12,313 കുടുംബങ്ങളെയും 43,991 പേരെയും പ്രളയവും മണ്ണിടിച്ചിലും ബാധിച്ചു. 72 മണിക്കൂറിനിടെ 46 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ദ്വീപിൽ പ്രതികൂല കാലാവസ്ഥ തുടരുകയാണെന്നും ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു.

Continue Reading

india

‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്

Published

on

ലഖ്‌നൗ: തീവ്ര വോട്ടർ പട്ടിക പരിഷ്തരണത്തിനെതിരെ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത്. തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ അടിത്തറ തകർക്കലാണ് എസ്ഐആറിന്റെ പേരിൽ നടക്കുന്നതെന്നാണ് അഖിലേഷ് യാദവിൻ്റെ ആക്ഷേപം. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനിലെ അഴിമതിക്കാരായ ഉദ്യോ​ഗസ്ഥരും വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുകയാണെന്നും സമാജ് വാദി നേതാവ് ആരോപിച്ചു.

“ഇന്ന് വോട്ടർ പട്ടികയിൽ നിന്ന് മാറ്റപ്പെടുന്നവർക്ക് നാളെ ഭൂമി രേഖകളും റേഷൻകാർഡും ബാങ്ക് രേഖയും ഇല്ലാതായേക്കാം. ജാതി സംവരണ ആനുകൂല്യത്തിൽ നിന്നും അവർ പുറത്താക്കപ്പെട്ടേക്കാം. കൊളോണിയൽ ഭരണകാലത്തുണ്ടായതിനേക്കാൾ വലിയ ​ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. ബിജെപി നീക്കം എൻഡിഎ സഖ്യകക്ഷികളും മനസ്സിലാക്കണം. ഇല്ലെങ്കിൽ നിങ്ങളുടെ വോട്ട് അടിത്തറ കൂടി ഇല്ലാതാകും,” അഖിലേഷ് യാദവ് എക്സ് പോസ്റ്റിൽ കുറിച്ചു.

നേരത്തെ എസ്ഐആറിനെതിരെ രൂക്ഷ വിമർശനവുമായി ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയിരുന്നു. 2004 ൽ എസ്ഐആർ നടപ്പാക്കിയത് രണ്ട് വർഷമെടുത്താണ്. ഇപ്പോൾ എന്തിനാണിത്ര ഭീകരമായ ധൃതിയോടെ നടപ്പാക്കുന്നതെന്നായിരുന്നു മമതയുടെ ചോദ്യം.

കണക്ടിവിറ്റി സ്പീഡില്ലാത്തതിനാൽ ബിഎൽഒമാർക്ക് വേഗത്തിൽ ജോലി ചെയ്യാനാകുന്നില്ല. ജോലി ഭാരം അവരുടെ ജീവനെടുക്കുകയാണ്. ഒരു പാർട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ബിഎൽഒമാരുടെ ജീവൻ ഇല്ലാതാക്കുന്നു. അന്തിമ പട്ടിക വരുമ്പോൾ ഭയാനകമായ സ്ഥിതിയാകും എന്നുറപ്പാണ്. സമയമെടുത്ത് നല്ല രീതിയിൽ നടപ്പാക്കിയിരുന്നെങ്കിൽ സംസ്ഥാനം ഒപ്പം നിന്നേനെയെന്നും മമത ബാനർജി പറഞ്ഞു.

Continue Reading

india

ആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും

ഉത്തരവ് കുടിയേറ്റക്കാർക്കെതിരായ യോഗി ആദിത്യനാഥിന്റെ നടപടികൾക്ക് പിന്നാലെ.

Published

on

ജനനത്തീയതി കണക്കാക്കാനോ ജനനസർട്ടിഫിക്കറ്റിന് പകരമായോ ആധാർകാർഡ് ഉപയോഗിക്കാനാവില്ലെന്ന് ഉത്തരവുമായി ഉത്തർപ്രദേശ് സർക്കാർ. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനും തടവിൽ വെക്കാനുമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവിനെ തുടർന്നാണ് പുതിയ നടപടി. മഹാരാഷ്ട്ര സർക്കാരും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

2023 ലെ നിയമപ്രകാരം ആധാർ കാർഡ് ഉപയോഗിച്ച് ഉണ്ടാക്കിയ ജനനസർട്ടിഫിക്കറ്റുകളും അസാധുവാകുമെന്നും ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവുമെന്നും മഹാരാഷ്ട്ര സർക്കാർ ഉത്തരവിറക്കി. ബീഹാർ എസ്‌ഐആറിൽ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള രേഖയായി ആധാർ കാർഡ് ഉപയോഗിക്കാമെന്ന സുപ്രീം കോടതി വിധി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി.

Continue Reading

Trending