Connect with us

Video Stories

മോദിവല്‍കരണവും ലഫ്. സനാഉല്ലയും

Published

on


ബി.ജെ.പി നേതൃത്വത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തിലേറിയ മണിക്കൂറുകളില്‍, രണ്ടു പതിറ്റാണ്ടുമുമ്പ് ഇന്ത്യ-പാക്കിസ്താന്‍ കാര്‍ഗില്‍യുദ്ധത്തില്‍ പങ്കെടുത്ത വീര ജവാന്‍ റിട്ട. ലഫ്. മുഹമ്മദ് സനാഉല്ലയെ ഇന്ത്യന്‍ പൗരനല്ലെന്ന് രാജ്യത്തെ ഭരണകൂടം വിധിയെഴുതിയിരിക്കുന്നു. ആസാമിലെ റിട്ട. ലഫ്.സനാഉല്ലയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും പൗരത്വ യോഗ്യത ഇല്ലെന്ന് കണ്ടെത്തിയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ അതോറിറ്റി രാജ്യത്തുനിന്ന് ഇവരെ പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനുമുന്നോടിയായി, ഗോഹട്ടിയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ കാമരൂപ് സ്വദേശിയായ ലഫ്. സനാഉല്ലയെയും ഭാര്യയും മൂന്നു മക്കളുള്ള കുടുംബത്തെയും അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് ലഫ്. സനാഉല്ലയെ ആസാം അതിര്‍ത്തി പൊലീസ് അറസ്റ്റുചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ചത്. മുപ്പതു വര്‍ഷത്തെ സേവനത്തിനുശേഷം സൈന്യത്തില്‍നിന്ന് പിരിഞ്ഞശേഷം ആസാം അതിര്‍ത്തി പൊലീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹനായ ഈ വീരസൈനികന്‍.
കഴിഞ്ഞവര്‍ഷമാണ് ആസാമിലെ നൂറ് വിദേശകാര്യട്രിബ്യൂണലുകളിലൊന്നായ ബോകോയിലെ ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ ലഫ്. സനാഉല്ലയും ഏഴ് സൈനികരുമടക്കം രണ്ടു ലക്ഷത്തിലധികം മുസ്‌ലിംകള്‍ക്ക് പൗരത്വം തെളിയിക്കാന്‍ രേഖകളുമായി ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. അഞ്ച് തവണ ലഫ്. സനാഉല്ല തെളിവെടുപ്പിനായി ഹാജരാകുകയും ചെയ്തിരുന്നു. സനാഉല്ലയുടെ അര്‍ധ സഹോദരനും ഇന്ത്യന്‍ ആര്‍മിയില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറുമായ മുഹമ്മദ് അജ്മല്‍ ഹഖും നോട്ടീസ് ലഭിച്ചവരില്‍ ഉള്‍പ്പെടും. എന്നാല്‍ തെറ്റായി പേരു ചേര്‍ത്തതാണെന്ന് പറഞ്ഞ് ഹഖിനെ നടപടികളില്‍നിന്ന് ഒഴിവാക്കി. ലഫ്. മുഹമ്മദ് സനാഉല്ലയുടെ കുടുംബം എന്നാണ് ഇന്ത്യയിലേക്ക് വന്നതെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് പോലും പിടിയില്ല. 1967ല്‍ ഇന്ത്യയില്‍ ജനിച്ച സനാഉല്ല 1987ല്‍ പതിനൊന്നാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്നു. എന്നാല്‍ ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ രേഖപ്പെടുത്തിയത് 1978 എന്നായിരുന്നു. ഈ തെറ്റ് അദ്ദേഹത്തിന്റെ ജനനരേഖ നോക്കിയാല്‍തന്നെ എളുപ്പംതിരുത്താവുന്നതാണ്. സംസ്ഥാനത്ത് 1,25,333 പേര്‍ പൗരത്വമില്ലാത്തവരായി കഴിയുന്നുണ്ടെന്നാണ് ആസാംസര്‍ക്കാരിന്റെ കണക്ക്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പത്തു ലക്ഷത്തോളം ആളുകളെയാണ് ഒറ്റയടിക്ക് രാജ്യത്തുനിന്ന് പുറത്താക്കാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സുപ്രീംകോടതി ജൂലൈ 31 വരെ കാലാവധി നല്‍കിയിരിക്കവെയാണ് ഈ നടപടി. സനാഉല്ലയുടെ കാര്യത്തില്‍ ഈ തീയതി ബാധകമല്ലെന്ന കോടതിയുടെ നിര്‍ദേശം പ്രതീക്ഷക്ക് വകനല്‍കുന്നുണ്ടെങ്കിലും മറ്റുള്ളവരുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്.
കാര്‍ഗിലിലടക്കം രാജ്യത്തിനുവേണ്ടി പോരാടിയ വ്യക്തിയെയാണോ രാജ്യം അപമാനിക്കുന്നതെന്ന ചോദ്യം മോദി ഭരണകൂടത്തിനും ഇന്ത്യന്‍ മതേതര മന:സാക്ഷിക്കുമെതിരെയുള്ളതാണ്. രാജ്യത്തെ ഇരുപതു ശതമാനം വരുന്ന മത ന്യൂനപക്ഷങ്ങളുടെമേല്‍ കടുത്ത ഭയാശങ്കകള്‍ കോരിയിട്ടുകൊണ്ടാണ് മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ തുടര്‍ച്ചയായി വീണ്ടും അധികാരത്തിലേറിയിരിക്കുന്നത്. ഒന്നാം മോദി ഭരണകാലത്ത് രാജ്യത്ത് മുപ്പതോളം മുസ്‌ലിം പൗരന്മാരാണ് സംഘ്പരിവാറുകാരുടെ ക്രൂരമായ മര്‍ദനത്തിനിരയായി മരണം വരിച്ചത്. നൂറുകണക്കിനുപേര്‍ പരിക്കേറ്റ് ദുരിതക്കടലില്‍ കഴിയുന്നു. ഇവര്‍ക്കും കുടുംബങ്ങള്‍ക്കും നീതി ലഭിക്കുമോ എന്ന് ഇനിയും നിശ്ചയമില്ല. അതിനിടെയാണ് ബി.ജെ.പിയുടെ വിജയാരവങ്ങള്‍ക്കിടെ സ്വിച്ചിട്ടതുപോലെ വീണ്ടും മുസ്‌ലിംകള്‍ക്കെതിരെ ആള്‍ക്കൂട്ടആക്രമണങ്ങള്‍ പുനരാരംഭിച്ചിരിക്കുന്നത്. ഭരണഘടന അനുവദിച്ചിട്ടുള്ള ഇഷ്ടമുള്ള മതവിശ്വാസം പിന്തുടരുന്നതിനും തൊപ്പിധരിച്ചതിനും കുലത്തൊഴിലായ കാലിവളര്‍ത്തലിനുമൊക്കെയാണ് രാജ്യത്തെ പാവപ്പെട്ട മുസ്‌ലിംകള്‍ വഴിയോരങ്ങളില്‍ അതിനിഷ്ഠൂരമായി കൊലചെയ്യപ്പെടുന്നത്. ബീഹാറിലെ ബെഗുസരായിയില്‍ കഴിഞ്ഞദിവസം മുസ്‌ലിം യുവാവിനെ ആക്രമിച്ചത് പേര് ചോദിച്ചായിരുന്നു. ‘പാക്കിസ്താനിലേക്ക് പൊയ്‌ക്കോളണം’ എന്നാക്രോശിച്ചായിരുന്നു മുതുകത്ത് വെടിവെച്ചത്. ഹിന്ദുത്വ അക്രമികള്‍ ഇവ്വിധമാണ് രാജ്യത്തെ മതന്യൂനപക്ഷങ്ങളോട് പെരുമാറുന്നതെങ്കില്‍, രാജ്യത്തെ ഭരണകൂടം പാക്കിസ്താനിലേക്കും ബംഗ്ലാദേശിലേക്കും രാജ്യത്തെ മുസ്‌ലിംപൗരന്മാരെ ആട്ടിയോടിക്കുന്നതിന് പറയുന്ന കാരണം സാങ്കേതികമാണെന്ന ഒരൊറ്റ വ്യത്യാസമേ ഉള്ളൂ. രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന മോദിവല്‍കരണത്തിന്റെ ഭാഗമാണിത്.
തങ്ങള്‍ ജനിച്ചുവളര്‍ന്ന നാട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ തോന്നുന്ന മാനസികാവസ്ഥ ആര്‍ക്കായാലും വിവരണാതീതമാണ്. അതാണ് ആസാമിലെ നൂറ് വിദേശകാര്യ ട്രിബ്യൂണലുകളിലൂടെ ഈ നാളുകളില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വോട്ടര്‍കാര്‍ഡ് അടക്കമുള്ള വ്യക്തമായ പൗരത്വ രേഖകള്‍ ഹാജരാക്കിയിട്ടും ഈ രാജ്യത്തെ പൗരനല്ലെന്ന് പറയുന്നത് പൗരന്റെ നാളിതുവരെയുള്ള സേവനത്തെയും ദേശസ്‌നേഹത്തെയും ചോദ്യംചെയ്യുന്നതാണ്. ലഫ്. സനാഉല്ല ഈ നാടിനുവേണ്ടി ജീവന്‍ തൃണവല്‍ഗണിച്ചും പോരാടിയയാളാണെന്ന പരിഗണനപോലും ഭരണകൂടം നല്‍കുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന 2016ലെ പൗരത്വ ഭേദഗതിബില്‍ മുസ്‌ലിംകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് അതിന്റെ ആമുഖത്തുനിന്നുതന്നെ വ്യക്തമായിരുന്നു. ഇതരരാജ്യങ്ങളിലെ മുസ്‌ലിംകളല്ലാത്തവരെയെല്ലാം ഉള്‍ക്കൊള്ളുന്ന രീതിയിലുള്ള നിയമമാണ് സര്‍ക്കാര്‍ പാസാക്കിയെടുത്തത്. ഹിന്ദുക്കളടക്കമുള്ള അമുസ്്‌ലിംകള്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ കഴിയുന്നുണ്ടെങ്കില്‍ അവര്‍ക്ക്് ഇഷ്ടാനുസരണം ഇന്ത്യയില്‍വന്ന് പൗരത്വം സ്വീകരിക്കാമെന്ന നയമാണ് ഈ കാടന്‍ നിയമത്തിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിംകളെ ബംഗ്ലാദേശ് തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുകയും ഇവിടെ ഭാഗിക ഹിന്ദുരാഷ്ട്രം സൃഷ്ടിക്കുകയുമാണ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നര്‍ത്ഥം. നൂറ്റാണ്ടുകളായി രാജ്യം പിന്തുടരുന്ന മതേതരത്വ പാരമ്പര്യത്തിനുനേര്‍ക്കുള്ള കൊഞ്ഞനം കുത്തലാണിത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending