Connect with us

Video Stories

മോദിവല്‍കരണവും ലഫ്. സനാഉല്ലയും

Published

on


ബി.ജെ.പി നേതൃത്വത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തിലേറിയ മണിക്കൂറുകളില്‍, രണ്ടു പതിറ്റാണ്ടുമുമ്പ് ഇന്ത്യ-പാക്കിസ്താന്‍ കാര്‍ഗില്‍യുദ്ധത്തില്‍ പങ്കെടുത്ത വീര ജവാന്‍ റിട്ട. ലഫ്. മുഹമ്മദ് സനാഉല്ലയെ ഇന്ത്യന്‍ പൗരനല്ലെന്ന് രാജ്യത്തെ ഭരണകൂടം വിധിയെഴുതിയിരിക്കുന്നു. ആസാമിലെ റിട്ട. ലഫ്.സനാഉല്ലയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും പൗരത്വ യോഗ്യത ഇല്ലെന്ന് കണ്ടെത്തിയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ അതോറിറ്റി രാജ്യത്തുനിന്ന് ഇവരെ പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനുമുന്നോടിയായി, ഗോഹട്ടിയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ കാമരൂപ് സ്വദേശിയായ ലഫ്. സനാഉല്ലയെയും ഭാര്യയും മൂന്നു മക്കളുള്ള കുടുംബത്തെയും അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് ലഫ്. സനാഉല്ലയെ ആസാം അതിര്‍ത്തി പൊലീസ് അറസ്റ്റുചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ചത്. മുപ്പതു വര്‍ഷത്തെ സേവനത്തിനുശേഷം സൈന്യത്തില്‍നിന്ന് പിരിഞ്ഞശേഷം ആസാം അതിര്‍ത്തി പൊലീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹനായ ഈ വീരസൈനികന്‍.
കഴിഞ്ഞവര്‍ഷമാണ് ആസാമിലെ നൂറ് വിദേശകാര്യട്രിബ്യൂണലുകളിലൊന്നായ ബോകോയിലെ ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ ലഫ്. സനാഉല്ലയും ഏഴ് സൈനികരുമടക്കം രണ്ടു ലക്ഷത്തിലധികം മുസ്‌ലിംകള്‍ക്ക് പൗരത്വം തെളിയിക്കാന്‍ രേഖകളുമായി ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. അഞ്ച് തവണ ലഫ്. സനാഉല്ല തെളിവെടുപ്പിനായി ഹാജരാകുകയും ചെയ്തിരുന്നു. സനാഉല്ലയുടെ അര്‍ധ സഹോദരനും ഇന്ത്യന്‍ ആര്‍മിയില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറുമായ മുഹമ്മദ് അജ്മല്‍ ഹഖും നോട്ടീസ് ലഭിച്ചവരില്‍ ഉള്‍പ്പെടും. എന്നാല്‍ തെറ്റായി പേരു ചേര്‍ത്തതാണെന്ന് പറഞ്ഞ് ഹഖിനെ നടപടികളില്‍നിന്ന് ഒഴിവാക്കി. ലഫ്. മുഹമ്മദ് സനാഉല്ലയുടെ കുടുംബം എന്നാണ് ഇന്ത്യയിലേക്ക് വന്നതെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് പോലും പിടിയില്ല. 1967ല്‍ ഇന്ത്യയില്‍ ജനിച്ച സനാഉല്ല 1987ല്‍ പതിനൊന്നാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്നു. എന്നാല്‍ ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ രേഖപ്പെടുത്തിയത് 1978 എന്നായിരുന്നു. ഈ തെറ്റ് അദ്ദേഹത്തിന്റെ ജനനരേഖ നോക്കിയാല്‍തന്നെ എളുപ്പംതിരുത്താവുന്നതാണ്. സംസ്ഥാനത്ത് 1,25,333 പേര്‍ പൗരത്വമില്ലാത്തവരായി കഴിയുന്നുണ്ടെന്നാണ് ആസാംസര്‍ക്കാരിന്റെ കണക്ക്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പത്തു ലക്ഷത്തോളം ആളുകളെയാണ് ഒറ്റയടിക്ക് രാജ്യത്തുനിന്ന് പുറത്താക്കാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സുപ്രീംകോടതി ജൂലൈ 31 വരെ കാലാവധി നല്‍കിയിരിക്കവെയാണ് ഈ നടപടി. സനാഉല്ലയുടെ കാര്യത്തില്‍ ഈ തീയതി ബാധകമല്ലെന്ന കോടതിയുടെ നിര്‍ദേശം പ്രതീക്ഷക്ക് വകനല്‍കുന്നുണ്ടെങ്കിലും മറ്റുള്ളവരുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്.
കാര്‍ഗിലിലടക്കം രാജ്യത്തിനുവേണ്ടി പോരാടിയ വ്യക്തിയെയാണോ രാജ്യം അപമാനിക്കുന്നതെന്ന ചോദ്യം മോദി ഭരണകൂടത്തിനും ഇന്ത്യന്‍ മതേതര മന:സാക്ഷിക്കുമെതിരെയുള്ളതാണ്. രാജ്യത്തെ ഇരുപതു ശതമാനം വരുന്ന മത ന്യൂനപക്ഷങ്ങളുടെമേല്‍ കടുത്ത ഭയാശങ്കകള്‍ കോരിയിട്ടുകൊണ്ടാണ് മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ തുടര്‍ച്ചയായി വീണ്ടും അധികാരത്തിലേറിയിരിക്കുന്നത്. ഒന്നാം മോദി ഭരണകാലത്ത് രാജ്യത്ത് മുപ്പതോളം മുസ്‌ലിം പൗരന്മാരാണ് സംഘ്പരിവാറുകാരുടെ ക്രൂരമായ മര്‍ദനത്തിനിരയായി മരണം വരിച്ചത്. നൂറുകണക്കിനുപേര്‍ പരിക്കേറ്റ് ദുരിതക്കടലില്‍ കഴിയുന്നു. ഇവര്‍ക്കും കുടുംബങ്ങള്‍ക്കും നീതി ലഭിക്കുമോ എന്ന് ഇനിയും നിശ്ചയമില്ല. അതിനിടെയാണ് ബി.ജെ.പിയുടെ വിജയാരവങ്ങള്‍ക്കിടെ സ്വിച്ചിട്ടതുപോലെ വീണ്ടും മുസ്‌ലിംകള്‍ക്കെതിരെ ആള്‍ക്കൂട്ടആക്രമണങ്ങള്‍ പുനരാരംഭിച്ചിരിക്കുന്നത്. ഭരണഘടന അനുവദിച്ചിട്ടുള്ള ഇഷ്ടമുള്ള മതവിശ്വാസം പിന്തുടരുന്നതിനും തൊപ്പിധരിച്ചതിനും കുലത്തൊഴിലായ കാലിവളര്‍ത്തലിനുമൊക്കെയാണ് രാജ്യത്തെ പാവപ്പെട്ട മുസ്‌ലിംകള്‍ വഴിയോരങ്ങളില്‍ അതിനിഷ്ഠൂരമായി കൊലചെയ്യപ്പെടുന്നത്. ബീഹാറിലെ ബെഗുസരായിയില്‍ കഴിഞ്ഞദിവസം മുസ്‌ലിം യുവാവിനെ ആക്രമിച്ചത് പേര് ചോദിച്ചായിരുന്നു. ‘പാക്കിസ്താനിലേക്ക് പൊയ്‌ക്കോളണം’ എന്നാക്രോശിച്ചായിരുന്നു മുതുകത്ത് വെടിവെച്ചത്. ഹിന്ദുത്വ അക്രമികള്‍ ഇവ്വിധമാണ് രാജ്യത്തെ മതന്യൂനപക്ഷങ്ങളോട് പെരുമാറുന്നതെങ്കില്‍, രാജ്യത്തെ ഭരണകൂടം പാക്കിസ്താനിലേക്കും ബംഗ്ലാദേശിലേക്കും രാജ്യത്തെ മുസ്‌ലിംപൗരന്മാരെ ആട്ടിയോടിക്കുന്നതിന് പറയുന്ന കാരണം സാങ്കേതികമാണെന്ന ഒരൊറ്റ വ്യത്യാസമേ ഉള്ളൂ. രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന മോദിവല്‍കരണത്തിന്റെ ഭാഗമാണിത്.
തങ്ങള്‍ ജനിച്ചുവളര്‍ന്ന നാട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ തോന്നുന്ന മാനസികാവസ്ഥ ആര്‍ക്കായാലും വിവരണാതീതമാണ്. അതാണ് ആസാമിലെ നൂറ് വിദേശകാര്യ ട്രിബ്യൂണലുകളിലൂടെ ഈ നാളുകളില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വോട്ടര്‍കാര്‍ഡ് അടക്കമുള്ള വ്യക്തമായ പൗരത്വ രേഖകള്‍ ഹാജരാക്കിയിട്ടും ഈ രാജ്യത്തെ പൗരനല്ലെന്ന് പറയുന്നത് പൗരന്റെ നാളിതുവരെയുള്ള സേവനത്തെയും ദേശസ്‌നേഹത്തെയും ചോദ്യംചെയ്യുന്നതാണ്. ലഫ്. സനാഉല്ല ഈ നാടിനുവേണ്ടി ജീവന്‍ തൃണവല്‍ഗണിച്ചും പോരാടിയയാളാണെന്ന പരിഗണനപോലും ഭരണകൂടം നല്‍കുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന 2016ലെ പൗരത്വ ഭേദഗതിബില്‍ മുസ്‌ലിംകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് അതിന്റെ ആമുഖത്തുനിന്നുതന്നെ വ്യക്തമായിരുന്നു. ഇതരരാജ്യങ്ങളിലെ മുസ്‌ലിംകളല്ലാത്തവരെയെല്ലാം ഉള്‍ക്കൊള്ളുന്ന രീതിയിലുള്ള നിയമമാണ് സര്‍ക്കാര്‍ പാസാക്കിയെടുത്തത്. ഹിന്ദുക്കളടക്കമുള്ള അമുസ്്‌ലിംകള്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ കഴിയുന്നുണ്ടെങ്കില്‍ അവര്‍ക്ക്് ഇഷ്ടാനുസരണം ഇന്ത്യയില്‍വന്ന് പൗരത്വം സ്വീകരിക്കാമെന്ന നയമാണ് ഈ കാടന്‍ നിയമത്തിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിംകളെ ബംഗ്ലാദേശ് തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുകയും ഇവിടെ ഭാഗിക ഹിന്ദുരാഷ്ട്രം സൃഷ്ടിക്കുകയുമാണ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നര്‍ത്ഥം. നൂറ്റാണ്ടുകളായി രാജ്യം പിന്തുടരുന്ന മതേതരത്വ പാരമ്പര്യത്തിനുനേര്‍ക്കുള്ള കൊഞ്ഞനം കുത്തലാണിത്.

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

News

ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

Published

on

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.

ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.

‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Continue Reading

Trending