Video Stories
മോദിവല്‍കരണവും ലഫ്. സനാഉല്ലയും
ബി.ജെ.പി നേതൃത്വത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തിലേറിയ മണിക്കൂറുകളില്‍, രണ്ടു പതിറ്റാണ്ടുമുമ്പ് ഇന്ത്യ-പാക്കിസ്താന് കാര്ഗില്യുദ്ധത്തില് പങ്കെടുത്ത വീര ജവാന് റിട്ട. ലഫ്. മുഹമ്മദ് സനാഉല്ലയെ ഇന്ത്യന്‍ പൗരനല്ലെന്ന് രാജ്യത്തെ ഭരണകൂടം വിധിയെഴുതിയിരിക്കുന്നു. ആസാമിലെ റിട്ട. ലഫ്.സനാഉല്ലയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും പൗരത്വ യോഗ്യത ഇല്ലെന്ന് കണ്ടെത്തിയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ അതോറിറ്റി രാജ്യത്തുനിന്ന് ഇവരെ പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനുമുന്നോടിയായി, ഗോഹട്ടിയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ കാമരൂപ് സ്വദേശിയായ ലഫ്. സനാഉല്ലയെയും ഭാര്യയും മൂന്നു മക്കളുള്ള കുടുംബത്തെയും അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് ലഫ്. സനാഉല്ലയെ ആസാം അതിര്‍ത്തി പൊലീസ് അറസ്റ്റുചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ചത്. മുപ്പതു വര്‍ഷത്തെ സേവനത്തിനുശേഷം സൈന്യത്തില്‍നിന്ന് പിരിഞ്ഞശേഷം ആസാം അതിര്‍ത്തി പൊലീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹനായ ഈ വീരസൈനികന്.
കഴിഞ്ഞവര്‍ഷമാണ് ആസാമിലെ നൂറ് വിദേശകാര്യട്രിബ്യൂണലുകളിലൊന്നായ ബോകോയിലെ ഫോറിനേഴ്സ് ട്രിബ്യൂണല്‍ ലഫ്. സനാഉല്ലയും ഏഴ് സൈനികരുമടക്കം രണ്ടു ലക്ഷത്തിലധികം മുസ്ലിംകള്ക്ക് പൗരത്വം തെളിയിക്കാന്‍ രേഖകളുമായി ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. അഞ്ച് തവണ ലഫ്. സനാഉല്ല തെളിവെടുപ്പിനായി ഹാജരാകുകയും ചെയ്തിരുന്നു. സനാഉല്ലയുടെ അര്‍ധ സഹോദരനും ഇന്ത്യന്‍ ആര്‍മിയില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറുമായ മുഹമ്മദ് അജ്മല്‍ ഹഖും നോട്ടീസ് ലഭിച്ചവരില്‍ ഉള്‍പ്പെടും. എന്നാല്‍ തെറ്റായി പേരു ചേര്‍ത്തതാണെന്ന് പറഞ്ഞ് ഹഖിനെ നടപടികളില്‍നിന്ന് ഒഴിവാക്കി. ലഫ്. മുഹമ്മദ് സനാഉല്ലയുടെ കുടുംബം എന്നാണ് ഇന്ത്യയിലേക്ക് വന്നതെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് പോലും പിടിയില്ല. 1967ല്‍ ഇന്ത്യയില്‍ ജനിച്ച സനാഉല്ല 1987ല്‍ പതിനൊന്നാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്നു. എന്നാല്‍ ഫോറിനേഴ്സ് ട്രിബ്യൂണല്‍ രേഖപ്പെടുത്തിയത് 1978 എന്നായിരുന്നു. ഈ തെറ്റ് അദ്ദേഹത്തിന്റെ ജനനരേഖ നോക്കിയാല്‍തന്നെ എളുപ്പംതിരുത്താവുന്നതാണ്. സംസ്ഥാനത്ത് 1,25,333 പേര് പൗരത്വമില്ലാത്തവരായി കഴിയുന്നുണ്ടെന്നാണ് ആസാംസര്‍ക്കാരിന്റെ കണക്ക്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പത്തു ലക്ഷത്തോളം ആളുകളെയാണ് ഒറ്റയടിക്ക് രാജ്യത്തുനിന്ന് പുറത്താക്കാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സുപ്രീംകോടതി ജൂലൈ 31 വരെ കാലാവധി നല്കിയിരിക്കവെയാണ് ഈ നടപടി. സനാഉല്ലയുടെ കാര്യത്തില്‍ ഈ തീയതി ബാധകമല്ലെന്ന കോടതിയുടെ നിര്‍ദേശം പ്രതീക്ഷക്ക് വകനല്കുന്നുണ്ടെങ്കിലും മറ്റുള്ളവരുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്.
കാര്‍ഗിലിലടക്കം രാജ്യത്തിനുവേണ്ടി പോരാടിയ വ്യക്തിയെയാണോ രാജ്യം അപമാനിക്കുന്നതെന്ന ചോദ്യം മോദി ഭരണകൂടത്തിനും ഇന്ത്യന്‍ മതേതര മന:സാക്ഷിക്കുമെതിരെയുള്ളതാണ്. രാജ്യത്തെ ഇരുപതു ശതമാനം വരുന്ന മത ന്യൂനപക്ഷങ്ങളുടെമേല്‍ കടുത്ത ഭയാശങ്കകള്‍ കോരിയിട്ടുകൊണ്ടാണ് മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ തുടര്‍ച്ചയായി വീണ്ടും അധികാരത്തിലേറിയിരിക്കുന്നത്. ഒന്നാം മോദി ഭരണകാലത്ത് രാജ്യത്ത് മുപ്പതോളം മുസ്ലിം പൗരന്മാരാണ് സംഘ്പരിവാറുകാരുടെ ക്രൂരമായ മര്‍ദനത്തിനിരയായി മരണം വരിച്ചത്. നൂറുകണക്കിനുപേര്‍ പരിക്കേറ്റ് ദുരിതക്കടലില്‍ കഴിയുന്നു. ഇവര്‍ക്കും കുടുംബങ്ങള്‍ക്കും നീതി ലഭിക്കുമോ എന്ന് ഇനിയും നിശ്ചയമില്ല. അതിനിടെയാണ് ബി.ജെ.പിയുടെ വിജയാരവങ്ങള്‍ക്കിടെ സ്വിച്ചിട്ടതുപോലെ വീണ്ടും മുസ്ലിംകള്ക്കെതിരെ ആള്‍ക്കൂട്ടആക്രമണങ്ങള്‍ പുനരാരംഭിച്ചിരിക്കുന്നത്. ഭരണഘടന അനുവദിച്ചിട്ടുള്ള ഇഷ്ടമുള്ള മതവിശ്വാസം പിന്തുടരുന്നതിനും തൊപ്പിധരിച്ചതിനും കുലത്തൊഴിലായ കാലിവളര്‍ത്തലിനുമൊക്കെയാണ് രാജ്യത്തെ പാവപ്പെട്ട മുസ്ലിംകള് വഴിയോരങ്ങളില്‍ അതിനിഷ്ഠൂരമായി കൊലചെയ്യപ്പെടുന്നത്. ബീഹാറിലെ ബെഗുസരായിയില്‍ കഴിഞ്ഞദിവസം മുസ്ലിം യുവാവിനെ ആക്രമിച്ചത് പേര് ചോദിച്ചായിരുന്നു. ‘പാക്കിസ്താനിലേക്ക് പൊയ്ക്കോളണം’ എന്നാക്രോശിച്ചായിരുന്നു മുതുകത്ത് വെടിവെച്ചത്. ഹിന്ദുത്വ അക്രമികള്‍ ഇവ്വിധമാണ് രാജ്യത്തെ മതന്യൂനപക്ഷങ്ങളോട് പെരുമാറുന്നതെങ്കില്‍, രാജ്യത്തെ ഭരണകൂടം പാക്കിസ്താനിലേക്കും ബംഗ്ലാദേശിലേക്കും രാജ്യത്തെ മുസ്ലിംപൗരന്മാരെ ആട്ടിയോടിക്കുന്നതിന് പറയുന്ന കാരണം സാങ്കേതികമാണെന്ന ഒരൊറ്റ വ്യത്യാസമേ ഉള്ളൂ. രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന മോദിവല്‍കരണത്തിന്റെ ഭാഗമാണിത്.
തങ്ങള്‍ ജനിച്ചുവളര്‍ന്ന നാട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ തോന്നുന്ന മാനസികാവസ്ഥ ആര്‍ക്കായാലും വിവരണാതീതമാണ്. അതാണ് ആസാമിലെ നൂറ് വിദേശകാര്യ ട്രിബ്യൂണലുകളിലൂടെ ഈ നാളുകളില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വോട്ടര്‍കാര്‍ഡ് അടക്കമുള്ള വ്യക്തമായ പൗരത്വ രേഖകള്‍ ഹാജരാക്കിയിട്ടും ഈ രാജ്യത്തെ പൗരനല്ലെന്ന് പറയുന്നത് പൗരന്റെ നാളിതുവരെയുള്ള സേവനത്തെയും ദേശസ്നേഹത്തെയും ചോദ്യംചെയ്യുന്നതാണ്. ലഫ്. സനാഉല്ല ഈ നാടിനുവേണ്ടി ജീവന് തൃണവല്‍ഗണിച്ചും പോരാടിയയാളാണെന്ന പരിഗണനപോലും ഭരണകൂടം നല്‍കുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന 2016ലെ പൗരത്വ ഭേദഗതിബില്‍ മുസ്ലിംകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് അതിന്റെ ആമുഖത്തുനിന്നുതന്നെ വ്യക്തമായിരുന്നു. ഇതരരാജ്യങ്ങളിലെ മുസ്ലിംകളല്ലാത്തവരെയെല്ലാം ഉള്‍ക്കൊള്ളുന്ന രീതിയിലുള്ള നിയമമാണ് സര്‍ക്കാര്‍ പാസാക്കിയെടുത്തത്. ഹിന്ദുക്കളടക്കമുള്ള അമുസ്്ലിംകള്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ കഴിയുന്നുണ്ടെങ്കില്‍ അവര്ക്ക്് ഇഷ്ടാനുസരണം ഇന്ത്യയില്‍വന്ന് പൗരത്വം സ്വീകരിക്കാമെന്ന നയമാണ് ഈ കാടന്‍ നിയമത്തിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുസ്ലിംകളെ ബംഗ്ലാദേശ് തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുകയും ഇവിടെ ഭാഗിക ഹിന്ദുരാഷ്ട്രം സൃഷ്ടിക്കുകയുമാണ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നര്‍ത്ഥം. നൂറ്റാണ്ടുകളായി രാജ്യം പിന്തുടരുന്ന മതേതരത്വ പാരമ്പര്യത്തിനുനേര്‍ക്കുള്ള കൊഞ്ഞനം കുത്തലാണിത്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

