Connect with us

Culture

“എങ്ങനെയാണ് ബി.ജെ.പി ഇന്ത്യയിലെ ഏറ്റവും സമ്പന്ന പാര്‍ട്ടിയായത്”; ‘കൊള്ളയടി’ തുറന്നുകാട്ടി ഹര്‍ദിക് പട്ടേല്‍

Published

on

ചുരുങ്ങിയ കാലംകൊണ്ട് ലോകത്തില്‍ തന്നെ ഏറ്റവും സമ്പന്നമായ ഒരു പാര്‍ട്ടിയായി ബിജെപി മാറിയതില്‍ സംശയം പ്രകടിപ്പിച്ച് ഗുജറാത്തിലെ യുവ കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേല്‍. ബിജെപിയുടെ സാമ്പത്തിക ശക്തി പുറത്തുകാണിക്കുന്ന കണക്കുകള്‍ പുറത്തുവരുന്നതിനിടെയാണ് ഹര്‍ദിക് കടുത്ത ചോദ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടി കാലങ്ങളായി ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന ബിജെപി വാദത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് ഹര്‍ദിക്കിന്റെ നിരീക്ഷണം. 2016/17 സ്ഥിതിവിവരക്കണക്കുകള്‍ അടിസ്ഥാനമാക്കി ട്വിറ്ററിലൂടെയാണ് ഹര്‍ദിക്ക് ചോദ്യമുന്നയിച്ചത്.

https://twitter.com/HardikPatel_/status/1144120680494981125

എഴുപത് വര്‍ഷമായി കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയെ കൊള്ളയടിക്കുന്നു, അപ്പോള്‍ എങ്ങനെയാണ് ബിജെപി ഇന്ത്യയിലെ ഏറ്റവും സമ്പന്ന പാര്‍ട്ടിയായി മാറിയത്?, ഹര്‍ദിക് ട്വീറ്റ് ചെയ്തു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി ചെലവഴിച്ച പണത്തിന്റെ കണക്കില്‍ രാജ്യത്ത്് ബിജെപിയായിരുന്നു ഒന്നാമത്. ബിജെപി ചെലവഴിച്ചത് 27,000 കോടി രൂപയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് തെരഞ്ഞെടുപ്പില്‍ ആകെ പാര്‍ട്ടികള്‍ ചെലവാക്കിയതിന്റെ 45 ശതാനമാണ് എന്നത് ഗൗരവമുള്ളതാക്കുന്നത്. 60,000 കോടി രൂപയാണ് ആകെ പാര്‍ട്ടി ചെലവാക്കിയിരിക്കുന്നത്. 60 വര്‍ഷക്കാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടി പണം പത്ത് വര്‍ഷം മാത്രം ഭരിച്ച ബിജെപി നേടിയെന്നത് സംശയമുളവാക്കുന്നതാണ്.

1998ല്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആകെ ചെലവിന്റെ 20 ശതമാനമാണ് ഉപയോഗിച്ചതെങ്കില്‍ 2019 ആയപ്പോഴേക്കും അത് 45 ശതമാനമായി കൂടി. ഇതിനിടെയാണ് ബിജെപിയുടെ ‘കൊള്ളയടി’ തുറന്നുകാട്ടിയുള്ള ഹര്‍ദിക് പട്ടേലിന്റെ ചോദ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Trending