Connect with us

Video Stories

പരിധി വിട്ട് ഇറാന്‍ കരാര്‍ വഴിത്തിരിവില്‍

Published

on


കെ. മൊയ്തീന്‍കോയ
യുറേനിയം സമ്പുഷ്ടീകരണ പരിധി ലംഘിച്ച് കൊണ്ടുള്ള ഇറാന്‍ നീക്കം നയതന്ത്ര രംഗത്ത് അമേരിക്കന്‍ തന്ത്രങ്ങളെ നിഷ്പ്രഭമാക്കുന്നു. ഇറാനുമായി 2015-ല്‍ ഒപ്പ് വെച്ച ആണവ കരാറില്‍ നിന്ന് കഴിഞ്ഞ വര്‍ഷം അമേരിക്ക ഏകപക്ഷീയമായി പിന്‍വാങ്ങുകയും ഇറാനെ വരിഞ്ഞുമുറുക്കി സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ആത്മീയ നേതാവ് ആയത്തുല്ല അലി ഖുമേനി ഉള്‍പ്പെടെ ഇറാന്‍ നേതാക്കള്‍ക്ക് എതിരെ പോലും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം, അമേരിക്കയുടെ താല്‍പര്യം ഉള്‍ക്കൊള്ളുന്ന പുതിയൊരു ആണവ കരാറിന് ഇറാന് മേല്‍ സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് തിരിച്ചടി! കരാറിന് ഒപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപിക്കുകയും അതോടൊപ്പം അമേരിക്കന്‍ ഉപരോധത്തെ മറികടക്കുവാന്‍ ഇറാന് സഹായം നല്‍കാതിരിക്കുകയും ചെയ്യുന്ന കരാറിലെ പങ്കാളി രാജ്യങ്ങള്‍ക്കും ഇറാന്‍ നീക്കം അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.
ഇറാന് ഒപ്പം നിലകൊണ്ട് അമേരിക്കയുടെ ഉപരോധം മറികടക്കുവാന്‍ സഹായിക്കുക, അല്ലെങ്കില്‍ അമേരിക്കയോടൊപ്പം ചേര്‍ന്ന് ഇറാന് എതിരെ നടപടി സ്വീകരിക്കുക. രണ്ടാമത്തെ നിലപാട് ആണ് യൂറോപ്യന്‍ ശക്തികള്‍ സ്വീകരിക്കുന്നതെങ്കില്‍ വന്‍ അനീതിയും ദൂരവ്യാപക പ്രത്യാഘാതം ക്ഷണിച്ച് വരുത്തുന്നതുമായിരിക്കും. എന്തായാലും കരാറിലെ പങ്കാളി രാഷ്ട്രങ്ങള്‍ക്ക് അനങ്ങാപാറ നിലപാട് ഉപേക്ഷിക്കാന്‍ സമയമായി.
ദീര്‍ഘനാളത്തെ ചര്‍ച്ചക്ക് ശേഷമാണ് ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ കരാറിന് രൂപമായത്. രാജ്യത്തെ കടുംപിടുത്തക്കാരെ അവഗണിച്ച് 2015-ല്‍ പ്രസിഡണ്ട് ഹസന്‍ റുഹാനി അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഉള്‍പ്പെടെ വന്‍ശക്തി രാഷ്ട്രത്തലവന്മാരുമായി ഒപ്പ് വെച്ച കരാറിനെ സംരക്ഷിക്കേണ്ടുന്ന ഉത്തരവാദിത്തം ബന്ധപ്പെട്ട എല്ലാ രാഷ്ട്രങ്ങള്‍ക്കും ഉണ്ട്. ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ പഞ്ചമഹാ ശക്തികളായ അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവര്‍ക്ക് പുറമെ ജര്‍മ്മനി, യൂറോപ്യന്‍ യൂണിയന്‍, ഐക്യരാഷ്ട്ര സംഘടന എന്നിവയും കരാറില്‍ ഒപ്പ് വെച്ചതാണ്.
ലോക സമൂഹത്തെ വെല്ലുവിളിച്ച് കഴിഞ്ഞ വര്‍ഷം ഡൊണാള്‍ഡ് ട്രംപ് കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറുമ്പോള്‍ അവ സംരക്ഷിക്കേണ്ടുന്ന ബാധ്യത മറ്റുള്ളവര്‍ക്കുണ്ട്. അവര്‍ ഗ്യാലറിയില്‍ ഇരുന്ന് കളി കാണുകയായിരുന്നുവല്ലോ. ലോക രാഷ്ട്രങ്ങള്‍ തമ്മിലുണ്ടാക്കുന്ന ഇത്തരം കരാറുകള്‍ക്ക് വിലയില്ലെങ്കില്‍ പരസ്പര വിശ്വാസം എങ്ങനെ നിലനിര്‍ത്തുവാന്‍ കഴിയും? മാത്രമല്ല, ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് പോലും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി നിര്‍ത്തലാക്കി. ഇതിലൊന്നും ഭാഗമല്ലെങ്കിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഇറാന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയും നിര്‍ത്തി. അടുത്ത മാസം മുതല്‍ ഇറാന്‍ എണ്ണയുടെ അഭാവം ഇന്ത്യന്‍ വിപണിയെ പിടിച്ചുലക്കുമെന്നതില്‍ സംശയമില്ല.
ആണവ കരാറില്‍ അമേരിക്ക പിന്മാറി ഒരു വര്‍ഷത്തോളം കാത്തിരുന്ന ശേഷമുള്ള ഇറാന്റെ പുതിയ നിലപാടിനോട് എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ഐക്യരാഷ്ട്ര സംഘടന, യൂറോപ്യന്‍ യൂണിയന്‍, സൂപ്പര്‍ പവര്‍ രാഷ്ട്രങ്ങള്‍ എന്നിവക്കൊന്നും ധാര്‍മ്മികമായി കഴിയില്ല. എന്നാല്‍ ആണവശേഷി പുതിയൊരു രാഷ്ട്രം കൂടി സമ്പാദിക്കുന്നത് ലോക സമൂഹത്തിനാകമാനം ഭീഷണി തന്നെ. മധ്യപൗരസ്ത്യ ദേശത്ത്, ശാക്തിക ബന്ധങ്ങള്‍ അവ മാറ്റിമറിക്കുമെന്ന ആശങ്കയും അസ്ഥാനത്തല്ല. അയല്‍പക്ഷ രാഷ്ട്രങ്ങളിലെ അഭ്യന്തര സംഘര്‍ഷങ്ങളില്‍ പക്ഷം പിടിക്കുകയും അവരെ സഹായിക്കുകയുമാണ് ഇറാന്‍. ഈ സാഹചര്യത്തില്‍ അറബ്, ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കുണ്ടാകുന്ന ഉല്‍കണ്ഠ ഗൗരവമേറിയതുമാണ്. അതേസമയം, ഞങ്ങള്‍ക്ക് അല്ലാതെ മധ്യപൗരസ്ത്യ ദേശത്ത് മറ്റൊരു രാഷ്ട്രവും ആണവശേഷി നേടിയെടുത്തുകൂടെന്നും അതിന് അനുവദിക്കില്ലെന്നുമുള്ള ഇസ്രാഈലി ധാര്‍ഷ്ട്യവും അംഗീകരിക്കാനാവില്ല.
അമേരിക്കയുടെ മൗനാനുവാദത്തോടെയാണ് ഇസ്രാഈല്‍ അണ്വായുധ നിര്‍മ്മാണം! 1967-ലെ അറബ്-ഇസ്രാഈലി യുദ്ധത്തിന് ശേഷമാണ് നിര്‍മ്മാണം. ആണവ ശാസ്ത്രജ്ഞന്‍ മോര്‍ഡേച്ചയ്‌വനുനു അണ്വായുധ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. ‘ജോണ്‍ ക്രോസ്മാന്‍’ എന്നും അറിയപ്പെടുന്ന ഇദ്ദേഹം പിന്നീട് അണ്വായുധത്തിന് എതിരെ രംഗത്ത് വന്നു. അദ്ദേഹം ജയിലില്‍ അടയ്ക്കപ്പെട്ടു.
ഇസ്രാഈലിന്റെ ആണവ നിലയം സന്ദര്‍ശിക്കാന്‍ നാളിതുവരെ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിക്ക് അനുമതി നല്‍കിയിട്ടില്ല. 2006-ല്‍ ഐക്യരാഷ്ട്ര സഭയില്‍ ”മധ്യപൗരസ്ത്യ ദേശം ആണവ മുക്തമാക്കണം” എന്ന പ്രമേയം ഈജിപ്ത് മുന്നോട്ട് വെച്ചപ്പോഴും ആണവായുധം കൈവശമുണ്ടെന്ന വസ്തുത തുറന്ന് പറയാനോ, നിഷേധിക്കാനോ ഇസ്രാഈല്‍ തയാറായില്ല. ആണവ രാജ്യങ്ങളില്‍ ആറാമതായി ഇസ്രാഈലിനെ പരിഗണിക്കുന്നുണ്ട്. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഇസ്രാഈല്‍ ഇനിയും ഒപ്പ് വെച്ചില്ല. 2018-ല്‍ ഏറ്റവും ഒടുവില്‍ യു.എന്‍ ഏജന്‍സി പുറത്തുവിട്ട കണക്ക് പ്രകാരം ഇസ്രാഈലിന്റെ വശം എണ്‍പത് ആണവായുധം ഉണ്ട്. മധ്യപൗരസ്ത്യ ദേശത്ത് മറ്റൊരു രാജ്യത്തിനുമില്ല. ഏറ്റവും കൂടുതല്‍ റഷ്യക്ക് ആണ്. തൊട്ടടുത്ത അമേരിക്ക, ഫ്രാന്‍സ്, ചൈന, ബ്രിട്ടന്‍, ഇന്ത്യ, പാകിസ്താന്‍, ഉത്തര കൊറിയ എന്നിങ്ങനെയാണ് സ്ഥാനം.
ഹൈഡ്രജന്‍ ബോംബ് ഘടിപ്പിച്ച ഭൂഖണ്ഡാന്തര മിസൈല്‍ കൈവശം ഉണ്ടെന്ന് പ്രഖ്യാപിച്ച ഉത്തര കൊറിയയുടെ മണ്ണില്‍ കാല് കുത്തിയതിനെ ചരിത്ര പ്രാധാന്യമുള്ളതെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം! ഉത്തര കൊറിയന്‍ സര്‍വാധികാരി കിം ജോംഗ് ഉന്നിനെ ഹസ്തദാനം ചെയ്യാനുള്ള ആഗ്രഹം മൂലമാണത്രെ ട്രംപ് ഉത്തര കൊറിയയില്‍ എത്തിയത്. കിമ്മിനെ വശത്താക്കാന്‍, ഭയന്നാണെങ്കിലും അല്ലെങ്കിലും ട്രംപ് നടത്തുന്ന നീക്കത്തിന്റെ ഒരംശം ആത്മാര്‍ത്ഥത മധ്യപൗരസ്ത്യ പ്രശ്‌നങ്ങളില്‍ പ്രകടിപ്പിച്ചാല്‍ തീരാവുന്നതേയുള്ള സംഘര്‍ഷം!!
അമേരിക്ക-ഇറാന്‍ സംഘര്‍ഷം ഇറാന്റെ പുതിയ നീക്കത്തോടുകൂടി ലോക സമൂഹത്തിന്റെ ആശങ്കയായി വളര്‍ന്നു. സമ്പുഷ്ടീകരണത്തിന്റെ പരിധിയായ 300 കിലോഗ്രാമിന് മുകളിലെത്തിയെന്ന് ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജവാദ് ശരീഫ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചര്‍ച്ചയുടെയും സമാധാനത്തിന്റെയും വാതില്‍ ഇറാന്‍ കൊട്ടി അടച്ചില്ല. ”കരാറിലേക്ക് മടങ്ങാനും ഇറാന്‍ പ്രതിജ്ഞാബദ്ധ”മാണെന്ന് ഇറാന്‍ നേതാവ് വ്യക്തമാക്കുന്നത് ശുഭ സൂചന തന്നെ. നയതന്ത്ര ചര്‍ച്ചക്ക് ഇറാനെ പ്രതിനിധാനം ചെയ്യേണ്ടുന്ന വിദേശകാര്യ മന്ത്രിയെ അടക്കം ഉപരോധ പരിധിയില്‍ കൊണ്ടുവരികയും ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്ന അമേരിക്കയുടെ നിലപാട് വിചിത്രമായ വിരോധാഭാസമാണ്.
ആണവ പ്രശ്‌നത്തില്‍ റഷ്യയുമായി ഏര്‍പ്പെട്ടിരുന്ന കരാര്‍, പാരീസ് കാലാവസ്ഥ കരാര്‍ എന്നിവയില്‍ നിന്നുമൊക്കെ ഏകപക്ഷീയമായി പിന്‍മാറിയ ട്രംപിനെ പോലുള്ള ഭരണാധികാരികള്‍ ലോക സമാധാനത്തിന് ഭീഷണിയാകുന്നു. ഇവിടെ ഉത്തരവാദിത്തപ്പെട്ട ഐക്യരാഷ്ട്ര സഭയും യുറോപ്യന്‍ യൂണിയനും വന്‍ ശക്തികളും സന്ദര്‍ഭോചിതം ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നപരിഹാരം അകലെയല്ല.

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending