Connect with us

More

ഗുജറാത്ത് മോഡല്‍ യു.പിയിലേക്കും

Published

on

രണ്ടു വര്‍ഷംമുമ്പ് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബി.ജെ.പിഎം.എല്‍.എക്കെതിരായി ലൈംഗിക പീഡന പരാതി ഉന്നയിച്ച പെണ്‍കുട്ടിയും അമ്മാവന്മാരും അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് പെണ്‍കുട്ടിയുടെ അമ്മാവനും അഭിഭാഷകനും മരണപ്പെട്ടിരിക്കുന്നു. ആഘാതത്തില്‍ കാര്‍ നിശ്ശേഷം തകര്‍ന്നു. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

സംഭവം ഉത്തര്‍പ്രദേശില്‍ മാത്രമല്ല, രാജ്യത്താകെ കോളിളക്കമുണ്ടാക്കുകയും പാര്‍ട്ടിക്കും പ്രധാനമന്ത്രിയടക്കമുള്ള നേതൃത്വത്തിനും വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയുമാണ്. പരാതിക്കാരുടെ കുടുംബത്തെ ഒന്നടങ്കം കൊന്നൊടുക്കാനുള്ള ഗൂഢപദ്ധതിയാണ് വ്യാജ അപകടത്തിലൂടെ ഇപ്പോള്‍ വെളിച്ചത്തായിരിക്കുന്നത്. യോഗി സര്‍ക്കാര്‍ വ്യാജ പരാതിയില്‍ ജയിലിലിടച്ച ഇവരുടെ മറ്റൊരു അമ്മാവനെ റായ്ബറേലി ജയിലില്‍ സന്ദര്‍ശിക്കാന്‍ പോകവെയാണ് ഫത്തേപൂര്‍-റായ്ബറേലി റോഡില്‍ കൂറ്റന്‍ ട്രക്ക് കാറിലിടിച്ചതും മരണങ്ങള്‍ സംഭവിച്ചതും. സംഭവത്തിന് കാരണമായ ട്രക്കിന്റെ നമ്പര്‍പ്ലേറ്റ് കറുത്ത തുണികൊണ്ട് മറച്ചിരുന്നുവെന്നത് ഇതിനുപിന്നിലെ ദുരൂഹത വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നു.

2017 ജൂണ്‍ നാലിന് പതിനേഴുകാരിയെ ബി.ജെ.പി എം.എല്‍.എ കുല്‍ഗീപ്‌സിങ് സെനഗര്‍ ബലാല്‍സംഗം ചെയ്‌തെന്നാണ് സ്വന്തം സര്‍ക്കാരിന്റെ തന്നെ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ്. ജോലി വാങ്ങിത്തരാമെന്ന ്പറഞ്ഞാണ് സെനഗര്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതുടര്‍ന്ന് 2018 ഏപ്രിലില്‍ പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനുമുന്നില്‍ ആത്മാഹുതിക്ക് ശ്രമിച്ചത് പ്രശ്‌നം രാജ്യശ്രദ്ധ നേടാന്‍ കാരണമായി. തുടര്‍ന്ന് കേസ് സി.ബി.ഐക്ക് വിട്ടു.

ഇതിനുശേഷം വൈകാതെ പിതാവിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തി. കുട്ടിയുടെ പ്രായത്തെക്കുറിച്ച് വ്യാജരേഖ ഹാജരാക്കിയെന്ന് പറഞ്ഞ് അമ്മയെയും അമ്മാവനെയും ജയിലിലാക്കി. ഇതും പോരാഞ്ഞാണ് കോലാഹലമെല്ലാം കെട്ടടങ്ങിയശേഷം സംഭവത്തിലെ അവസാനത്തെ പ്രതിയോഗിയെയും ശാരീരികമായി തുടച്ചുനീക്കാന്‍ സെനഗറും കൂട്ടാളികളും ഉന്നമിട്ടതെന്നാണ് പുതിയ സംഭവം വ്യക്തമാക്കുന്നത്. കേസുമായി മുന്നോട്ടുപോയാല്‍ ശിക്ഷ കിട്ടിയേക്കുമെന്നും അത് എം.എല്‍.എയുടെയും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുമെന്നുള്ള ഭീതിയുമാണ് ഈ കടുംകൈക്ക് കയ്യറപ്പില്ലാത്ത ഗൂഢാലോചകരെ പ്രേരിപ്പിച്ചിട്ടുണ്ടാകുക.

കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി യോഗിയുടെ സര്‍ക്കാരിനുകീഴില്‍ മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും ആദിവാസികള്‍ക്കുമെതിരായി നിരന്തരം നടന്നുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെ പുതിയ മുഖമാണ് വ്യാജ അപകടത്തിലൂടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്. ഗുജറാത്തില്‍ മോദിയുടെയും അമിത്ഷായുടെയും കാലത്ത് മുസ്‌ലിംകളെ പൊലീസിനെ ഉപയോഗിച്ച് വ്യാജ ഏറ്റുമുട്ടലുകളിലൂടെ നിശ്ചലമാക്കിയതിന്റെ തുടര്‍ പരീക്ഷണശാലയായി മാറിയിരിക്കുകയാണ് യു.പിയുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. അവിടെ മോദിയുടെ വ്യാജ ഏറ്റുമുട്ടലുകള്‍ തുറന്നുപറഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ്ഭട്ടിനെ തുറുങ്കിലിലാക്കി വായടപ്പിച്ചു.

പ്രധാനമന്ത്രിയുടെ മണ്ഡലം ഉള്‍ക്കൊള്ളുന്നതും ലോക്‌സഭയിലേക്ക് ഏറ്റവുമധികം അംഗങ്ങളെ തെരഞ്ഞെടുക്കുന്നതുമായ യു.പിയെയാണ് ഹിന്ദുത്വ ഭീകരതയുടെ പുതിയ ലാബറട്ടറിയാക്കി യോഗിയും കൂട്ടാളികളും ചേര്‍ന്ന് മാറ്റിയിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിതന്നെ അപകടം സ്വാഭാവികമാണെന്ന് പറഞ്ഞ് നിമിഷങ്ങള്‍ക്കകം സി.ബി.ഐയെ കേസ് ഏല്‍പിക്കുമെന്ന് പറയേണ്ടിവന്നത് ജനരോഷം തണുപ്പിക്കാനാണ്. പശുക്കളുടെപേരിലും ജയ്ശ്രീറാം വിളിപ്പിച്ചും മുസ്‌ലിംകളെ കൊന്നൊടുക്കുന്ന കാപാലികരുടെ നാട്ടില്‍ ഇതിലപ്പുറം നടന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
ജനാധിപത്യരാജ്യത്ത് പരാതിക്കാരും പരാതിക്കാര്‍ക്കുവേണ്ടി വാദിക്കുന്നവരും അവശേഷിക്കരുതെന്നാണ് റായ്ബറേലി സംഭവം വ്യക്തമാക്കുന്നത്. എട്ടു വയസ്സുകാരിയെ ക്ഷേത്ര പരിസരത്തിട്ട് കൂട്ടബലാല്‍സംഗം ചെയ്ത് തലക്കു കല്ലിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടിയ ഹിന്ദുത്വ ഭീകരരുടെ രാജ്യത്ത് മേല്‍സംഭവം തുലോം ചെറുതായിരിക്കാം. ഇതേദിവസങ്ങളില്‍തന്നെ പുറത്തുവന്ന രണ്ട് ആള്‍ക്കൂട്ടക്കൊലപാതകങ്ങളെയും രാജസ്ഥാനില്‍ സ്‌ഫോടനക്കേസില്‍ നീണ്ട 23 കൊല്ലം ജയില്‍ശിക്ഷ അനുഭവിച്ച് നിരപരാധിയായി പുറത്തുവന്ന കശ്മീരി അലിമുഹമ്മദ് ഭട്ടിനെയും കണക്കിലെടുക്കുമ്പോള്‍ നാമിപ്പോഴും വാവിട്ട് പറഞ്ഞുകൊണ്ടിരിക്കുന്ന ആസന്ന ഫാസിസം എവിടെ, നഗ്നയാഥാര്‍ത്ഥ്യമെവിടെ? കഴിഞ്ഞദിവസമാണ് അമിത്ഷാ തന്റെ സഹപ്രവര്‍ത്തകനായ യോഗിയെ പഞ്ചായത്തംഗം പോലുമാകാതിരുന്നിട്ടും മുഖ്യമന്ത്രിയായി പിടിച്ചിരുത്തിയതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്.

അതിനുപിന്നില്‍ യോഗിയുടെ രാഷ്ട്രീയ പക്വതയോ മതേതരത്വ പ്രതിബദ്ധതയോ അല്ലെന്നും തികഞ്ഞ ആര്‍.എസ്.എസ് പക്ഷപാതിത്വവുമാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ദാദ്രിയില്‍ വ്യാജ ആരോപണം ഉന്നയിച്ച് മുഹമ്മദ്അഖ്‌ലാഖിനെ കല്ലെറിഞ്ഞ് കൊന്നവരുടെ അനുനായികളാണ് ആ കേസന്വേഷിച്ച് പ്രതികളെ അഴിക്കുള്ളിലാക്കിയ പൊലീസുദ്യോഗസ്ഥനെ ഇരുട്ടിന്റെ മറവില്‍ വെടിവെച്ചുകൊന്നത്. രണ്ടു കൊല്ലംകൊണ്ട് ഉത്തര്‍പ്രദേശ് സംസ്ഥാനം രാജ്യത്തിന്റെ ക്രിമിനല്‍ തലസ്ഥാനമായി മാറിയിരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ രേഖകള്‍തന്നെ പുറത്തുവിടുന്നകണക്ക്. ഏതാനുംദിവസം മുമ്പുമാത്രമാണ് പത്ത് ആദിവാസികളെ അവരുടെ ഭൂമിയില്‍ അതിക്രമിച്ചുകയറി ജന്മികള്‍ കൊന്നുതള്ളിയത്. ഇതിനെതിരെ ചെറുവിരലനക്കാന്‍പോലും യോഗി സര്‍ക്കാര്‍ ആദ്യം തയ്യാറായില്ല.

ഗുജറാത്ത് വംശഹത്യയും സ്വതന്ത്ര ചിന്തകരുടെ വധവും ആള്‍ക്കൂട്ടക്കൊലപാതകങ്ങളും ഗുജറാത്ത് മോഡലിലേക്ക് രാജ്യത്തെയാകെ കൊണ്ടുപോകുകയാണ് ആര്‍.എസ്.എസ് എന്നതിനുള്ള തെളിവുകളാണ് ഓരോദിനവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 49 പൗരപ്രമുഖര്‍ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ആശങ്കപ്പെട്ടതുപോലെ, മതേതര ഇന്ത്യ ഏത് കരാള യുഗത്തിലേക്ക് പോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് ന്യായമായും സംശയിക്കണം. ഫാസിസം വരാനിരിക്കുന്നതേ ഉള്ളൂവെന്ന സി.പി.എം സൈദ്ധാന്തിക പടുക്കളുടെ ചാരുകസേരാ രാഷ്ട്രീയത്തിന് കാത്തിരിക്കേണ്ട സമയമല്ലിതെന്നാണ് ഓരോ ഭാരതീയനും ഇപ്പോള്‍ ചിന്തിക്കുന്നതും പരിഹാരം തേടുന്നതും. ഇതാ, സമയമായി എന്നല്ല, സമയം അതിക്രമിച്ചിരിക്കുന്നു എന്ന് തിരിച്ചറിയാത്തവരെക്കുറിച്ച് ഇനിയുമെന്തുപറയാനാണ്!

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

india

‘ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും മോദിയെപ്പോലെ ഇത്രയും തരംതാഴ്ന്നിട്ടില്ല’: പ്രിയങ്ക ഗാന്ധി

Published

on

ആകുലപ്പെടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധിക്കാരത്തെ പരാജയപ്പെടുത്തണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.  പണപ്പെരുപ്പം തടയുന്നതിലും രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിലും മോദി പരാജയപ്പെട്ടു. കഴിഞ്ഞ പത്ത് വർഷം ചെയ്ത കാര്യങ്ങളുടെ പേരിൽ ബി.ജെ.പിക്ക് വോട്ട് തേടാൻ സാധിക്കുന്നില്ല. മോദിയിൽ വളരെയധികം ധിക്കാരമുണ്ട്. വിലക്കയറ്റം മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണെന്ന സത്യം അദ്ദേഹത്തോട് പറയാൻ ഉപദേശകർക്ക് പോലും കഴിയുന്നില്ല. എല്ലാവർക്കും പേടിയാണ്. അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാനായി ഈ സർക്കാർ മാറേണ്ടതുണ്ട്.

ഡോ. ബി.ആർ അംബേദ്കർ തയാറാക്കിയ ഭരണഘടന ദരിദ്രർക്കും പണക്കാർക്കും തുല്യ അവകാശങ്ങൾ നൽകുന്നു. എന്നാൽ, ഈ അവകാശങ്ങൾ എടുത്തുകളയാനായി ഭരണഘടന മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയുടെ കുതന്ത്രം ജനങ്ങൾ ശ്രദ്ധിച്ചതോടെ, ഭരണഘടന മാറ്റില്ലെന്ന് എല്ലാ പൊതു റാലികളിലും മോദി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ, ബി.ജെ.പി എം.പിമാർ ഭരണഘടന മാറ്റുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മോദിയുടെ സമ്മതമില്ലാതെ ബി.ജെ.പിയിൽ ആർക്കും ഒന്നും പറയാൻ സാധിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

തെരഞ്ഞെടുത്ത വ്യവസായികളുടെ 16,000 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി സർക്കാർ എഴുതിത്തള്ളിയത്. എന്നാൽ, കർഷകരുടെ ഒരു രൂപയുടെ കടം പോലും എഴുതിത്തള്ളാൻ സർക്കാർ ശ്രമിച്ചിട്ടില്ല.

സ്ത്രീകളുടെ മംഗളസൂത്ര വരെ കോൺഗ്രസ് തട്ടിയെടുക്കുമെന്ന മോദിയുടെ ആരോപണത്തെയും പ്രിയങ്ക വിമർശിച്ചു. കുടുംബത്തിൽ മണ്ടത്തരങ്ങൾ വിളിച്ചുപറയുന്ന അമ്മാവൻമാരെ പോലെയായി മോദി. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ പദവിയുടെ അന്തസ്സ് മനസ്സിലാക്കാതെയാണ് ഇതെല്ലാം വിളിച്ചുപറയുന്നത്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാഴ്ന്നിട്ടില്ല. തങ്ങൾക്കെതിരായ ആക്രമണങ്ങളെ കോൺഗ്രസ് ഭയക്കുന്നില്ല. പക്ഷെ, ഇത്തരം നുണകളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

Continue Reading

Trending