Culture
പ്രളയമേ കയ്യടിക്കുക; റാബിയയുടെ കല്യാണം നാളത്തന്നെ നടക്കും

കെ.എസ്. മുസ്തഫ
മേപ്പാടി: വീടും വിവാഹവസ്ത്രങ്ങളും മുക്കിക്കളഞ്ഞ് പ്രളയം താണ്ഡവമായിടിയെങ്കിലും റാബിയയുടെ വിവാഹം മുടക്കാന്‍ മാത്രം അതിന് ശക്തിയുണ്ടായില്ല. സഹൃദയര്‍ നീട്ടിനല്‍കിയ കൈപിടിച്ച് അവള്‍ നാളെ പുതുമണവാട്ടിയാവും. മൈലാഞ്ചിദിനങ്ങളുടെ സ്വപ്‌നലോകത്ത് നിന്നും ഒറ്റരാത്രികൊണ്ട് ഒറ്റപ്പെടലിന്റെ ആഴത്തിലാണ്ട ചൂരല്‍മലയിലെ തോട്ടം തൊഴിലാളി ജുമൈലത്തിന്റെ മകളാണ് നാളെ മുഴുവന്‍ പ്രതിസന്ധികളെയും അതിജയിച്ച് വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നത്. റാബിയക്കായി അഞ്ചുപവന്‍ സ്വര്‍ണ്ണാഭരണങ്ങളും വിവാഹവസ്ത്രങ്ങളും സമ്മാനിച്ച് ദുബൈ കെ.എം.സി.സി ഭാരവാഹികള്‍ വിവാഹാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ആഗസ്ത് ഏഴിനാണ് റാബിയയുടെ വീട് വെള്ളത്തില്‍ മുങ്ങിയത്. 12 വര്‍ഷം മുമ്പ് പഞ്ചായത്ത് നല്‍കിയ പണി തീരാത്ത വീട്ടില്‍ നിന്ന് ഉടുത്തിരുന്ന വസ്ത്രം മാത്രമെടുത്ത് നാട്ടുകാര്‍ വലിച്ചെറിഞ്ഞ് കൊടുത്ത കയറില്‍ തൂങ്ങിയാണ് റാബിയയും ഉമ്മയും രക്ഷപ്പെട്ടത്. പെരുംമഴയില്‍ വീടും വിവാഹവസ്ത്രങ്ങളടക്കം സകലതും വെള്ളത്തില്‍ മുങ്ങി. മണ്ണിടിഞ്ഞ് വഴിയാകെ തകര്‍ന്ന പുത്തുമലയില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ജുമൈലത്തും റാബിയയും മേപ്പാടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്.
സമുനസ്സുകളുടെ സഹായത്തോടെ ആഗസ്ത് നാലിന് നികാഹ് കഴിഞ്ഞിരുന്ന റാബിയയുടെ വിവാഹചടങ്ങുകള്‍ 18ലേക്ക് നിശ്ചയിച്ചിരുന്നു. ആയുസ്സിന്റെ മുഴുവന്‍ സമ്പാദ്യങ്ങളും മഴെയെടുത്ത കുടുംബത്തിന് വിവാഹം മാറ്റിവെക്കേണ്ടിവരുമെന്ന ആധി നോവായി വിങ്ങി. ക്യാമ്പില്‍ നിന്ന് വിവരമറിഞ്ഞ് നാട്ടുകാരും മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരും വിവാഹം കേമമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വിവരങ്ങളറിഞ്ഞ ദുബൈ കെ.എം.സി.സി ഭാരവാഹികള്‍ സ്വര്‍ണ്ണാഭരണവും വിവാഹവസ്ത്രങ്ങളും നല്‍കാമെന്നറിയിക്കുകയായിരുന്നു.
ഇന്നലെ മേപ്പാടി ക്യാമ്പില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മാതാവിന് സ്വര്‍ണ്ണാഭരണങ്ങള്‍ കൈമാറുകയും ചെയ്തു. ക്യാമ്പില്‍ ഇന്ന് മൈലാഞ്ചികല്യാണവും നാളെ ആഘോഷമായി വിവാഹവും നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ മഴയൊഴിഞ്ഞതിനെത്തുടര്‍ന്ന് ക്യാമ്പ് ഇന്ന് പൂട്ടാന്‍ തീരുമാനിച്ചതോടെ മറ്റൊരിടത്ത് വിവാഹചടങ്ങുകള്‍ നടത്തുമെന്ന് ക്യാമ്പില്‍ ആദ്യാവസാനം സന്നദ്ധസേവനത്തിന് നേതൃത്വം നല്‍കുന്ന അലി ഫഌര്‍ അറിയിച്ചു. നാളെ വിവാഹസ്വപ്‌നത്തിലേക്ക് റാബിയ കാലെടുത്തുവെക്കുമ്പോള്‍ ജയിക്കുന്നത് നന്മ വറ്റാത്ത നല്ല മനുഷ്യരാണ്. തോല്‍ക്കുന്നത് കലിതുള്ളിയെത്തിയ പ്രളയവും.

Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
film3 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ
-
News3 days ago
ഇറാനിലെ യുഎസ് ആക്രമണം; അപലപിച്ച് കൊളംബിയയും ക്യൂബയും
-
kerala2 days ago
കാവികൊടി ദേശീയ പതാകയാക്കണമെന്ന വിവാദ പരാമര്‍ശം; ബിജെപി നേതാവിനെതിരെ കേസ്
-
kerala2 days ago
തൃശൂരില്‍ പതിനഞ്ച്കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു
-
india2 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം; റഷ്യയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചു
-
GULF2 days ago
അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ജനങ്ങള്‍ പ്രധാന റോഡുകള്‍ ഉപയോഗിക്കാവൂ; മുന്നറിയിപ്പുമായി ബഹ്റൈന്‍