Connect with us

Video Stories

ഗാബയുടെ മനസുകീഴടക്കി പാകിസ്താന്‍

Published

on

ഗാബ: ജയിച്ചത് ഓസ്‌ട്രേലിയ തന്നെ, പക്ഷെ ഗാബയുടെ മനസ്.. അത് പാകിസ്താന്‍ സ്വന്തമാക്കി. പരാജയത്തിലും തലയുയര്‍ത്തിപ്പിടിച്ചു തന്നെ പാക് താരങ്ങള്‍ മടങ്ങി. രണ്ടാം ടെസ്റ്റില്‍ വര്‍ധിത വീര്യത്തില്‍ തിരിച്ചടിക്കാമെന്ന പ്രതീക്ഷയില്‍.

ആസാദ് ഷഫീഖെന്ന പോരാളിയും പിന്നെ വാലറ്റക്കാരും അവിശ്വസനീയ ജയത്തിനടുത്തെത്തിയതാണ്. പക്ഷെ സ്റ്റാര്‍ക്കിന്റെ 38ാം ഓവര്‍ എല്ലാം തകര്‍ത്തു. ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ആശ്വാസവും പാകിസ്താന് കണ്ണീരണിഞ്ഞ തോല്‍വിയും.

രണ്ടാമിന്നിങ്‌സില്‍ ഓസ്‌ട്രേലിയ വെച്ചുനീട്ടിയ 490 റണ്‍സ് പിന്തുടര്‍ന്ന പാകിസ്താന്‍ ആദ്യ ഇന്നിങ്‌സിലേതു പോലെ തകര്‍ന്നടിഞ്ഞതാണ്. ആറാമനായി സര്‍ഫറാസ് അഹമ്മദ് പുറത്താവുമ്പോള്‍ സ്‌കോര്‍ 220 മാത്രം. വാലറ്റക്കാര്‍ ഇനിയെത്ര ഓവര്‍ പിടിച്ചു നില്‍ക്കുമെന്ന് ക്രിക്കറ്റ് ലോകം സംശയിച്ചു. പക്ഷെ എട്ടാമനായെത്തിയ മുഹമ്മദ് ആമിര്‍ എല്ലാം മാറ്റിമറിച്ചു. ഏകദിന ശൈലിയില്‍ ബാറ്റേന്തിയ ആമിര്‍ ക്രീസിലുണ്ടായിരുന്ന അവസാന അംഗീകൃത ബാറ്റ്‌സ്മാന്‍ ആസാദ് ശഫീഖിന് ഉറ്റ പങ്കാളിയായി. പന്ത് യഥേഷ്ടം ബൗണ്ടറികളിലേക്ക് പറന്നപ്പോള്‍ പാക് സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്‍ യഥേഷ്ടം ഒഴുകിയെത്തി.

ഏഴാം വിക്കറ്റില്‍ ഇരുവരും അടിച്ചെടുത്തത് 19 ഓവറില്‍ 92 റണ്‍സ്. മുഹമ്മദ് ആമിര്‍ 63 പന്തില്‍ 48 റണ്‍സെടുത്തു. ഇരുവരും ആമിര്‍ പുറത്താവുമ്പോള്‍ പാക് സ്‌കോര്‍ 312/. പിന്നീടെത്തിയ വഹാബ് റിയാസും ഉജ്വലമായി ബാറ്റേന്തിയപ്പോള്‍ പാകിസ്താന്‍ ആദ്യമായി ഓസ്‌ട്രേലിയന്‍ പ്രതീക്ഷകള്‍ക്ക് മേല്‍ ചിറകിട്ടടിക്കാന്‍ തുടങ്ങി. അതിനിടെ ആസാദ് ഷഫീഖ് കരിയറിലെ ഉജ്വല സെഞ്ചുറികളിലൊന്ന് നേടി. സ്‌ട്രൈക്ക് കൈമാറി ഇരുവരും വേഗതയില്‍ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. പക്ഷെ നാലാം ദിവസത്തെ അവസാന ഓവറില്‍ ക്യാപ്റ്റന്‍ സ്മിത്തിന് ക്യാച്ച് നല്‍കി വഹാബ് റിയാസ് പുറത്താവുമ്പോള്‍ പാക് സ്‌കോര്‍ 382/8.

അവസാന ദിവസം പാകിസ്താന് ജയിക്കാന്‍ 108 റണ്‍സ്. 10ാമനായിറങ്ങിയ യാസിര്‍ഷാ ഗൃഹപാഠം കഴിഞ്ഞെത്തിയ പോലെ ബാറ്റേന്തിയപ്പോള്‍ ഗാബയില്‍ ആരാധകരുടെ മുഖത്ത് സമ്മര്‍ദമേറി. 71 റണ്‍സിന്റെ ഉജ്വല കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇരുവരും ജയത്തിലേക്ക് തോന്നിച്ച നിമിഷത്തില്‍ സ്റ്റാര്‍ക്ക് ഓസീസ് രക്ഷകനായി. ആസാദ് ഷഫീഖിനെ വാര്‍ണറുടെ കൈകളിലെത്തിച്ച് സ്റ്റാര്‍ക്ക് ഗാബയുടെ ശ്വാസം വീണ്ടെടുത്തു. ഓസീസ് ആരാധകര്‍ എഴുന്നേറ്റ് നിന്നാണ് ഷഫീഖിനെ മടക്കിയയച്ചത്. അതേഓവറില്‍ തന്നെ യാസിര്‍ ഷാ റണ്‍ഔട്ടായതോടെ പാക് പോരാട്ടം അവസാനിച്ചു. പാകിസ്താന് 39 റണ്‍സ് തോല്‍വി. പക്ഷെ തോല്‍വിയിലും പാക് താരങ്ങള്‍ക്ക് തലയുയര്‍ത്തി നില്‍ക്കാനായി.

ആദ്യ ഇന്നിങ്‌സില്‍ 142 റണ്‍സിന് ആള്‍ഔട്ടായതാണ് പാകിസ്താന് തിരിച്ചടിയായത്. 287 റണ്‍സ് ലീഡുമായിറങ്ങിയ ഓസ്‌ട്രേലിയ രണ്ടാമിന്നിങ്‌സില്‍ 202/5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending