Connect with us

News

പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ ഗള്‍ഫില്‍ തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

Published

on


നെടുമ്പാശേരി: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ ഗള്‍ഫില്‍ പണപ്പിരിവ് നടത്തി കിട്ടിയ തുകക്ക് സ്വര്‍ണം വാങ്ങി കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി മുഹമ്മദ് അബ്ദുല്‍ റഹ്മാനാണ് പിടിയിലായത്. അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് മുട്ടന്‍ഞ്ചേരി തല്ലച്ചേരി ഷാജര്‍ കമാല്‍ എന്നയാളും കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്. ഇരുവരില്‍ നിന്നുമായി 56 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. 31 ലക്ഷം രൂപ വില വരുന്ന 860 ഗ്രാം സ്വര്‍ണമാണ് മലപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാന്‍ കടത്താല്‍ ശ്രമിച്ചത്. ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇയാള്‍ നെടുമ്പാശേരിയിലെത്തിയത്.
സ്വദേശമായ മലപ്പുറത്ത് പ്രകൃതി ദുരന്തത്തില്‍പ്പെട്ട് നിരവധി പേര്‍ വിഷമം അനുഭവിക്കുകയാണെന്നും അവരെ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചാണ് മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ സുഹൃത്തുക്കളില്‍ നിന്നും മറ്റുമായി പണം പിരിച്ചത്. ദുരന്തത്തിന്റെ വീഡിയോ ദൃശ്യങ്ങളും, ഫോട്ടോകളും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചായിരുന്നു സഹായ ഫണ്ട് സ്വരൂപിച്ചത്. താന്‍ നാട്ടിലെത്തി നേരിട്ട് വിതരണം ചെയ്യുമെന്നാണ് ഇയാള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഈ തുകയും കൈവശമുണ്ടായിരുന്ന തുകയും ചേര്‍ത്ത് സ്വര്‍ണം വാങ്ങി ഇയാള്‍ അനധികൃതമായി നാട്ടിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു. ആകെ 860 ഗ്രാം തൂക്കം വരുന്ന 7 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ഇയാളില്‍ നിന്നും പിടികൂടിയിട്ടുള്ളത്. സ്വര്‍ണം ബാഗേജില്‍ തേയിലക്കകത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഷാജര്‍ കമാലില്‍ നിന്നും 909 ഗ്രാം സ്വര്‍ണ മിശ്രതമാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് ഷാജര്‍ കമാല്‍ കൊച്ചിയിലെത്തിയത്.
ലഗേജ് പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. സ്വര്‍ണത്തിന് വന്‍തോതില്‍ വില വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് വിഭാഗത്തിനോട് ജാഗ്രത പാലിക്കാന്‍ ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

kerala

ജാര്‍ഖണ്ഡില്‍ ഏറ്റുമുട്ടല്‍; സിപിഐ മാവോയിസ്റ്റ് കമാന്‍ഡറെ വധിച്ചു

സിപിഐ മാവോയിസ്റ്റ് കമാന്‍ഡര്‍ തുളസി ഭുയ്യാന്‍ ആണ് കൊല്ലപ്പെട്ടത്

Published

on

ജാര്‍ഖണ്ഡില്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ സിപിഐ മാവോയിസ്റ്റ് കമാന്‍ഡറെ വധിച്ചു. പാലാമു ജില്ലയിലെ ഹുസൈനാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ ഏറ്റുമുട്ടലില്‍ സിപിഐ മാവോയിസ്റ്റ് കമാന്‍ഡര്‍ തുളസി ഭുയ്യാന്‍ ആണ് കൊല്ലപ്പെട്ടത്.

തലയ്ക്ക് 15 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് നിതേഷ് യാദവിന് ഏറ്റുമുട്ടലില്‍ പരുക്ക് പറ്റിയതായി സേന അറിയിച്ചു. നിതേഷ് യാദവിന്റെ നേതൃത്വത്തിലായിരുന്നു സംഘം. ഇവരില്‍ നിന്നും ആയുധ ശേഖരങ്ങളും പിടിച്ചെടുത്തു. ഇന്നലെ രാത്രി വൈകിയായിരുന്നു ഏറ്റുമുട്ടല്‍.

പാലാമു പൊലീസും സി ആര്‍ പി എഫും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് കമാന്‍ഡറെ വധിച്ചത്. ദൗന വനമേഖലയില്‍ ഉണ്ടായ ഏറ്റു മുട്ടലില്‍ ആണ് കൊല്ലപ്പെട്ടത് എന്ന് പാലാമു ഡി ഐ ജി വൈ എസ് രമേഷ് പറഞ്ഞു. മാവോയിസ്റ്റ് നേതാവ് കുന്ദന്‍ ഖേര്‍വാറിനെ അറസ്റ്റ് ചെയ്തു.

Continue Reading

india

വനിതാ ഗുസ്‌തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

പോക്‌സോ അല്ലാത്ത ലൈംഗിക പീഡനക്കേസുകൾ നിലനിൽക്കും

Published

on

ലൈംഗിക പീഡനത്തിന്റെ പേരിൽ ബ്രിജ്‌ഭൂഷണെതിരെ പരാതി കൊടുത്ത വനിതാ ഗുസ്‌തി താരങ്ങളിൽ ഒരു പ്രായപൂർത്തിയാവാത്ത കുട്ടി ഉള്ളത് കൊണ്ടായിരുന്നു പോലീസ് പോക്‌സോ ചുമത്തി കേസ് എടുത്തത്. എന്നാൽ കുട്ടിയുടെ കുടുംബം പിന്നീട പരാതിയിൽ നിന്ന് പിന്നാക്കം പോയി.

ദൽഹി പട്യാല ഹാസ് കോടതിയാണ് കേസ് അവസാനിപ്പിച്ചത്. പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ശിക്ഷ ലഭിക്കാവുന്ന പോക്‌സോ കേസ് ആണ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ മുൻനിര ഗുസ്തി താരങ്ങളായ ,സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗാട്ട് എന്നിവർ മുൻനിരയിൽ നിന്ന് ബ്രിജ് ഭൂഷണെതിരെ സമരം നയിച്ചത് രാജ്യത്താകെ കോളിളക്കം ഉണ്ടാക്കിയിരുന്നു.

Continue Reading

kerala

മഴ കനക്കുന്നു; 9 നദികളില്‍ പ്രളയ മുന്നറിയിപ്പ്; ജാഗ്രത

കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു

Published

on

സംസ്ഥാനത്ത് മഴ ശക്തമായതിനാല്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദുരന്തനിവാരണ അതോറിറ്റി. കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, കോട്ടയം ജില്ലയിലെ മീനച്ചില്‍, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നീ നദികളില്‍ ഓറഞ്ചും, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, വയനാട് ജില്ലയിലെ കബനി തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂര്‍ ജില്ലയിലെ പെരുമ, കാസറഗോഡ് ജില്ലയിലെ ഉപ്പള എന്നീ നദികളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാല്‍ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനാല്‍ സംസ്ഥാന ജലസേചന വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം സ്റ്റേഷന്‍, കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂര്‍ സ്റ്റേഷന്‍, പത്തനംതിട്ട ജില്ലയിലെ അച്ഛന്‍ കോവില്‍ നദിയിലെ കല്ലേലി സ്റ്റേഷന്‍, കോന്നി GD സ്റ്റേഷന്‍ , മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ നദിയിലെ തിരുവേഗപ്പുര സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കൊള്ളിക്കല്‍ സ്റ്റേഷന്‍, കൊടിയങ്ങാട് സ്റ്റേഷന്‍, വയനാട് ജില്ലയിലെ കബനി നദിയിലെ കേളോത്തുകടവ് സ്റ്റേഷന്‍, മുദങ്ങ സ്റ്റേഷന്‍, പനമരം സ്റ്റേഷന്‍ കേന്ദ്ര ജലകമ്മീഷന്റെ (ഇണഇ) മുത്തന്‍കര സ്റ്റേഷന്‍, കണ്ണൂര്‍ ജില്ലയിലെ പെരുമ നദിയിലെ കൈതപ്രം സ്റ്റേഷന്‍, കാസര്‍കോട് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷന്‍, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ നദികളുടെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

Continue Reading

Trending