Connect with us

Culture

ചന്ദ്രയാന്‍ രണ്ട്; വിക്രം ലാന്‍ഡറുയുമായുള്ള ബന്ധം പുനസ്ഥാപിക്കല്‍ ദുര്‍ഘടമെന്ന് വിദഗ്ദ്ധര്‍

Published

on

ബംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 2 വില്‍ പ്രതീക്ഷകള്‍ നല്‍കി വിക്രം ലാന്‍ഡറിന്റെ സ്ഥാനം ഞങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ‘വിക്രം’ യുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇസ്‌റോ തുടരുകയാണ്. എന്നാല്‍ ലഭ്യമായ കുറഞ്ഞ സമയത്തിനുള്ളില്‍ ഓര്‍ബിറ്റുമായി ആശയവിനിമയം വീണ്ടും സ്ഥാപിക്കാനുള്ള സാധ്യത കുറവാണെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്.

അതേസമയം ഓര്‍ബിറ്ററില്‍നിന്ന് റോവറിലേക്കു സന്ദേശങ്ങള്‍ കൈമറുന്നതിനുള്ള ശ്രമങ്ങള്‍ ഐ.എസ്.ആര്‍.ഒ തുടരുന്നുണ്ട്. നാസ ഓര്‍ബിറ്ററിന്റെ സഹായവും തേടുന്നുണ്ട്. ദക്ഷിണ ധ്രുവത്തിലെ ഏറ്റവും സങ്കീര്‍ണവും അപകടം നിറഞ്ഞതുമായ സോഫ്റ്റ് ലാന്‍ഡിങിനു വേണ്ടിയുള്ള ശ്രമത്തിനിടെയാണ്, ചാന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള ഉപകരണമായ റോവര്‍ അടങ്ങിയ ലാന്‍ഡറിന് ഭൂമിയിലെ കേന്ദ്രവുമായുള്ള ബന്ധം നഷ്ടമായത്. ലാന്‍ഡിങിന് മിനുട്ടുകള്‍ ബാക്കിനില്‍ക്കെ, 2.1 കിലോമീറ്റര്‍ മാത്രം മുകളില്‍ വച്ച് പേടകം തെന്നിമാറി ചാന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് നിഗമനം. ഇടിച്ചിറങ്ങിയതു കൊണ്ടുതന്നെ പേടകത്തിനും ഉള്ളിലെ റോവറില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളും സെന്‍സറുകളും അടക്കമുള്ള ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. 14 ദിവസമാണ് റോവറിന്റെ ആയുസ്സ്. അത്രയും ദിവസം വരെ പേടകവുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന് ശ്രമങ്ങള്‍ തുടരുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഇന്നലേയും ആവര്‍ത്തിച്ചെങ്കിലും ഇതിനുള്ള സാധ്യത വിദൂരമാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

രണ്ടാം ചാന്ദ്രദൗത്യം ലക്ഷ്യത്തിലെത്തുന്നതിന് തൊട്ടു മുമ്പ് തെന്നിമാറി കാണാതായ റോവര്‍ അടങ്ങിയ ലാന്‍ഡര്‍ ചാന്ദ്രോപരിതലത്തില്‍ കണ്ടെത്തിയത് ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രങ്ങളിലാണ്. ചാന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററിലെ ഒപ്റ്റിക്കല്‍ ഹൈ റസല്യൂഷന്‍ ക്യാമറ(ഒ.എച്ച്.ആര്‍.സി) പകര്‍ത്തിയ ചാന്ദ്രോപരിതലത്തിന്റെ ദൃശ്യങ്ങളിലാണ് ലാന്‍ഡര്‍ പതിഞ്ഞത്. ഈ ചിത്രങ്ങള്‍ ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തില്‍ ലഭിച്ചതായി ചെയര്‍മാന്‍ ഡോ. കെ ശിവന്‍ സ്ഥിരീകരിച്ചു. ലാന്‍ഡറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സോഫ്റ്റ്‌ലാന്റിങ് നിശ്ചയിച്ചിരുന്ന സ്ഥലത്തിന് 500 മീറ്റര്‍ അകലെയാണ് ലാന്‍ഡര്‍ കിടക്കുന്നതെന്നാണ് വിവരം. തലകീഴായാണ് പേടകം ചാന്ദ്രോപരിതലത്തില്‍ പതിച്ചതെന്നാണ് സൂചന. ഇതാണ് ലാന്‍ഡറുമായുള്ള ഓര്‍ബിറ്ററിന്റെ കമ്മ്യൂണിക്കേഷന്‍ തകരാറിന് കാരണമെന്നാണ് നിഗമനം. ചാന്ദ്രപ്രതലത്തില്‍ ഒരുവശത്തേക്ക് ചരിഞ്ഞുകിടക്കുന്ന നിലയിലാണ് ലാന്‍ഡര്‍ ഉള്ളത്. പേടകം ചാന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതാവാമെന്നു തന്നെയാണ് നിഗമനം.

ഓര്‍ബിറ്ററില്‍ ചാന്ദ്രോപരിതലത്തിന്റെ അതിസൂക്ഷ്മ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ക്യാമറകള്‍ ഉണ്ട്. എന്നാല്‍ സൂര്യപ്രകാശമെത്താത്ത കനത്ത ഇരുള്‍മൂടിയ ദക്ഷിണ ധ്രുവത്തിലാണ് ലാന്‍ഡര്‍ ഉള്ളത് എന്നതിനാല്‍ ഓര്‍ബിറ്റര്‍ പകര്‍ത്തുന്ന ക്യാമറാ ചിത്രങ്ങള്‍ക്ക് വ്യക്തത കുറവായിരിക്കും. അതിനാല്‍ തെര്‍മല്‍ ഇമേജുകളെയാണ് ആശ്രയിക്കുന്നത്. ഓര്‍ബിറ്ററില്‍നിന്നുള്ള ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ ചാന്ദ്രോപരിതലത്തിലുള്ള ലാന്‍ഡറില്‍ തട്ടി പ്രതിഫലിക്കുന്നത് സെന്‍സറുകള്‍ ഉപയോഗിച്ച് വിശകലനം ചെയ്താണ് തെര്‍മല്‍ ഇമേജുകള്‍ തയ്യാറാക്കുന്നത്. ഇതിന് കൂടുതല്‍ സമയം എടുക്കും. എങ്കില്‍ മാത്രമേ ലാന്‍ഡറിന്റെ നിലവിലെ സ്ഥിതി, ഇടിച്ചിറങ്ങുക തന്നെ ആയിരുന്നോ, ഉപകരണങ്ങള്‍ക്ക് എത്രത്തോളം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ അറിയാനാവുക.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending