Connect with us

More

സംസ്ഥാനത്ത് അരി വില 40ലേക്ക്

Published

on

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ജോലിയും കൂലിയും ഇല്ലാതെ വലയുന്ന ജനത്തിന് തിരിച്ചടിയായി സംസ്ഥാനത്തെ അരി വില കുതിച്ചുയരുന്നു. കിലോക്ക് 40 രൂപ എന്ന റെക്കോര്‍ഡിലെത്തി നില്‍ക്കുകയാണ് ചില്ലറവില. മൊത്തവ്യാപാരികള്‍ 37 രൂപക്ക് നല്‍കുന്ന അരി ചെറിയ കടകളില്‍ എത്തുമ്പോഴാണ് 40 രൂപ വരെയാകുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ എട്ടുരൂപവരെയാണ് അരിക്ക് വില വര്‍ധിച്ചത്. ആന്ധ്രയില്‍ നിന്നുള്ള വരവ് നിലച്ചതോടെയാണ് ജയ അരിക്ക് വില കുതിക്കുന്നത്. മട്ട അരിക്ക് ക്ഷാമമില്ലെങ്കിലും ജയ അരിയുടെ അഭാവത്തില്‍ ചിലര്‍ മട്ടഅരിക്ക് കൂടിയ വില ഈടാക്കുന്നുണ്ട്. പച്ചരിക്കും ഇതേ രീതിയില്‍ വില കൂട്ടിയിട്ടുണ്ട്.

ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി മേഖലയില്‍ നിന്നാണ് കേരളത്തിലേക്കുള്ള ജയ അരി എത്തുന്നത്. അവിടെ സര്‍ക്കാര്‍ പൊതുവിതരണത്തിന് നെല്ല് വന്‍തോതില്‍ സംഭരിക്കുന്നതാണ് കേരളത്തിലേക്കുള്ള അരി വരവ് കുറയാന്‍ കാരണം. തദ്ദേശീയമായ ആവശ്യം കഴിഞ്ഞുള്ളതുമാത്രം മറ്റിടങ്ങളിലേക്ക് വിട്ടാല്‍ മതിയെന്നാണ് നെല്ല് സംഭരിക്കുന്ന ഏജന്‍സികള്‍ക്ക് ആന്ധ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. സാധാരണഗതിയില്‍ ആന്ധ്രയില്‍ നിന്നുള്ള അരി വരവ് നിലയ്ക്കുമ്പോള്‍ കേരള സര്‍ക്കാര്‍ ഇടപെടാറുണ്ട്. എന്നാല്‍ വില വര്‍ധനയുടെ കാരണങ്ങള്‍ പരിശോധിക്കാന്‍ പോലും പിണറായി സര്‍ക്കാര്‍ ഇനിയും തയാറായിട്ടില്ല.

 
നേരത്തെതന്നെ കേരളത്തില്‍ നിന്ന് ബുക്കു ചെയ്തവര്‍ക്ക് മാത്രമാണ് അരി നല്‍കുന്നത്. ജനുവരി വരെ ആന്ധ്രയില്‍ നിയന്ത്രണം തുടരുമെന്നാണ് അറിയുന്നത്. കര്‍ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് മട്ട അരി നിര്‍ലോഭം എത്തുന്നുണ്ടെങ്കിലും ചില്ലറവില പലയിടത്തും 40 കടന്നിട്ടുണ്ട്. മട്ട അരിയുടെ മൊത്തവില 35- 36 രൂപയാണ്. എന്നാല്‍ ബ്രാന്‍ഡ് ചെയ്തു വരുന്ന അരിക്ക് നേരത്തെതന്നെ 40 രൂപയുണ്ട്. പച്ചരി കിലോക്ക് 33 രൂപ വരെയാണ് വില. ക്രിസ്മസ് ആയതോടെ പച്ചരിയുടെ ഉപഭോഗം കൂടിയിട്ടുണ്ട്. റേഷന്‍ പ്രതിസന്ധിയും അരി വിലയെ ബാധിക്കുന്നുണ്ട്. ബ്രാന്‍ഡഡ് കമ്പനികളുടെ അരിക്ക് ദൗര്‍ലഭ്യം നേരിടുന്നുണ്ടെന്ന് മൊത്ത വിതരണ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ അരി വില ഇനിയും ഉയരുമെന്നാണ് സൂചന. കേരളത്തിലുള്ള ലക്ഷക്കണക്കിന് അന്യസംസ്ഥാനതൊഴിലാളികളും റേഷന്‍ കടകളില്‍ നിന്നും സൗജന്യമായി അരി ലഭിച്ചിരുന്നവരും മറ്റ് ഇതര വിഭാഗങ്ങളും അരി വാങ്ങാനായി പൊതുവിപണിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലയും ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പല സാധനങ്ങള്‍ക്കും 20 മുതല്‍ 50 ശതമാനം വരെയാണ് വില വര്‍ധിച്ചത്. അതേസമയം, വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

ഉണക്കമുളക്, മല്ലി എന്നീ ഇനങ്ങള്‍ക്ക് 50 ശതമാന വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കടല 60ല്‍ നിന്ന് 95 ലേക്കും ചെറുപയര്‍ 70ല്‍ നിന്ന് 100 രൂപയായും ഉയര്‍ന്നു. പരിപ്പിന് 40 രൂപ വര്‍ധിച്ച് 110 ല്‍നിന്ന് 150ല്‍ എത്തി. പഞ്ചസാര കിലോക്ക് 32ല്‍ നിന്ന് 38ഉം കടലമാവിന് 60ല്‍ നിന്ന് 30രൂപ വര്‍ധിച്ച് 90ഉം ആയി. കടലപരിപ്പിന് 100 രൂപയാണ് വില. ഗ്രീന്‍പീസ്, വന്‍പയര്‍ എന്നിവക്കും വില വര്‍ധിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

india

രോഹിത് വെമുല കേസ്: പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി

Published

on

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കേസ് പുനരന്വോഷിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സര്‍വകലാശാലയില്‍ പ്രവേശനം നേടിയതെന്നും ഇത് പുറത്ത് വരുമെന്ന ഭയം മൂലമാകാം ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പൊലീസ് നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രോഹിത്തിന്റെ അമ്മയും സഹോദരനും അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വോഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തള്ളുന്നതിന് ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കും.

2016 ജനുവരി 17നാണ് രോഹിത് ഹോസ്റ്റല്‍ മുറിയില്‍ അഞ്ച് പേജുള്ള അത്മഹത്യ കുറിപ്പ് എഴുതി ജീവനൊടിക്കിയത്. താന്‍ അടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷെനെതിരായ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്.

രോഹിത്തിന്റെ എസ്.എസ്.എല്‍.സി. രേഖകള്‍ വ്യാജമായിരുന്നെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നുമായിരുന്നു ക്ലോഷര്‍ റിപ്പോര്‍ട്ട്. കേസിലെ പ്രതികളായ അന്നത്തെ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു, സെക്കന്തരാബാദിലെ ബി.ജെ.പി എം.പിയും കേന്ദ്ര മന്ത്രിയുമായിരുന്ന ബണ്ഡാരു ദത്താത്രേയ എന്നിവര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കിയിരുന്നു. പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി.

Continue Reading

Trending