Connect with us

Video Stories

ഹൂസ്റ്റണ്‍ മാമാങ്കത്തിന്റെ ബാക്കിയിരിപ്പുകള്‍

Published

on


ഉബൈദുറഹിമാന്‍ ചെറുവറ്റ

സമീപനങ്ങളിലെയും ലക്ഷ്യങ്ങളിലെയും സമാനതകള്‍ കൊണ്ടാവണം ഈ മാസം 23ന് അമേരിക്കയിലെ ഹൂസ്റ്റണിലരങ്ങേറിയ ‘ഹൗഡി മോഡി’ പരിപാടിയിലെ മോഡി- ട്രംപ് സംയുക്ത സാന്നിധ്യത്തെ ‘ഉത്തമ ജോഡികളുടെ’ സമാഗമമായി വിശേഷിപ്പിക്കപ്പെട്ടത്. ഹൂസ്റ്റണിലെ പ്രസംഗത്തില്‍ വൈവിധ്യതയുടെ ശക്തിയെക്കുറിച്ച് വാചാലനായ നമ്മുടെ പ്രധാനമന്ത്രി സ്വന്തം നാട്ടില്‍ താന്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ തന്നെ വൈവിധ്യ സമ്പുഷ്ടമായ ഭാരതത്തെ ഏകശിലാരൂപ സംസ്‌കാരത്തിലേക്കെങ്ങിനെ പരിവര്‍ത്തിപ്പിക്കാം എന്നുള്ളതിന്റെ നിരങ്കുഷമായ അന്വേഷണത്തിലാണെന്നത് സൗകര്യപൂര്‍വം മറന്നതോ അതോ എന്‍.ആര്‍.ജി ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ഇന്ത്യന്‍ കുടിയേറ്റ പ്രവാസി സമൂഹത്തെ ബോധപൂര്‍വം വിഡ്ഢികളാക്കിയതോ?
താരനിശകളെപോലുംവെല്ലുന്ന ദൃശ്യവിസ്മയമാക്കി ചിട്ടപ്പെടുത്തപ്പെട്ട ഹൂസ്റ്റണ്‍ ഇവന്റിന് പിന്നില്‍ രണ്ട് രാഷ്ട്രത്തലവന്‍മാര്‍ക്കും കൃത്യമായ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ടായിരുന്നു എന്നത് പകല്‍ പോലെ വ്യക്തമാണ്. സ്വയം വിപണനത്തിനുള്ള സകല പരസ്യ സാധ്യതകളും അതിവിദഗ്ധമായി ഉപയോഗപ്പെത്താനറിയാവുന്ന പ്രധാനമന്ത്രി ഹൂസ്റ്റണില്‍ തനിക്കായി ഒരുക്കിയ സ്വീകരണ പരിപാടിയില്‍ സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെ സാന്നിധ്യം ഉറപ്പാക്കിയത്തന്നെ, തന്റെ മൂല്യത്തില്‍ വന്‍ ഉയര്‍ച്ചയുണ്ടാകുമെന്ന് കണക്കുകൂട്ടിത്തന്നെയായിരുന്നു. പ്രസിഡണ്ട് ട്രംപ് ലക്ഷ്യമിട്ടതാവട്ടെ, അമേരിക്കന്‍ ഐക്യനാടുകളിലെ 40 ലക്ഷത്തോളം ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാരെ പൊതുവെയും ടെക്‌സസ് സ്റ്റേറ്റിലെ നാല് ലക്ഷത്തോളം വോട്ടര്‍മാരെ പ്രതേകിച്ചുമെന്ന് വ്യക്തം. പൊതുവെ ഡമോക്രാറ്റിക് ചായ്‌വ് പുലര്‍ത്തുന്ന ടെക്‌സാസിനെ അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടൊപ്പം നിര്‍ത്താന്‍ മോദി ബന്ധം സഹായിക്കുമെന്നാവണം പ്രസിഡണ്ട് ട്രംപിന്റെ കണക്ക്കൂട്ടല്‍. ഇന്ത്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.പി സംസ്ഥാനം എത്രത്തോളം നിര്‍ണായകമാണോ, ഏറെക്കുറെ അത്രത്തോളം നിര്‍ണായകം തന്നെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഡമോക്രാറ്റുകള്‍ക്കും അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ ഹൂസ്റ്റന്‍ ഉള്‍ക്കൊള്ളുന്ന ടെക്‌സാസ് സ്റ്റേറ്റും. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റന് 75 ശതമാനത്തോളം വോട്ട് കൊടുത്ത ടെക്‌സാസിനെ 2020ലെ തെരഞ്ഞെടുപ്പില്‍ ‘മോദി ഫാക്റ്റര്‍’ എത്രത്തോളം സ്വാധീനിക്കുമെന്ന് വഴിയെ കാണാം.
അഭിനയ കലയില്‍ പ്രശസ്തരായ ഹോളിവുഡ് നടന്‍മാരെപോലും കവച്ച്‌വെക്കാന്‍ പാടവം സിദ്ധിച്ച നരേന്ദ്രമോദിക്കറിയാം ഏത് റോള്‍ എവിടെ, എപ്പോള്‍, എങ്ങിനെയൊക്കെ ചെയ്യണമെന്ന്. തന്റെയും താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെയും ‘ബഹുസ്വര സംസ്‌കാര’ത്തെക്കുറിച്ചുള്ള കാഴ്ചപാടുകള്‍ ഹൂസ്റ്റണിലെ ചടങ്ങില്‍ യഥാവിധി അവതരിപ്പിച്ചാല്‍ സ്വന്തം നാട്ടുകാരായ ഗുജറാത്തികളടക്കമുള്ള ഇന്ത്യന്‍ പ്രവാസി സമൂഹ (കിറശമി റമശുെീൃമ) ത്തിനുണ്ടാവാന്‍പോകുന്ന പൊല്ലാപ്പുകളെകുറിച്ച് മറ്റാരെക്കാളും നന്നായി അറിയാവുന്നത് മോദിക്ക് തന്നെയാകും. കാരണം ട്രംപ് വിഭാവനം ചെയ്യുന്ന അമേരിക്കയില്‍ വെളുത്ത വംശജരല്ലാത്തവരെല്ലാംതന്നെ രാഷ്ട്രവൃത്തത്തിന് വെളിയില്‍ നില്‍ക്കേണ്ട അപരന്‍മാരാണല്ലോ. ഇതാവണം ‘വൈവിധ്യമാണ് ജനാധിപത്യത്തിന്റെ ശക്തി’ എന്ന ബോധോദയം മോദിയില്‍ പെട്ടെന്നുളവാക്കിയതിനും വാചാല സുന്ദരമായി അത് അദ്ദേഹത്തിന്റെ കണ്ഠങ്ങളില്‍കൂടി പുറത്ത്‌വന്നതിനും കാരണം. ജനാധിപത്യത്തിന്റെ ശക്തി എന്തിലാണ് കുടികൊള്ളുന്നതെന്ന ബോധോദയമുണ്ടാവാന്‍ ഏതായാലും പ്രധാനമന്ത്രിക്ക് നാഴികകള്‍പ്പുറമുള്ള അമേരിക്കവരെ പോകേണ്ടിവന്നു എന്നത് കൗതുകതരം തന്നെ. പക്ഷെ ഈ കപട നാടകങ്ങളിലൊന്നും അമേരിക്കയിലെ സാധാരണക്കാര്‍വരെ വീണുപോയില്ല എന്നതിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു മോദിയുടെ ഭരണത്തിന്‍കീഴില്‍ ഇന്ത്യയില്‍ നടമാടിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായി ഹൗഡി മോദി പരിപാടി നടന്ന അതേദിവസം തന്നെ ഹൂസ്റ്റണില്‍ അരങ്ങേറിയ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ എന്തടവുകള്‍ പ്രയോഗിച്ചാലും സാമ്പത്തികമായും സാമൂഹ്യമായും സാംസ്‌കാരികമായും ഇന്ത്യ നേരിടുന്ന ഗൗരവതരമായ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം പറയേണ്ട ബാധ്യത പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിക്ക് തന്നെയാണെന്നതിന്റെ ഓര്‍മപ്പെടുത്തലായിരുന്നു ഈ പ്രതിഷേധ സ്വരങ്ങളത്രയും.
‘മുസ്‌ലിം തീവ്രവാദ’ത്തെ അമര്‍ച്ച ചെയ്യുക എന്ന പൊതു ലക്ഷ്യമാണ് തന്നെയും മോദിയെയും കോര്‍ത്തിണക്കുന്ന ഘടകം എന്ന യു.എസ് പ്രസിഡണ്ടിന്റെ തുറന്നുപറച്ചിലിലെ കാപട്യമില്ലായ്മയെ നമുക്ക് അഭിനന്ദിക്കേണ്ടിയിരിക്കുന്നു. കാരണം, മോദി എന്ന തന്റെ ഇന്ത്യന്‍ പ്രതിരൂപത്തില്‍ നിന്നും വ്യത്യസ്തമായി, മനസിലുള്ളത് അദ്ദേഹം വളച്ചുകെട്ടില്ലാതെ, നേരെ ചൊവ്വേ പറഞ്ഞുവല്ലോ. തീവ്രവാദത്തെ അമര്‍ച്ച ചെയ്യുക എന്നല്ല, പ്രത്യുത, ‘മുസ്‌ലിം’ തീവ്രവാദത്തെ എതിര്‍ത്തു തോല്‍പ്പിക്കുകയെന്നതാണ് തങ്ങളുടെ കൂട്ടായ ലക്ഷ്യമെന്നാണ് ട്രംപ് അമര്‍ത്തിപറഞ്ഞത്. ഇത് മാത്രം മതി രണ്ട് നേതാക്കളുടെയും നീക്കവും പോക്കും മനസിലാക്കാന്‍. ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ച് പള്ളിയുലണ്ടായ ഭീകരാക്രമണത്തിന്റെയും റുവാണ്ടയിലെ കൂട്ട നരഹത്യയുടെയും റോഹിങ്ക്യയിലെ വംശഹത്യാശ്രമങ്ങളുടെയും ദക്ഷിണാഫ്രിക്കയിലെ പരദേശീ വിദ്വേഷ ആക്രമണങ്ങളുടെയും ഉത്തരവാദികള്‍ ‘മുസ്‌ലിം ഭീകരര്‍’ തന്നെയായിരുന്നോ എന്ന ചോദ്യങ്ങളൊന്നും ഇവിടെ പ്രസക്തമല്ല. ഒരു പ്രത്യേക വിഭാഗത്തെ വേട്ടയാടാന്‍ ഇതിലും സൗകര്യപ്രദമായ മുദ്രയില്ല എന്ന ‘തിരിച്ചറിവാ’വാണം മോദിയെയും ട്രംപിനെയും എന്നല്ല സമാനമനസുള്ള എല്ലാ രാഷ്ട്ര നേതാക്കളെയും ഒരേ കുടക്കീഴില്‍ കൊണ്ടുവരുന്നതും. ഇസ്രാഈലി എഴുത്തുകാരന്‍ യുവാല്‍ നോഹ ഹരാരി യുടെ ‘പഞ്ചസാര (പ്രമേഹരോഗം) യാണ് ഭീകരതെയെക്കാള്‍ മാരകം’ എന്ന കൗതുകകരമായ നിരീക്ഷണം ഓര്‍ത്തു പോകുന്നത് സ്വാഭാവികം.
ക്യാമറക്കണ്ണുകളുടെ നിലക്കാത്ത #ാഷുകളും വമ്പന്‍മാരുമായുള്ള ചങ്ങാത്തവും വലിയ ദൗര്‍ബല്യമായി മാറിയ നരേന്ദ്ര മോദിക്ക് ഹൂസ്റ്റന്‍ മാമാങ്കം വേണ്ടതിലധികം നിര്‍വൃതി പ്രദാനം ചെയ്തിട്ടുണ്ടാവണം. പക്ഷെ ക്ഷതമേറ്റത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മുതലിങ്ങോട്ടുള്ള പ്രധാനമന്ത്രിമാര്‍ ഇതര രാഷ്ട്രങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളോട് പാലിച്ചുപോന്ന സമദൂര നിലപാടിലധിഷ്ടിതമായ ഒരു ‘ചേരിചേരാ’ പാരമ്പര്യത്തിനാണ്. ‘ഹൗഡി മോദി’ ഇവന്റിനെ അക്ഷരാര്‍ത്ഥത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അനൗപചാരിക തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയാക്കിമാറ്റുക എന്ന വ്യക്തമായ രാഷ്ട്രീയ ഉദ്ദേശ്യത്തോടെത്തന്നെയായിരുന്നു പ്രസിഡണ്ട് ട്രംപിന്റെ പരിപാടിയിലേക്കുള്ള കടന്നുവരവ്. ട്രംപ് സാന്നിധ്യം ഇന്ത്യയിലും ആഗോള തലത്തിലും തന്റെ ‘ഗ്രാഫ്’ ഉയര്‍ത്തുമെന്ന് ധരിച്ച മോദിക്ക് അടി തെറ്റിയതായാണ് പരിണിതപ്രജ്ഞരായ നയതന്ത്രജ്ഞന്‍മാരുടെ അഭിപ്രായങ്ങളില്‍ നിന്നെല്ലാം വ്യക്തമാവുന്നത്. ഇത്തരം കാര്യങ്ങളില്‍ ഭാവിയിലെങ്കിലും ഇന്ത്യ ‘അതീവ ജാഗ്രത’ പാലിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ അംബാസഡര്‍ മീരാശങ്കര്‍ ഉപദേശിച്ചതെങ്കില്‍ മറ്റൊരു മുന്‍ അംബാസഡറായ ഭദ്രകുമാര്‍ പ്രതികരിച്ചത് ‘അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യയുടെ നഗ്‌നമായ ഇടപെടല്‍ യു.എസിലെ ഇരു പാര്‍ട്ടികളോടുമുള്ള നമ്മുടെ സമദൂര സന്തുലിത ബന്ധത്തെ സാരമായി ബാധിക്കു’മെന്നാണ്. ചുരുക്കത്തില്‍, ഹൂസ്റ്റണ്‍ ദൃശ്യവിസ്മയം ഇന്ത്യ മറ്റൊരു രാഷ്ട്രത്തിന്റെ ആഭ്യന്തര രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നെന്ന ദുഷ്‌പേര് സമ്പാദിക്കാനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടും ഡമോക്രാറ്റിക് പാര്‍ട്ടിയോടും നാം ഇതുവരെ സ്വീകരിച്ചുപോന്ന സമദൂര സമീപനത്തില്‍നിന്നു പിന്‍വാങ്ങി റിപ്പബ്ലിക് പക്ഷത്തേക്ക് മാത്രമായടുക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാനും മാത്രമേ സഹായിച്ചുള്ളൂ എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
തന്റെ ഭരണ പരാജയങ്ങള്‍ കാരണം ഇന്ത്യ ഇന്നെത്തിനില്‍ക്കുന്ന ദുരവസ്ഥക്ക് പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിനെ പഴിചാരുന്ന നരേന്ദ്ര മോദിക്ക് ഹൂസ്റ്റനില്‍ കിട്ടിയ മറ്റൊരു പ്രഹരമായിരുന്നു അമേരിക്കന്‍ പ്രതിനിധി സഭയിലെ പ്രമുഖനായ സ്‌റ്റെനി ഹോയറിന്റെ പ്രഭാഷണം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസിദ്ധമായ ‘വിധിയുമായി ഒരു കൂടിക്കാഴ്ചാ’ പ്രസംഗത്തിലെ ഉദ്ധരണികള്‍ കൊണ്ട് സമൃദ്ധമായ ഹോയറിന്റെ പ്രസംഗം, ലോകത്ത് ഇന്നും ഇന്ത്യ അറിയപ്പെടന്നത് ഗാന്ധിയുടെയും നെഹ്‌റുവിന്റെയും രാജ്യമായാണെന്നും നിലവില്‍ താന്‍ പ്രധാനമന്ത്രിയായ രാജ്യത്തിന്റെ യശസ്സിനാധാരം അവരുയര്‍ത്തിപ്പിടിച്ച ഉന്നത മൂല്യങ്ങളും ദര്‍ശനങ്ങളുമാണെന്നുമുള്ള തിരിച്ചറിവ് മോദിക്ക് ചെറിയ മാത്രയിലെങ്കിലും നല്‍കിയിരിക്കണം.
നെഹ്‌റു കാരണമാണ് ഒരു പാകിസ്താന്‍ കശ്മീരുമുണ്ടായത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുംബെയില്‍ പ്രസംഗിച്ചതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഹോയറിന്റെ പ്രഭാഷണം അരങ്ങേറിയത് എന്നത് ആകസ്മികതയാവാം. പക്ഷെ, പ്രധാനമന്ത്രിക്ക്, തനിക്കെന്നും ചതുര്‍ത്ഥിയായ ഗാന്ധിയന്‍ ദര്‍ശനങ്ങളും നെഹ്‌റുവിയന്‍ കാഴ്ചപ്പാടുകളും ഉള്‍ക്കൊണ്ട ഒരു അമേരിക്കന്‍ രാഷ്ട്രീയ നേതാവിന്റെ പ്രസംഗം ശ്രവിക്കേണ്ടിവന്നത് (മനസ്സില്ലാ മനസോടെ ആയിരിക്കുമെങ്കിലും) കാലത്തിന്റെ കാവ്യനീതിയാകാനേ തരമുള്ളൂ.

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

News

മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

Published

on

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’

മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.

Continue Reading

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

Trending