Connect with us

Video Stories

തര്‍ക്ക വിഷയങ്ങളില്ലാതെ ഉച്ചകോടി

Published

on


തര്‍ക്ക വിഷയങ്ങള്‍ ഒഴിവാക്കി, താല്‍പര്യമുള്ള കാര്യങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡണ്ട് ഷി ചിന്‍പിങും മഹാബലിപുരത്ത് സംസാരിച്ചത്. അനൗപചാരിക ഉച്ചകോടിയില്‍ തര്‍ക്ക വിഷയങ്ങള്‍ വേണ്ടെന്ന നിലപാടാണ് കഴിഞ്ഞ വര്‍ഷം വുഹാനിലും ഇരുരാജ്യങ്ങളും കൈക്കൊണ്ടത്. കശ്മീര്‍ വിഷയം ഉച്ചകോടിയില്‍ ചര്‍ച്ചയാക്കാന്‍ രണ്ട് കൂട്ടര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. ഷി ചിന്‍പിങ് പാക് അനുകൂല നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ബെയ്ജിങില്‍ എത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് ചൈനയുടെ പിന്തുണ അറിയിച്ച ശേഷമാണ് ഷി ചിന്‍പിങ് മഹാബലിപുരത്തേക്ക് തിരിച്ചത്. ഉച്ചകോടിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതായിരുന്നു ചൈനീസ് പ്രസിഡണ്ടിന്റെ നടപടി.
അതേസമയം വുഹാന്‍ ഉച്ചകോടിയുടെ അന്തസത്തയില്‍ ഉറച്ചുനിന്നാണ് ഇന്ത്യ മഹാബലിപുരത്തും ചൈനയോട് സംസാരിച്ചത്. ദോക് ലായിലെ സംഘര്‍ഷത്തിന് തൊട്ടുപിറകെ നടന്ന വുഹാന്‍ ഉച്ചകോടിയിലും ഇന്ത്യയും ചൈനയും സൗഹൃദ മനസ്സോടെയാണ് മുഖാമുഖം ഇരുന്നത്. ഇത്തവണയും സമാന സാഹചര്യം മുന്നിലുണ്ടായിരുന്നു. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കുന്നതിനെ ശക്തമായി ചൈന വിമര്‍ശിച്ചിരുന്നു. ചൈനയുടെ കശ്മീര്‍ നിലപാട് പൂര്‍ണമായും ഇന്ത്യക്കെതിരുമാണ്.
ഇരു രാജ്യങ്ങളും തമ്മില്‍ ഭിന്നഭിപ്രായമുള്ള കാര്യങ്ങള്‍ ഒഴിവാക്കി നടന്ന ചര്‍ച്ചയില്‍ പ്രധാനമായും വിഷയങ്ങളായത് വ്യാപാരവും നിക്ഷേപവുമാണ്. രണ്ടിലും ചൈനക്കാകും നേട്ടമെന്ന വിദഗ്ധരുടെ ആശങ്ക ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. വ്യാപാര കമ്മി സംബന്ധിച്ച് ഇന്ത്യ ഉന്നയിച്ച ആശങ്ക പരിഹരിക്കപ്പെടുമെന്നാണ് ചൈനയുടെ വാഗ്ദാനം. എന്നാല്‍ ലോകവിപണിയില്‍ മേധാവിത്വം പുലര്‍ത്തുന്ന ചൈനയില്‍ വിപണി വിപുലപ്പെടുത്തുന്നതിന് മത്സര ശേഷിയില്‍ പിന്നില്‍ നില്‍ക്കുന്ന ഇന്ത്യയെ സംബന്ധിച്ച് സാധ്യമാകുമോ എന്ന ചോദ്യം ബാക്കിയാണ്.
ഉച്ചകോടിയില്‍ പ്രധാനമായും ഇന്ത്യ ശ്രമിച്ചച്ചത് മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത(ആര്‍.സി.ഇ.പി) കരാര്‍ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചയിലേക്ക് ചൈനയെ കൊണ്ടുവരാനാണ്. ഇക്കാര്യത്തില്‍ ഇന്ത്യയ്ക്കുള്ള ആശങ്ക ചര്‍ച്ച ചെയ്യാമെന്ന ഉറപ്പും ചൈനയില്‍ നിന്നുണ്ടായിട്ടുണ്ട്. കരാര്‍ സന്തുലിതമാകണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. എന്നാല്‍ ആര്‍.സി.ഇ.പി ചൈനക്ക് മികച്ച അവസരമാണ്. അവര്‍ അത് പരമാവധി ഉപയോഗിക്കുകയും ചെയ്യും. ഉച്ചകോടിയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എത്രമാത്രം ഫലവത്താകുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. വ്യാപാര മേഖല കൂടുതല്‍ വിപുലപ്പെടുത്തുക എന്നതിനപ്പുറം ചൈനക്ക് വേറെ അജണ്ടയുണ്ടാകാന്‍ ഇടയില്ല. ഉല്‍പാദനത്തിലെ പങ്കാളിത്തത്തിലും ചൈനക്ക് സ്വന്തം വഴിയുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ക്ക് ചൈനയില്‍ മുതല്‍ മുടക്കാന്‍ അവസരം നല്‍കുമ്പോള്‍, ഇന്ത്യയില്‍ ചൈനീസ് മുതല്‍മുടക്കിനുള്ള സാധ്യത വിദൂരമാണ്. കൂടുതല്‍ വിദേശനിക്ഷേപവും കൂടുതല്‍ തൊഴിലവസരങ്ങളുമെന്നതാണ് ചൈനയുടെ നയം. ഐ.ടി, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അവസരം നല്‍കുമെന്ന് ഷി പ്രഖ്യാപിച്ചിട്ടുണ്ട്. വീസ ഇളവ് ഉള്‍പ്പെടെകമ്പനികള്‍ക്ക് ലഭിക്കും. ഇന്ത്യയില്‍ നിന്നുള്ള മൂലധനത്തില്‍ കൂടുതല്‍ തൊഴിലവസരം എന്നത് ചൈനക്കാണ് നേട്ടമാകുക. മഹാബലിപുരത്ത് നിന്ന്് ഷി ചിന്‍പിങ് മടങ്ങിയത് സന്തോഷത്തോടെയാകാന്‍ തന്നെയാണ് സാധ്യത.
ആര്‍.സി.ഇ.പി കരാര്‍ നടപ്പാകുന്നതോടെ ഇന്ത്യയുടെ കാര്‍ഷിക, ക്ഷീര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന ഭീതി ഇന്ത്യയ്ക്കുണ്ട്. ഇപ്പോള്‍ തന്നെ തകര്‍ന്നടിഞ്ഞ ഓട്ടോമൊബൈല്‍ വ്യവസായത്തെയും ആര്‍.സി.ഇ.പി ഇല്ലാതാക്കും. ആസിയാന്‍ രാജ്യങ്ങളും ആസിയാന്‍ പങ്കാളിത്ത രാജ്യങ്ങളുമാണ് ആര്‍.സി.ഇ.പി കരാര്‍ ഒപ്പിടുന്നത്. കരാര്‍ നടപ്പാകുന്നതോടെ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ കുത്തൊഴുക്ക് ഇന്ത്യയിലേക്കുണ്ടാകുമെന്ന ഭീതി അസ്ഥാനത്തല്ല. ചൈനീസ് വിപണിയില്‍ ഇന്ത്യന്‍ സാന്നിധ്യം സന്തുലിതമായി നിലനിര്‍ത്തുക അസാധ്യവുമാണ്. ഷി ചിന്‍പിങ് നല്‍കുന്ന ഉറപ്പുകള്‍ എത്രമാത്രം പ്രായോഗികമാകുമെന്നത് ഭാവികാലം നിശ്ചയിക്കേണ്ടതാണ്.
എന്നാല്‍ വുഹാനിലും മഹാബലിപുരത്തും നടന്ന അനൗപചാരിക ഉച്ചകോടി തെക്കേ ഏഷ്യയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷ സാധ്യതയെ ലഘൂകരിക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഭിന്നത തര്‍ക്കമായി വളരുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുനേതാക്കളും വുഹാനിലും മഹാബലിപുരത്തും മുഖാമുഖം നിന്നത്. സംഘര്‍ഷത്തിന് പകരം സാമ്പത്തിക സഹകരണം എന്ന നിലയിലേക്ക് ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധം വികസിച്ചിട്ടുമുണ്ട്. മേഖലയിലെ ഭീകരവാദം, സമാധാനം തുടങ്ങിയ വിഷയങ്ങളില്‍ നടന്ന ചര്‍ച്ച ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്. നിലവില്‍ ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കങ്ങളില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്. അതിര്‍ത്തിയില്‍ സൈന്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന സാഹചര്യം അപൂര്‍വമായെങ്കിലും ഉടലെടുക്കുന്നുമുണ്ട്. എന്നാല്‍ വുഹാന് ശേഷം തര്‍ക്ക വിഷയങ്ങളില്‍ കൂടുതല്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കാണ് ഇരുരാജ്യങ്ങളും പ്രാധാന്യം നല്‍കുന്നത്. പ്രതിരോധ ചര്‍ച്ച പുനരാരംഭിക്കാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടുമുണ്ട്.
മഹാബലിപുരം ഉച്ചകോടി തത്വത്തില്‍ ഇന്ത്യക്ക് നേട്ടമല്ലെങ്കിലും നയതന്ത്ര തലത്തില്‍ മികച്ച നേട്ടമാണ്. പാക് അനുകൂല നിലപാട് സ്വീകരിക്കുന്ന ഒരു രാജ്യത്തോടുള്ള ഇന്ത്യയുടെ നയതന്ത്ര നീക്കം എന്നതിനപ്പുറം മാനങ്ങള്‍ മഹാബലിപുരത്തെ ചര്‍ച്ചക്കുണ്ടാകുമെന്ന് തന്നെയാണ് കരുതേണ്ടത്. ആര്‍.സി.ഇ.പി സംബന്ധിച്ച കരാറില്‍ ചൈനയുടെ ഉറപ്പുകള്‍ പാലിക്കപ്പെടുകയാണെങ്കില്‍ അത് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നേട്ടം തന്നെയാകും. 2000 വര്‍ഷത്തെ വ്യാപാരബന്ധത്തിന്റെ ചരിത്രമുണ്ട് പല്ലവ രാജതലസ്ഥാനമായിരുന്ന മഹാബലിപുരവും ചൈനയിലെ ഫിജിയന്‍ പ്രവിശ്യയും തമ്മില്‍. രണ്ട് സഹസ്രാബ്ദങ്ങളുടെ വാണിജ്യ പാരസ്പര്യത്തിന്റെ ഓര്‍മ ഉണര്‍ത്തി രണ്ട് രാജ്യങ്ങള്‍ സഹകരണത്തിന്റെ പുതു ചുവടു വെക്കുമ്പോള്‍ പ്രതീക്ഷയുടെ തിരി തെളിക്കുന്നത് തന്നെയാണ് അഭികാമ്യം. കാലം ശരിതെറ്റുകള്‍ തീരുമാനിക്കട്ടെ.

News

ഗസ്സയിൽ ഇസ്രാഈലി സൈനികരെ പിടികൂടിയെന്ന് ഹമാസ്; വീഡിയോ പുറത്തുവിട്ടു

ജബാലിയയിലെ ടണലില്‍ നിന്ന് ഇസ്രാഈല്‍ സൈനികരെ പിടികൂടുന്ന ദൃശ്യവും ഹമാസ് പുറത്തുവിട്ടു.

Published

on

വടക്കന്‍ ഗസ്സയിലെ ജബാലിയയില്‍ നടന്ന ആക്രമണത്തിനിടെ ഇസ്രാഈല്‍ സൈനികരെ ഹമാസ് പിടികൂടി.വക്താവ് അബൂ ഉബൈദയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജബാലിയയിലെ ടണലില്‍ നിന്ന് ഇസ്രാഈല്‍ സൈനികരെ പിടികൂടുന്ന ദൃശ്യവും ഹമാസ് പുറത്തുവിട്ടു. അതേസമയം വാര്‍ത്ത നിഷേധിച്ച് ഇസ്രാഈല്‍ രംഗത്ത് എത്തി.

വടക്കന്‍ ഗസ്സ മുനമ്പിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിലെ തുരങ്കത്തിലേക്ക് ഇസ്രാഈല്‍ സൈനികരെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇസ്രാഈല്‍ സേനയുമായി നേര്‍ക്കുനേര്‍ നിന്നായിരുന്നു ഹമാസിന്റെ പോരാട്ടം. ഇസ്രാഈല്‍ സൈനികര്‍ക്ക് കാര്യമായ പരിക്കുണ്ട്. എല്ലാവരെയും പിടികൂടുകയും ചെയ്തു. സൈനികരിലൊരാളെ തുരങ്കത്തിനുള്ളില്‍ വലിച്ചുകൊണ്ടുപോകുന്നതിനൊപ്പം മറ്റൊരു സൈനികന്‍ പരിക്കേറ്റ് കിടക്കുന്നതും പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍ വീഡിയോ പുറത്തുവന്നിട്ടും നിഷേധിക്കുകയാണ് ഇസ്രാഈല്‍. അങ്ങനെയൊരു സംഭവമെ നടന്നിട്ടില്ലെന്നാണ് ഇസ്രാഈല്‍ ഡിഫന്‍സ് ഫോഴ്സ് വ്യക്തമാക്കുന്നത്. എന്നാല്‍ വീഡിയോയുടെ ആധികാരികതയെപറ്റി സേന പരിശോധിക്കുന്നുണ്ട്.

അതേസമയം ഗസ്സയില്‍ വെടിനിര്‍ത്തലിനായി ദോഹ കേന്ദ്രീകരിച്ച് ചര്‍ച്ചയ്ക്ക് കളമൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഗസ്സയില്‍ നിന്ന് സൈന്യം പിന്‍വാങ്ങാതെ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്ന് ഹമാസ് അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാറും നെതന്യാഹുവിന്റെ രാജിയും ആവശ്യപ്പെട്ട് ഇസ്രാഈല്‍ നഗരങ്ങളില്‍ വന്‍ പ്രക്ഷോഭം തുടരുകയാണ്.

അതേസമയം, ഗസ്സയിൽ കൊടും ക്രൂരതകൾ തുടരുകയാണ് ഇസ്രാഈല്‍. ജബാലിയയിൽ അഭയാർഥി ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ ഇസ്രാഈല്‍ സൈന്യം ബോംബിട്ടു. അൽ നസ്‍ല സ്കൂളിലാണ് ബോംബിട്ടത്. അഭയാർഥികൾക്ക് വെള്ളം എത്തിച്ചുകൊണ്ടിരുന്ന യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അഞ്ചുകുട്ടികൾ ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 24 മണിക്കൂറിനിടെ 46 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സ യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം 35,903 ആയി.

Continue Reading

kerala

വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലെ ഐസിഡിഎസ് ജീവനക്കാരുടെ ശമ്പളം തടഞ്ഞ് സർക്കാർ; വരും ദിവസങ്ങളിൽ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങും

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 3600 ലേറെ വരുന്ന ഐസിഡിഎസ് സ്‌കീം ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞത്.

Published

on

ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് സര്‍ക്കാര്‍. വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 3600 ലേറെ വരുന്ന ഐസിഡിഎസ് സ്‌കീം ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞത്. ട്രഷറി ഡയറക്ടര്‍ ജില്ലാ സബ് ട്രഷറികള്‍ക്ക് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കി. ഉത്തരവിന്റെ മറവില്‍ വരും ദിവസങ്ങളില്‍ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങും.

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് ഐസിഡിഎസ് പദ്ധതി നടപ്പിലാക്കുന്നതിനായി 258 പ്രോജക്ട് ഓഫീസുകളും മേല്‍നോട്ടത്തിനായി 14 ജില്ലാതല ഐസിഡിഎസ് ഓഫീസുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ശമ്പളമാണ് സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. ഇവര്‍ക്കു പുറമെ സംസ്ഥാനത്തെ 33,115 അങ്കണവാടികളിലെ 68,000 ത്തോളം അങ്കണവാടി പ്രവര്‍ത്തകരും ഐസിഡിഎസ് പ്രോജക്ടിന്റെ കീഴിലാണ് വരുന്നത്.

എപിഐപി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളും ഐസിഡിഎസ് ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പൂര്‍ണമായും വഹിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിരുന്നു. ഒട്ടുമിക്ക സംസഥാനങ്ങളും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട സമയത്ത് ഇത് സംബന്ധിച്ച കൂടുതല്‍ നടപടിക്രമങ്ങള്‍ നടത്തുകയോ ബഡ്ജറ്റ് അലോക്കേഷനില്‍ അധിക തുക വകയിരുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിരുന്നില്ല.

സാങ്കേതികമായി ഉയര്‍ന്ന പ്രശ്‌നങ്ങള്‍ യഥാസമയം വനിതാ ശിശു വികസന ഡയറക്ടറേറ്റില്‍ കൈകാര്യം ചെയ്യാത്തതും പ്രതിസന്ധിക്ക് ഇടയാക്കി. ഇതിനിടയിലാണ് ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇവരുടെ ശമ്പള ബില്ലുകള്‍ പരിഗണിക്കേണ്ടെന്ന് ട്രഷറി ഡയറക്ടര്‍ ജില്ലാ സബ് ട്രഷറികള്‍ക്ക് ഉത്തരവ് നല്‍കി. ഉത്തരവിന്റെ മറവില്‍ വരുംദിവസങ്ങളില്‍ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങുവാന്‍
സാധ്യതയേറി. അങ്കണവാടി ജീവനക്കാരുടെ ശമ്പളം കൂടി മുടങ്ങിയാല്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും.

Continue Reading

Health

മഞ്ഞപ്പിത്തം മുതിർന്നവരിൽ ഗുരുതരമാകാൻ സാദ്ധ്യതയേറെ

പനി, ക്ഷീണം, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായ ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപ്പിത്തം ആരംഭിച്ച ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കണം.

Published

on

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരൾ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മഞ്ഞപ്പിത്തം ബാധിച്ചവരിൽ അപൂർവമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യും. രണ്ടാഴ്ച വളരെ നിർണ്ണായകമാണ്.

പനി, ക്ഷീണം, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായ ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപ്പിത്തം ആരംഭിച്ച ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കണം. മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ ജലം ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. അതിനാൽ വളരെ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു സ്ഥലത്ത് മഞ്ഞപ്പിത്ത വ്യാപനമുണ്ടായാൽ വീണ്ടും ആ സ്ഥലത്ത് അവരിൽ നിന്നും പൊതു സമൂഹത്തിലേക്ക് രോഗം പകരാതിരിക്കാൻ വളരെ ശ്രദ്ധിക്കണം. അതിനാൽ ഹെപ്പറ്റൈറ്റിസ് എയുടെ ഇൻക്യുബേഷൻ പീരീഡായ ആറാഴ്ച വിശ്രമിക്കണം. രോഗം മൂർച്ഛിക്കാതിരിക്കാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ഇത് പ്രധാനമാണ്. ഭക്ഷ്യ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഹെൽത്ത് കാർഡിന്റെ കാലാവധി തീർന്നവർ സമയബന്ധിതമായി പുതുക്കുക. രോഗം സംശയിക്കുന്നവർ ഒരു കാരണവശാലും ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യരുത്. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

കുടിവെള്ള സ്രോതസുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക വളരെ പ്രധാനമാണ്. പ്യൂരിഫയറുകളിൽ നടക്കുന്ന ശുദ്ധീകരണത്തിലൂടെ മാത്രമായി ഹെപ്പറ്റൈറ്റിസ് എ വൈറസ് നശിക്കില്ല. അതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

Continue Reading

Trending