Connect with us

Video Stories

ഇത് എന്തൊരു പ്രഹസനമാണ് മുഖ്യമന്ത്രീ

Published

on


മുഖ്യമന്ത്രി പിണറായി വിജയന്‍ തമാശ പറയുമെന്ന് ആരും കരുതുന്നില്ല. ഇന്നലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഗവണ്‍മെന്റ് സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗം പക്ഷേ ഫലിതമായേ കാണാന്‍ കഴിയൂ. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പോളിങ് ബൂത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് മുഖ്യമന്ത്രി അഴിമതിക്കെതിരെ ഘഠോരമായ പ്രസംഗം നടത്തിയിട്ടുള്ളത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയുള്ളതല്ലെന്ന് സര്‍ക്കാരും നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും വാദിക്കുമെങ്കിലും അരിയാഹാരം കഴിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുമെന്നതില്‍ തര്‍ക്കമില്ല.
അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകുമെന്നും അഴിമതിക്കാര്‍ ജയിലില്‍ വസിക്കേണ്ടിവരും എന്നൊക്കെയായിരന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ സാരാംശം. മാത്രമല്ല, ഉയര്‍ന്ന തലങ്ങളിലും ഭരണതലത്തിലും ഭരണ നേതൃതലത്തിലും അഴിമതിയുടെ ലാഞ്ചനയേ ഇല്ലെന്ന് കൂടി അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ അഴിമതിയില്ലെന്ന് ഇത്ര ആത്മവിശ്വാസത്തോടെ പറയണമെങ്കില്‍ കുറഞ്ഞ നിലക്കൊന്നും നുണപറയാനുള്ള ശേഷി പോര. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് നടന്ന അനേകമനേകം ആരോപണങ്ങള്‍, അതില്‍ മിക്കതും സാമ്പത്തിക ആരോപണങ്ങളാണെന്ന് തിരിച്ചറിയാത്ത ആളല്ല മുഖ്യമന്ത്രി. വോട്ടെടുപ്പിന്റെ ഇരുപത്തിനാലാം യാമത്തില്‍ തന്റെ പ്രസ്താവനയില്‍ ആരെങ്കിലും തെന്നിവീണ് വിശ്വസിച്ചാലോ എന്ന കുബുദ്ധിയല്ലാതെ മറ്റൊന്നും മുഖ്യമന്ത്രിയുടെ മനസ്സില്‍ ഉണ്ടായിരിക്കാന്‍ ഇടയില്ല.
സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ സാമ്പത്തിക ആരോപണങ്ങളാണ് കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ ഉയര്‍ന്നുവന്നിട്ടുള്ളത്. ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ടും ശബരിമല വിമാനത്താവളത്തിനായുള്ള ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ടും ഗുരുതര സാമ്പത്തിക ആരോപണമാണ് സര്‍ക്കാരിന് നേരെ ഉന്നയിക്കപ്പട്ടത്. എല്ലാ നിയമവും കാറ്റില്‍ പറത്തി ബ്രൂവറി അനുവദിച്ചത് പിന്നീട് റദ്ദാക്കി. നാടുനീളെ ബിയര്‍ പാര്‍ലറുകളും ബാറുകളും അനുവദിച്ചപ്പോഴും സര്‍ക്കാരിന് നേരെ അഴിമതി ആരോപണം ഉയര്‍ന്നു. മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങള്‍ പോലുമുണ്ടായി. എന്നാല്‍ ഒരു ആരോപണത്തിലും അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതിനൊപ്പം മന്ത്രിമാര്‍ നടത്തിയ സ്വജനപക്ഷ നിയനമനങ്ങള്‍ വേറെ. പി.എസ്.സിയുടേയും സര്‍വകലാശാലയുടേയും വിശ്വാസ്യത നശിപ്പിക്കുന്ന നടപടികള്‍ മറ്റൊരു വശത്ത്. ബന്ധുവിന് ജോലി നല്‍കിയതിന്റെ പേരില്‍ മന്ത്രിസഭയിലെ രണ്ടമനായിരുന്ന ഇ.പി ജയരാജന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഇതേ കുറ്റം ചെയ്ത കെ.ടി ജലീലിന്റെ കസേരക്ക് ചെറിയ ഇളക്കം പോലുമുണ്ടായില്ല. ഇതിന്റെ തുടര്‍ച്ചയായാണ് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ ഇപ്പോള്‍ കെ.ടി ജലീല്‍ അകപ്പെട്ടിരിക്കുന്നത്. ആദ്യം മന്ത്രിബന്ധുവിന് അര്‍ഹരെ മാറ്റി നിര്‍ത്തി ജോലി നല്‍കിയതാണ് വിവാദമായതെങ്കില്‍ ഇപ്പോള്‍ മന്ത്രിയുടെ പി.എസിന്റെ അയല്‍ക്കാരന് മാര്‍ക്ക് ദാനം നടത്തിയതാണ് വിവാദം. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ നിരാശപ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ അശേഷം തെറ്റില്ലെന്നാണ് മന്ത്രി ജലീലിന്റെ പുതിയ നിലപാട്. മുഖ്യമന്ത്രി അഴിമതി വിരുദ്ധ പ്രസംഗം നടത്തുന്ന അതേസമയത്ത് തന്നെയാണ് മന്ത്രി ജലീല്‍ തന്റെ വഴിവിട്ട നടപടിയെ വ്യാഖ്യാനിച്ച് ന്യായീകരിക്കാന്‍ ശ്രമിച്ചത്. മാര്‍ക്ക്ദാനത്തിലൂടെ പി.എസിന്റെ തോറ്റ അയല്‍ക്കാരനെ ജയിപ്പിച്ച നടപടി ശരിയെന്നാണ് ജലീലീന്റെ വാദം. താന്‍ ചെയ്യുന്ന മനുഷ്യത്വം ചട്ടവിരുദ്ധമാണെങ്കില്‍ അത് ആവര്‍ത്തിക്കുമെന്ന് വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട് ജലീല്‍.
മുഖ്യമന്ത്രി അഴിമതി വിരുദ്ധ പ്രസംഗം നടത്തുമ്പോള്‍ തന്റെ മന്ത്രിസഭയിലെ അംഗം ചട്ടം ലംഘിച്ചും സ്വജനപക്ഷപാതം കാട്ടുമെന്ന് വിളിച്ചു പറയുകയാണ്. ആകാശം ഇടിഞ്ഞുവീണാലും ഭൂമി പിളര്‍ന്നാലും ചട്ടം ലംഘിക്കുമെന്ന് ആണയിടുന്ന മന്ത്രിയെ കൂടെകൂട്ടിയാണ് മുഖ്യമന്ത്രി അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അന്വേഷണത്തിന് നടപടിയെടുക്കാത്ത മുഖ്യമന്ത്രി നടത്തുന്ന വാചക കസര്‍ത്തുകള്‍ സ്വന്തം അണികള്‍ക്ക് പോലും വിശ്വാസ്യ യോഗ്യമാകില്ലെന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കാന്‍ ഒരു ഉപദേശകനെ കൂടി നിയമിച്ചാല്‍ പോലും കേരളം സഹിക്കും. അത്രമാത്രം അസംബന്ധജടിലമായിപ്പോയി മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരായ യുദ്ധപ്രഖ്യാപനം.
അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിന് മുമ്പ് സിയാലിലേയും കിഫ്ബിയിലെയും കണക്കുകള്‍ സി.എ.ജിക്ക് ഓഡിറ്റ് ചെയ്യാനുള്ള അവസരമെങ്കിലും ഇടതുസര്‍ക്കാര്‍ ചെയ്യേണ്ടതുണ്ടായിരുന്നു. കേരള ബാങ്ക് രൂപീകരണത്തിന്റെ പേരില്‍ റബ്‌കോയുടെ കടമെഴുതി തള്ളിയും വേണ്ടപ്പെട്ടവരെ ഉന്നത സ്ഥാനങ്ങളില്‍ പരിവാര സമേതം നിയമിച്ചതും അഴിമതിയുടെ ഗണത്തില്‍ തന്നെയാണ് ഉള്‍പ്പെടുത്തേണ്ടത്. സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ മന്ത്രിമന്ദിരങ്ങള്‍ മോടി കൂട്ടിയും വിലകൂടിയ കാറുകള്‍ വാങ്ങിയും കോടികള്‍ പൊടിക്കുമ്പോള്‍ ധാര്‍മികതയുടെ കണിക പോലും പ്രദര്‍ശിപ്പിക്കാത്ത മുഖ്യമന്ത്രി അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ ചിരിക്കാനുള്ള വകയെന്നല്ലാതെ ആരും ഗൗരവത്തോടെ കാണുമെന്ന് കരുതാനാകില്ല.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത പൂര്‍ണമായി ഇല്ലാതാക്കിയെന്നതാണ് ഇടതുസര്‍ക്കാരിന്റെ നേട്ടം. സംസ്ഥാനത്തിന്റെ പദ്ധതി നടത്തിപ്പ് പൂര്‍ണമായി ബജറ്റില്‍ നിന്ന് അടര്‍ത്തിമാറ്റി കിഫ്ബിയെ ഏല്‍പിച്ച്, കിഫ്ബിയെ ഓഡിറ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നിലെ രഹസ്യം കെ.എസ്.ഇ.ബി നല്‍കിയ കരാറില്‍ വെളിപ്പെട്ടു കഴിഞ്ഞു. കോടികളുടെ അഴിമതിയാണ് കെ.എസ്.ഇ.ബി കരാറുമായി ബന്ധപ്പെട്ടു ഉയര്‍ന്നിരിക്കുന്നത്.
അഴിമതിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളുടെ ഓര്‍മ ശക്തിക്ക് നേരെയുള്ള യുദ്ധപ്രഖ്യാപനമായാണ് മാറിയിരിക്കുന്നത്. വട്ടിയൂര്‍ക്കാവിലും കോന്നിയിലും അരൂരിലും എറണാകുളത്തും മഞ്ചേശ്വരത്തും ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ അവര്‍ക്ക് ഇടതുസര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ ഓര്‍മകളുണ്ടാകുമെന്ന ബോധ്യമാണ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉണ്ടാകേണ്ടത്. സ്വജനപക്ഷക്കാരെ ഒപ്പമിരുത്തി അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ ജനങ്ങളുടെ മനസ്സിലെ ചോദ്യം മുഖ്യമന്ത്രി കേള്‍ക്കാതെ പോകരുത്: ‘ഇത് എന്തൊരു പ്രഹസനമാണ് മുഖ്യമന്ത്രി….’?

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending