Video Stories
റാഞ്ചികള്‍ കീഴടങ്ങി; യാത്രക്കാരെ മോചിപ്പിച്ചു

ട്രിപ്പോളി: 118 പേരുമായി പറന്ന ലിബിയന്‍ യാത്രാ വിമാനം അകാശമധ്യേ റാഞ്ചി. ഹാന്റ് ഗ്രനേഡ് കൈവശമുണ്ടെന്നും വഴിതിരിച്ചുവിട്ടില്ലെങ്കില്‍ സ്ഫോടനത്തിലൂടെ വിമാനം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു റാഞ്ചല്‍. മാള്‍ട്ടയിലെ ലുഖ വിമാനത്താവളത്തില്‍ നിര്‍ബന്ധിച്ച് ലാന്റു ചെയ്യിച്ച വിമാനത്തിലെ എല്ലാ യാത്രക്കാരെയും പിന്നീട് മോചിപ്പിച്ചു. മാള്‍ട്ട സൈന്യത്തിനു മുന്നില്‍ കീഴടങ്ങിയ റാഞ്ചികളെ കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.
ലിബിയന്‍ മുന്‍ ഏകാധിപതി കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ അനുയായികള്‍ എന്നാണ് റാഞ്ചികള്‍ സ്വയം വിശേഷിപ്പിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചെങ്കില്‍ മാത്രമേ ബന്ദികളെ വിട്ടയക്കൂവെന്നൂവായിരുന്നു നിലപാട്. എന്നാല്‍ റാഞ്ചികളുടെ ഉപാധികള്‍ എന്തെന്ന് മാള്‍ട്ട ഭരണകൂടം വെളിപ്പെടുത്തിയില്ല.
ലിബിയന്‍ വിമാനക്കമ്പനിയായ അഫ്രീഖിയ എയര്‍വെയ്സിന്റെ എയര്‍ബസ് എ 320 വിമാനമാണ് തട്ടിയെടുത്തത്. 111 യാത്രക്കാരും ഏഴ് ജീവനക്കാരും രണ്ട് റാഞ്ചികളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ലിബിയന്‍ നഗരമായ സെബയില്‍നിന്ന് തലസ്ഥാനമായ ട്രിപ്പോളിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. രണ്ടു മണിക്കൂറാണ് ഈ റൂട്ടില്‍ യാത്രാ സമയം. എന്നാല്‍ സെബയില്‍നിന്ന് പറന്നുയര്‍ന്ന് 45 മിനുട്ടിനു ശേഷം ആകാശമാധ്യേ അക്രമികള്‍ പൈലറ്റിനെയും യാത്രക്കാരേയും ഭീഷണിപ്പെടുത്തി, ട്രിപ്പോളിയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള മെഡിറ്ററേനിയന്‍ ദ്വീപ് രാഷ്ട്രമായ മാള്‍ട്ടയിലേക്ക് പറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മാള്‍ട്ട യൂറോപ്യന്‍ യൂണിയന്റെ ഭാഗമാണ്.
മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്ക്കറ്റ് ആണ് വിമാന റാഞ്ചല്‍ വിവരം ആദ്യം സ്ഥിരീകരിച്ചത്. ഏത് സാഹചര്യത്തെയും നേരിടാന്‍ മാള്‍ട്ട സൈന്യം ഉടന്‍ സജ്ജമായി. വിമാനത്തിന് മീറ്ററുകള്‍ മാത്രം അകലെ സൈന്യം നിലയുറപ്പിച്ചു. സന്ധി സംഭാഷണത്തിനുള്ള പ്രത്യേക സംഘത്തെയും സജ്ജമാക്കി. ജോസഫ് മസ്ക്കറ്റിന്റെ അധ്യക്ഷതയില്‍ സുരക്ഷാകാര്യ ഉന്നതതല സമിതി അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. യാത്രക്കാരെ ഉപദ്രവിക്കില്ലെന്ന് വ്യക്തമാക്കിയ റാഞ്ചികള്‍ ആദ്യ ഘട്ടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 25 പേരെ വിട്ടയച്ചു. സന്ധി സംഭാഷണത്തിലൂടെ ഘട്ടം ഘട്ടമായി മറ്റ് യാത്രക്കാരെയും വിട്ടയക്കുകയായിരുന്നു. വിമാന ജീവനക്കാരെ വിട്ടയക്കില്ലെന്ന് റാഞ്ചികള്‍ വ്യക്തമാക്കിയെങ്കിലും പിന്നീട് ഇവരെയും മോചിപ്പിക്കുകയും സൈന്യത്തിന് മുന്നില്‍ കീഴടങ്ങുകയുമായിരുന്നു.
ലുഖ വിമാനത്താവളം വഴിയുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരില്‍ കുട്ടികള്‍ ഉള്‍പ്പെടെ 82 പേര് പുരുഷന്മാരും 28 പേര് സ്ത്രീകളുമായിരുന്നു. ഒരു നവജാത ശിശുവും ഉള്‍പ്പെടും.
2011ലുണ്ടായ ജനാധിപത്യ വിപ്ലവത്തിനിടെയാണ് ലിബിയന്‍ മുന്‍ ഭരണാധികാരിയും ഏകാധിപതിയുമായ മുഅമ്മര്‍ ഗദ്ദാഫി കൊല്ലപ്പെട്ടത്. ഗദ്ദാഫി യുഗം അവസാനിച്ചെങ്കിലും തൊട്ടുപിന്നാലെ ലിബിയ ആഭ്യന്തര സംഘര്‍ഷത്തിലേക്ക് വഴുതി വീഴുകയായിരുന്നു.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
-
india3 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala3 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film3 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
News3 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
kerala3 days ago
വോട്ടര്‍ പട്ടിക ചോര്‍ത്തിയ സംഭവം: തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കും: പിഎംഎ സലാം