Culture
മൈതാനത്ത് കണ്ണീരായി ആന്ദ്രേ ഗോമസ്; വിതുമ്പി സണ്‍, പാര്‍ത്ഥിച്ച് ഓറിയര്‍
ഫുട്‌ബോള്‍ ഗാലറിയെ കണ്ണീരില്‍ മുക്കി എവര്‍ട്ടണ്‍-ടോട്ടനം മത്സരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മത്സരത്തിനിടെ എവര്‍ട്ടണ്‍ താരം ആന്ദ്രേ ഗോമസിന്റെ കാല്‍ ടാക്ലിങിനിടെ ഒടിഞ്ഞതോടെയാണ് മത്സരം ദുരന്തത്തില്‍ അവസാനിച്ചത്.
പന്തുമായി മുന്നോട്ടു കുതിച്ച മുന്‍ ബാഴ്‌സലോണ താരം കൂടിയായ ഗോമസിനെ ടോട്ടനത്തിന്റെ ദക്ഷിണ കൊറിയന്‍ താരം സോണ്‍ മിനും സര്‍ജ് ഓറിയറും ചേര്‍ന്ന് ടാക്കിള്‍ ചെയ്ത് വീഴ്ത്തുകയായിരുന്നു. ബാലന്‍സ് തെറ്റിയുള്ള വീഴ്ചയിലാണ് ഗോമസിന്റെ വലത്തെ കണംകാല്‍ ഒടിഞ്ഞത്.
കാല്‍ക്കുഴയ്‌ക്കേറ്റ ഭീകരമായ ഒടിവ് കണ്ട് ഗാലറിയും ഫൗള്‍ ചെയ്ത സോണും ഓറിയര്‍ നടുങ്ങുന്നതാണ് പിന്നീട് കണ്ട്. കരച്ചിലടക്കാന്‍ പാടുപെട്ട സണ്ണിനെ ആശ്വസിപ്പിക്കാന്‍ ഇരു ടീമിലെയും താരങ്ങള്‍ക്കും മാച്ച് ഒഫീഷ്യല്‍സിനും വരെ ഇടപെടേണ്ടിവന്നു. ഇതേസമയം സര്‍ജ് ഓറിയര്‍ പ്രാര്‍ഥിക്കുകയായിരുന്നു.
26 കാരന്റെ പരുക്ക് ഗുരുതരമെന്ന് കണ്ടതോടെ മെഡിക്കല്‍ സംഘം ഗോമസിനെ ആസ്പത്രിയിലേക്ക് മാറ്റി. കാല്‍ക്കുഴയ്ക്ക് പൊട്ടലേറ്റ ആന്ദ്രേ ഗോമസിന് ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് എവര്‍ട്ടണ്‍ ക്ലബ് മാനേജ്‌മെന്റ് അറിയിച്ചു.
അതേസമയം, ഗോമസിന്റെ കാലോടിച്ച ടാക്ലിങിന് നല്‍കിയ റെഡ് കാര്‍ഡ് വിവാദമാകുന്നു. മത്സരത്തിന്റെ 79-ാം മിനിറ്റിലായിരുന്നു ടോട്ടനം സ്‌െ്രെടക്കര്‍ സോണ്‍ ഹിയുങ്ങിന്റെ അപകട ടാക്ലിങ് നടന്നത്. പന്തുമായി മുന്നോട്ടു കുതിച്ച ഗോമസിനെ സണ്‍ ടാക്ലിങ്് ചെയ്യുകയും പിന്നാലെ ഓറിയര്‍ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. ഫൗളിന് സോണിന് റഫറി തുടക്കത്തില്‍ യെല്ലോ കാര്‍ഡ് വിളിച്ചെങ്കിലും പരുക്ക് ഗുരുതരമെന്ന് കണ്ടതോടെ റെഡ് ആക്കുകയും ഉണ്ടായി. കരഞ്ഞുകൊണ്ട് മുഖംപൊത്തിയാണ് സണ്‍ മൈതാനം വിട്ടത്.
എന്നാല്‍ ടാക്ലിങിലെ ഓറിയറിന്റെ ഇടപെടല്‍ റഫറി കാണാതെ പോയതാണ് വിവാദമാവുന്നത്. അസ്വാഭാവിക രീതിയിലുള്ള പരുക്കിന് കാരണം നിലത്തുവീഴുമ്പോള്‍ ഗോമസ് കാല്‍ ഓറിയര്‍ ചവിട്ടിവെച്ചതുകൊണ്ടാണെന്നാണ് വ്യക്തമാവുന്നത്. ഇത് ഭീകരമാകരമായ ടാക്ലിങായി കണ്ട് കാര്‍ഡ് നല്‍കേണ്ടിയിരുന്നെന്നാണ് വിമര്‍ശനം ഉയരുന്നത്.

എന്നാല്‍ ഗോമസിനേറ്റ പരുക്കില്‍ പരുക്കിന് കാരണമായ താരങ്ങളെ ഫുട്‌ബോള്‍ ലോകം പഴിക്കുന്നില്ല. വേദനയില്‍ പുളയുന്ന ആന്ദ്രേയെ കണ്ട് നിലവിളിച്ചുകരയുന്ന സോണും പ്രാര്‍ത്ഥനയില്‍ മുഴുകിയ ഓറിയറും മൈതാനത്ത് മാന്യതയുടെ മാതൃകയാവുകയാണ്.
അതേസമയം പരുക്കേറ്റ ഗോമസിന് സീസണിലെ മത്സരങ്ങള്‍ എല്ലാം നഷ്ടമായേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. പരുക്ക് ഭേദമായി താരം മൈതാനത്തേക്ക് വേഗം മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ഓരോ ഫുട്‌ബോള്‍ പ്രേമിയും.
Film
മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india23 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala21 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports19 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
kerala3 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

