News
ഇസ്രായേല്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാവുന്നു; അടിച്ചമര്‍ത്തി നെതന്യാഹു-നിരവധിപേര്‍ അറസ്റ്റില്‍

ജറുസലേം: കോവിഡ് പ്രതിരോധത്തിനിടയിലും തുടരുന്ന അഴിമതിക്കും ഭരണവീഴ്ചക്കുമെതിരെ ഇസ്രായേല്‍ സര്‍ക്കാറിനെിരെ ഉയരുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്തി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അഴിമതിയില്‍ കുറ്റാരോപിതനായ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയായി ഇസ്രായേലിന്റെ വിവിധ തെരുവുകളില്‍ ദിവസങ്ങളായി പ്രതിഷേധം തുടരുകയാണ്. കോവിഡ് പ്രതിരോധം സര്‍ക്കാര്‍ കൈകാര്യം ചെയ്തതിനെതിരെ ജറുസലേമില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ ഇസ്രായേല്‍ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയും ഒറ്റ രാത്രിയില്‍ അന്‍പതിലേറെ സമരക്കാരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
ഗുരുതരമായ അഴിമതി ആരോപണം കോവിഡിനെ പ്രതിരോധിക്കുന്നതിലുള്ള വീഴ്ച ഉള്‍പ്പെടെ വിചാരണ നേരിടുന്ന പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ അടുത്തിടെ പ്രതിഷേധം ശക്തമാവുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ചകളില്‍ ബാള്‍ഫോര്‍ സ്ട്രീറ്റിലെ നെതന്യാഹുവിന്റെ ഔദ്യോഗിക വസതിക്ക് സമീപം പ്രതിഷേധ പ്രകടനക്കാര്‍ സംഗമിച്ചിരുന്നു. ഇസ്രായേലിലെ അവധിദിവസമയ വെള്ളിയാഴ്ച രാത്രി ഇസ്രായേല്‍ യുവത്വത്തിന്റെ പ്രതിഷേധമാണ് രാജ്യം കണ്ടത്. തെരുവില്‍ മണിക്കൂറുകളോളം പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചതോടെ സമാധാനമായി സമരം നടത്തിയവര്‍ക്കെതിരെ പോലീസ് ആക്രമണം നടത്തുകയായിരുന്നു.
https://twitter.com/BasedPoland/status/1286429697782538242?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1286429697782538242%7Ctwgr%5E&ref_url=http%3A%2F%2Fwww.chandrikadaily.com%2Fisraeli-police-use-water-cannon-at-anti-netanyahu-protest.html
നെതന്യാഹു വിരുദ്ധ റാലികള്‍ മാസങ്ങളായി നടക്കുകയാണ്. നെതന്യാഹുവിനെതിരെ നിരന്തരം ആയിരക്കണക്കിന് ആളുകള്‍ നഗരത്തില്‍ അണിനിരക്കുന്നത്. ഇതിനിടെ ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റിന് സമീപം നടന്ന പ്രതിഷേധ സംഗമം നാടകീയ രംഗങ്ങള്‍ക്കും കാരണമായി. കഴിഞ്ഞദിവസം പ്രകടനത്തില്‍ നഗ്നത പ്രദര്‍ശനവുമായി പ്രതിഷേധക്കാരിയെത്തയാണ് വിവാദമായത്. ചൊവ്വാഴ്ച രാത്രി നെസെറ്റിനടുത്തുള്ള ട്രാഫിക് ഐലന്‍ഡില്‍ ഇസ്രായേലിെന്റ ഔദ്യോഗിക മുദ്രയായ മെനോറ പ്രതിമക്കുമുകളില്‍ കയറിയ സ്ത്രീ മേല്‍വസ്ത്രം അഴിച്ചുമാറ്റുകയായിരുന്നു. ചുവന്ന പതാക വീശിയ ഇവര്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യവുമുയര്‍ത്തി പ്രതിഷേധിച്ചു.
News
ഇറാന് കീഴടങ്ങില്ല, ഇസ്രാഈല്‍ ആക്രമണത്തില്‍ അമേരിക്കയും ചേര്‍ന്നാല്‍ പരിഹരിക്കാനാകാത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകും; മുന്നറിയിപ്പുമായി ഖാംനഇ
പ്രാദേശിക സംഘര്‍ഷങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇറാന് ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും അടിച്ചേല്‍പ്പിച്ച പ്രമേയം അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ചു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ബുധനാഴ്ച അമേരിക്കയ്ക്കും ഇസ്രാഈലിനും മുന്നറിയിപ്പ് നല്കി. പ്രാദേശിക സംഘര്‍ഷങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇറാന് ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും അടിച്ചേല്‍പ്പിച്ച പ്രമേയം അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ചു.
ഇസ്രാഈല്‍ ഒരു വലിയ തെറ്റ് ചെയ്തെന്നും അതിന് ശിക്ഷിക്കപ്പെടുമെന്നും ഖാംനഇ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
‘രക്തസാക്ഷികളുടെ രക്തവും അവരുടെ പ്രദേശത്തിന് നേരെയുള്ള ആക്രമണവും ആളുകള്‍ മറക്കില്ല,’ ഇറാനിയന്‍ പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന ഇസ്രാഈലി ആക്രമണങ്ങളെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. അടിച്ചേല്‍പ്പിക്കപ്പെട്ട സമാധാനമോ യുദ്ധമോ ഇറാന് അംഗീകരിക്കില്ല.
പരമോന്നത നേതാവിന്റെ സ്ഥാനത്തെക്കുറിച്ച് അമേരിക്കയ്ക്ക് അറിയാമെങ്കിലും അദ്ദേഹത്തെ കൊല്ലില്ലെന്ന് ഒരു ദിവസം മുമ്പ് പറഞ്ഞ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകളെ അഭിസംബോധന ചെയ്തുകൊണ്ട് ഖംനഇ പറഞ്ഞു: ”ഇറാന് കീഴടങ്ങില്ലെന്നും ഏതെങ്കിലും യുഎസ് ആക്രമണത്തിന് ഗുരുതരമായതും പരിഹരിക്കാനാകാത്തതുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ അറിയണം.’
‘നിരുപാധികമായ കീഴടങ്ങല്‍’ എന്ന ട്രംപിന്റെ ആവശ്യത്തെ പരാമര്‍ശിച്ചുകൊണ്ട് ഖംനഇ പറഞ്ഞു: ‘ഇറാനിന്റെ ചരിത്രം അറിയുന്നവര്‍ക്ക് അറിയാം ഇറാനികള്‍ ഭീഷണിയുടെ ഭാഷയോട് പ്രതികരിക്കാറില്ലെന്ന്”.
നേരത്തെ, എക്സിലെ ഒരു പോസ്റ്റില്‍ ഖമേനി പറഞ്ഞു, ‘ദൈവത്തിന്റെ നാമത്തില്‍, യുദ്ധം ആരംഭിക്കുന്നു.’ മറ്റൊരു പോസ്റ്റില്‍, ‘ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് ഇറാന് ശക്തമായ മറുപടി നല്‍കണം. ഞങ്ങള്‍ സയണിസ്റ്റുകളോട് ഒരു ദയയും കാണിക്കില്ല.’
‘ഓപ്പറേഷന് ഹോണസ്റ്റ് പ്രോമിസ് 3’ യുടെ ഭാഗമായി ഇസ്രാഈലിനെതിരായ ഏറ്റവും പുതിയ ആക്രമണത്തില്‍ ഹൈപ്പര്‍സോണിക് ഫത്താ-1 മിസൈലുകള്‍ ഉപയോഗിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഖംനഇയുടെ മുന്നറിയിപ്പ്.
GULF
പുണ്യാനുഭവവുമായി മലയാളി ഹാജിമാര്‍ മദീനയില്‍; കെഎംസിസി ഊഷ്മള സ്വീകരണം നല്കി

മദീന: ആത്മീയ നിര്‍വൃതിയുടെ പുണ്യാനുഭവവുമായി ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയ മലയാളി ഹാജിമാര്‍ പ്രവാചക നഗരിയായ മദീനയിലെത്തിത്തുടങ്ങി.,, 16-6-2025 തിങ്കള്‍ മുതല്‍ മദീനയിലെത്തിയ പുണ്യയാത്രക്കാര്‍ക്ക് മദീന കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്. മധുരപലഹാരങ്ങളും ചൂടുള്ള കഞ്ഞിയും നല്‍കിയാണ് കെഎംസിസി പ്രവര്‍ത്തകര്‍ ഹാജിമാരെ വരവേറ്റത്. 946 ഹാജിമാര്‍ ആണ് ആദ്യ ദിവസം മലയാളി ഹാജിമാര്‍ മദീനയിലെത്തിയതായാണ് പ്രാഥമിക വിവരം.
ഹജ്ജിന്റെ വിശുദ്ധ ദിനങ്ങള്‍ പൂര്‍ത്തിയാക്കി മദീനയിലെത്തിയ ഹാജിമാര്‍ക്ക് എല്ലാവിധ സഹായങ്ങളും ഒരുക്കാന്‍ കെഎംസിസി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ സൈദ് മൂനിയൂര്‍, ശരീഫ് കാസര്‍കോഡ്, അഷ്റഫ് അഴിഞ്ഞിലം, നഫ്സല്‍ മാഷ്,അഷറഫ് ഓമാനൂര്‍ നാസര്‍ തടത്തില്‍, ജലീല്‍ കുറ്റ്യാടി, റഫീഖ് ഒ.കെ, സൈനുല്‍ ആബിദ് മലയില്‍, ഫസലു റെഹ്മാന്, ഷാഫി വളാഞ്ചേരി, ഷമീര്‍ അണ്ടോണ, ഷാജഹാന് ചാലിയം, ഗഫൂര്‍ അടിവാരം എന്നിവര്‍ നേതൃത്വം നല്കി. ഹാജിമാര്‍ക്ക് വിശ്രമിക്കാനും താമസിക്കാനുമായി ഇന്ത്യന്‍ ഹജ്ജ് മിഷന് സ്കൈ വ്യൂ, സറായ അമല്‍, കോണ്‍കോര്‍ഡ് ഉള്‍പ്പെടെയുള്ള വിവിധ ഹോട്ടലുകളില്‍ മികച്ച താമസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
പ്രവാചകന്റെ മണ്ണില്‍ കാലുകുത്തിയ ഓരോ ഹാജിക്കും ആശ്വാസവും ആതിഥ്യവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎംസിസി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി, മെഹ്റം ഇല്ലാത്ത വനിതാ ഹാജിമാരെ സ്വീകരിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും മദീന കെഎംസിസി വനിതാ വിംഗ് പ്രവര്‍ത്തകരും കുട്ടികളും സജീവമായി രംഗത്തുണ്ടായിരുന്നു.
മദീനയിലെത്തുന്ന ഹാജിമാര്‍ ഏകദേശം എട്ട് ദിവസത്തോളം ഇവിടെ തങ്ങും. ഈ ദിവസങ്ങളില്‍ പ്രവാചകന്റെ മസ്ജിദുന്നബവിയും മറ്റ് ചരിത്ര പ്രധാന സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ അവര്‍ക്ക് അവസരമുണ്ടാകും. മദീനയിലെ വാസം പൂര്‍ത്തിയാക്കിയ ശേഷം ഇവര്‍ ഇവിടെ നിന്ന് തന്നെ നാട്ടിലേക്ക് മടങ്ങും.
ഹാജിമാരെ സ്വീകരിക്കുന്നതിനും തിരികെ മടങ്ങുമ്പോള്‍ സമ്മാനപ്പൊതികള്‍ നല്കി യാത്ര അയക്കുന്നതിനും കെഎംസിസി വിവിധ ഏരിയ, ജില്ലാ കമ്മിറ്റികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വരും ദിവസങ്ങളിലും കൂടുതല്‍ ഹാജിമാര്‍ മദീനയിലേക്ക് എത്താന്‍ സാധ്യതയുണ്ട്. എല്ലാ ഹാജിമാര്‍ക്കും സുരക്ഷിതവും സുഖകരവുമായ താമസം ഉറപ്പാക്കാനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും കെഎംസിസി പ്രവര്‍ത്തകര്‍ പൂര്‍ണ്ണ സജ്ജരാണെന്ന് നേതാക്കള്‍ അറിയിച്ചു. ഹജ്ജ് യാത്രയുടെ അവസാന പാദത്തില്‍ പുണ്യഭൂമിയിലെത്തുന്ന ഹാജിമാര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കാനാണ് കെഎംസിസി ലക്ഷ്യമിടുന്നത്.
kerala
കേരള സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ക്രമക്കേട്: അന്വേഷണം നടത്താന്‍ മൂന്നംഗ സമിതി
ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

കേരള സര്‍വകലാശാലയിലെ പരീക്ഷ മൂല്യനിര്‍ണയത്തിലെ ക്രമക്കേട് അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റിന്റെ മൂന്നംഗ സമിതി. വി.സി ഡോ. മോഹനന് കുന്നുമ്മല്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. പുനര്‍ മൂല്യനിര്‍ണയം നടത്തി റാങ്ക് പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കാനും വിസി നിര്‍ദ്ദേശം നല്കി.
പരീക്ഷാ സംവിധാനം അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന പ്രതിപക്ഷ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിസിയുടെ ഇടപെടല്‍. കാര്യവട്ടം ക്യാമ്പസിലേക്കുള്ള നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശന പരീക്ഷയിലാണ് കഴിഞ്ഞ ദിവസം ക്രമക്കേട് കണ്ടെത്തിയത്.
-
News2 days ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
kerala3 days ago
കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india2 days ago
മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; ബംഗളൂരുവില്‍ സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു
-
gulf1 day ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
News3 days ago
‘ശക്തമായ തെളിവുകളുണ്ട്’: ഇസ്രാഈലിന്റെ ആക്രമണത്തിന്റെ ഉത്തരവാദിത്തം യുഎസിനാണെന്ന് ഇറാന്
-
kerala3 days ago
മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പളം കൂട്ടി; മുഖ്യമന്ത്രിയുടെ മുഖം മിനുക്കാന്‍ ചെലവിടുന്നത് കോടികള്‍
-
kerala3 days ago
മഴപ്പോര്; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india2 days ago
ജിയോ സേവനങ്ങള്‍ മുടങ്ങി