Connect with us

More

ബെയ്‌റൂത്ത് സ്‌ഫോടനം; ദുരന്തത്തിന്റെ ഭയാനക കാഴ്ചയുമായി മുറിവേറ്റവര്‍

സ്‌ഫോടനം നടന്നതിനുശേഷമുള്ള കാര്യങ്ങളെപ്പറ്റി എനിക്ക് കൃത്യതയില്ലെന്ന് സാദിക്ക് പറയുന്നു. എല്ലാം ശൂന്യമായിരുന്നു. പിന്നീട് 20 മിനിറ്റിന് ശേഷം ഞങ്ങളുടെ കരച്ചില്‍ കേട്ടിട്ടാകണം കുറച്ചുപേര്‍ എത്തി ഞങ്ങളെ ആശുപത്രിയില്‍ എത്തിച്ചതായാണ് ഓര്‍മ്മ. 350 സ്റ്റിച്ചുകള്‍ വേണ്ടിവന്ന എന്റെ ശരീരത്തിലെ മുറിവുകള്‍ എന്റെ കഥ പറയും, സാദിക്ക് കൂട്ടിച്ചേര്‍ത്തു.

Published

on

ബെയ്‌റൂട്ട്: അപ്രതീക്ഷിതമായി സംഭവിച്ച അണുബോംബ് സ്‌ഫോടനം പോലെ ഭീതിപ്പെടുത്തുന്നതായിരുന്നു ബെയ്‌റൂത്തില്‍ ഇരട്ട സ്‌ഫോടനങ്ങള്‍. ലബനോനിലെ ബെയ്‌റൂത്ത് തുറമുഖ നഗരകത്തില്‍ സുരക്ഷിതരായി കഴിഞ്ഞിരുന്നവര്‍ക്ക് മുകളില്‍ ഭീകര താണ്ഡവമാണ് സ്‌ഫോടനം തീര്‍ത്തത്. തുറമുഖത്ത് സൂക്ഷിച്ചിരുന്ന 3,000 ടണ്ണോളം വരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തറിച്ചതോടെ ഒരു നഗരമാകെ കത്തിചാമ്പലാവുകയായിരുന്നു. ഏറെ ദൂരെയുള്ള ബഹുനില കെട്ടിടങ്ങള്‍ വരെ സ്‌ഫോടനത്തില്‍ തകര്‍ന്നുവീണു. 180 പേര്‍ കൊല്ലപ്പെടുകയും 6000 ത്തില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുപുറമെ പ്രദേശത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കനത്ത നാശമാണ് ഉഗ്രസ്‌ഫോടനം വിതച്ചത്. അപകടം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും 30 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.

വീടുകളിലും ഓഫീസുകളിലും കഫ്റ്റീരിയകളിലുമായി കഴിഞ്ഞ നിരവധി പേരാണ് മരണത്തിന്റെ തൊട്ടുമുമ്പില്‍ നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ പിഞ്ചു കുഞ്ഞുങ്ങളുടേയും മുതിര്‍ന്നവരുടേയുംമടക്കം ആളുകളുടെ ശരീരത്തില്‍ സ്‌ഫോടനം വലിയ മുറിവുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. അതിനിടെ ആഗസ്ത് 4 നുണ്ടായ സ്‌ഫോടനം വിതച്ച കനത്ത പാടുകള്‍ തേടി ഇറങ്ങിയ അസോസിയേറ്റ് പ്രസിന്റെ ഫോട്ടേഗ്രാഫറായ ഹസ്സന്‍ അമര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ദുരന്തത്തിന്റെ ഭീകരത തുറന്നുകാട്ടുകയാണ്.

നെറ്റ്വര്‍ക്ക് എഞ്ചിനീയറായ സാദിക്ക് റിസാഖ് സ്‌ഫോടനം നടക്കുമ്പോള്‍ തുറമുഖത്തിന് സമീപമുള്ള കെട്ടിടത്തില്‍ ജോലി ചെയ്യുകയായിരുന്നു. തുറമുഖത്തുണ്ടായ സ്‌ഫോടനം ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് ഉഗ്രസ്‌ഫോടനം സംഭവിക്കുന്നത്. ‘എന്റെ ദൈവമേ’ എന്ന് അലറി വിളിക്കുന്ന സഹപ്രവര്‍ത്തകരുടെ ശബ്ദം വീഡിയോയില്‍ കേള്‍ക്കാം. ‘സ്‌ഫോടനം നടന്നതിനുശേഷമുള്ള കാര്യങ്ങളെപ്പറ്റി എനിക്ക് കൃത്യതയില്ലെന്ന് സാദിക്ക് പറയുന്നു. എല്ലാം ശൂന്യമായിരുന്നു. പിന്നീട് 20 മിനിറ്റിന് ശേഷം ഞങ്ങളുടെ കരച്ചില്‍ കേട്ടിട്ടാകണം കുറച്ചുപേര്‍ എത്തി ഞങ്ങളെ ആശുപത്രിയില്‍ എത്തിച്ചതായാണ് ഓര്‍മ്മ. 350 സ്റ്റിച്ചുകള്‍ വേണ്ടിവന്ന എന്റെ ശരീരത്തിലെ മുറിവുകള്‍ എന്റെ കഥ പറയും, സാദിക്ക് കൂട്ടിച്ചേര്‍ത്തു.

മനശാസ്ത്രജ്ഞയും ആരോഗ്യ പരിശീലകയുമായ ക്ലാര ചമ്മസ് അപകടം നടക്കുമ്പോള്‍ അവളുടെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു.

കമ്പ്യൂട്ടര്‍, കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറായ ഹസ്സന്‍ നബ (27)

മാതാപിതാക്കളൊടൊപ്പം വീട്ടിലിരിക്കെ പരിക്കേറ്റ നാലുവയസ്സുകാരി യാര സെയ്ദ്

ബിസിനസുകാരനായ റെയ്നര്‍ ജ്രൈസതി (63) വീട്ടിലിരിക്കെയാണ് പരിക്കേറ്റത്

ജോലിയില്ലാതായതോടെ തന്റെ അപ്പാര്‍ട്ട്‌മെന്റിലിരിക്കെയാണ് 63 കാരനായ ടോണി ഹെലോ പരിക്കേറ്റത്.

മോഡലായ ആഞ്ചലിക് സബൗഞ്ജിയന്റെ വലതു കണ്ണിന് മുകളിലായി പരിക്കേറ്റത്. അവരുടെ കണ്ണിനു മുകളിലായി തുന്നില്‍ പാടുകള്‍ കാണാം. ഉഗ്ര സ്‌ഫോടനത്തിനു പിന്നിലെ രഹസ്യം മറനീക്കണമെന്ന് ആഞ്ചലിക് ആവശ്യപ്പെട്ടതായി ഏപി റിപ്പോര്‍ട്ടുചെയ്തു. ഇതിനായി അന്താരാഷ്ട്ര അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ‘സാധാരണ ഗതിയിലുള്ള ഒരു സംഭവമല്ലെന്നും അണുബോംബ് സ്‌ഫോടനം പോലെയായിരുന്നു അതെന്നും’ ആഞ്ചലിക് പറഞ്ഞു.

സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ പലരും ഇപ്പോഴും ചികിത്സയിലാണെന്നും മുറിവുണങ്ങണമെങ്കില്‍ ഇനിയും ദിവസങ്ങള്‍ കഴിയുമെന്നാണ് അസോസിയേറ്റ് പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തങ്ങളുടെ വീടും ജോലിയും നഷ്ടപെട്ട ആളുകള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ദുരിതമനുഭവിക്കുന്ന കാഴ്ചയാണുള്ളത്. നഗരവും വ്യാപാര സ്ഥാപനങ്ങളും ഉപയോഗ ശൂന്യമായ നിലയാണ്. ആയിരക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. കൊറോണ വൈറസിനെ അതിജീവിക്കാന്‍ പാടുപെടുന്നിടെയാണ് ലെബനനുമേല്‍ ബെയ്‌റൂത്ത് ദുരന്തം വന്നുവീഴുന്നത്. ബെയ്‌റൂട്ടിന് സഹായവുമായി നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ വിധേയമായി കസ്റ്റംസ് തലവനെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തില്‍ സ്ഥിതി ചെയ്യുന്ന തുറമുഖത്തില്‍ എന്തിനാണ് അത്രയധികം അമോണിയം നൈട്രേറ്റ് സൂക്ഷിച്ചതെന്നാണ് നിലവില്‍ അന്വേഷിക്കുന്നത്. പത്ത് മുതല്‍ പതിനഞ്ച് ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് ബെയ്‌റൂത്തില്‍ കണക്കാക്കിയിരിക്കുന്നത്. സ്‌ഫോടനത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമായ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നാണ് പ്രതിപക്ഷമടക്കം ആളുകള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്

More

സാദിഖലി ശിഹാബ് തങ്ങള്‍ കര്‍ണാടക ഹജ്ജ് ക്യാമ്പില്‍; വിമാനം ഫ്ലാഗ് ഓഫ് ചെയ്തു

കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ്

Published

on

ബെംഗളൂരു : കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ് ക്യാമ്പിന് സൗകര്യമൊരുക്കിയിട്ടുളളത്.36 വിമാനങ്ങളാണ് ഈ വര്‍ഷം സര്‍വീസ് നടത്തുക. 11,000ത്തോളം തീര്‍ഥാടകര്‍ക്കാണ് കര്‍ണാടകയില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്.

ഇന്നലെ പുറപ്പെട്ട ഹജ്ജ് തീര്‍ഥാടകരുടെ വിമാനത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹജ്ജ് നിര്‍വഹിക്കാന്‍ കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മക്കയിലേക്ക് യാത്ര പോവുന്ന ഹാജിമാരെ
സഹായിക്കാനായി ഓള്‍ ഇന്ത്യ കെഎംസിസി ബംഗളൂരു വര്‍ഷങ്ങളായി നടത്തി വരുന്ന ഹജ്ജ് വളണ്ടിയര്‍ സേവനം
ഈ വര്‍ഷവും തുടരുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ലഗേജ് ലോഡിങ്, ഭക്ഷണവിതരണം, താമസ സൗകര്യം തുടങ്ങിയ മേഖലകളിലാണ് കെഎംസിസി വളണ്ടിയര്‍മാരുടെ സേവനമുള്ളത്. സ്ത്രീകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നുമായി 25 ഓളം വളണ്ടിയര്‍മാര്‍ക്കാണ് ഈ വര്‍ഷം അവസരം ലഭിച്ചിട്ടുള്ളത്.

Continue Reading

GULF

ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വനിതാ വിംഗ്‌ തൃക്കരിപ്പൂർ പൂക്കോയ തങ്ങൾ ഹോസ്പേസ്‌ സെന്ററിന്‌ പാലിയേറ്റീവ്‌ ഉപകരണങ്ങൾ കൈമാറി

Published

on

തൃക്കരിപ്പൂർ: ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വനിതാ വിംഗ്‌ തൃക്കരിപ്പൂർ പൂക്കോയ തങ്ങൾ ഹോസ്പേസ്‌ സെന്ററിന്‌ നൽകിയ പാലിയേറ്റീവ്‌ ഉപകരണങ്ങൾ പാണക്കാട്‌ സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങൾ പീ.ടി.എച്ച്‌ ഭാരവാഹികൾക്ക്‌ കൈമാറി.

ചടങ്ങിൽ മുസ്ലിം ലീഗ്‌ സംസ്ഥാന കമ്മിറ്റി അംഗം വി.കെ.പി ഹമീദലി, മുസ്ലിം ലീഗ്‌ ജില്ലാ സെക്രട്ടറിമാരായ എ.ജി.സി ബഷീർ, ടി.സി.എ റഹ്‌മാൻ, മുസ്ലിം ലീഗ്‌ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡണ്ട്‌ പി.കെ.സി റഊഫ്‌ ഹാജി, ജന:സെക്രട്ടറി സത്താർ വടക്കുമ്പാട്‌, ട്രഷറർ ലത്തീഫ്‌ നീലഗിരി, മുസ്ലിം ലീഗ്‌ തൃക്കരിപ്പൂർ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ പി.പി റഷീദ്‌ ഹാജി, ജന:സെക്രട്ടറി അബ്ദുള്ള ഹാജി വി.വി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി.കെ ബാവ, സി.എച്ച്‌ സെന്റർ ചെയർമാൻ എം.എ.സി കുഞ്ഞബ്ദുള്ള, വൈസ്‌ ചെയർമാന്മാരായ ഒ.ടി അഹമ്മദ്‌ ഹാജി, വി.പി.എം സുലൈമാൻ ഹാജി, സി.എച്ച്‌ സെന്റർ കൺവീനർ ഇൻചാർജ്ജ്‌ മുഹമ്മദ്‌ കുഞ്ഞി മൈദാനി, കൺവീനർമാരായ കെ.എം കുഞ്ഞി, അബ്ദുൾ വാജിദ്‌ സി.ടി, പി.ടി.എച്ച്‌ കോഡിനേറ്റർ ടി.എസ്‌ നജീബ്‌, ദുബൈ കെ.എം.സി.സി നേതാക്കളായ ശാഹിദ്‌ ദാവൂദ്‌, അഹമ്മദ്‌ തങ്കയം, ഫാറൂക്ക്‌, റിയാദ്‌ കെ.എം.സി.സി നേതാക്കളായ എം.ടി.പി സാലി ഹാജി, ജമാൽ വൾവക്കാട്‌, അഹമ്മദ്‌ പോത്താംകണ്ടം, അഷ്രഫ്‌ മുൻഷി എന്നിവർ സംബന്ധിച്ചു.

Continue Reading

kerala

ജില്ലാകളക്ടർ മുൻകൈ എടുത്ത് അടിയന്തിരമായി വടകര മേഖലയിൽ സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കണം: മുസ്‌ലിം യൂത്ത് ലീഗ്

Published

on

കോഴിക്കോട്: ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര പാർലമെന്റ് നിയോജകമണ്ഡലത്തിൽ വീറും വാശിയും നിറഞ്ഞ ശക്തമായ മത്സരമാണ് നടന്നത്. എന്നാൽ തികഞ്ഞ ജനാധിപത്യ ബോധവും സ്പോർട്സ്മാൻ സ്പിരിറ്റും ഉയർത്തിപ്പിടിക്കുന്നതിന് പകരം തീർത്തും അസഹിഷ്ണുതയോടെയാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്. പി ആർ വർക്കിലൂടെ കെട്ടിപ്പൊക്കിയ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വ്യാജ ബിംബം വടകരയിൽ തകർന്നുവീണതോടെ, പരാജയഭീതി പൂണ്ട സിപിഎം ‘ലക്ഷ്യം മാർഗ്ഗത്തെ നീതീകരിക്കും’ എന്ന ഹീന തത്വശാസ്ത്രം പ്രയോഗവൽക്കരിക്കുകയായിരുന്നു. അതിന് തീർത്തും അനുകൂലമായ സമീപനമാണ് നിയമപാലകരിൽ നിന്നുണ്ടായത്.

സിപിഎം, സംഘപരിവാറിനെ പോലും നാണിപ്പിക്കും വിധം വർഗീയത ഇളക്കി വിടാനാണ് വടകരയിൽ ശ്രമിച്ചത്. അശ്ലീല വീഡിയോ നിർമ്മിച്ചു എന്ന ആരോപണം നിലത്തെത്തും മുമ്പേ ചീറ്റിപ്പോയതിനെ തുടർന്നാണ് ‘കാഫിർ’ പ്രയോഗവുമായി എത്തിയത്. മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ പി കെ കാസിമിന്റെ പേരിൽ വ്യാജമായി നിർമ്മിച്ച സ്ക്രീൻഷോട്ട് ഉപയോഗിച്ച് കലാപത്തിനാണ് സിപിഎം ശ്രമിച്ചത്. തീർത്തും നിരപരാധിയായ ആ ചെറുപ്പക്കാരൻ പോലീസിൽ പരാതി നൽകിയെങ്കിലും ഫലം ഉണ്ടായില്ല, തുടർന്ന് കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്ക്രീൻഷോട്ട് സത്യമാണെന്ന് തെളിയിക്കുന്നവർക്ക് മുസ്ലിം യൂത്ത് ലീഗ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി പത്തുലക്ഷം ഇനാം പ്രഖ്യാപിച്ചെങ്കിലും അതേറ്റെടുക്കാൻ സിപിഎം തയ്യാറായില്ല. ഇപ്പോഴും മുൻ എംഎൽഎ കെ കെ ലതിക പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിട്ടില്ല.

യു.ഡി. വൈ.എഫ് നേതൃത്വത്തിൽ എസ്പി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുകയുണ്ടായി. കുറ്റവാളികളെ പിടികൂടുമെന്ന് അധികാരികൾ ഉറപ്പു നൽകിയെങ്കിലും അത് ജലരേഖയായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ലയുടെ നേതൃത്വത്തിൽ കേസുമായി പാർട്ടി മുന്നോട്ടു പോവുകയാണ്. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് യുഡിഎഫും മുസ്‌ലിം ലീഗും മുസ്‌ലിം യൂത്ത് ലീഗും സ്വീകരിച്ചു വരുന്നത്. അക്കാര്യത്തിൽ ഏതറ്റം വരെ പോകാനും മുസ്‌ലിം യൂത്ത് ലീഗ് ഒരുക്കമാണ്. ആയതിനാൽ ‘കാഫിർ’ പ്രയോഗത്തിന് പിന്നിലെ ദു:ശക്തികളെ പുറത്തു കൊണ്ടു വരുന്നതിൽ സത്വര നടപടി ഉണ്ടാകണം എന്ന് ഈ യോഗം ആവശ്യപ്പെടുന്നു.
അതോടൊപ്പം തെരഞ്ഞെടുപ്പ് ഫലത്തിൽ വിറളി പൂണ്ട് സിപിഎമ്മിലെ ക്രിമിനലുകൾ അക്രമത്തിനും കലാപത്തിനും കോപ്പുകൂട്ടും എന്നതാണ് മുൻ അനുഭവം.

നാടിന്റെ സമാധാനവും ശാന്തിയും പരമപ്രധാനമായി കാണുന്ന പ്രസ്ഥാനം എന്നുള്ള നിലയിൽ സർവ്വകക്ഷി യോഗം വിളിക്കാൻ മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. നാടിന്റെ സമാധാനം ഉറപ്പുവരുത്താൻ വടകരയിൽ എത്രയും പെട്ടെന്ന് ജില്ലാ കലക്ടർ മുൻകൈ എടുത്ത് അടിയന്തിരമായി സർവ്വകക്ഷി യോഗം വിളിക്കണം എന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രവർത്തക സമിതി യോഗം അധികാരികളോട് ആവശ്യപ്പെടുന്നു. യോഗത്തിൽ ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. കെ.എം.എ റഷീദ് പ്രമേയം അവതരിപ്പിച്ചു. എ ഷിജിത്ത് ഖാൻ അനുവാദകനായി.

Continue Reading

Trending