Connect with us

More

കാര്‍ വിപണിയില്‍ വീണ്ടും മാരുതിക്ക് കുതിപ്പ്

Published

on

maruti-suzuki-vitara-brezza_827x510_61455196021കൊച്ചി: സീസണ്‍ ആഘോഷമാക്കി കാര്‍ നിര്‍മാതാക്കള്‍. മിക്കവാറും എല്ലാ കാര്‍ നിര്‍മാതാക്കള്‍ക്കും വില്‍പനയില്‍ നേട്ടം കൊയ്യാനായെങ്കിലും വില്‍പനയില്‍ വന്‍ കുതിപ്പുണ്ടായതായി മാരുതിക്കാണ്.
29.4% വര്‍ധനയോടെ മാരുതി സുസൂക്കിയാണ് വന്‍ കുതിപ്പു നടത്തിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഫോഡ് ഇന്ത്യ, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ എന്നിവയും നേട്ടമുണ്ടാക്കി.

മാരുതി സുസുക്കി 1,37,321 കാറുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇത് 1,06,083 ആയിരുന്നു. ഈ വര്‍ഷം ഇതുവരെ കമ്പനിയുടെ മികച്ച പ്രതിമാസ വില്‍പനയാണിത്. സിയസ്, ബലേനൊ, വിറ്റാര ബ്രസ, എസ്‌ക്രോസ് എന്നിവയുടെ വില്‍പനയില്‍ വന്‍ കുതിപ്പുണ്ടായതായി മാരുതി സുസൂക്കി മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.എസ്. കാല്‍സി അറിയിച്ചു.

ആള്‍ട്ടൊ, വാഗണര്‍ എന്നിവയുള്‍പ്പെടുന്ന മിനി സെഗ്‌മെന്റില്‍ 44,395 എണ്ണമായിരുന്നു വില്‍പന. മുന്‍ വര്‍ഷം 35,570. വര്‍ധന 24.8%. സ്വിഫ്റ്റ്, റിറ്റ്‌സ്, സെലെറിയോ, ബലേനൊ, ഡിസയര്‍ മോഡലുകളില്‍ 50,324 എണ്ണമാണു വിറ്റുപോയത്. 2015 സെപ്റ്റംബറില്‍ 44,826 എണ്ണം വിറ്റു. വര്‍ധന 12.3%.ജിപ്‌സി, എസ്‌ക്രോസ്, വിറ്റാര ബ്രസ, എര്‍ട്ടിഗ എന്നിവയുള്‍പ്പെടുന്ന യൂട്ടിലിറ്റി വാഹന വിഭാഗത്തിലായിരുന്നു വില്‍പനയുടെ കുതിച്ചുചാട്ടം.

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് ആറു ശതമാനം വര്‍ധനയാണ് നേടിയത്. 12,067 കാറുകള്‍. 2015 സെപ്റ്റംബറില്‍ 11,376 എണ്ണം. പുതിയ ഇന്നോവ ക്രിസ്‌നയാണ് നേട്ടത്തിന്റെ പ്രധാന കാരണം. ഡല്‍ഹിയില്‍ 2000 സിസിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ നിരോധനം നീക്കിയതും വില്‍പനയ്ക്കു താങ്ങായി.

ഫോഡ് ഇന്ത്യയ്ക്ക് ഒന്‍പതു ശതമാനം വില്‍പന വര്‍ധനയാണുണ്ടായത്. 9,018 കാറുകള്‍ നിരത്തിലിറങ്ങി. 2015 സെപ്റ്റംബറില്‍ 8274 എണ്ണം. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏഴു ശതമാനം വര്‍ധനയാണ് നേടിയത്. 42,545 കാറുകള്‍ വിറ്റുപോയി. 2015 സെപ്റ്റംബറില്‍ ഇത് 39,693 യൂണിറ്റായിരുന്നു. അതേസമയം ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡിന് 18.77% വില്‍പന കുറഞ്ഞു. കഴിഞ്ഞ മാസം വിറ്റത് 15,034 യൂണിറ്റുകള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്‍ഹാസന്‍

Published

on

കര്‍ണാടകയില്‍ കമല്‍ഹാസന്‍ ചിത്രമായ തഗ് ലൈഫിന്റെ റിലീസിന് വിലക്ക്. കന്നഡയെ കുറിച്ചുള്ള കമല്‍ഹാസന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വിലക്കിയിരിക്കുന്നത്. തെറ്റ് ചെയ്താലേ തിരുത്താറുള്ളൂവെന്നും അതിനാല്‍ തന്നെ താന്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിലക്കിന് ശേഷം കമല്‍ഹാസന്‍ പ്രതികരിച്ചു. മുന്‍പും തനിക്ക് ഇത്തരം പല ഭീഷണികള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തഗ് ലൈഫ് സിനിമയുടെ ചെന്നൈയിലെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് കമല്‍ഹാസന്‍ കന്നഡ ഭാഷയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. കന്നഡ തമിഴില്‍ നിന്നാണ് രൂപം കൊണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനെതിരെ പിന്നീട് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തി.

കന്നഡയുമായി ബന്ധപ്പെട്ട കമല്‍ഹാസന്റെ പരാമര്‍ശങ്ങള്‍ കര്‍ണാടകയിലാകെ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ആള്‍ക്കൂട്ടം തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ പരാമര്‍ശങ്ങള്‍ തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക രക്ഷണ വേദികെ ഔദ്യോഗികമായി പരാതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

Continue Reading

kerala

‘ഇടത് സ്ഥാനാര്‍ത്ഥിയുടെ വലിപ്പമൊക്കെ വോട്ടെണ്ണി കഴിയുമ്പോള്‍ അറിയാം’: പി.വി അന്‍വര്‍

Published

on

നിലമ്പൂർ: ഇടതു സ്ഥാനാർത്ഥി ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് പി.വി. അൻവർ. മത്സരത്തിന്റെ കടുപ്പവും സ്ഥാനാര്‍ഥിയുടെ വലുപ്പവും എൽ.ഡി.എഫ് രാഷ്ട്രീയത്തിന്റെ വലുപ്പവുമൊക്കെ 23ാം തിയതി വോട്ടെണ്ണുമ്പോഴാണ് അറിയുകയെന്നും അതുവരെ എല്ലാവരും സമന്‍മാരല്ലെ എന്നും പി.വി അന്‍വര്‍ ചോദിച്ചു.

താൻ ഉയർത്തിക്കൊണ്ടുവന്ന പിണറായി വിരുദ്ധവികാരം നാട്ടിൽ ഉണ്ട്. ജനങ്ങളുടെ മനസല്ലേ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. ആ മനസ് എന്താണെന്നത് 23ാം തിയതി അറിയാം. ആ മനസ് ഞാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പിണറായിസത്തിന് എതിരാണ്.

എം. സ്വരാജിന് മത്സരിക്കുന്നതിന് എന്താ കുഴപ്പം? എത്ര ശക്തിയുണ്ട് എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം. ഓരോ ദിവസത്തെയും മനുഷ്യനെ നിത്യജീവിതത്തിൽ ബാധിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുപ്പ് ദിവസം ആളുകളുടെ മനസിനെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Health

2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായി: മന്ത്രി വീണാ ജോർജ്

രോഗിയെ വരും ദിവസങ്ങളിൽ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

Published

on

മലപ്പുറം ജില്ലയില്‍ വളാഞ്ചേരി മുനിസിപ്പാലിറ്റി ഏരിയയില്‍ കണ്ടെത്തിയ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ 2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യ സൂചകങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. ഇപ്പോള്‍ പൂര്‍ണമായും അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്, ഒരു ശ്വസന സഹായിയുടെ ആവശ്യമില്ല.

ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ഓക്സിജന്‍ സാച്ചുറേഷന്‍ തുടങ്ങിയ അടിസ്ഥാന സൂചകങ്ങള്‍ എല്ലാം സാധാരണ നിലയിലാണ്. കരള്‍, വൃക്കകള്‍ തുടങ്ങിയ ആന്തരിക അവയവങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു. രോഗി ബോധത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പതിയെ മെച്ചപ്പെടുന്നതായിട്ടാണ് കാണുന്നത്. ചിലപ്പോഴെങ്കിലും കണ്ണുകള്‍ ചലിപ്പിക്കുന്നുണ്ട്, രണ്ട് ദിവസമായി താടിയെല്ലുകള്‍ ചലിപ്പിക്കുകയും വേദനയോട് ചെറിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. തുടര്‍ എംആര്‍ഐ പരിശോധനകളില്‍ അണുബാധ കാരണം തലച്ചോറില്‍ ഉണ്ടായ പരിക്കുകള്‍ ഭേദമായി വരുന്നതായി കാണുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൂടുതല്‍ വ്യാപനമില്ലാതെ രോഗബാധ കെട്ടടങ്ങും എന്ന് കരുതുന്നു. ആദ്യ അണുബാധ കണ്ടെത്തിക്കഴിഞ്ഞ് ഒരു പൂര്‍ണമായ ഇന്‍കുബേഷന്‍ പീരീഡ് (ആദ്യ രോഗിയില്‍ നിന്നും മറ്റൊരാള്‍ക്ക് അണുബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രകടമാക്കാന്‍ എടുക്കുന്ന പരമാവധി സമയം) പിന്നിട്ടു കഴിഞ്ഞു. എങ്കിലും കോള്‍ സെന്ററും മറ്റ് സൗകര്യങ്ങളും കുറച്ച് നാള്‍ കൂടി തുടരേണ്ടി വരും.

Continue Reading

Trending