Connect with us

world

ഗാന്ധിജിയുടെ കണ്ണട ഇനി അമേരിക്കക്കാരന് സ്വന്തം

കേവലം 15,000 പൗണ്ടായിരുന്നു ഓഗസ്റ്റ് ഒന്‍പതിന് ഓക്ഷന്‍ ഹൗസിന്റെ ലെറ്റര്‍ ബോക്‌സില്‍ ലഭിച്ച കണ്ണടയ്ക്ക് അടിസ്ഥാനവില ഇട്ടിരുന്നത്

Published

on

ലണ്ടന്‍: ഗാന്ധിജിയുടെ നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കണ്ണട ബ്രിട്ടനില്‍ ലേലത്തില്‍ വിറ്റു. രണ്ടര കോടി രൂപയ്ക്ക് അമേരിക്കക്കാരനായ ഒരാളാണ് ഗാന്ധിജിയുടെ സ്വര്‍ണനിറമുള്ള കണ്ണട ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കിയത്. 2.60 ലക്ഷം പൗണ്ടാണ് അമേരിക്കക്കാരനായ ഇയാള്‍ ഓണ്‍ലൈന്‍ ബിഡ്ഡിങ്ങില്‍ കണ്ണടയ്ക്കു വിലയിട്ടത്. ഇന്നത്തെ വിനിമയ നിരക്കില്‍ 2.5 കോടിക്കു തുല്യമായ തുകയാണിത്.

സ്വാതന്ത്ര്യസമരത്തിലേക്ക് കേരളത്തെ കൈപിടിച്ചുയര്‍ത്തിയ ആ ഗാന്ധിയാത്രയ്ക്ക് 100 വയസ്സ് ബ്രിസ്‌റ്റോള്‍ ഓക്ഷന്‍ ഹൗസില്‍ ഇതുവരെയുള്ള റെക്കോര്‍ഡ് തുകയാണു ഗാന്ധിജിയുടെ വട്ടക്കണ്ണടയ്ക്കു ലഭിച്ചതെന്ന് ഓക്ഷണിയര്‍ ആന്‍ഡ്രൂ സ്‌റ്റോവ് വ്യക്തമാക്കി. കേവലം 15,000 പൗണ്ടായിരുന്നു ഓഗസ്റ്റ് ഒന്‍പതിന് ഓക്ഷന്‍ ഹൗസിന്റെ ലെറ്റര്‍ ബോക്‌സില്‍ ലഭിച്ച കണ്ണടയ്ക്ക് അടിസ്ഥാനവില ഇട്ടിരുന്നത്.

ബ്രിസ്‌റ്റോള്‍ മാംഗോട്‌സ് ഫീല്‍ഡിലെ വൃദ്ധനായ ഒരാളായിരുന്നു കണ്ണടയുടെ ഉടമ. ലേലത്തില്‍ കിട്ടിയ വന്‍ തുക മകള്‍ക്കൊപ്പം വീതിച്ചെടുക്കാനാണു തീരുമാനം. ഇദ്ദേഹത്തിന്റെ കുടുംബം പരമ്പരാഗതമായി സൂക്ഷിച്ചിരുന്നതാണ് ഗാന്ധിജിയില്‍നിന്നും സമ്മാനമായി ലഭിച്ച ഈ കണ്ണട. കുടുബത്തിലെ ഒരാള്‍ 1920ല്‍ സൗത്ത് ആഫ്രിക്കയില്‍വച്ച് ഗാന്ധിജിയെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന് സമ്മാനമായി നല്‍കിയതാണ് ഈ കണ്ണട എന്നാണ് അറിവ്. എന്നാല്‍ ഇത് ആരാണെന്ന് ഉടമയ്ക്കു വ്യക്തമായി അറിയില്ല. ചരിത്രരേഖകളില്‍ ഗാന്ധിജി കണ്ണട ധരിച്ചു തുടങ്ങിയ വര്‍ഷം പരിശോധിക്കുമ്പോള്‍ ഇത് അദ്ദേഹത്തിന്റെ ആദ്യകാല കണ്ണടകളില്‍ ഒന്നായിരിക്കും എന്നാണ് ഓക്ഷന്‍ ഹൗസ് അവകാശപ്പെടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

അല്‍ ജസീറ കാണുന്നവരെ അറസ്റ്റ് ചെയ്യണം; വിദ്വേഷ പരാമര്‍ശം നടത്തി ഇസ്രാഈല്‍ മന്ത്രി

അല്‍ ജസീറ ഇസ്രാഈലിന്റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്നും ഇസ്രാഈലില്‍ നിന്ന് ചാനലിനെ സംപ്രേഷണം നടത്താന്‍ അനുവദിക്കില്ലെന്നും ബെന്‍ഗ്വിര്‍ പറഞ്ഞു.

Published

on

അല്‍ ജസീറ ചാനല്‍ കാണുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് വിദ്വേഷ പരാമര്‍ശം നടത്തി ഇസ്രാഈല്‍ ആഭ്യന്തര സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍. അല്‍ ജസീറ ഇസ്രാഈലിന്റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്നും ഇസ്രാഈലില്‍ നിന്ന് ചാനലിനെ സംപ്രേഷണം നടത്താന്‍ അനുവദിക്കില്ലെന്നും ബെന്‍ഗ്വിര്‍ പറഞ്ഞു. ചാനല്‍ കാണുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവരെക്കുറിച്ച് ഇസ്രാഈലി ആഭ്യന്തര ഇന്റലിജന്‍സിന് വിവരം നല്‍കണമെന്നും ബെന്‍ഗ്വിര്‍ പറഞ്ഞു. നെതന്യാഹു മന്ത്രിസഭയിലെ തീവ്ര വലതുപക്ഷക്കാരനായ മന്ത്രിയാണ് ബെന്‍ഗ്വിര്‍.

ഇസ്രാഈല്‍ ഹമാസുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെ ബെന്‍ഗ്വിര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരുന്നു. വെടിനിര്‍ത്തല്‍ പിന്‍വലിച്ച് ഇസ്രാഈല്‍ ഗസ്സയില്‍ ആക്രമണം പുനരാരംഭിച്ചതിന് പിന്നാലെയാണ് ബെന്‍ഗ്വിര്‍ വീണ്ടും മന്ത്രിസഭയില്‍ ചേര്‍ന്നത്.

ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്നത് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ചാനല്‍ ആണ്. ഗസ്സയിലെ അതിക്രമങ്ങള്‍ ലോകത്തിന് മുന്നിലെത്തിക്കുന്നതില്‍ അല്‍ ജസീറ നിര്‍ണായക പങ്കുവഹിക്കുന്നു എന്നതാണ് ബെന്‍ഗ്വിറിനെ പ്രകോപിപ്പിച്ചത്.

Continue Reading

News

ഇറാന്‍ ഗസ്സയല്ല, ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കല്‍; ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു

ഇറാനെതിരായ ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കലായി മാറിയെന്ന് കട്ജു ആരോപിച്ചു.

Published

on

ഇസ്രാഈല്‍ ഇറാനിന് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ വിമര്‍ശനവുമായി ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. ഇറാന്‍ ഗസ്സയല്ല. 90 മില്യണിലധികം ജനസംഖ്യയും തന്ത്രശക്തിയുമുള്ള രാജ്യമാണ്. ഇറാനെതിരായ ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കലായി മാറിയെന്ന് കട്ജു ആരോപിച്ചു. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നുവെന്നാരോപിച്ചാണ് ജൂണ്‍ 13 ന് ഇസ്രാഈല്‍ ഇറാനെ ആക്രമിച്ചത്. ഇതിനുപിന്നാലെ ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ആക്രമണത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു.

ആക്രമണത്തില്‍ ഇറാനിലെ പ്രധാന ആണവകേന്ദ്രങ്ങള്‍ തകരുകയും, നിരവധി ശാസ്ത്രജ്ഞരും സൈനിക ഉന്നതന്മാരും കൊല്ലപ്പെട്ടിരുന്നു. ‘ഒരു യുദ്ധം തുടങ്ങുന്നത് എളുപ്പമാണ്. അതിന്റെ അവസാനഫലം ഭാവിദര്‍ശനാതീതമാണ്. ഇറാന്‍ ഗാസയല്ല – ഗാസ വലിപ്പം കുറഞ്ഞ ഒരു ജനതാപിടിയാണ്, എന്നാല്‍ ഇറാന്‍ 90 മില്യണിലധികം ജനസംഖ്യയുള്ള, ഭൗമവിസ്തൃതി കൊണ്ടും തന്ത്രശക്തിയാലും ബലവത്തായ രാജ്യമാണ്. ‘- കട്ജു പറഞ്ഞു

അമേരിക്ക-യൂറോപ് സഖ്യവും, ചൈന-റഷ്യ സഖ്യവും ഇന്ന് ലോകത്തെ പ്രധാന ശക്തികളാണ്. ഇരുപക്ഷങ്ങളും നേരിട്ട് ഏറ്റുമുട്ടാറില്ലെങ്കിലും, പ്രോക്സി യുദ്ധങ്ങളിലൂടെ സജീവമായി ഇടപെടാറുണ്ട്. ഇസ്രാഈലിന്റെ ഈ ആക്രമണം ചൈനയും റഷ്യയും അനുകൂലിക്കുന്ന ഇറാനില്‍ വലിയ തിരിച്ചടിയാണെന്ന് കട്ജു ചൂണ്ടിക്കാട്ടി.

ഇറാനിനെതിരായ ആക്രമണത്തില്‍ ചൈനയും റഷ്യയും മറുപടി നല്‍കാന്‍ സാധ്യതയുണ്ടെന്ന് കട്ജു ആരോപിച്ചു. ‘ചൈനയും റഷ്യയും യുദ്ധത്തില്‍ പിന്തുണച്ചാല്‍ , പുതിയ സാങ്കേതികായുധങ്ങള്‍, ഇന്റലിജന്‍സ് പിന്തുണ എന്നിവ ഉണ്ടായേക്കാം, ഇതോടെ യുദ്ധം കൂടുതല്‍ അപകടസാധ്യതയുള്ളതായി മാറും’- കട്ജു മുന്നറിയിപ്പ് നല്‍കി.

ഇന്ത്യന്‍-പാക്ക് യുദ്ധത്തിലെ ചൈനീസ് ആയുധങ്ങളുടെയും മിസൈലുകളുടെയും മികവ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ചൈനയുടെ വ്യാവസായികവും സാങ്കേതിക വളര്‍ച്ചയും യൂറോപ്യന്‍ രാഷ്ട്രങ്ങളെ മറികടന്നിട്ടുണ്ടെന്ന സൂചനയാണിതെന്നായിരുന്നു കട്ജുവിന്റെ വിലയിരുത്തല്‍.

 

Continue Reading

News

യു.എസിന്റെ നയങ്ങള്‍ നെതന്യാഹു തീരുമാനിക്കേണ്ട, നെതന്യാഹു അല്ല യു.എസ് പ്രസിഡന്റ്; ബേണി സാന്‍ഡേഴ്‌സ്

ഇസ്രാഈലിലെ ജനങ്ങള്‍ നെതന്യാഹുവിനെ ഇറാനെതിരെയുള്ള യുദ്ധത്തിന് പിന്തുണക്കുന്നുണ്ടെങ്കില്‍, അത് അവരുടെ കാര്യവും അവരുടെ യുദ്ധവുമാണ്.

Published

on

ഇസ്രാഈലിനും യു.എസിനുമെതിരെ കടുത്ത വിമര്‍ശനവുമായി ഡെമോക്രാറ്റുകളുമായി സഹകരിക്കുന്ന വെര്‍മോണ്ടില്‍ നിന്നുള്ള മുതിര്‍ന്ന സ്വതന്ത്ര സെനറ്ററായ ബേണി സാന്‍ഡേഴ്‌സ്. നെതന്യാഹു അല്ല യു.എസ് പ്രസിഡന്റ്. യു.എസിന്റെ നയങ്ങള്‍ നെതന്യാഹു തീരുമാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

‘യു.എസ് പ്രസിഡന്റ് നെതന്യാഹു അല്ല. യു.എസിന്റെ വിദേശ, സൈനിക നയങ്ങള്‍ നെതന്യാഹു തീരുമാനിക്കരുത്. ഇസ്രാഈലിലെ ജനങ്ങള്‍ നെതന്യാഹുവിനെ ഇറാനെതിരെയുള്ള യുദ്ധത്തിന് പിന്തുണക്കുന്നുണ്ടെങ്കില്‍, അത് അവരുടെ കാര്യവും അവരുടെ യുദ്ധവുമാണ്. യു.എസ് അതിന്റെ ഭാഗമാകരുത്’ -ബേണി സാന്‍ഡേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ഇറാനെ ആക്രമിക്കുന്നതില്‍ നിന്ന് തടയുന്നതിനായി ബേണി സാന്‍ഡേഴ്‌സ് ‘നോ വാര്‍ എഗയിന്‍സ്റ്റ് ഇറാന്‍ ആക്ട്’ ബില്‍ അവതരിപ്പിച്ചിരുന്നു. സാന്‍ഡേഴ്‌സിന്റെ ഈ ബില്‍ ഫെഡറല്‍ ഫണ്ടുകള്‍ യു.എസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരെയുള്ള സൈനിക നടപടികള്‍ക്ക് ഉപയോഗിക്കുന്നത് തടയുന്നതാണ്.

Continue Reading

Trending