Connect with us

india

കോവിഡ്; രാജ്യവ്യാപകമായി ‘ഓക്‌സിജന്‍ പരിശോധന’ നടത്തും

Published

on

ന്യൂഡല്‍ഹി: ഈ കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഓക്‌സിജന്‍ പരിശോധന നടത്താനൊരുങ്ങി ആംആദ്മിപാര്‍ട്ടി. ഇതിനായി രാജ്യത്തെ ഗ്രാമങ്ങളില്‍ ഓക്‌സിജന്‍ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനാണ് എഎപിയുടെ തീരുമാനം. ആംആദ്മി പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്തായിരിക്കും ഓക്‌സിജന്‍ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.

രാജ്യവ്യാപകമായി കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി കേരളത്തിലെ പരമാവധി ഗ്രാമങ്ങളിലും വാര്‍ഡുകളിലും ഓക്‌സിജന്‍ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പി.ടി തുഫൈല്‍ പറഞ്ഞു. ഓക്‌സിജന്‍ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തയ്യാറായിട്ടുള്ള സന്നദ്ധപ്രവര്‍ത്തകരുള്ള വാര്‍ഡുകളുടെ പട്ടിക ദേശീയനേതൃത്വത്തിന് ഉടന്‍ നല്‍കും. ഇത് നല്‍കിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ കേരളത്തില്‍ ‘ഓക്‌സി മിത്ര’യുള്ള വാര്‍ഡുകളില്‍ ഓക്‌സിജന്‍ പരിശോധന കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും തുഫൈല്‍ വ്യക്തമാക്കി.

എല്ലാ ഗ്രാമങ്ങളിലും ഓക്‌സിജന്‍ പരിശോധനക്കായി ഒരു ‘ഓക്‌സി മിത്ര’ വേണമെന്നാണ് കെജ്‌രിവാളിന്റെ നിര്‍ദ്ദേശം. ഗ്രാമങ്ങളില്‍ ഓക്‌സിജന്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന ബൂത്തുകള്‍ ഏറ്റെടുക്കണമെന്നാണ് കെജ്‌രിവാള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതും. ഓരോ പ്രദേശത്തെയും ഓക്‌സിജന്‍ അളവ് പരിശോധിക്കുന്നതിനായി ഉത്തരവാദപ്പെട്ട ഒരാളെ നിയോഗിക്കും. ഇവര്‍ക്ക് അവരുടെ വീടിനു മുന്നില്‍ ഓക്‌സിജന്‍ ടെസ്റ്റിംഗ് സെന്റര്‍ എന്ന് ബോര്‍ഡ് വെയ്ക്കാവുന്നതാണ്. ആളുകള്‍ക്ക് ഇവിടെയെത്തി അവരുടെ ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കാവുന്നതാണ്. ആളുകള്‍ക്ക് ഇത് സംബന്ധിച്ച ലഘുലേഖകളും ഇവര്‍ നല്‍കും.

കോവിഡ് സംബന്ധമായ എന്തെങ്കിലും ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ആളുകള്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ കോവിഡ് സെന്ററുകളില്‍ പോയി പരിശോധനയ്ക്ക് വിധേയമാകണം. എന്നാല്‍, ചില സംസ്ഥാനങ്ങളില്‍ പരിശോധനാഫലം ലഭിക്കാന്‍ കുറച്ചധികം സമയമെടുക്കും. ഈ സാഹചര്യത്തില്‍ ആളുകള്‍ക്ക് അവരുടെ ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കാവുന്നതാണ്. ഓക്‌സിജന്‍ ലെവല്‍ 95ലും താഴെയാണെങ്കില്‍ അയാളെ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റേണ്ടതാണ്. ഇത്തരത്തില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്നാണ് ഈ പദ്ധതിയിലൂടെ എഎപി ലക്ഷ്യമിടുന്നത്.

ആം ആദ്മി പാര്‍ട്ടി വോളണ്ടിയര്‍മാര്‍ ഉള്ള ഗ്രാമങ്ങളില്‍ അവര്‍ തന്നെ ആയിരിക്കും ഓക്‌സിജന്‍ പരിശോധന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ മുന്‍കൈ എടുക്കുക. പക്ഷേ, ജില്ലാ ചുമതലയുള്ള നേതാക്കളും മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കളും എല്ലാ ഗ്രാമങ്ങളും സന്ദര്‍ശിക്കും.

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

india

ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 6,000 കടന്നു; 24 മണിക്കൂറിനിടെ ആറ് മരണം

ഏറ്റവും കൂടുതല്‍ കോവിഡ് -19 ബാധിച്ച സംസ്ഥാനമായി കേരളം തുടരുന്നു.

Published

on

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ സജീവമായ കോവിഡ് -19 കേസുകള്‍ 6,000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടയില്‍ 769 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ കോവിഡ് -19 ബാധിച്ച സംസ്ഥാനമായി കേരളം തുടരുന്നു. ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നിവയാണ് തൊട്ടുപിന്നില്‍.

രാജ്യത്ത് 6,133 സജീവ കേസുകളുണ്ട്. ഭൂരിഭാഗം കേസുകളും സൗമ്യമാണെന്നും വീട്ടില്‍ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ജനുവരി മുതല്‍ രാജ്യത്ത് 65 കോവിഡുമായി ബന്ധപ്പെട്ട മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് 22 വരെ, രാജ്യത്തുടനീളം 257 സജീവ കേസുകളുണ്ട്. ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖം (ഐഎല്‍ഐ), ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി ഇല്‍നെസ് (SARI) കേസുകള്‍ സംയോജിത ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാമിന് കീഴിലുള്ള സംസ്ഥാന-ജില്ലാ നിരീക്ഷണ സംഘങ്ങള്‍ സജീവമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഐസിഎംആര്‍ വിആര്‍ഡിഎല്‍ നെറ്റ്വര്‍ക്ക് വഴി പൂര്‍ണ്ണ ജീനോം സീക്വന്‍സിംഗിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പോസിറ്റീവ് സാരി സാമ്പിളുകളും അയച്ചിട്ടുണ്ട്,’ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതിഗതികളും തയ്യാറെടുപ്പുകളും വിലയിരുത്തുന്നതിനായി ജൂണ്‍ 2, 3 തീയതികളില്‍ ആരോഗ്യ സേവന ഡയറക്ടര്‍ ജനറല്‍ സുനിത ശര്‍മ്മയുടെ നേതൃത്വത്തില്‍ സാങ്കേതിക അവലോകന യോഗങ്ങള്‍ നടത്തി.

Continue Reading

india

‘സെന്‍സസ് ഇല്ലാതെ എങ്ങനെ മണ്ഡല പുനര്‍നിര്‍ണയം സാധ്യമാവും’; കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിന്‍

‘പാര്‍ലമെന്റില്‍ തമിഴ്നാടിന്റെ പ്രാതിനിധ്യം കുറക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കും’

Published

on

ബിജെപി സര്‍ക്കാര്‍ ജനസംഖ്യാ കണക്കെടുപ്പ് 2027 ലേക്ക് വൈകിപ്പിച്ചതിന് പിന്നില്‍ പാര്‍ലിമെന്റില്‍ തമിഴ് നാടിന്റെ പ്രാതിനിധ്യം കുറക്കാനുള്ള ലക്ഷ്യമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

2026 ന് ശേഷം നിര്‍ബന്ധമായും നടത്തേണ്ട ആദ്യ സെന്‍സസ് അടിസ്ഥാനമാക്കിയാണ് ഭരണഘടന അതിര്‍ത്തി നിര്‍ണ്ണയം നിര്‍ദ്ദേശിക്കുന്നതെങ്കിലും, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സെന്‍സസ് 2027 ലേക്ക് മാറ്റിവച്ചിരിക്കുന്നതെന്ന് തമിഴ്നാടിന്റെ പാര്‍ലമെന്ററി പ്രാതിനിധ്യം വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിന്റെ സൂചനയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു.

‘തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ ആസൂത്രിതമായ പദ്ധതിയാണിത്. സെന്‍സസ് മാറ്റിവച്ചിരിക്കുമ്പോള്‍ എന്തടിസ്ഥാനത്തിലാണ് അതിര്‍ത്തി നിര്‍ണ്ണയം നടത്തുകയെന്ന് വ്യക്തമായ ഉത്തരങ്ങള്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ അദ്ദേഹം തന്റെ എക്‌സ് അക്കൗണ്ടില്‍ പറഞ്ഞു.

Continue Reading

Trending