Connect with us

india

കോവിഡ്; രാജ്യവ്യാപകമായി ‘ഓക്‌സിജന്‍ പരിശോധന’ നടത്തും

Published

on

ന്യൂഡല്‍ഹി: ഈ കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഓക്‌സിജന്‍ പരിശോധന നടത്താനൊരുങ്ങി ആംആദ്മിപാര്‍ട്ടി. ഇതിനായി രാജ്യത്തെ ഗ്രാമങ്ങളില്‍ ഓക്‌സിജന്‍ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനാണ് എഎപിയുടെ തീരുമാനം. ആംആദ്മി പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്തായിരിക്കും ഓക്‌സിജന്‍ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.

രാജ്യവ്യാപകമായി കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി കേരളത്തിലെ പരമാവധി ഗ്രാമങ്ങളിലും വാര്‍ഡുകളിലും ഓക്‌സിജന്‍ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പി.ടി തുഫൈല്‍ പറഞ്ഞു. ഓക്‌സിജന്‍ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തയ്യാറായിട്ടുള്ള സന്നദ്ധപ്രവര്‍ത്തകരുള്ള വാര്‍ഡുകളുടെ പട്ടിക ദേശീയനേതൃത്വത്തിന് ഉടന്‍ നല്‍കും. ഇത് നല്‍കിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ കേരളത്തില്‍ ‘ഓക്‌സി മിത്ര’യുള്ള വാര്‍ഡുകളില്‍ ഓക്‌സിജന്‍ പരിശോധന കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും തുഫൈല്‍ വ്യക്തമാക്കി.

എല്ലാ ഗ്രാമങ്ങളിലും ഓക്‌സിജന്‍ പരിശോധനക്കായി ഒരു ‘ഓക്‌സി മിത്ര’ വേണമെന്നാണ് കെജ്‌രിവാളിന്റെ നിര്‍ദ്ദേശം. ഗ്രാമങ്ങളില്‍ ഓക്‌സിജന്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന ബൂത്തുകള്‍ ഏറ്റെടുക്കണമെന്നാണ് കെജ്‌രിവാള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതും. ഓരോ പ്രദേശത്തെയും ഓക്‌സിജന്‍ അളവ് പരിശോധിക്കുന്നതിനായി ഉത്തരവാദപ്പെട്ട ഒരാളെ നിയോഗിക്കും. ഇവര്‍ക്ക് അവരുടെ വീടിനു മുന്നില്‍ ഓക്‌സിജന്‍ ടെസ്റ്റിംഗ് സെന്റര്‍ എന്ന് ബോര്‍ഡ് വെയ്ക്കാവുന്നതാണ്. ആളുകള്‍ക്ക് ഇവിടെയെത്തി അവരുടെ ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കാവുന്നതാണ്. ആളുകള്‍ക്ക് ഇത് സംബന്ധിച്ച ലഘുലേഖകളും ഇവര്‍ നല്‍കും.

കോവിഡ് സംബന്ധമായ എന്തെങ്കിലും ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ആളുകള്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ കോവിഡ് സെന്ററുകളില്‍ പോയി പരിശോധനയ്ക്ക് വിധേയമാകണം. എന്നാല്‍, ചില സംസ്ഥാനങ്ങളില്‍ പരിശോധനാഫലം ലഭിക്കാന്‍ കുറച്ചധികം സമയമെടുക്കും. ഈ സാഹചര്യത്തില്‍ ആളുകള്‍ക്ക് അവരുടെ ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കാവുന്നതാണ്. ഓക്‌സിജന്‍ ലെവല്‍ 95ലും താഴെയാണെങ്കില്‍ അയാളെ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റേണ്ടതാണ്. ഇത്തരത്തില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്നാണ് ഈ പദ്ധതിയിലൂടെ എഎപി ലക്ഷ്യമിടുന്നത്.

ആം ആദ്മി പാര്‍ട്ടി വോളണ്ടിയര്‍മാര്‍ ഉള്ള ഗ്രാമങ്ങളില്‍ അവര്‍ തന്നെ ആയിരിക്കും ഓക്‌സിജന്‍ പരിശോധന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ മുന്‍കൈ എടുക്കുക. പക്ഷേ, ജില്ലാ ചുമതലയുള്ള നേതാക്കളും മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കളും എല്ലാ ഗ്രാമങ്ങളും സന്ദര്‍ശിക്കും.

india

വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു

കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.

Published

on

തമിഴ്‌നാട് വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ ആയിപ്പാടി എസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകന്‍ സൈബുളാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു.

കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം വാല്‍പ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വാല്‍പ്പാറയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നുകുട്ടികളെയാണ് പുലി പിടിച്ചത്. അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകന്‍ നൂറിന്‍ ഇസ്‌ലാമിനെയും ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറുവയസുകാരിയായ മകളെയും നേരത്തെ പുലി ഭക്ഷിച്ചിരുന്നു.

Continue Reading

india

‘രാജ്യത്തെ എല്ലാ മുസ്‌ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്‌സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി

ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയാണ് ആണ് ലോക്‌സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്.

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി അരുണ്‍ ഗോവില്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയാണ് ആണ് ലോക്‌സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്.

രാജ്യസുരക്ഷ കണക്കിലെടുത്ത് ഒരു ‘ഏകീകൃത സുരക്ഷാ നയം'(Uniform Security Policy) നടപ്പിലാക്കണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ആവശ്യം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍, ഗുരുദ്വാരകള്‍, ആശുപത്രികള്‍, കോളേജുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി ജനങ്ങള്‍ കൂടുന്ന മറ്റ് പൊതുയിടങ്ങളിലെല്ലാം ഇതിനകം സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് സുതാര്യത ഉറപ്പാക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും സഹായിക്കുന്നുണ്ട്. എന്നാല്‍, ആളുകള്‍ ധാരാളമായി എത്തുന്ന മസ്ജിദുകളിലും മദ്രസകളിലും ഇത്തരം നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്.

Continue Reading

india

ഇന്‍ഡിഗോ പ്രതിസന്ധി; ഡിജിസിഐ ഉത്തരവ് പൂര്‍ണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍

പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്ക് ഭാഗികമായ ഇളവുകള്‍ മാത്രമാണ് നല്‍കുകയെന്നും വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനയാത്രാ പ്രതിസന്ധിയില്‍ ഡിജിസിഐ ഉത്തരവ് പൂര്‍ണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍. പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്ക് ഭാഗികമായ ഇളവുകള്‍ മാത്രമാണ് നല്‍കുകയെന്നും ചില വ്യവസ്ഥകള്‍ മാത്രമാണ് മരവിപ്പിച്ചതെന്നും വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

രാത്രി ഡ്യൂട്ടി, രാത്രി ലാന്‍ഡിങ് എന്നിവയില്‍ ഇന്‍ഡിഗോയ്ക്ക് മാത്രമാകും ഫെബ്രുവരി 10 വരെ ഇളവ്. കേന്ദ്രത്തിന്റെ ഉന്നതതല അന്വേഷണ സമിതി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

തുടര്‍ച്ചയായ മൂന്നാം ദിവസവും യാത്രക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ശക്തമായ പ്രതിഷേധത്തിനാണ് വിമാനത്താവളങ്ങള്‍ സാക്ഷിയായത്. ഇതിന് പിന്നാലെ ഇന്‍ഡിഗോ പ്രതിസന്ധിയില്‍ മാപ്പ് പറഞ്ഞ് സിഇഒ പീറ്റര്‍ എല്‍ബേഴ്സ് രംഗത്തെത്തിയിരുന്നു.

പ്രശ്നം പരിഹരിക്കാന്‍ ത്രിതല നടപടികള്‍ സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കും. നാളെ മുതല്‍ മികച്ച സേവനം ഉറപ്പാക്കാന്‍ ശ്രമിക്കും. നിര്‍ദേശം പിന്‍വലിച്ച ഡിജിസിഎ തീരുമാനം സ്വാഗതാര്‍ഹമെന്നും സിഇഒ പറഞ്ഞു. ഡിസംബര്‍ പത്തിനും 15 നും ഇടയില്‍ പൂര്‍വസ്ഥിതിയിലേക്ക് എത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending