Connect with us

kerala

‘ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍, പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കട്ടെ’; പികെ ഫിറോസ്

പ്രതികള്‍,ആരായാലും എത്രയും പെട്ടെന്ന് പിടിക്കപ്പെടട്ടെ എന്നും അര്‍ഹമായ ശിക്ഷ ലഭിക്കട്ടെ എന്നും ആഗ്രഹിക്കുന്നുവെന്ന് ഫിറോസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Published

on

കോഴിക്കോട്: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. പ്രതികള്‍,ആരായാലും എത്രയും പെട്ടെന്ന് പിടിക്കപ്പെടട്ടെ എന്നും അര്‍ഹമായ ശിക്ഷ ലഭിക്കട്ടെ എന്നും ആഗ്രഹിക്കുന്നുവെന്ന് ഫിറോസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും അതല്ല ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്നുമൊക്കെയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. സംഭവത്തിലെ പ്രതികള്‍, അവരാരായാലും എത്രയും പെട്ടെന്ന് പിടിക്കപ്പെടട്ടെ എന്നും അര്‍ഹമായ ശിക്ഷ ലഭിക്കട്ടെ എന്നും ആഗ്രഹിക്കുന്നു.
ഈ കൊലപാതകം ഉയര്‍ത്തിക്കാട്ടി സിപിഎമ്മും കോണ്‍ഗ്രസും ഒരു പോലെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. അതൊരിക്കലും അംഗീകരിക്കാനാവില്ല. എന്ത് കൊണ്ട്?
രാഷ്ട്രീയ പ്രതിയോഗികളെ കൊന്നു തള്ളുകയും കൊല്ലപ്പെട്ടതിനു ശേഷവും കുലം കുത്തി എന്ന് വിളിച്ചാക്ഷേപിക്കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ പേര്…
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സൈബര്‍ ഗുണ്ടകളെ വിട്ട് അപമാനിക്കുന്ന പാര്‍ട്ടിയുടെ പേര്…
പ്രതികള്‍ പിടിക്കപ്പെട്ട് ജയിലിലെത്തിയാല്‍ അവിടെ വെച്ച് മൂട്ട കടിച്ചാല്‍ ഓടിയെത്തുന്ന സംസ്ഥാന സെക്രട്ടറിയുള്ള പാര്‍ട്ടിയുടെ പേര്…
പ്രതികള്‍ക്ക് നിയമ സഹായം നല്‍കാന്‍ കൂപ്പണ്‍ അടിച്ച് പിരിവ് നടത്തുന്ന പാര്‍ട്ടിയുടെ പേര്…
ഭരണത്തിന്റെ തണലില്‍ പ്രതികള്‍ക്ക് നിയമ വിരുദ്ധമായി പരോള്‍ നല്‍കുന്ന പാര്‍ട്ടിയുടെ പേര്…
പരോളിലിറങ്ങുന്നവര്‍ക്ക് പാര്‍ട്ടി ഗ്രാമത്തില്‍ ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ സ്വീകരണം നല്‍കുന്ന പാര്‍ട്ടിയുടെ പേര്…
ശിക്ഷിക്കപ്പെട്ടവരുടെ കല്യാണം നടത്തികൊടുക്കുകയും എം.എല്‍.എ അതിനു കാര്‍മ്മികത്വം വഹിക്കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ പേര്…
കൊലക്കുറ്റത്തിന് ജയില്‍ ശിക്ഷ ലഭിച്ചവര്‍ക്ക് പാര്‍ട്ടിയില്‍ പ്രമോഷന്‍ നല്‍കുന്ന പാര്‍ട്ടിയുടെ പേര്…
ജയില്‍ ശിക്ഷക്കിടെ മരണപ്പെട്ടാല്‍ മുഖ്യമന്ത്രി പദവിയിലുള്ളവരടക്കം അയാളെ മഹത്വ വല്‍ക്കരിക്കാന്‍ മടി കാണിക്കാത്ത പാര്‍ട്ടിയുടെ പേര്…
ജയില്‍ ശിക്ഷക്കിടെ(ഓര്‍ക്കുക സ്വാതന്ത്ര്യ സമരത്തിനല്ല കൊലക്കുറ്റത്തിനാണ്) മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ പേരില്‍ സ്മാരകം പണിയുന്ന പാര്‍ട്ടിയുടെ പേര്…
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് (സിപിഐഎം)എന്നാണ്. ആ പാര്‍ട്ടിക്ക് ആര് വിശുദ്ധ പദവി നല്‍കിയാലും അംഗീകരിക്കാന്‍ മനസ്സില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending