Connect with us

News

കൊസോവയും ഇസ്രയേലിന്റെ വഴിയില്‍; സെര്‍ബിയ എംബസി മാറ്റും

ഇസ്രായിലുമായി ബന്ധം സാധാരണ നിലയിലാക്കാന്‍ അമേരിക്ക വിവിധ രാജ്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളുടെ രണ്ടാമത്തെ വിജയമാണിത്. നേരത്തെ യു.എസ് മധ്യസ്ഥതയില്‍ ഇസ്രായിലും യു.എ.ഇയും ചരിത്ര കരാറില്‍ ഒപ്പുവെച്ചിരുന്നു.

Published

on

 

വാഷിംഗ്ടണ്‍- ഇസ്രായിലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ കൊസോവ ധാരണയിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഇസ്രായിലുമായി ബന്ധം സാധാരണ നിലയിലാക്കാന്‍ അമേരിക്ക വിവിധ രാജ്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളുടെ രണ്ടാമത്തെ വിജയമാണിത്. നേരത്തെ യു.എസ് മധ്യസ്ഥതയില്‍ ഇസ്രായിലും യു.എ.ഇയും ചരിത്ര കരാറില്‍ ഒപ്പുവെച്ചിരുന്നു.

യു.എസ് മേല്‍നോട്ടത്തില്‍ നടന്ന ചര്‍ച്ചകളുടെ ഭാഗമായി സാമ്പത്തിക ബന്ധങ്ങള്‍ സാധാരണ നിലയിലാക്കിയതായി സെര്‍ബിയയും കൊസോവോയും പ്രഖ്യാപിച്ചു. സെര്‍ബിയ ഇസ്രായില്‍ എംബസി ജറുസലേമിലേക്ക് മാറ്റുന്നതും കൊസോവോ ഇസ്രായേലിനെ അംഗീകരിക്കുന്നതും കരാറില്‍ ഉള്‍പ്പെടുന്നു.
ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരുമായി രണ്ട് ദിവസത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം, സെര്‍ബിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വുസികും കൊസോവോ പ്രധാനമന്ത്രി അവ്ദുല്ല ഹോതിയും നിക്ഷേപം ആകര്‍ഷിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി നിരവധി സാമ്പത്തിക കരാറുകളില്‍ ഒപ്പുവെച്ചു.
വൈറ്റ് ഹൗസില്‍ നടത്തിയ പ്രഖ്യാപനം നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വലിയ നയതന്ത്ര വിജയമാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ഇസ്രായിലിന്റെ അന്താരാഷ്ട്ര നില മെച്ചപ്പെടുത്തുന്നതിനും ട്രംപ് ഭരണകൂടം ഇതിലൂടെ വലിയ സംഭാവനയാണ് നല്‍കുന്നത്.
തീര്‍ച്ചയായും ഇത് ചരിത്രപരമാണെന്നും ഭാവിയില്‍ ഇരു രാജ്യങ്ങളിലേക്കും പോകാന്‍ ആഗ്രഹിക്കുന്നുവെന്നും സെര്‍ബിയന്‍ , കൊസോവോ നേതാക്കളോടൊപ്പം ഓവല്‍ ഓഫീസില്‍ ട്രംപ് പറഞ്ഞു. തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് എംബസി മാറ്റാനുള്ള സെര്‍ബിയയുടെ തീരുമാനം ഇസ്രായിലിനും അമേരിക്കക്കുമുള്ള അംഗീകാരമാണ്. ട്രംപ് ഭരണകൂടം 2017 അവസാനത്തോടെ ജറൂസലമിനെ ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും 2018 മെയ് മാസത്തില്‍ യു.എസ് എംബസി മാറ്റുകയും ചെയ്തിരുന്നു.
മുസ്ലിം ഭൂരിപക്ഷ രാജ്യമായ കൊസോവോ ഇതുവരെ ഇസ്രായിലിനെ അംഗീകരിക്കുകയോ ഇസ്രായില്‍ കൊസോവോയെ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.
സാമ്പത്തിക ബന്ധങ്ങള്‍ സാധാരണ നിലയിലാക്കിയതായി സെര്‍ബിയയും കൊസോവോയും വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ പ്രഖ്യാപിച്ചു. ഇസ്രായില്‍ എംബസി ജറൂസലമിലേക്ക് മാറ്റുമെന്നും സെര്‍ബിയ പ്രഖ്യാപിച്ചു. ഇസ്രായിലിനെ അംഗീകരിക്കുമെന്ന് കൊസോവോ പറഞ്ഞു. ജൂത രാഷ്ട്രത്തിന്റെ അന്താരാഷ്ട്ര നില മെച്ചപ്പെടുത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നേറ്റത്തിന്റെ രണ്ട് നീക്കങ്ങള്‍. സെര്‍ബിയന്‍ പ്രസിഡന്റും കൊസോവോയുടെ പ്രധാനമന്ത്രിയും കഴിഞ്ഞ രണ്ട് ദിവസമായി ട്രംപ് ഭരണാധികാരികളുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്നു. തൊഴിലവസരങ്ങളും നിക്ഷേപവും സൃഷ്ടിക്കുന്നതിന് സാമ്പത്തിക മേഖലകളില്‍ സഹകരിക്കാന്‍ അവര്‍ സമ്മതിച്ചു. കരാര്‍ നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിന് നയതന്ത്ര വിജയം നല്‍കുന്നു.

 

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

india

രോഹിത് വെമുല കേസ്: പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി

Published

on

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കേസ് പുനരന്വോഷിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സര്‍വകലാശാലയില്‍ പ്രവേശനം നേടിയതെന്നും ഇത് പുറത്ത് വരുമെന്ന ഭയം മൂലമാകാം ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പൊലീസ് നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രോഹിത്തിന്റെ അമ്മയും സഹോദരനും അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വോഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തള്ളുന്നതിന് ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കും.

2016 ജനുവരി 17നാണ് രോഹിത് ഹോസ്റ്റല്‍ മുറിയില്‍ അഞ്ച് പേജുള്ള അത്മഹത്യ കുറിപ്പ് എഴുതി ജീവനൊടിക്കിയത്. താന്‍ അടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷെനെതിരായ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്.

രോഹിത്തിന്റെ എസ്.എസ്.എല്‍.സി. രേഖകള്‍ വ്യാജമായിരുന്നെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നുമായിരുന്നു ക്ലോഷര്‍ റിപ്പോര്‍ട്ട്. കേസിലെ പ്രതികളായ അന്നത്തെ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു, സെക്കന്തരാബാദിലെ ബി.ജെ.പി എം.പിയും കേന്ദ്ര മന്ത്രിയുമായിരുന്ന ബണ്ഡാരു ദത്താത്രേയ എന്നിവര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കിയിരുന്നു. പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി.

Continue Reading

Trending