Connect with us

kerala

നിരന്തരമായി വിവാദം സൃഷ്ടിക്കുന്നു; കെ.ടി ജലീലിനെ ന്യായീകരിക്കാന്‍ ഇനി ചാനലുകളില്‍ പോവില്ലെന്ന് സിപിഎം നേതാക്കള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ജലീലിന് നല്‍കുന്ന അമിത പരിഗണനയും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുന്നുണ്ട്.

Published

on

കോഴിക്കോട്: നിരന്തരമായി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ ന്യായീകരിക്കാന്‍ ഇനി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കള്‍ പാര്‍ട്ടിയെ അറിയിച്ചതായി റിപ്പോര്‍ട്ട്. സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്ത് സര്‍ക്കാറിനെയും പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കുന്ന ജലീലിനെ മുഖ്യമന്ത്രി നേരിട്ട് ശാസിക്കണമെന്നാണ് ഇവരുടെ ആവശ്യം. ജലീലിന്റെ പക്ഷത്ത് ന്യായീകരിക്കാന്‍ ഒന്നുമില്ല. മടിയില്‍ കനമില്ലെന്ന് കേവലം വാക്കുകള്‍ കൊണ്ട് മന്ത്രി വീരവാദം മുഴക്കുന്നത് മാത്രമാണ് ഏക ന്യായീകരണം. ബാക്കിയെല്ലാ തെളിവുകളും മന്ത്രിക്കെതിരാണ്. ഇത്തരത്തില്‍ മന്ത്രി സ്വന്തമായി ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ന്യായീകരിക്കാന്‍ ചാനലുകളില്‍ പോയി ചാവേറുകളാവാന്‍ ഇനിയും തയ്യാറില്ല എന്നാണ് സിപിഎം പ്രതിനിധികള്‍ പറയുന്നത്.

അതിനിടെ മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് ഈ ആഴ്ച തന്നെ ചോദ്യം ചെയ്യുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ചട്ടലംഘനമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. റമദാന്‍ കിറ്റിന് സഹായം സ്വീകരിച്ചത്, മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മന്ത്രി ചട്ടലംഘനം നടത്തിയതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണം കടത്തിയോ എന്നും എന്‍ഫോഴ്‌സ്‌മെന്റ് സംശയിക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ജലീലിന് നല്‍കുന്ന അമിത പരിഗണനയും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുന്നുണ്ട്. ബന്ധുനിയമനം, മാര്‍ക്ക്ദാനം തുടങ്ങിയ വിഷയങ്ങളില്‍ മന്ത്രി കുടുങ്ങിയപ്പോള്‍ പിണറായിയാണ് ജലീലിനെ സംരക്ഷിച്ചത്. ജലീലിനെതിരായ ആരോപണങ്ങള്‍ വ്യാജമെന്ന വാദങ്ങള്‍ വെച്ച് ഇനിയും ചര്‍ച്ചകളില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് നേതാക്കള്‍ പാര്‍ട്ടിയെ അറിയിച്ചിരിക്കുന്നത്. ബന്ധുനിയമനം വിവാദമായതിനെ തുടര്‍ന്ന് മന്ത്രിയുടെ ബന്ധുവായ കെ.ടി അദീബ് ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ നിന്ന് രാജിവെച്ചിരുന്നു. അതുവരെ വാങ്ങിയ ശമ്പളവും തിരിച്ചു നല്‍കിയിരുന്നു. അദീബിന്റെ നിയമനത്തില്‍ അഴിമതിയില്ലെങ്കില്‍ അദ്ദേഹത്തിന് തുടരുന്നതില്‍ എന്തായിരുന്നു തടസമെന്ന ചോദ്യത്തിന് മന്ത്രിക്ക് മറുപടിയില്ല. മാര്‍ക്ക് ദാന വിവാദത്തിലും മന്ത്രി തീരുമാനം മരവിപ്പിച്ച് തടിയൂരുകയായിരുന്നു. ഇതിനെക്കുറിച്ചെല്ലാം അവതാരകരും എതിര്‍ പാനലിസ്റ്റുകളും ചോദിക്കുമ്പോള്‍ ഉത്തരം മുട്ടുകയാണെന്നും ഇനിയും ഇത്തരത്തില്‍ അപമാനിതരാവാനില്ലെന്നും സിപിഎം-ഡിവൈഎഫ് നേതാക്കള്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടപ്പള്ളിയില്‍ നിന്ന് വിദ്യാര്‍ത്ഥിയെ കാണാതായ സംഭവം; കൈനോട്ടക്കാരന്‍ കസ്റ്റഡിയില്‍, പോക്‌സോ ചുമത്തി പൊലീസ്

കേസില്‍ ഇയാളെ പൊലീസ് വിശദമായ ചോദ്യം ചെയ്യും.

Published

on

ഇടപ്പള്ളിയില്‍ നിന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായ സംഭവത്തില്‍ തൊടുപുഴ ബസ് സ്റ്റാന്‍ഡിലെ കൈനോട്ടക്കാരന്‍ കസ്റ്റഡിയില്‍. ഇയാളാണ് വിദ്യാര്‍ത്ഥി തൊടുപുഴയിലുണ്ടെന്ന വിവരം രാവിലെ രക്ഷിതാവിനെ അറിയിച്ചത് ഇയാള്‍ തന്നെയാണ്. കുട്ടിയെ ശിവകുമാര്‍ വീട്ടിലെത്തിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തും. കേസില്‍ ഇയാളെ പൊലീസ് വിശദമായ ചോദ്യം ചെയ്യും.

തൊടുപുഴ ബസ്റ്റാന്റ് പരിസരത്ത് നിന്നാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് കുട്ടിയെ കാണാതായത്. ഇന്ന് രാവിലെ കുട്ടിയെ കണ്ടെത്തിയെന്ന് ഫോണ്‍ കോള്‍ ലഭിക്കുകയായിരുന്നു. പരീക്ഷ എഴുതുന്നതിനായി ഇടപ്പള്ളിയിലെ സ്‌കൂളില്‍ എത്തി മടങ്ങിയ വിദ്യാര്‍ഥി, തിരികെ വീട്ടില്‍ എത്താത്തതോടെയാണ് രക്ഷിതാക്കള്‍ അന്വേഷണം ആരംഭിച്ചത്.

പ്രതിയെ കൊച്ചി എളമക്കര പൊലീസന് കൈമാറും.

ഒന്‍പത് മണിക്ക് ലുലുമാള്‍ പരിസരത്ത് കുട്ടിയുണ്ടായിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. മൂവാറ്റുപുഴ ബസില്‍ കുട്ടി കയറിയെന്ന വിവരത്തെ തുടര്‍ന്ന് ആ മേഖല കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ തൊടുപുഴയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയെന്ന വിവരം ലഭിക്കുന്നത്.

Continue Reading

kerala

ശനിയാഴ്ച്ച വരെ അതിശക്തമായ മഴ; കോഴിക്കോടും വയനാടും ഇന്ന് റെഡ് അലര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം കൂടുതലായേക്കാം എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടല്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുകയും പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തിപ്രാപിക്കാനും സാധ്യതയുള്ളതിനാല്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചത്.

ഇന്ന് കോഴിക്കോട് വയനാട് ജില്ലകള്‍ക്കും വ്യാഴാഴ്ച്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടിണ്ട്.

Continue Reading

kerala

മുങ്ങിയ കപ്പലിലെ 13 കാര്‍ഗോകളില്‍ എന്തെന്ന് വ്യക്തത വരുത്താതെ അധികൃതര്‍

കൊച്ചി തീരത്ത് പുറംകടലില്‍ ലൈബീരിയന്‍ കപ്പല്‍ മുങ്ങി താഴ്ന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും കപ്പലില്‍ നിന്ന് കടലിലേക്ക് വീണ 13 കണ്ടെയ്‌നറിനകത്ത് എന്താണെന്ന് വ്യക്തത വരുത്താതെ അധികൃതര്‍.

Published

on

കൊച്ചി തീരത്ത് പുറംകടലില്‍ ലൈബീരിയന്‍ കപ്പല്‍ മുങ്ങി താഴ്ന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും കപ്പലില്‍ നിന്ന് കടലിലേക്ക് വീണ 13 കണ്ടെയ്‌നറിനകത്ത് എന്താണെന്ന് വ്യക്തത വരുത്താതെ അധികൃതര്‍. കപ്പലിലെ 643 കണ്ടെയ്‌നറുകളില്‍ 13 എണ്ണം അപകടകരമായ കാര്‍ഗോകളും 12 എണ്ണം കാല്‍സ്യം കാര്‍ബൈഡും ആണെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം. അതേസമയം അപകടകരമായ കണ്ടെയ്‌നറില്‍ എന്താണ് ഉള്ളതെന്ന കാര്യത്തില്‍ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയില്‍ നിന്നോ എംഎസ്സി എല്‍സ മൂന്നിന്റെ ഉടമകളില്‍ നിന്നോ, തുറമുഖ അധികൃതരില്‍ നിന്നോ, കസ്റ്റംസ് വകുപ്പില്‍ നിന്നോ തൃപ്തികരമായ വിശദീകരണം ലഭിക്കാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.

‘കോസ്റ്റ് ഗാര്‍ഡിന്റെ വേഗത്തിലുള്ള നടപടി എണ്ണ ചോര്‍ച്ച നിയന്ത്രിക്കാന്‍ സഹായിച്ചു. കാല്‍സ്യം കാര്‍ബൈഡിന്റെ മലിനീകരണവും പാരിസ്ഥിതിക ആഘാതവും ഏതാനും നോട്ടിക്കല്‍ മൈലുകളില്‍ മാത്രമായി പരിമിതപ്പെടുത്തുമെന്നും കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ അത് അലിഞ്ഞുപോകുമെന്നും വിദഗ്ദ്ധര്‍ പറഞ്ഞു. എന്നാലും അപകടകരമായ ചരക്കുകള്‍ വഹിക്കുന്ന 13 കണ്ടെയ്‌നറുകളെക്കുറിച്ച് ഒരു വിവരവുമില്ല. സംശയങ്ങള്‍ ദൂരീകരിക്കുകയും ഉപജീവനമാര്‍ഗ്ഗത്തെക്കുറിച്ച് ആശങ്കാകുലരായ മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന്റെ (ഡിജി) ഉത്തരവാദിത്തമാണ്, -‘ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊച്ചിയിലെ മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (എംഎംഡി) ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച ഷിപ്പിങ് സ്ഥാപനത്തിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും കപ്പലിലെ മുഴുവന്‍ ചരക്കുകളുടെയും വിവരങ്ങള്‍ അടങ്ങിയ കാര്‍ഗോ മാനിഫെസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു. മുങ്ങിയ കപ്പലിന്റെ ക്യാപ്റ്റന്റെ മൊഴിയും അവര്‍ രേഖപ്പെടുത്തി. ഡിജി ഷിപ്പിംഗിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരും ചൊവ്വാഴ്ച കൊച്ചിയിലെത്തിയിരുന്നു. ബുധനാഴ്ച രാവിലെ സംസ്ഥാന സര്‍ക്കാരുമായും ഇന്ത്യന്‍ നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ഉന്നതരുമായും മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തും.

Continue Reading

Trending