Connect with us

kerala

നിരന്തരമായി വിവാദം സൃഷ്ടിക്കുന്നു; കെ.ടി ജലീലിനെ ന്യായീകരിക്കാന്‍ ഇനി ചാനലുകളില്‍ പോവില്ലെന്ന് സിപിഎം നേതാക്കള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ജലീലിന് നല്‍കുന്ന അമിത പരിഗണനയും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുന്നുണ്ട്.

Published

on

കോഴിക്കോട്: നിരന്തരമായി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ ന്യായീകരിക്കാന്‍ ഇനി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കള്‍ പാര്‍ട്ടിയെ അറിയിച്ചതായി റിപ്പോര്‍ട്ട്. സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്ത് സര്‍ക്കാറിനെയും പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കുന്ന ജലീലിനെ മുഖ്യമന്ത്രി നേരിട്ട് ശാസിക്കണമെന്നാണ് ഇവരുടെ ആവശ്യം. ജലീലിന്റെ പക്ഷത്ത് ന്യായീകരിക്കാന്‍ ഒന്നുമില്ല. മടിയില്‍ കനമില്ലെന്ന് കേവലം വാക്കുകള്‍ കൊണ്ട് മന്ത്രി വീരവാദം മുഴക്കുന്നത് മാത്രമാണ് ഏക ന്യായീകരണം. ബാക്കിയെല്ലാ തെളിവുകളും മന്ത്രിക്കെതിരാണ്. ഇത്തരത്തില്‍ മന്ത്രി സ്വന്തമായി ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ന്യായീകരിക്കാന്‍ ചാനലുകളില്‍ പോയി ചാവേറുകളാവാന്‍ ഇനിയും തയ്യാറില്ല എന്നാണ് സിപിഎം പ്രതിനിധികള്‍ പറയുന്നത്.

അതിനിടെ മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് ഈ ആഴ്ച തന്നെ ചോദ്യം ചെയ്യുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ചട്ടലംഘനമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. റമദാന്‍ കിറ്റിന് സഹായം സ്വീകരിച്ചത്, മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മന്ത്രി ചട്ടലംഘനം നടത്തിയതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണം കടത്തിയോ എന്നും എന്‍ഫോഴ്‌സ്‌മെന്റ് സംശയിക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ജലീലിന് നല്‍കുന്ന അമിത പരിഗണനയും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുന്നുണ്ട്. ബന്ധുനിയമനം, മാര്‍ക്ക്ദാനം തുടങ്ങിയ വിഷയങ്ങളില്‍ മന്ത്രി കുടുങ്ങിയപ്പോള്‍ പിണറായിയാണ് ജലീലിനെ സംരക്ഷിച്ചത്. ജലീലിനെതിരായ ആരോപണങ്ങള്‍ വ്യാജമെന്ന വാദങ്ങള്‍ വെച്ച് ഇനിയും ചര്‍ച്ചകളില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് നേതാക്കള്‍ പാര്‍ട്ടിയെ അറിയിച്ചിരിക്കുന്നത്. ബന്ധുനിയമനം വിവാദമായതിനെ തുടര്‍ന്ന് മന്ത്രിയുടെ ബന്ധുവായ കെ.ടി അദീബ് ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ നിന്ന് രാജിവെച്ചിരുന്നു. അതുവരെ വാങ്ങിയ ശമ്പളവും തിരിച്ചു നല്‍കിയിരുന്നു. അദീബിന്റെ നിയമനത്തില്‍ അഴിമതിയില്ലെങ്കില്‍ അദ്ദേഹത്തിന് തുടരുന്നതില്‍ എന്തായിരുന്നു തടസമെന്ന ചോദ്യത്തിന് മന്ത്രിക്ക് മറുപടിയില്ല. മാര്‍ക്ക് ദാന വിവാദത്തിലും മന്ത്രി തീരുമാനം മരവിപ്പിച്ച് തടിയൂരുകയായിരുന്നു. ഇതിനെക്കുറിച്ചെല്ലാം അവതാരകരും എതിര്‍ പാനലിസ്റ്റുകളും ചോദിക്കുമ്പോള്‍ ഉത്തരം മുട്ടുകയാണെന്നും ഇനിയും ഇത്തരത്തില്‍ അപമാനിതരാവാനില്ലെന്നും സിപിഎം-ഡിവൈഎഫ് നേതാക്കള്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശ്ശൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയില്‍ തേരട്ട; ബേക്കറി അടപ്പിച്ചു

ഈറ്റ്‌സ് ആന്റ് ട്രീറ്റ്‌സ് എന്ന ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് ചത്തനിലയില്‍ തേരട്ടയെ കണ്ടെത്തിയത്.

Published

on

തൃശ്ശൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയില്‍ തേരട്ട. പുതുക്കാട് സിഗ്‌നല്‍ ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഈറ്റ്‌സ് ആന്റ് ട്രീറ്റ്‌സ് എന്ന ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് ചത്തനിലയില്‍ തേരട്ടയെ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ബേക്കറി അടപ്പിച്ചു.

ഇന്ന് രാവിലെ പുതുക്കാട് കേരള ബാങ്കിലെ ജീവനക്കാര്‍ വാങ്ങിയ പലഹാരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന പരിപ്പുവടയിലാണ് തേരട്ടയെ കിട്ടിയത്. ഉടന്‍ ബാങ്ക് ജീവനക്കാര്‍ ആരോഗ്യ വിഭാഗത്തെ അറിയിക്കുകയായിരുന്നു. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നാലുപേര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഹെല്‍ത്ത് കാര്‍ഡ് ഉള്ളതെന്നും രാത്രിയും പകലും പ്രവര്‍ത്തിക്കുന്ന കടയില്‍ വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

Continue Reading

kerala

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യക്കു നേരെ വെടിയുതിര്‍ത്തു; ഭര്‍ത്താവ് അറസ്റ്റില്‍

മംഗലംഡാം പൂതകോട് ആണ് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്ക് നേരെ എയര്‍ ഗണ്‍ എടുത്ത് വെടിയുതിര്‍ത്തത്.

Published

on

പാലക്കാട് കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യക്കു നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. മംഗലംഡാം പൂതകോട് ആണ് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്ക് നേരെ എയര്‍ ഗണ്‍ എടുത്ത് വെടിയുതിര്‍ത്തത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. പാലക്കാട് മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടില്‍ ശിവന്‍ (58) ആണ് ഭാര്യ മേരിയെ (52) വെടിവെച്ചത്. കാല്‍മുട്ടിന് പരിക്കേറ്റ മേരി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മംഗലംഡാം പൊലീസ് കസ്റ്റഡിയിലെടുത്ത ശിവനെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Continue Reading

kerala

ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ചില്ല് തകര്‍ത്ത് യുവാവ് പുറത്തേക്ക് ചാടി; ഗുരുതര പരിക്ക്

ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ച് താഴേക്ക് ചാടികയായിരുന്നു.

Published

on

വയനാട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് യുവാവ് പുറത്തേക്ക് ചാടി. ഇതര സംസ്ഥാന തെഴിലാളിയായ മനോജ് കിഷന്‍ (28) ആണ് കെഎസ്ആര്‍ട്ടിസി സിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് ചാടിയത്.

ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ച് താഴേക്ക് ചാടികയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് നിന്നും ബസ്സില്‍ കയറിയ മനോജ് ചുണ്ടേല്‍ മുതല്‍ ബസ്സിനുള്ളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബസ് ജീവനക്കാര്‍ അറിയിച്ചു.
കോഴിക്കോട് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന കോഴിക്കോട് ഡിപ്പോയിലെ എ ടി സി 25 ബസ്സില്‍ വെച്ച് മാനന്തവാടി ദ്വാരകയ്ക്ക് സമീപമായിരുന്നു സംഭവം.

Continue Reading

Trending