Connect with us

india

‘കോടതി വിധി അംഗീകരിക്കുന്നുവെന്ന് അര്‍ത്ഥമില്ല’; പ്രശാന്ത് ഭൂഷണ്‍ ഒരു രൂപ പിഴ അടച്ചു

പിഴ അടയ്ക്കുന്നതിനായി വിവിധ കോണുകളില്‍ നിന്ന് സംഭാവനകള്‍ ലഭിച്ചിരുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു

Published

on

ഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ അഡ്വ.പ്രശാന്ത് ഭൂഷണ്‍ ഒരു രൂപ പിഴ അടച്ചു. എന്നാല്‍ പിഴ അടച്ചതു കൊണ്ട് കോടതി വിധി അംഗീകരിക്കുന്നുവെന്ന് അര്‍ത്ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിച്ച ഒരു രൂപ പിഴയടയ്ക്കാനെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പിഴ അടയ്ക്കുന്നതിനായി വിവിധ കോണുകളില്‍ നിന്ന് സംഭാവനകള്‍ ലഭിച്ചിരുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഇത് ഉപയോഗപ്പെടുത്തി ഒരു ‘ട്രൂത്ത് ഫണ്ട്’ രൂപീകരിക്കും. അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ഉപദ്രവിക്കപ്പെടുന്നവരെ സഹായിക്കാന്‍ ഇത് ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസിലാണ് അഡ്വ.പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ സുപ്രീം കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവു ശിക്ഷയും അഭിഭാഷക വൃത്തിയില്‍ നിന്ന് മൂന്നു വര്‍ഷം വിലക്കും ഭൂഷണ്‍ നേരിടേണ്ടിവരുമായിരുന്നു.

ഭൂഷണ്‍ മാപ്പുപറയാന്‍ വിസമ്മതിക്കുകയും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തതോടെയാണ് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ച് ശിക്ഷ വിധിച്ചത്. മാപ്പ് പറയാനുള്ള നിരവധി അവസരം കോടതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു രൂപ പിഴ വിധിച്ചുള്ള അസാധാരണ വിധി പറപ്പെടുവിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്‍

ചെന്നൈയിലെ തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെയും സാന്നിധ്യത്തിലായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്

Published

on

ചെന്നൈ: മക്കൾ നീതി മയ്യം (എം.എൻ.എം) പ്രസിഡന്‍റും നടനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ചെന്നൈയിലെ തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെയും സാന്നിധ്യത്തിലായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

ഡി.എം.കെ സഖ്യകക്ഷികളായ വി.സി.കെ നേതാവ് തിരുമാവളവൻ, എം.ഡി.എം.കെ നേതാവ് വൈകോ, തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ.സെൽവപെരുന്ദഗൈ എന്നിവരും പങ്കെടുത്തു. ജൂൺ 19നാണ് തമിഴ്നാട്ടിൽ നിന്നുള്ള ആറു രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.

നടനും ‘മക്കൾ നീതി മയ്യം’ പ്രസിഡന്റുമായ കമൽഹാസനും കവയിത്രിയും എഴുത്തുകാരിയും പാർട്ടി വക്താവുമായ സൽമയുമാണ് ഡി.എം.കെയിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന പുതിയ സ്ഥാനാർഥികൾ. നിലവിലെ രാജ്യസഭാംഗം അഡ്വ. പി. വിൽസൺ, സേലം മുൻ എം.എൽ.എ എസ്.ആർ. ശിവലിംഗം എന്നിവരാണ് മറ്റു ഡി.എം.കെ സ്ഥാനാർഥികൾ.

നിയമസഭയിലെ എം.എൽ.എമാരുടെ എണ്ണം വെച്ച് ഡി.എം.കെ സഖ്യത്തിന് നാലും അണ്ണ ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന് രണ്ട് സീറ്റുകളും ലഭിക്കും. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പാണ് മക്കൾ നീതി മയ്യം ഡി.എം.കെ സഖ്യത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. 2018ലാണ് കമൽഹാസൻ മക്കൾ നീതി മയ്യം രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയത്.

Continue Reading

india

മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി; ലൈസന്‍സ് ലഭിച്ചതായി റിപ്പോര്‍ട്ട്

ഇന്ത്യയില്‍ വാണിജ്യപരമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സുകള്‍ക്കായി സ്റ്റാര്‍ലിങ്ക് 2022 മുതല്‍ കാത്തിരിക്കുകയാണ്

Published

on

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയുടെ ടെലികോം മന്ത്രാലയത്തില്‍ നിന്ന് ഒരു പ്രധാന ലൈസന്‍സ് ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. ഇത് സാറ്റലൈറ്റ് ദാതാവിന് വലിയ തടസ്സം നീക്കി ഇന്ത്യയില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് സാധ്യമാകും.
ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പില്‍ നിന്ന് ലൈസന്‍സ് നേടുന്ന മൂന്നാമത്തെ കമ്പനിയാണ് Starlink, Eutelsat’s (ETL.PA) സമാനമായ അപേക്ഷകള്‍ അംഗീകരിച്ചു, OneWeb എന്ന പുതിയ ടാബ് തുറക്കുന്നു, Reliance Jio (RELJ.NS) രാജ്യത്ത് സേവനങ്ങള്‍ നല്‍കുന്നതിന് പുതിയ ടാബ് തുറക്കുന്നു.

ഇന്ത്യയില്‍ വാണിജ്യപരമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സുകള്‍ക്കായി സ്റ്റാര്‍ലിങ്ക് 2022 മുതല്‍ കാത്തിരിക്കുകയാണ്, എന്നാല്‍ ദേശീയ സുരക്ഷാ ആശങ്കകള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കാലതാമസം നേരിട്ടു. ആമസോണിന്റെ കൈപ്പര്‍ ഇപ്പോഴും അതിന്റെ ഇന്ത്യന്‍ ലൈസന്‍സിനായി കാത്തിരിക്കുകയാണ്.
സാറ്റലൈറ്റ് സേവനങ്ങള്‍ക്ക് രാജ്യം എങ്ങനെ സ്‌പെക്ട്രം നല്‍കണം എന്നതിനെച്ചൊല്ലി മസ്‌കിന്റെ കമ്പനി ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ജിയോയുമായും ഏറ്റുമുട്ടിയിരുന്നു. സ്‌പെക്ട്രം ഏല്‍പ്പിക്കണമെന്നും ലേലം ചെയ്യരുതെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ മസ്‌കിനൊപ്പം നിന്നു.

Continue Reading

india

തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍

പിന്‍കോഡുകള്‍ ഒരു സ്ഥലത്തെ മുഴുവന്‍ സൂചിപ്പിക്കുന്നതാണെങ്കില്‍ ഡിജിപിന്‍ ഒരു നിശ്ചിത പ്രദേശത്തെയായിരിക്കും സൂചിപ്പിക്കുക.

Published

on

പിന്‍കോഡുകള്‍ക്ക് പകരം ഡിജിറ്റല്‍ പിന്നുകള്‍ അവതരിപ്പിച്ച് തപാല്‍ വകുപ്പ്. പിന്‍കോഡുകള്‍ ഒരു സ്ഥലത്തെ മുഴുവന്‍ സൂചിപ്പിക്കുന്നതാണെങ്കില്‍ ഡിജിപിന്‍ ഒരു നിശ്ചിത പ്രദേശത്തെയായിരിക്കും സൂചിപ്പിക്കുക. ഇത് വിലാസങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സഹായിക്കും.

വ്യക്തികള്‍ക്ക് അവരുടെ ഭവനങ്ങളുടെയും വസ്തുവിന്റെയും കൃത്യമായ സ്ഥാനം എടുത്ത് ഡിജിപിന്‍ കോഡ് ജനറേറ്റ് ചെയ്യാം. ഇതിനുവേണ്ടി പ്രത്യേകം വെബ്സൈറ്റും സര്‍ക്കാര്‍ രൂപികരിച്ചിട്ടുണ്ട്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടുകൂടി പേസ്റ്റല്‍ സര്‍വീസ്, കൊറിയറുകള്‍ തുടങ്ങി അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ്, ഫയര്‍ഫോഴ്സ്, പോലീസ് എന്നിവരുടെ സേവനങ്ങള്‍ വരെ കൂടുതല്‍ ഫലപ്രദമാക്കാന്‍ സാധിക്കും.

കൂടാതെ ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ വഴിയുള്ള ഷോപ്പിംഗ് ചെയുന്നവര്‍ക്കും ഡിജിപിന്‍ ഉപയോഗപ്രദമാകും. പുതിയ സംവിധാനത്തിലൂടെ തപാല്‍ സേവനങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ സാധിക്കുമെന്നും ഇതിനായി ജനങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കില്ലെന്നും തപാല്‍ വകുപ്പ് വ്യക്തമാക്കി. പത്ത് ഡിജിറ്റുള്ള ആല്‍ഫന്യുമറിക്ക് കോഡാണ് ഡിജിപിനായി ഉപയോഗിക്കുന്നത്.

ഐഐടി ഹൈദരാബാദ്, എന്‍ആര്‍എസ്സി, ഐഎസ്ആര്‍ഒ എന്നിവയുമായി സഹകരിച്ചാണ് തപാല്‍ വകുപ്പ് ഡിജിപിന്‍ വികസിപ്പിച്ചിരിക്കുന്നത്.
തപാല്‍ വകുപ്പ്് പൂര്‍ണ്ണമായും ഡിജിറ്റലായി മാറുന്നതിന്റെ മുന്നോടിയായി ആണ് പുതിയ തീരുമാനം.

Continue Reading

Trending