Connect with us

kerala

ജലീലിനെ ന്യായീകരിക്കാന്‍ സിപിഎം മാത്രം; ക്യാപ്‌സൂള്‍ കൊടുത്ത് കുഴങ്ങി എം.വി ജയരാജന്‍

ജലീലിനെ എന്‍ഐഎ കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

Published

on

കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാവുമ്പോള്‍ ന്യായീകരിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ മാത്രം. തുടക്കത്തില്‍ ജലീലിന് പിന്തുണ പ്രഖ്യാപിച്ച് പിന്‍വലിഞ്ഞ സിപിഐ നേതൃത്വം പിന്നീട് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇടത് മുന്നണിയിലെ മറ്റ് ഘടകക്ഷികളൊന്നും ജലീലിന് കാര്യമായ പ്രതിരോധം തീര്‍ക്കാന്‍ ഇതുവരെ രംഗത്ത് വന്നിട്ടില്ല. സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കള്‍ തന്നെ തുടക്കത്തില്‍ ജലീലിനെ ന്യായീകരിക്കാനിറങ്ങാന്‍ മടിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ നിര്‍ബന്ധപ്രകാരമാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ ന്യായീകരിക്കാനിറങ്ങിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കും മന്ത്രി ഇപി ജയരാജന്റെ മകനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സിപിഎം നേതാക്കള്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയായിരുന്നു. ജലീലിനെ ന്യായീകരിക്കുകയല്ലാതെ സിപിഎം നേതൃത്വത്തിന് മറ്റു വഴിയില്ല എന്ന അവസ്ഥയിലാണ് ഇപ്പോള്‍ ന്യായീകരിക്കാന്‍ സിപിഎം നേതൃത്വം അണികള്‍ക്ക് നിര്‍ദേശം കൊടുത്തിരിക്കുന്നത്. എകെജി സെന്റര്‍ കേന്ദ്രീകരിച്ച് എംവി ജയരാജന്റെ നേതൃത്വത്തിലാണ് ന്യായീകരിക്കാനുള്ള വിവരങ്ങള്‍ അണികള്‍ക്ക് കൈമാറുന്നത്. ഇത് സംബന്ധിച്ച് ജയരാജന്റെ ശബ്ദ സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ചര്‍ച്ചകള്‍ക്ക് ഒരു പരിധിവരെ തടയിടാന്‍ നിലവിലെ വിവാദങ്ങള്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി കരുതുന്നുണ്ട്. ജലീലിനെതിരെ വരുന്ന ആരോപണങ്ങളെ ഖുര്‍ആന്‍ പറഞ്ഞു പ്രതിരോധിക്കുക. ഇങ്ങനെ മതവും മതഗ്രന്ഥവും പറഞ്ഞാല്‍ ഈ വിഷയത്തില്‍ കാര്യമായ ചര്‍ച്ചയില്ലാതെ പിടിച്ചുനില്‍ക്കാനാവുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതേസമയം കേന്ദ്ര ഏജന്‍സികള്‍ ജലീലിനെ വരിഞ്ഞുമുറിക്കിയതോടെ എംവി ജയരാജന്റെ ക്യാപ്‌സൂളുകള്‍ കൊണ്ട് ഇനി എത്രനാള്‍ സര്‍ക്കാറിനും സിപിഎം നേതൃത്വത്തിലും പിടിച്ചുനില്‍ക്കാനാവുമെന്ന ചോദ്യമാണ് ഉയരുന്നത്

 

kerala

നവജാതശിശുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലന്ന് ബന്ധുക്കള്‍; സംസ്‌കാരം നടത്തി പൊലീസ്

യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു

Published

on

കൊച്ചി: പനമ്പിളളി നഗറില്‍ അമ്മ കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്‌കാരം നടത്തി. കൊച്ചി പുല്ലേപ്പടി പൊതുശ്മശാനത്തിലാണ് സംസ്‌ക്കരിച്ചത്.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ അമ്മയുടെ കുടുംബവും യുവതിയുടെ ആണ്‍സുഹൃത്തിന്റെ കുടുംബവും തയ്യാറല്ലന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസാണ് മൃതദേഹം ഏറ്റെടുത്ത് സംസ്‌ക്കാരം നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ ജനിച്ച ഉടന്‍ കുഞ്ഞിനെ അമ്മ ശ്വസം മുട്ടിച്ച് കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസിലെ പ്രതിയായ യുവതി റിമാന്‍ഡിലാണ്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന യുവതിയെ ആശുപത്രി വിട്ട ശേഷമാണ് പൊലീസ് കസ്റ്റഡില്‍ എടുക്കുന്നതും ചോദ്യം ചെയ്യുന്നതും. യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ആണ്‍സുഹൃത്തിന്റെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. താന്‍ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ആണ്‍സുഹൃത്തിന്റെ മൊഴി.

Continue Reading

kerala

മാസപ്പടി കേസ്: അവസാനം വരെ പോരാടും, ഒളിച്ചോടില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

കോടതി ഉത്തരവ് പഠിച്ചതിന് ശേഷം തൃപ്തികരമല്ലെങ്കില്‍ അപ്പീല്‍ പോകും

Published

on

തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ ഒളിച്ചോടില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കോടതി വിധി പഠിച്ചതിന് ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട മാത്യു കുഴല്‍നാടന്റെ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരുന്നു. എന്നാല്‍, താന്‍ നല്‍കിയ തെളിവുകള്‍ കേസില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ പര്യാപ്തമാണ് എന്നാണ് എന്റെ ധാരണയെന്ന് അദ്ദേഹം പറഞ്ഞു.

കോടതി വിധി നിയമപരമായ തിരിച്ചടിയാണ്. കോടതി ഉത്തരവ് പഠിച്ചതിന് ശേഷം തൃപ്തികരമല്ലെങ്കില്‍ അപ്പീല്‍ പോകും. താന്‍ ഉന്നയിച്ച വാദങ്ങള്‍ കോടതിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നതാണ് ഹര്‍ജി തള്ളാന്‍ കാരണം. വിഷയത്തില്‍ അവസാനം വരെ പോരാടും. കേസില്‍ കോടതിയുടെ നേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് താന്‍ ആഗ്രഹിച്ചതെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.

Continue Reading

india

ഊ​ട്ടി,​ കൊ​ടൈ​ക്ക​നാ​ൽ ഇ- പാസിനുള്ള വെബ്സൈറ്റ് തുറന്നു; ഇന്ന് മുതൽ സേവനം ലഭ്യമാകും

നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക

Published

on

ഗൂഡല്ലൂർ: ഊട്ടി, കൊ​ടൈ​ക്കനാൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഏർപ്പെടുത്തിയ ഇ- പാസിനുള്ള ഓൺലൈൻ സൈറ്റ് സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതൽ ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

epass.tnega.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Continue Reading

Trending