business
നിലമ്പൂര്‍ മണ്ഡലത്തിലെ വികസന പദ്ധതികള്‍
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോ ഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ സ്കൂളുകള്‍

നിലമ്പൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോ ഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ സ്കൂളുകള്‍. മികവിന്റെ കേന്ദ്രം പദ്ധതി – ഗവ. മാനവേദന് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, നിലമ്പൂര്‍ – 8.4 കോടി രൂപ (കിഫ്ബി 5 കോടി), ഹൈസ്കൂള്‍ വിഭാഗത്തിന് രണ്ടു നിലകളിലായി 30 പുതിയ ക്ലാസ് റൂമുകള്‍, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിന് സ്വന്തമായി കെട്ടിടം, ഡൈനിങ് ഹാള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്.1000-ലധികം കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളിലെ ഭൗതിക സാഹചര്യ വികസനം – 3 കോടി രൂപ വീതം.ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍, പൂക്കോട്ടുംപാടം – ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍, എടക്കര – നിര്‍മാണം ആരംഭിച്ചു. ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍, മുത്തേടം – നിര്‍മാണം ആരംഭിച്ചു ഗവ. യു.പി സ്കൂള്‍, പറമ്പ – ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഒരു കോടി രൂപ ചെലവഴിക്കുന്ന സ്കൂളുകള്‍ – ഗവ. ഹൈസ്കൂള്‍ മരുത,ഗവ. ഹൈസ്കൂള്‍ മുണ്ടേരി,ഗവ. യു.പി. സ്കൂള്‍ കുറുമ്പലങ്ങോട്,ഗവ. യു.പി. സ്കൂള്‍ പള്ളിക്കുത്ത,ഗവ. എല്‍.പി. സ്കൂള്‍ ചന്തക്കുന്ന്, ഗവ. മോഡല്‍ യു.പി. സ്കൂള്‍ നിലമ്പൂര്‍ ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യന്‍ സ്കൂള്‍ നിലമ്പൂര്‍ ഗവ. യു.പി സ്കൂള്‍ പുള്ളിയില്‍. ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് നിലമ്പൂര്‍, പൂക്കോട്ടുംപാടം സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിര്‍മിക്കുന്നതിന്- 10 കോടി രൂപ. ഗവ. മാനവേദന് സ്കൂളില്‍ നിലമ്പൂര്‍ മിനി സ്റ്റേഡിയം കോപ്ലക്സ് – 18.26 കോടി രൂപയുടെ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. മലയോര ഹൈവേ റീച്ച് 1 – പൂക്കോട്ടുംപാടം മുതല്‍ മുണ്ടേരി വിത്തുകൃഷിത്തോട്ടം ഗേറ്റ് വരെ – 115 കോടി രൂപ – റീച്ച് 2 – പൂക്കോട്ടുംപാടം മുതല്‍ മൂലേപ്പാടം പാലം വരെ – 45 കോടി രൂപ – നിലമ്പൂര്‍ ജില്ലാ ആസ്പത്രി – ഒ.പി. ബ്ലോക്ക്, കാഷ്യാലിറ്റി, ഡയഗനോസ്റ്റിക് ബ്ലോക്ക് എന്നിവയുടെ നവീകരണം – 30 കോടി രൂപ – നിലമ്പൂര്‍ കളത്തിന്‍കടവ് റഗുലേറ്റര്‍ കം ഫൂട്ട്ബ്രിഡ്ജ് – 60 കോടി രൂപ – മൂത്തേടം പഞ്ചായത്തില്‍ 2.25 കോടി രൂപ ചെലവഴിച്ച് വന്യമൃഗശല്യം തടയുന്നതിന് വനാതിര്‍ത്തികളില്‍ ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിങ് സ്ഥാപിക്കുന്നു – പ്രവൃത്തി ടെന്‍ഡര്‍ ഘട്ടത്തിലാണ്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
business
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു
7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
business
രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 45 പൈസ
87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.
ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.
ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്കു വിനയായത്.
-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
film3 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
-
kerala3 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Health3 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി