Video Stories
ഏഴടിച്ച് പട്ടാളക്കാര്‍, തമിഴ്‌നാടിനെ വിറപ്പിച്ച് ദ്വീപുകാര്‍

മലയാളികരുത്തില്‍ സന്തോഷ്‌ട്രോഫി ദക്ഷിണമേഖലാ മത്സരത്തില്‍ ഗോള്‍ മഴവര്‍ഷിച്ച് സര്‍വ്വീസസിന് ഉജ്ജ്വലതുടക്കം. നിലവിലെ ചാമ്പ്യന്‍മാര്‍ ഏകപക്ഷീയമായ ഏഴുഗോളുകള്‍ക്കാണ് ദുര്‍ബലരായ തെലങ്കാനയെ കീഴടക്കിയത്. പകരക്കാരായി ഇറങ്ങിയ സ്‌ട്രൈക്കര്‍ അര്‍ജുന്‍ ടുഡു, മന്‍ദീപ് എസ്.സിങ് എന്നിവര്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ മലയാളിതാരങ്ങളായ ബ്രിട്ടോ, പി.ജയിന്‍, മുഹമ്മദ് ഇര്‍ഷാദ് എന്നിവര്‍ ഓരോ ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കി. പാലക്കാട്ടുകാരന്‍ രാരി എസ് രാജ് നയിച്ച സര്‍വ്വീസസ് പ്രതിരോധം ഒരിക്കല്‍പോലും തെലങ്കാനക്ക് അവസരം നല്‍കിയില്ല. അഞ്ച് മലയാളി താരങ്ങളെ ആദ്യഇലവനില്‍ ഇറക്കി 5-3-2 തന്ത്രമാണ് നിലവിലെ ചാമ്പ്യന്‍മാര്‍ പരീക്ഷിച്ചത്.
ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിന്റെ മൂന്നാംമിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നാണ് ആദ്യഗോളിന് വഴിയൊരുങ്ങിയത്. മലയാളി താരം പി. ജെയ്ന്‍ ആണ് സര്‍വീസസിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ബോബിചന്ദിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് നല്‍കിയ ഷോര്‍ട്ട് പാസ് ജെയ്ന്‍ മറിച്ചുനല്‍കി പെനാല്‍റ്റി ബോക്‌സിനകത്തേക്ക് ഓടിയെത്തി. ഇടതുവിംഗില്‍ നിന്ന് ലഭിച്ച പന്തുമായി മധ്യഭാഗത്തേക്ക് മുന്നേറിയ ബോബിയുടെ വലംകാലന്‍ബുള്ളറ്റ്് ഷോട്ട്‌ഗോളിയുടെ കൈയ്ക്കുള്ളിലൂടെ ചോര്‍ന്നു. ബോക്‌സില്‍ മാര്‍ക്ക് ചെയ്യാതിരുന്ന ജെയിന് ഗോള്‍പോസ്റ്റിലെത്തിച്ചു. ആദ്യാവസാനം ആക്രമിച്ചു കളിച്ച സര്‍വ്വീസസിന് മുന്നില്‍ പ്രതിരോധത്തിന്റെ മതില്‍ തീര്‍ക്കാന്‍ ശ്രമിച്ച തെലങ്കാന പ്രത്യാക്രമണം മറന്ന മട്ടായിരുന്നു. ഗോള്‍കീപ്പര്‍ ശ്രീകുമാറിന്റെ മികച്ച സേവുകളാണ് ആദ്യ പകുതിയുടെ അവസാന നിമിഷം വരെ തെലങ്കാനയെ തുണച്ചത്.
രണ്ടാംപകുതിയില്‍ ചാമ്പ്യന്‍മാര്‍ കൂടുതല്‍ ഉണര്‍ന്നുകളിച്ചതോടെ ഗോള്‍മഴക്കാണ് കോര്‍പറേഷന്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അനൂപ് പോളിക്ക് പകരക്കാരനായി കളത്തിലിറങ്ങിയ സര്‍വ്വീസസ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ അര്‍ജുന്‍ ടുഡുവിന്റെ പാസില്‍ മലപ്പുറം കാരന്‍ മുഹമ്മദ് ഇര്‍ഷാദാണ് തെലങ്കാനവലവീണ്ടും കുലുക്കിയത്. തൊട്ടടുത്ത മിനിറ്റില്‍ ബ്രിട്ടോയുടെ ബൈസിക്കിള്‍ കിക്ക് ക്രോസ്ബാറിന് മുകളിലൂടെപോയത് കാണികള്‍ക്ക് അവിശ്വസിനീയമായിരുന്നു. 62ാം മിനുറ്റില്‍ യുവതാരം മുഹമ്മദ് ആക്വിബിന്റെ ക്രോസ് ഹെഡ്ഡറിലൂടെ തെലങ്കാനയുടെ വലയിലേക്ക് തിരിച്ചുവിട്ട് പകരക്കാരന്‍ അര്‍ജുന്‍ ടുഡു ടീമിന്റെ ഗോള്‍ നേട്ടം മൂന്നാക്കി. 86ാം മിനുറ്റില്‍ ബ്രിട്ടോയുടെ പാസുമായി മുന്നേറിയ പകരക്കാരന്‍ മന്‍ദീപ് എസ് സിംഗ് ഉതിര്‍ത്ത ഷോട്ട് ഗോളിയുടെ കയ്യില്‍ തട്ടി വലയുടെ വലതു മൂലയില്‍ വിശ്രമിച്ചു. വര്‍ദ്ധിതവീര്യത്തോടെ ചാമ്പ്യന്‍ ടീമിന്റെ കളി പുറത്തെടുത്ത സര്‍വ്വീസസ് തുടരെ തെലങ്കാന ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറി. അതേസമയം മുഹമ്മദ് അബ്ദുല്‍ റഹ്മാനെ പിന്‍വലിച്ച് സയ്യിദ് ആബിദ് ഹുസൈന്‍ റസ്‌വിയെ കളത്തിലെത്തിച്ച കോച്ച് യോഗേഷ് മൗര്യയുടെ നീക്കം തെലങ്കാന മുന്നേറ്റനിരക്ക് കരുത്ത് പകര്‍ന്നു. ഒറ്റപ്പെട്ട മുന്നേറ്റങ്ങളിലൂടെ കളം നിറഞ്ഞ ആബിദ് ഹുസൈന്‍ മികച്ച ഷോട്ടുകളുതിര്‍ത്ത് സര്‍വ്വീസസിനെ വിറപ്പിച്ചു.
തൊണ്ണൂറാം മിനുറ്റില്‍ വലതുവിങില്‍ നിന്നുള്ള ബ്രിട്ടോയുടെ ഷോട്ട് തട്ടിയകറ്റാനുള്ള തെലങ്കാന പ്രതിരോധഭടന്‍ ഭരതിന്റെ ശ്രമം പാളി. തെലങ്കാനഗോളിയെ നിസ്സഹായനാക്കി പന്ത് വലയില്‍ കയറി. അഞ്ചില്‍ തീരുമെന്ന് കരുകിയ ഗോള്‍മഴ ഇഞ്ചുറി ടൈമിന്റെ രണ്ട്, മൂന്ന് മിനുറ്റുകളില്‍ ആവര്‍ത്തിച്ച് മന്‍ദീപ് എസ് സിംഗും അര്‍ജുന്‍ ടുഡുവും സര്‍വ്വീസസിന്റെ ഗോള്‍പട്ടിക ‘ഏഴി’ല്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് 1.45ന് നടക്കുന്ന മത്സരത്തില്‍ പോണ്ടിച്ചേരി കര്‍ണാടകയേയും വൈകീട്ട് നാലിന് ആതിഥേയരായ കേരളം ആന്ധ്രാപ്രദേശിനേയും നേരിടും.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
kerala3 days ago
സംസ്ഥാനത്ത് നാളെയും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
kerala3 days ago
സംസ്ഥാന സ്കൂള്‍ കലോത്സവം തൃശൂരില്‍
-
crime3 days ago
ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ
-
kerala3 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
kerala3 days ago
ആരോഗ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി
-
Cricket3 days ago
കേരള ക്രിക്കറ്റ് ലീഗ്: 26.8 ലക്ഷത്തിന് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്