Connect with us

Video Stories

ഒടുവില്‍ ഇന്റലിജന്‍സും: യു.എസ് തെരഞ്ഞെടുപ്പില്‍ പുടിന്റെ ഇടപെടലിന് തെളിവുണ്ടെന്ന്

Published

on

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ സഹായിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ ഉത്തരവിട്ടിരുന്നതായി യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന വിധം പ്രത്യേക സൈബര്‍ പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ പുടിന്‍ നിര്‍ദേശം നല്‍കിയിരുന്നു. അമേരിക്കന്‍ ജാധിപത്യ പ്രക്രിയയില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുകയും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തുകയുമായിരുന്നു റഷ്യയുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ട്രംപിന് അനുകൂലമായി തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളില്‍ പുടിന്റെ പങ്ക് എന്തെല്ലാമായിരുന്നുവെന്ന് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയുടെയും ഉന്നത ഡെമോക്രാറ്റിക് നേതാക്കളുടെയും ഇമെയിലുകള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു. ഹാക്കിങിലൂടെ കിട്ടിയ വിവരങ്ങള്‍ വിക്കിലീക്‌സ്, ഡിസി ലീക്‌സ് പൊലുള്ള മധ്യവര്‍ത്തികളെ ഉപയോഗിച്ച് പരസ്യപ്പെടുത്തി. വന്‍തുക ചെലവഴിച്ച് സോഷ്യല്‍ മീഡിയയിലൂടെ വൃത്തികെട്ട പ്രചാരണപ്രവര്‍ത്തനങ്ങളും റഷ്യ നടത്തിയതായി യു.എസ് ഇന്റലിജന്‍സിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ട്രംപ് അധികാരത്തില്‍ വരണമെന്നാണ് പുടിന്‍ ആഗ്രഹിച്ചിരുന്നത്. റഷ്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പുടിനെ അഭിനന്ദിച്ചും ഒബാമയെ താഴ്ത്തിക്കെട്ടിയും അദ്ദേഹം പലതവണ സംസാരിച്ചു. 2011ലും 2012 ആദ്യത്തിലും റഷ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ഇളക്കിവിട്ടത് ഹിലരിയാണെന്ന് പുടിന്‍ സംശയിക്കുന്നു. സൈബറാക്രണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച റഷ്യന്‍ ഏജന്റുമാര്‍ ആരെല്ലാമാണെന്ന് യു.എസ് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ പരസ്യപ്പെടുത്തിയിട്ടില്ലെന്ന് മാത്രം. അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍ ട്രംപ് തള്ളിക്കളഞ്ഞിരിക്കുകയാണ്. സി.ഐ.എ അടക്കമുള്ള ഇന്റലിജന്‍സ് ഏജന്‍സികളുടെ വിശ്വാസ്യതയെത്തന്നെ അദ്ദേഹം ചോദ്യംചെയ്തു.

കഴിഞ്ഞ ദിവസം നിയുക്ത പ്രസിഡന്റെന്ന നിലയില്‍ നടന്ന ഇന്റലിജന്‍സ് ബ്രീഫിങിനുശേഷവും റഷ്യയെ തള്ളിപ്പറയാന്‍ ട്രംപ് തയാറായില്ല. യു.എസ് ഇന്റലിജന്‍സ് സമൂഹം ചെയ്യുന്ന സേവനങ്ങളെയും പ്രവര്‍ത്തനങ്ങളെയും അളവറ്റ് ആദരിക്കുന്നുവെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റഷ്യയേയും ചൈനയേയും പോലുള്ള ചില രാജ്യങ്ങളും ഗ്രൂപ്പുകളും വ്യക്തികളും അരേിക്കന്‍ ഭരണകൂട സ്ഥാപനങ്ങള്‍ക്കും ബിസിനസുകള്‍ക്കും ഡെമോക്രാറ്റിക് നാഷനല്‍ കമ്മിറ്റി അടക്കമുള്ള സംഘടനകള്‍ക്കും നേരെ സൈബറാക്രമണങ്ങള്‍ നടത്തുന്നുണ്ട്.

എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തെ അത് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ ജെയിംസ് ക്ലാപ്പറും സി.ഐ.എ ഡയറക്ടര്‍ ജോണ്‍ ബ്രണ്ണനും എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമിയും നിയുക്ത പ്രസിഡന്റുമായുള്ള ഇന്റലിജന്‍സ് ബ്രീഫിങില്‍ പങ്കെടുത്തു. ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 20നാണ് ട്രംപ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending