Connect with us

india

സിഎഎ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത നടപടിക്കെതിരെ എം.എസ്.എഫ്

വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ക്കെതിരെ കേസെടുത്ത നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടിപി അഷറഫലിയും ജനറല്‍ സെക്രട്ടറി എസ്.എച്ച് മുഹമ്മദ് അര്‍ഷാദും പറഞ്ഞു. ജനാധിപത്യവിരുദ്ധമായ അത്തരം ഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഇനിയും പ്രതിഷേധങ്ങള്‍ ഉയരുമെന്നും വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ എടുത്ത കേസുകള്‍ നിയമപരമായി തന്നെ നേരിടുമെന്നും എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസ്തനാവനയില്‍ അറിയിച്ചു.

Published

on

ഹൈദരാബാദ്: സിഎഎ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാക്കള്‍ക്കെതിരെ കേസെടുത്ത തെലുങ്കാന സര്‍ക്കാര്‍ നടപടിക്കെതിരെ എം.എസ്.എഫ് ദേശിയ കമ്മിറ്റി. സിഎഎ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ എം.എസ്.എഫ് നേതാവും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ മുന്‍ ജോയിന്റ് സെക്രട്ടറിയുമായ ആഷിക് റസൂല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയാണ് തെലുങ്കാന സര്‍ക്കാര്‍ കേസെടുത്തത്.

വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ക്കെതിരെ കേസെടുത്ത നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടിപി അഷറഫലിയും ജനറല്‍ സെക്രട്ടറി എസ്.എച്ച് മുഹമ്മദ് അര്‍ഷാദും പറഞ്ഞു.

ജനാധിപത്യത്തില്‍ ഭരണകൂടത്തിന്റെ ജനവിരുദ്ധ നിയമങ്ങളോട് വിയോജിക്കാനും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. സിഎഎ വിരുദ്ധ സമരങ്ങളുടെ പ്രഭവകേന്ദ്രമായി മാറിയത് ഇന്ത്യയിലെ സര്‍വ്വകലാശാലകളാണ്. എന്നിരിക്കെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാക്കളെ രാജ്യത്തുടനീളം മോദി സര്‍ക്കാര്‍ വേട്ടയാടുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ തെലുങ്കാന യിലും സംഭവിക്കുന്നതെന്ന്, എംഎസ്എഫ് നേതാക്കള്‍ പ്രസ്തനാവനയില്‍ വിമര്‍ശിച്ചു.

ജനാധിപത്യവിരുദ്ധമായ അത്തരം ഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഇനിയും പ്രതിഷേധങ്ങള്‍ ഉയരുമെന്നും വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ എടുത്ത കേസുകള്‍ നിയമപരമായി തന്നെ നേരിടുമെന്നും എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസ്തനാവനയില്‍ അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഓപറേഷന്‍ സിന്ദൂറിനിടെ പാകിസാതാന് വേണ്ടി ചാരവൃത്തി; നേവി ആസ്ഥാനത്തെ ക്ലര്‍ക്ക് അറസ്റ്റില്‍

പാക് ചാരസംഘടനയിലെ വനിതയ്ക്ക് വിവരങ്ങള്‍ കൈമാറിയതില്‍ വിശാല്‍ യാദവ് എന്നയാളാണ് അറസ്റ്റിലായത്.

Published

on

ഓപറേഷന്‍ സിന്ദൂറിനിടെ പാകിസാതാന് ചാരവൃത്തി നടത്തിയ കേസില്‍ നാവിക സേനാ ആസ്ഥാനത്തെ ഹരിയാന സ്വദേശിയായ ക്ലര്‍ക്ക് അറസ്റ്റില്‍. പാക് ചാരസംഘടനയിലെ വനിതയ്ക്ക് വിവരങ്ങള്‍ കൈമാറിയതില്‍ വിശാല്‍ യാദവ് എന്നയാളാണ് അറസ്റ്റിലായത്.

രാജസ്ഥാന്‍ പൊലീസിന്റെ ഇന്റലിജന്‍സ് വിങാണ് വിശാലിനെ അറസ്റ്റ് ചെയ്യുന്നത്. നാവികസേനാ ആസ്ഥാനത്ത് വര്‍ഷങ്ങളായി ക്ലറിക്കല്‍ പോസ്റ്റില്‍ ജോലി ചെയ്യുന്നയാളാണ് ഇയാള്‍. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നും ഐഎസ്‌ഐ അംഗമായ ഒരു യുവതിക്കാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സി വഴിയായിരുന്നു പണമിടപാട്.

നാവികസേനയുമായി ബന്ധപ്പെട്ടപ്പെട്ടതും, മറ്റ് പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ഇയാള്‍ ചോര്‍ത്തിയിരുന്നു. ചാരവൃത്തിയില്‍ വിശാലിനൊപ്പം കൂടുതല്‍പേര്‍ പങ്കുചേര്‍ന്നിട്ടുണ്ടോ, ഇയാള്‍ ഏതെങ്കിലും പ്രത്യേകസംഘത്തില്‍ അംഗമാണോ എന്നതടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

Continue Reading

india

വിദ്വേഷ പ്രസംഗം ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി

സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ നിയമ വിദ്യാര്‍ഥി ഷര്‍മിഷ്ഠ പനോലി കേസിന്റെ തുടര്‍ച്ചയിലാണ് കോടതിയുടെ പരാമര്‍ശം.

Published

on

വിദ്വേഷ പ്രസംഗം ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ലെന്ന് സുപ്രിം കോടതി. സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ നിയമ വിദ്യാര്‍ഥി ഷര്‍മിഷ്ഠ പനോലി കേസിന്റെ തുടര്‍ച്ചയിലാണ് കോടതിയുടെ പരാമര്‍ശം. ഷര്‍മിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വജാഹത്ത് ഖാനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷം പ്രകടിപ്പിക്കുന്ന എക്‌സിലെ പോസ്റ്റുകള്‍ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഷര്‍മിഷ്ഠക്കെതിരായ പരാതിക്ക് പ്രതികാരമായാണ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും തന്റെ അഭിപ്രായങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്നും ഖാന്‍ വാദിച്ചിരന്നു. ‘ഇത് അത്ര ലളിതമല്ല. ഈ അഭിപ്രായങ്ങളെല്ലാം വിദ്വേഷം വളര്‍ത്തുന്നവയാണ്’ എന്നായിരുന്നു ബെഞ്ചിന്റെ മറുപടി.

22 കാരിയായ ഷര്‍മിഷ്ഠ പനോലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയില്‍ അധിക്ഷേപകരവും വിദ്വേഷപരവുമയ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ചാണ് കേസെടുത്തത്. ‘തീ കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങാം പക്ഷേ നാവ് കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങില്ല’ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് വിശ്വനാഥ് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ നമ്മെ എവിടേക്കും എത്തിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

 

Continue Reading

india

വാല്‍പ്പാറയില്‍ ആറുവയസുകാരിയെ ആക്രമിച്ച നരഭോജി പുലിയെ പിടികൂടി

ജൂണ്‍ 20നാണ് ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്‌നിയെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പുലി പിടിച്ചത്.

Published

on

തമിഴ്‌നാട് വാല്‍പ്പാറയില്‍ ആറുവയസുകാരിയെ ആക്രമിച്ച നരഭോജി പുലിയെ പിടികൂടി. കൊല്ലപ്പെട്ട റോഷ്‌നിയുടെ വീടിനു സമീപം തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

ജൂണ്‍ 20നാണ് ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്‌നിയെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പുലി പിടിച്ചത്. പിന്നീട് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച നടത്തിയ തിരച്ചിലില്‍ തേയിലത്തോട്ടത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Continue Reading

Trending