kerala
വീണ്ടും പിളര്‍പ്പ്; ഇത്തവണ മാണിയില്ല- കേരള കോണ്‍ഗ്രസിന് എന്തു സംഭവിക്കും?
കേരള കോണ്‍ഗ്രസിലെ അതികായനായിരുന്ന കെഎം മാണിയുടെ മരണത്തിന് ഒന്നര വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി ഒരിക്കല്‍ക്കൂടി രണ്ടു വിഭാഗമായി പോകുന്നത്.

വളരുന്തോറും പിളരും, പിളരുന്തോറും വളരും എന്നത് രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസിന് മാത്രമുള്ള ചൊല്ലാണ്. അത്രയ്ക്ക് പിളര്‍പ്പിനും വളര്‍ച്ചയ്ക്കും സാക്ഷിയായിട്ടുണ്ട് കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയകക്ഷി. ഇപ്പോഴിതാ, ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്ന് എല്‍ഡിഎഫിനൊപ്പം പോകുകയാണ്. കെഎം മാണിയെ അപമാനിച്ചു എന്ന് ആരോപിച്ചാണ് ജോസ് കെ മാണി വിഭാഗം യുഡിഎഫില്‍ നിന്ന് പുറത്തു പോകുന്നത്. ഒരിക്കല്‍ കൂടി ഒരു പിളര്‍പ്പ് യാഥാര്‍ത്ഥ്യമായിരിക്കുന്നു എന്ന് ചുരുക്കം.
കേരള കോണ്‍ഗ്രസിലെ അതികായനായിരുന്ന കെഎം മാണിയുടെ മരണത്തിന് ഒന്നര വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി ഒരിക്കല്‍ക്കൂടി രണ്ടു വിഭാഗമായി പോകുന്നത്. പിജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മിലുള്ള സംഘടനാപരമായ പ്രശ്‌നങ്ങളാണ് പാര്‍ട്ടിയെ പുതിയ പിളര്‍പ്പിലേക്ക് നയിക്കുന്നത്.
കെഎം മാണി
ബാര്‍കോഴക്കേസില്‍ കെഎം മാണിയെ വേട്ടയാടിയ ഇടതുപക്ഷത്തിന്റെ ആലയിലേക്കാണ് ജോസ് കെ മാണി പക്ഷം പോകുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. അക്കാലത്ത് കരിങ്കൊടിയും വഴി തടയലുമായാണ് സിപിഎം കെ എം മാണിയെ വരവേറ്റിരുന്നത്. നിയമസഭയില്‍ മാണി ബജറ്റ് അവതരിപ്പിക്കാന്‍ വന്ന വേളയില്‍ സഭയിലെ അന്തസ്സിനെ തന്നെ കളങ്കപ്പെടുത്തും വിധം ഇടതുപക്ഷം അഴിഞ്ഞാടിയത് കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായിരുന്നു.
ബാര്‍ കേസിലെ കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മാണിക്ക് രാജിവയ്‌ക്കേണ്ടി വന്നു. ബാര്‍ കേസില്‍ ഗൂഢാലോചന ആരോപിച്ച് 2016 ഓഗസ്റ്റില്‍ ചരല്‍ക്കുന്ന് ക്യാമ്പിന് ശേഷം കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടി യുഡിഎഫിലേക്ക് തിരിച്ചെത്തി. ഒഴിവു വന്ന രാജ്യസഭാ കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കി. ജോസ് കെ മാണി ആ സീറ്റില്‍ നിന്ന് രാജ്യസഭയിലെത്തുകയും ചെയ്തു. ഇടതുപക്ഷത്തേക്ക് കൂടുമാറിയതിനു പിന്നാലെ എംപി സ്ഥാനം ജോസ് കെ മാണി രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
പിളര്‍പ്പുകളുടെ ചരിത്രം
1963ലെ പീച്ചി സംഭവവും അതേത്തുടര്‍ന്നുണ്ടായ, ആഭ്യന്തര മന്ത്രി പിടി ചാക്കോയുടെ രാജിയുമാണ് കേരള കോണ്‍ഗ്രസിന് വിത്തിട്ടത്. രാജിക്ക് പിന്നാലെ 1964 സെപ്തംബര്‍ രണ്ടിന് പതിനഞ്ച് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കെഎം ജോര്‍ജ്, തോമസ് ജോണ്‍, കെ നാരായണക്കുറുപ്പ്, ടി കൃഷ്ണന്‍, എംഎ ആന്റണി, പി ചാക്കോ, ആര്‍ രാഘവമേനോന്‍, ആര്‍ ബാലകൃഷ്ണപിള്ള, ടിഎ ധര്‍മരാജയ്യര്‍, എം രവീന്ദ്രനാഥ്, എന്‍ ഭാസ്‌കരന്‍ നായര്‍, സിഎ മാത്യു, വയലാ ഇടിക്കുള, കുസുമം ജോസഫ്, കെആര്‍ സരസ്വതി അമ്മ എന്നിവരാണ് രാജിവച്ചവര്‍. ഇതില്‍ ഏതാനും പേര്‍ ചേര്‍ന്നാണ് പിന്നീട് കേരള കോണ്‍ഗ്രസിന് രൂപം നല്‍കിയത്. പിടി ചാക്കോയുടെ മരണ ശേഷം.
പി ടി ചാക്കോ
കേരളാ പ്രദേശ് കോണ്‍ഗ്രസ് സമുദ്ധാരണ സമിതി എന്ന പേര് ആദ്യ ഘട്ടത്തില്‍ സ്വീകരിച്ചെങ്കിലും പിന്നീട് അതു ചുരുക്കി കേരളാ കോണ്‍ഗ്രസ് എന്നാക്കി. 1964 ഒക്ടോബര്‍ ഒമ്പതിന് കേരളാ കോണ്‍ഗ്രസിന്റെ ഈറ്റില്ലമെന്ന് ഇന്ന് അറിയപ്പെടുന്ന കോട്ടയം ജില്ലയിലെ തിരുനക്കര മൈതാനത്തു വെച്ച് മന്നത്ത് പത്മനാഭന്‍ പതാക ഉയര്‍ത്തി.
ശേഷം സഭ ചേരാതിരുന്ന 1965ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 54 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് 23 സീറ്റ് നേടിയിരുന്നു. ആ നേട്ടം പിന്നീട് സ്വന്തമാക്കാനായിട്ടില്ല. അതിനു ശേഷം ഇന്നുവരെ കേരളാ കോണ്‍ഗ്രസ് പിളര്‍ന്നത് പത്തിലേറെ തവണയാണ്. ആദ്യ പിളര്‍പ്പ് 1977ലായിരുന്നു. ആര്‍. ബാലകൃഷ്ണ പിള്ള വക. അങ്ങനെ കേരളാ കോണ്‍ഗ്രസ് (ബി) ജനിച്ചു. രണ്ടാം പിളര്‍പ്പ് 1979ല്‍. പാലായിലെ തിരഞ്ഞെടുപ്പ് കേസിനെ തുടര്‍ന്ന് മാണിക്ക് 1977ല്‍ മന്ത്രിസ്ഥാനം രാജി വെയ്‌ക്കേണ്ടി വന്നിരുന്നു. അതേത്തുടര്‍ന്ന് പി.ജെ ജോസഫ് ആന്റണി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി. പിന്നീട് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയില്‍ മാണി കേരള കോണ്‍ഗ്രസ് എമ്മിന് രൂപം നല്‍കി. അടിയന്തരാവസ്ഥയ്ക്ക് ശേഷം മാണിയും പിള്ളയും ഇടതുപക്ഷത്തെത്തി. ജോസഫ് യുഡിഎഫിലും. 1982ല്‍ മൂന്നു പേരും ഐക്യജനാധിപത്യ മുന്നണിയില്‍ ഒന്നിച്ചെത്തുകയും ചെയ്തു.
ജോസഫും ജോസ് കെ മാണിയും
1985ല്‍ മാണിയും ജോസഫും ഒന്നിച്ചത് കേരള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി. യുഡിഎഫിലെ വലിയ ശക്തിയാകുകയും നാലു മന്ത്രിപദം വരെ പാര്‍ട്ടി കൈവശം വയ്ക്കുകയും ചെയ്തു. 1987ല്‍ ജോസഫ് പാര്‍ട്ടി വിട്ടു. എന്നാല്‍ അന്നു വരെ ജോസഫിനൊപ്പമുണ്ടായിരുന്ന ടിഎം ജേക്കബ് മാണിക്കൊപ്പം ചേര്‍ന്നു. ജോസഫ് എല്‍ഡിഎഫിലേക്ക് ചേക്കേറി.
1993ല്‍ വീണ്ടും പിളര്‍പ്പ്. ടിഎം ജേക്കബാണ് തെറ്റിപ്പിരിഞ്ഞത്. കേരള കോണ്‍ഗ്രസ് (ജെ) രൂപം കൊണ്ടു. പിന്നീട് ബാലകൃഷ്ണ പിള്ള നേതൃത്വം കൊടുത്ത കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു. ജോസഫ് എം പുതുശ്ശേരി മാണി പാളയത്തിലെത്തി. 2001ല്‍ മാണിയുമായി ഇടഞ്ഞ് പിടി ചാക്കോയുടെ മകന്‍ പിസി തോമസ് ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുണ്ടാക്കി. 2004ല്‍ എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നു. പിന്നീട് പിജി ജോര്‍ജിന്റെ ഊഴമായിരുന്നു, 2003ല്‍. ജോസഫുമായി തെറ്റിപ്പിരിഞ്ഞ ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്യുലര്‍ ഉണ്ടാക്കി.
ആര്‍ ബാലകൃഷ്ണപിള്ള
ഇതിനിടെ ലയനശ്രമങ്ങളുണ്ടായി പലകുറി. പിസി തോമസും പി സി ജോര്‍ജും പിള്ളയും മാണിയുമെല്ലാം ലയനച്ചര്‍ച്ചകള്‍ അങ്ങോട്ടുമിങ്ങോട്ടും നടത്തിയെങ്കിലും പലതും യാഥാര്‍ത്ഥ്യമായില്ല. പിള്ള ഇപ്പോഴും അങ്ങനെ നില്‍ക്കുന്നു. അതിനിടെ, പിസി ജോര്‍ജ് തിരികെ വന്ന് വീണ്ടും ഇറങ്ങിപ്പോയി. അതിനിടെ, 2010ല്‍ ഒരിക്കലും നടക്കില്ലെന്ന് കരുതിയ ജോസഫ്-മാണി ലയനം യാഥാര്‍ത്ഥ്യമായി. രണ്ടരപ്പതിറ്റാണ്ട് നീണ്ട ശത്രുത മറന്നായിരുന്നു ഇരുവരും പരസ്പരം കൈ കൊടുത്തത്.
അതിനിടെ, 2015ല്‍ ബാര്‍കോഴ വിവാദം. പിജി ജോര്‍ജ് ഇതോടെ പാര്‍ട്ടിവിട്ടു. കേരള ജനപക്ഷം എന്ന പേരില്‍ വീണ്ടും പാര്‍ട്ടി രൂപീകരിച്ചു. തൊട്ടടുത്ത വര്‍ഷം വീണ്ടും പിളര്‍പ്പ്. ഇത്തവണ പുറത്തു പോയത് പാര്‍ട്ടി സ്ഥാപകന്‍ കെഎം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ്. അങ്ങനെ ജനാധിപത്യ കേരള കോണ്‍ഗ്രസ് പിറവിയെടുത്തു. അങ്ങനെയിരിക്കെയാണ് മാണിയുടെ മരണവും പിന്നീട് ജോസ് കെ മാണിയും ജോസഫും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്. തൊട്ടുപിന്നാലെ അനിവാര്യമായ വിധി പോലെ പിളര്‍പ്പും.
kerala
ലൈഫ് മിഷൻ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്, അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തു; സിപിഎം പ്രതിനിധി തട്ടിപ്പ് നടത്തിയതായി വിജിലന്‍സ്

ഇടുക്കി ഉപ്പുതറ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്. അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തതായി കണ്ടെത്തി. രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥ ബന്ധവും മുതലെടുത്താണ് തട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തൽ. 27 പേർ സർക്കാരിൽ നിന്ന് തട്ടിയെടുത്തത് 1.14 കോടി രൂപയെന്ന് പ്രാഥമിക കണക്ക്.
സിപിഎം പ്രതിനിധി തട്ടിപ്പ് നടത്തിയതായി വിജിലൻസ് കണ്ടെത്തൽ. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും ഉൾപ്പെടെ 27 പേർക്കെതിരെയാണ് ആദ്യ ഘട്ടത്തിൽ നടപടി സ്വീകരിക്കുക. കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയുടെ കാലത്താണ് സർക്കാർ പണം ഇങ്ങനെ തട്ടിയെടുത്തത്.
പഴയ വീട് പെയിൻ്റടിച്ച് പണം തട്ടിയവരും വാടകക്ക് കൊടുത്തവരും ഇക്കൂട്ടത്തിലുണ്ട്. ഉദ്യോഗസ്ഥരുടെയും വാർഡ് മെമ്പറുടെയും അറിവോടെയാണിതെല്ലാം നടന്നതെന്നാണ് വിജിലൻസ് കണ്ടെത്തൽ. 2022 ലെ പ്രാഥമിക അന്വേഷണത്തിൽ 27 പേരെ കണ്ടെത്തിയിരുന്നു. സർക്കാരിന് നഷ്ടമായ ഒരു കോടി പതിനാല് ലക്ഷം രൂപ പലിശ സഹിതം തിരിച്ചടപ്പിക്കണമെന്ന് വിജിലൻസ് അന്ന് നിർദ്ദേശം നൽകിയെങ്കിലും രാഷ്ട്രീയ സമ്മർദ്ദം മൂലം നോട്ടീസയക്കുക മാത്രമാണ് ചെയ്തതത്.
കഴിഞ്ഞ ദിവസം പരിശോധനയ്ക്കെത്തിയ വിജിലൻസ് ഇതുവരെയുള്ള നടപടി സംബന്ധിച്ച് വിശദീകരണം തേടിയപ്പോഴാണ് പഞ്ചായത്ത് വീണ്ടും ഉണർന്നത്. വാസയോഗ്യമായ വീട് വയ്ക്കാൻ സ്വന്തമായി പണമില്ലാത്ത നൂറുകണക്കിന് പാവങ്ങൾ പുറത്ത് നിൽക്കുമ്പോഴാണ് അനർഹരായവർ പട്ടികയിൽ കടന്ന് കൂടിയത്.
ഇപ്പോഴത്തെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം അംഗവുമായ വി പി ജോണ്‍ അടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഒന്നരയേക്കര്‍ സ്ഥലമുള്ള വി പി ജോണ്‍ ഡിവിഷന്‍ മെമ്പറായിരിക്കെ മൂന്ന് സെന്റ് സ്ഥലം മാത്രമാണുള്ളതെന്ന് കാണിച്ചാണ് വീട് തട്ടിയെടുത്തത്.
kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പോളിംഗ് 73.26 ശതമാനം
മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 73.26 ശതമാനം വോട്ട് രേഖപ്പെടുത്തി. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പില്‍ ആദ്യ രണ്ട് മണിക്കൂറില്‍ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 മണിയോടെ 30.15 ശതമാനവും ഉച്ചയ്ക്ക് ഒന്നിന് 46.73 ശതമാനം പേരും വോട്ടവകാശം വിനിയോഗിച്ചു. ഉച്ചയ്ക്ക് മൂന്നിന് 59.68 വും വൈകീട്ട് അഞ്ചിന് 70.76 ഉം ശതമാനവുമായിരുന്നു പോളിങ്. എന്നാല്‍ അവസാന ഘട്ടത്തില്‍ 73.26 ശതമാനം പോളിങ് രേഖപ്പെടുത്തി. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു.
ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്‌റ്റേഷനുകളാണ് നിലമ്പൂരില്‍ ഒരുക്കിയിരുന്നത്. ഗോത്രവര്‍ഗ മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്‌റ്റേഷന്‍ 120ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. 7 മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകള്‍ അടയാളപ്പെടുത്തിയിരുന്നു. വനത്തിനുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാമൊരുക്കി.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ റെസ്റ്റ് ഹൗസിലും റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ ചുങ്കത്തറ മാര്‍ത്തോമാ സ്‌കൂളിലും പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ ഒരുക്കിയിരുന്നു. ഇതു കൂടാതെ റസ്റ്റ് ഹൗസില്‍ മീഡിയാ മോണിറ്ററിംഗ് കണ്‍ട്രോള്‍ റൂമും വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ചു.
വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത്
സ്‌ട്രോങ് റൂം കേന്ദ്രമായ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. 23 നാണ് വോട്ടെണ്ണല്‍.
kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; 70.76 ശതമാനം പോളിങ്
യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. അവസാന മണിക്കൂര്‍ പിന്നിടുമ്പോള്‍ 70.76 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. പ്രതികൂല കലാവസ്ഥയെയും അവഗണിച്ച് രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്.
യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.യുഡിഎഫ് വോട്ടില്‍ വിള്ളലുണ്ടാക്കാനാവില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. .25,000 ത്തില്‍ അധികം വോട്ടിന്റെഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിയുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.
-
gulf3 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
GULF3 days ago
ഇറാനെതിരെ ഇസ്രാഈല്‍ ആക്രമണം: ജിസിസി അടിയന്തര കേന്ദ്രം പ്രവര്‍ത്തനക്ഷമമായി
-
More3 days ago
ഗാസയില്‍ ഭക്ഷണം കാത്തുനിന്നവര്‍ക്കുനേരെ ഇസ്രയേല്‍ ഷെല്ലാക്രമണം; 45 പേര് കൊല്ലപ്പെട്ടു
-
kerala3 days ago
പത്തനംതിട്ടയിൽ നവജാത ശിശു മരിച്ച നിലയിൽ; അമ്മ ചികിത്സയിൽ
-
kerala3 days ago
മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി
-
kerala3 days ago
ജനങ്ങളുടെ സുരക്ഷക്ക് പുല്ലുവില; മുഖ്യമന്ത്രിയുടെ സുഖയാത്രക്ക് റോഡിലെ കുഴി നികത്തി പൊലീസുകാര്‍
-
Video Stories3 days ago
ആവേശമായി കൊട്ടിക്കലാശം; നിലമ്പൂരില്‍ വിജയം ഉറപ്പാക്കി യുഡിഎഫ്
-
kerala3 days ago
തിരൂരില്‍ 9 മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; മാതാവും രണ്ടാനച്ഛനും പിടിയില്‍