Connect with us

gulf

ഇനി ജോലി യുഎഇയില്‍ അല്ലെങ്കിലും ദുബൈയില്‍ താമസിച്ച് പണിയെടുക്കാം; പുതിയ പദ്ധതി പ്രഖ്യാപിച്ച് ദുബൈ ടൂറിസം വകുപ്പ്

കൊവിഡ് സാഹചര്യത്തില്‍ തൊഴില്‍മേഖലയില്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നത് ലക്ഷമിട്ട് ദുബൈ ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിങ് വകുപ്പാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

ദുബൈ: യുഎഇ കമ്പനിയില്‍ ജോലി ചെയ്യാത്തവര്‍ക്കും ഇനി ദുബൈയില്‍ താമസിക്കാന്‍ അവസരമൊരുക്കി യുഎഇ ഭരണകൂടം. ഓഫീസുകളില്‍ പോകാതെ ദീര്‍ഘകാലം സ്വന്തംതാമസ സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി പ്രഖ്യാപനം. കൊവിഡ് സാഹചര്യത്തില്‍ തൊഴില്‍മേഖലയില്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നത് ലക്ഷമിട്ട് ദുബൈ ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിങ് വകുപ്പാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

‘ലോകത്താകെ പരന്ന മഹാമാരിയുടെ സാഹചര്യത്തില്‍ ഞങ്ങള്‍ ജീവിക്കുന്ന രീതിയിലും ജോലി ചെയ്യുന്നതിലും മാറ്റം വരുത്തി,” ലോകമെമ്പാടുമുള്ള ബഹുരാഷ്ട്ര കമ്പനികളും പ്രമുഖ സ്റ്റാര്‍ട്ടപ്പുകളും അവരുടെ തൊഴിലാളികളെ ത്വരിതപ്പെടുത്തുമ്പോള്‍, പ്രൊഫഷണിനായി ആളുകള്‍ നേരിട്ട് ഹാജരാകേണ്ടതില്‍ മാറ്റം കൊണ്ടുവരുന്നു. ആളുകള്‍ അവരുടെ ആരോഗ്യം, ക്ഷേമം, ജോലി-ജീവിത സന്തുലിതാവസ്ഥ ഉറപ്പുവരുത്താനുള്ള കഴിവ് എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നത് തുടരുന്നു. ഡിജിറ്റലായി വിദഗ്ദ്ധരായ ഈ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വിദൂരമായി ജോലിചെയ്യുമ്പോള്‍, കുറച്ച് മാസങ്ങളോ ഒരു വര്‍ഷമോ ആകട്ടെ, സുരക്ഷിതവും ചലനാത്മകവുമായ ജീവിതശൈലി വാഗ്ദാനം ചെയ്യുന്നതിനായി ദുബായ്ക്ക് പ്രത്യേക സ്ഥാനമുണ്ട്.’ ദുബൈ ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിങ് വകുപ്പ് ട്വീറ്റ് ചെയ്തു.

വിദൂര രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വാര്‍ഷികാടിസ്ഥാനത്തില്‍ ദുബൈയിലേക്ക് താമസം മാറ്റാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാകുന്നത്. ഇത്തരം പ്രൊഫഷണലുകള്‍ക്ക് ദുബൈയില്‍ താമസിച്ച് മറ്റ് രാജ്യങ്ങളിലെ തങ്ങളുടെ ജോലി ചെയ്യാം. ഇത്തരത്തില്‍ ജോലിചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനും അവരമുണ്ട്. ഒരാള്‍ക്ക് 287 ഡോളര്‍ (1,054.15 ദിര്‍ഹം) ആണ് ചെലവ്. കൂടാതെ യുഎഇയില്‍ സാധുതയുള്ള ആരോഗ്യ ഇന്‍ഷുറന്‍സും പ്രോസസിങ് ഫീസും നല്‍കണം. പങ്കെടുക്കുന്നവര്‍ യുഎഇയില്‍ ആദായനികുതിക്ക് വിധേയരാകില്ലെന്നും അറിയിപ്പില്‍ പറയുന്നു.

ഇങ്ങനെ എത്തുന്നവര്‍ക്ക് ഏതാനും മാസങ്ങളായോ അല്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് പൂര്‍ണമായോ തന്നെ ദുബൈയിലിരുന്നു ജോലിയെക്കാം. അപേക്ഷകര്‍ക്ക് ആറ് മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. കുറഞ്ഞത് 5000 ഡോളര്‍ (18,365 ദിര്‍ഹം) പ്രതിമാസ ശമ്പളം വേണം. ഇത് തെളിയിക്കാന്‍ മൂന്ന് മാസത്തെ ശമ്പള സ്ലിപ്പും ബാങ്ക് സ്റ്റേറ്റ്‌മെന്റും വേണം. കമ്പനി ഉടമയാണെങ്കില്‍ ഒരു വര്‍ഷത്തിനുമേല്‍ കമ്പനിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയും പ്രതിമാസം ശരാശരി 5000 ഡോളര്‍ വരുമാനം തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റും നല്‍കണം.

gulf

യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു 

നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയിലെ ഈ വര്‍ഷത്തെ ആദ്യപകുതിയിലെ സ്വദേശി വല്‍ക്കരണം ജൂണ്‍ 30ന് മുമ്പ് പൂര്‍ത്തീകരിക്കണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാല യം അറിയിച്ചു.
അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ മേഖല കമ്പനികള്‍ 2025 ന്റെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ ജൂണ്‍ മുപ്പതോടെ കൈവരിക്കണമെന്നും വൈദഗ്ധ്യ മുള്ള ജോലികളില്‍ ജോലി ചെയ്യുന്ന യുഎഇ പൗരന്മാരുടെ എണ്ണത്തില്‍ ഒരുശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കണമെന്നും മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി.
ജൂലൈ ഒന്നു മുതല്‍ ഇതുസംബന്ധിച്ചു സ്വകാര്യമേഖലയില്‍ ശക്തമായ പരിശോധന നടത്തും. കമ്പനികള്‍ എത്രത്തോളം പാലിച്ചുവെന്നും അവര്‍ ജോലി ചെയ്യുന്ന എമിറേറ്റി പൗരന്മാരെ സാമൂഹിക സുരക്ഷാ ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്യുന്നതും ആവശ്യമായ വിഹിതം സ്ഥിരമായി നല്‍കുന്നതും ഉള്‍പ്പെടെയു ള്ള മറ്റു അനുബന്ധ കാര്യങ്ങളും മന്ത്രാലയം പരിശോധിക്കും.
നിബന്ധനകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ ക്കെതിരെ നടപടകളുണ്ടാകും. ‘തൊഴില്‍ വിപണിയിലെ ശ്രദ്ധേയമായ പ്രകടനവും യുഎഇയുടെ ദ്രുതഗ തിയിലുള്ള സാമ്പത്തിക വളര്‍ച്ചയും സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് സ്വദേശിവല്‍ക്കരണം ലക്ഷ്യ ങ്ങള്‍ കൈവരിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതായി നാഷണല്‍ ടാലന്റ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഫരീദ അല്‍ അലി പറഞ്ഞു.
സ്വദേശിവല്‍ക്കരണ നയങ്ങളുമായുള്ള സ്വകാര്യ മേഖലയുടെ ഇടപെടലിനെയും ആവശ്യമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രതിബദ്ധതയെയും അവര്‍ പ്രശംസിച്ചു, ഇത് ദേശീയ മുന്‍ഗണന യില്‍ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2025 ഏപ്രില്‍ അവസാനംവരെ 28,000 കമ്പനികളിലായി 136,000 ത്തിലധികം യുഎഇ പൗരന്മാരാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.
എമിറേ റ്റൈസേഷന്‍ പാര്‍ട്‌ണേഴ്സ് ക്ലബ്ബില്‍ അംഗത്വം ഉള്‍പ്പെടെ അസാധാരണമായ എമിറേറ്റൈസേഷന്‍ ഫല ങ്ങള്‍ നേടുന്ന കമ്പനികള്‍ക്ക് മന്ത്രാലയം തുടര്‍ന്നും പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും നല്‍കുമെന്ന് അവര്‍ പറഞ്ഞു. ക്ലബ്ബിലെ അംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ സേവന ഫീസില്‍ എണ്‍പത് ശതമാനം വരെ സാമ്പത്തിക ഇളവുകളും സര്‍ക്കാര്‍ സംവിധാന സേവനങ്ങളില്‍ മുന്‍ഗണനയും നല്‍കുന്നു. ഇത് അത്തരം സ്ഥാപനങ്ങളുടെ ബിസിനസ് വളര്‍ച്ചാ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
വ്യാജ എമിറേറ്റൈസേഷന്‍’ പദ്ധതികളില്‍ ഏര്‍പ്പെടുകയോ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ മറി കടക്കാന്‍ ശ്രമിക്കുന്നതു പോലെയുള്ള വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിന് മന്ത്രാലയം വളരെ കാര്യക്ഷമമായ ഡിജിറ്റല്‍ ഫീല്‍ഡ് പരിശോധനാ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ 2022 മധ്യത്തിനും 2025 ഏപ്രിലിനുമിടയില്‍ സ്വദേശിവല്‍ക്കരണ നിയമ ലംഘനം കണ്ടെത്തിയ ഏ കദേശം 2,200 സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണ നയങ്ങള്‍ ലംഘിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് 600590000 എന്ന നമ്പറില്‍ ബന്ധപ്പെടാ വുന്നതാണ്.
Continue Reading

gulf

ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി 

കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

Published

on

അബുദാബി: എട്ടാമത് ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം (ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍) പങ്കാളികളായി. കാല്‍നടക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിലും എമിറേറ്റിലുടനീളം ഉത്തരവാദിത്തമുള്ള മൈക്രോമൊബിലിറ്റി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് അബുദാബി ഗതാഗത വിഭാഗം പങ്കാളികളായത്.
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി. വിദ്യാര്‍ത്ഥികളുടെ ദൈനംദിന യാത്രയില്‍ സുരക്ഷിതമായ പെരുമാറ്റരീതികള്‍ സ്വീകരിക്കാന്‍ സഹായിക്കുന്നതിന് സഹായകരമായ ബോധവല്‍ക്കരണങ്ങള്‍ സ്‌കൂളുകളിലും നടത്തുകയുണ്ടായി.
യാത്ര ചെയ്യുമ്പോഴും നിയുക്ത ക്രോസിംഗുകള്‍ ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് തൊഴിലാളി താമസ മേഖലകളില്‍ കൂടുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.
ഗതാഗത സംബന്ധമായ ജോലികള്‍ ചെയ്യുമ്പോള്‍ സുരക്ഷിതമായ രീതി സ്വീകരിക്കണമെന്നും സംരക്ഷണ ഉപകരണങ്ങളും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും തൊഴിലാളികളെ ഉണര്‍ത്തി.
ദൈനംദിന ഗതാഗത രീതികളില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അബുദാബി മൊബിലിറ്റി പ്ലാനിംഗ് ആന്റ് സ്ട്രാറ്റജിക് അഫയേഴ്സ് സെക്ടര്‍ ആക്ടിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എഞ്ചിനീയര്‍ അബ്ദുള്ള ഹമദ് അല്‍ എരിയാനി വ്യക്തമാക്കി.
Continue Reading

gulf

ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍

യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

Published

on

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

Trending