Connect with us

News

ഉപയോക്താക്കള്‍ക്ക് തലവേദന സൃഷ്ടിച്ച് ഇന്‍സ്റ്റഗ്രാമിന്റെ പുതിയ മാറ്റങ്ങള്‍

ഫെയ്‌സ്ബുക്കിന്റെ അടുത്തകാലത്തെ സമീപനം അനുസരിച്ച് ഫെയ്‌സ്ബുക്കിനേയും ഇന്‍സ്റ്റാഗ്രാമിനേയും തമ്മില്‍ പരസ്പര ബന്ധിതമായി നിലനിര്‍ത്താനുള്ള നീക്കമാണുള്ളത്

Published

on

സമൂഹമാധ്യമം എന്ന നിലയില്‍ ഇന്‍സ്റ്റഗ്രാം വളരെ പെട്ടെന്നാണ് ഇത്രയധികം ജനപ്രീതി നേടിയെടുത്തത്. ഒരു ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷന്‍ എന്നതില്‍ നിന്ന് മാറി ഒരു മള്‍ടി മീഡിയാ ഷെയറിങ് ആപ്ലിക്കേഷനായി ഇന്‍സ്റ്റാഗ്രാം ഇക്കാലം കൊണ്ട് മാറിയിട്ടുണ്ട്.

ഫെയ്‌സ്ബുക്കിന്റെ അടുത്തകാലത്തെ സമീപനം അനുസരിച്ച് ഫെയ്‌സ്ബുക്കിനേയും ഇന്‍സ്റ്റാഗ്രാമിനേയും തമ്മില്‍ പരസ്പര ബന്ധിതമായി നിലനിര്‍ത്താനുള്ള നീക്കമാണുള്ളത്. ഫെയ്‌സ്ബുക്കിന്റെ പ്രധാന വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍, ബിസിനസ് മാനേജര്‍, ക്രിയേറ്റര്‍ സ്റ്റുഡിയോ എന്നിവയ്‌ക്കൊപ്പം ഇന്‍സ്റ്റാഗ്രാമിലും പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ്.

നേരത്തെ ഇന്‍സ്റ്റാഗ്രാം ഫീഡില്‍ ചിത്രമോ വീഡിയോയോ പോസ്റ്റ് ചെയ്യുന്നതിന് താഴെ മധ്യഭാഗത്തായുള്ള ‘+’ ചിഹ്നത്തില്‍ ടാപ്പ് ചെയ്യണം. സ്‌റ്റോറീസ് ആണ് പോസ്റ്റ് ചെയ്യേണ്ടത് എങ്കില്‍ ഇടത് ഭാഗത്ത് മുകളിലുള്ള ക്യാമറ ഐക്കണ്‍ തിരഞ്ഞെടുക്കണം.
ഈ രണ്ട് ബട്ടനുകള്‍ പരസ്പരം സ്ഥാനം മാറ്റിയാണ് പുതിയ ലേ ഔട്ട് അവതരിപ്പിച്ചിരിക്കുന്നത്. അതായത് സ്‌റ്റോറീസ് പോസ്റ്റ് ചെയ്യാനുള്ള ക്യാമറ ബട്ടന്‍ താഴെ മധ്യഭാഗത്തേക്ക് കൊണ്ടുവന്നു. പകരം ഫീഡ് അപ്‌ഡേറ്റ് ചെയ്യാനുള്ള പ്ലസ് ബട്ടന്‍ ഇടത് ഭാഗത്ത് മുകളിലേക്ക് കൊണ്ടുപോയി. ചിലര്‍ക്ക് റീല്‍സ് ബട്ടനാണ് താഴെ മധ്യഭാഗത്തായി കാണുന്നത്.

പല ഉപയോക്താക്കളും ഈ മാറ്റത്തില്‍ അസ്വസ്ഥരാണ്. ശീലിച്ചുവന്ന രീതിയില്‍ മാറ്റം വന്നതാണ് പ്രധാനമായി അവര്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നം. ഈ ബട്ടനുകള്‍ പഴയ സ്ഥാനങ്ങളില്‍ തന്നെ പുനസ്ഥാപിക്കാനും ഇവര്‍ ആവശ്യപ്പെടുന്നു.
ഇന്‍സ്റ്റാഗ്രാം ഹോം പേജിന്റെ പല പതിപ്പുകള്‍ പരീക്ഷിക്കുന്നുണ്ടെന്നാണ് ഇന്‍സ്റ്റാഗ്രാം മേധാവി ആഡം മൊസേരി പറയുന്നത്. ഓരോരുത്തരും ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്ന രീതി അനുസരിച്ചാണ് ഈ മാറ്റങ്ങള്‍ അവരുടെ ആപ്ലിക്കേഷനുകളില്‍ എത്തിച്ചിരിക്കുന്നത്. പുതിയ ലേ ഔട്ട് എല്ലാവരിലേക്കും എത്തിക്കുന്നത് എന്നാണെന്ന് വ്യക്തമല്ല. ഇന്‍സ്റ്റാഗ്രാമില്‍ ഇന്‍ഫഌവന്‍സര്‍മാരെയും വലിയ അക്കൗണ്ടുകളെയും ഷോപ്പിങ് പേജുകളേയും കൂടുതലായി കാണിക്കുന്നതും ഉപയോക്താക്കളെ അസ്വസ്ഥരാക്കുന്നുണ്ട്.

 

News

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷം; ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ച് ആമസോണ്‍

ഇസ്രാഈല്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

Published

on

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ച് ആമസോണ്‍ . ഇസ്രാഈല്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്നാണ് തീരുമാനം. പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തുകയാണെന്ന് ആമസോണ്‍ ഇസ്രാഈലിലെ ഉപഭോക്താക്കളെ അറിയിച്ചു.

‘പ്രാദേശിക നിയന്ത്രണങ്ങള്‍ കാരണം, ഞങ്ങള്‍ക്ക് ഇപ്പോള്‍ പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കാനോ നിങ്ങളുടെ പ്രദേശത്തേക്ക് ഡെലിവറി നല്‍കാനോ കഴിയില്ല’ എന്ന് ആമസോണ്‍ വെബ്‌സൈറ്റില്‍ കുറിച്ചു. സാഹചര്യങ്ങള്‍ അനുകൂലമാകുന്നതിനനുസരിച്ച് സേവനങ്ങള്‍ പുനരാരംഭിക്കുമെന്നും ആമസോണ്‍ അറിയിച്ചു.

Continue Reading

india

ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി

പോലീസിന് മുന്നില്‍ ഹാജരാകുന്നതില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതനായ സുരക്ഷാഭടന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റാരോപിതനായ ബ്ലാക്ക് കാറ്റ് കമാന്‍ഡോയെ വിമര്‍ശിച്ച് സുപ്രീം കോടതി. സൈനികനടപടിയില്‍ പങ്കെടുത്ത ആളാണ് എന്നത് നിയമനടപടികളില്‍നിന്ന് ഒഴിവാക്കാനുള്ള കാരണമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പോലീസിന് മുന്നില്‍ ഹാജരാകുന്നതില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതനായ സുരക്ഷാഭടന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പഹല്‍ഗാം അക്രമണത്തിന് തിരിച്ചടിയായുള്ള ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനികനടപടിയുടെ ഭാഗമായിരുന്നു താനെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, ഈ കാര്യം ഇളവ് നല്‍കുന്നതിനുള്ള ഉപാധിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതിക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും കേസില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും നടത്താന്‍ സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

കൊച്ചിയില്‍ യുവാവിനെ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

സംഭവത്തില്‍ പ്രതി ഷിഹാസിനെയും ഭാര്യ ഷിഹാനയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

Published

on

കൊച്ചിയില്‍ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍. യുവാവിനെ കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് ഷിഹാസ് ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍സുഹൃത്ത് ഷിഹാനയുടെ അറിവോടെയാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ പ്രതി ഷിഹാസിനെയും ഭാര്യ ഷിഹാനയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

ഇന്നലെ രാത്രിയിലാണ് കണ്ണങ്ങാട്ട് പാലത്തിന് സമീപം വാഹനത്തിനുള്ളില്‍ പള്ളുരുത്തി സ്വദേശി ആഷിക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരിരുന്നു.

അതേസമയം കൊലചെയ്യപ്പെട്ട ആഷിക്കും, ഷിഹാനയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെന്നും പലതവണ നേരില്‍ കാണുകയും ചെയ്തിരുന്നുവെന്ന് ഷിഹാസ് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ആഷിക്കിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

Continue Reading

Trending