india
അസാമാന്യ സാമര്‍ത്ഥ്യമുള്ള രാഷ്ട്ര നേതാവ്; മന്മോഹനെ പ്രശംസ കൊണ്ടു മൂടി ഒബാമ
മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെ ആക്രമിക്കാതെ സംയമനം പാലിച്ചു നിന്ന മന്‍മോഹന്‍സിങിന് രാഷ്ട്രീയമായി വില കൊടുക്കേണ്ടി വന്നു എന്ന് ഒബാമ ചൂണ്ടിക്കാട്ടുന്നു.

വാഷിങ്ടണ്‍: ഓര്‍മ്മപ്പുസ്തകത്തിന്റെ ഒന്നാംഭാഗമായ എ പ്രോമിസ്ഡ് ലാന്‍ഡില്‍ മുന്‍ പ്രധാനമന്ത്രി ഡോ മന്മഹോന് സിങിനെ പ്രശംസ കൊണ്ട് മൂടി യുഎസ് മുന്‍ പ്രസിഡണ്ട് ബറാക് ഒബാമ. അസാമാന്യ ജ്ഞാനവും സാമര്‍ത്ഥ്യവുമുള്ള നേതാവാണ് ഡോ സിങ് എന്നാണ് ഒബാമ അനുസമരിക്കുന്നത്. മന്മോഹനുമായുള്ള ബന്ധത്തെ കുറിച്ച് ഓര്‍ത്തെടുക്കുന്ന ഒബാമ, സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെ കുറിച്ചും മഹാത്മാഗാന്ധി ഗാന്ധി തന്നില്‍ വരുത്തിയ സ്വാധീനത്തെ കുറിച്ചും എഴുതുന്നുണ്ട്.
2010 നവംബറില്‍ ഇന്ത്യയില്‍ ആദ്യമായി എത്തിയ ഒബാമ മന്മോഹന് സിങിനെ കുറിച്ച് എഴുതുന്നത് ഇങ്ങനെ;
‘വെള്ളത്താടിയും സിഖ് തലപ്പാവും ധരിച്ച മാന്യനും മൃദുഭാഷിയുമായ എഴുപതിലെത്തിയ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്. എന്നാല്‍ പടിഞ്ഞാറന്‍ കണ്ണുകള്‍ അദ്ദേഹത്തിന് ഒരു വിശുദ്ധന്റെ പരിവേശം നല്കി. 1990കളില്‍ ദശലക്ഷക്കണക്കിന് ഇന്ത്യയ്ക്കാരെ പട്ടിണിയില്‍ നിന്ന് രക്ഷിച്ച ധനമന്ത്രിയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ അതീവ ബുദ്ധിയും വിചാരവുമുള്ള, അങ്ങേയറ്റം ആത്മാര്‍ത്ഥതയുമുള്ള ഒരാളായാണ് സിങിനെ എനിക്ക് കാണാനായത്’
മന്മോഹന്റെ വിദേശനയത്തെ കുറിച്ച് പറയുന്നിടത്താണ് അസാധാരണ വിവകശാലിയായ ഒരാള്‍ എന്ന് ഒബാമ വിശേഷിപ്പിക്കുന്നത്.
‘വിദേശനയത്തില്‍ അങ്ങേറ്റം ബോധവാനായിരുന്ന, യുഎസുമായുള്ള ചരിത്രപരമായ ബന്ധത്തെ സംശയദൃഷ്ടിയോടെ കണ്ട ഉദ്യോഗസ്ഥരെ കുറിച്ച് പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വേളയില്‍ തന്നെ ഞങ്ങളൊന്നിച്ചുള്ള കാലത്ത്, അദ്ദേഹത്തെ അസാമാന്യ വിവേകവും മാന്യതയും ഉള്ള ഒരാളായാണ് എനിക്ക് തോന്നിയത്. ന്യൂഡല്‍ഹിയിലേക്കുള്ള വരവില്‍ തന്നെ ഭീകരവിരുദ്ധത, ആഗോള ആരോഗ്യം, ആണവ സുരക്ഷ, വ്യാപാരം എന്നിവയില്‍ ഞങ്ങള്‍ കരാര്‍ ഒപ്പുവച്ചു’.
2010ല്‍ ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ വരവ് പ്രത്യേകമായി ഓര്‍ക്കുന്നുണ്ടെന്ന് ഒബാമ പറയുന്നു. ഗാന്ധിജിയുടെ ജീവിതത്തെ കുറിച്ചം പാരമ്പര്യത്തെ കുറിച്ചും അദ്ദേഹം പുസ്തകത്തില്‍ ദീര്‍ഘമായി എഴുതുന്നു. ഗാന്ധിജിയുടെ മുംബൈയിലെ വസതിയായ മണിഭവനില്‍ ഭാര്യ മിഷേലിനൊപ്പമെത്തിയതും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.
മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെ ആക്രമിക്കാതെ സംയമനം പാലിച്ചു നിന്ന മന്‍മോഹന്‍സിങിന് രാഷ്ട്രീയമായി വില കൊടുക്കേണ്ടി വന്നു എന്ന് ഒബാമ ചൂണ്ടിക്കാട്ടുന്നു. മുസ്ലിം വിരുദ്ധ വികാരം ഉയരുന്നത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമാകും എന്ന ഭയമായിരുന്നു അദ്ദേഹത്തിന്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്മോഹന് സിങിന്റെ ഒന്നാമൂഴത്തിന്റെ അവസാനം വരെയുള്ള (2011) ഓര്‍മകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ 2014ല്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പുസ്തകത്തിലില്ല. ഓര്‍മപ്പുസ്തകത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്ന തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.
india
പശ്ചിമബംഗാളില്‍ നിയമ വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി
സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

പശ്ചിമബംഗാളിലെ കസ്ബയില്‍ നിയമ വിദ്യാര്‍ഥി കൂട്ട ബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.
സൗത്ത് കൊല്‍ക്കത്ത ലോ കോളജിലെ ക്ലാസ് മുറിയില്‍ വച്ചാണ് സംഭവം. ഇതേ ലോ കോളജിലെ മുന്‍ വിദ്യാര്‍ഥിയെയും രണ്ട് ജീവനക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും ഹൈക്കോടതിയില്‍ ഹാജരാക്കി. പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
india
ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചു; വിദ്യാര്‍ഥികളെ കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍
സ്കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്കൂളുകളില്‍ ചേര്‍ത്തു.

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ സ്കൂളില്‍ നിന്ന് കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍. ചാമരാജ നഗര്‍ ജില്ലയിലെ ഹൊമ്മ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് രക്ഷിതാക്കളുടെ നേതൃത്തത്തില്‍ വിദ്യാര്‍ഥികളെ കൂട്ടത്തോടെ പിന്‍വലിച്ചത്. ദളിത് സ്ത്രീയെ സ്കൂളിലെ ഭക്ഷണം പാചകം ചെയ്യാന്‍ നിയമിച്ചത് തങ്ങളുടെ മക്കള്‍ ഭക്ഷണം കഴിക്കുന്നതിന് തടസമായെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സ്കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്കൂളുകളില്‍ ചേര്‍ത്തു. ദളിത് സ്ത്രീയെ നിയമിച്ചതിനു ശേഷം സ്കൂളില്‍ നിന്ന് ആകെ ഏഴ് കുട്ടികള്‍ മാത്രമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്.
അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ് നിലവില്‍ സ്കൂള്‍. സംഭവത്തെ തുടര്‍ന്ന് ചാമരാജനഗര്‍ എസ് പി, ജില്ലാ പഞ്ചായത്ത് സിഇഒ, വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ സ്കൂള്‍ സന്ദര്‍ശിച്ചു. ജാതി വിവേചനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ജില്ലാ അധികൃതരും മാതാപിതാക്കളും അധ്യാപകരുമായി ചര്‍ച്ച നടത്തി. എന്നാല്‍ കേസ് ഭയന്ന് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാകാത്തതിനാലാണ് കുട്ടികളെ സ്കൂളില്‍ നിന്ന് മാറ്റിയതെന്നാണ് മാതാപിതാക്കള്‍ ജില്ലാ പഞ്ചായത്ത് സിഇഒയോട് പറഞ്ഞത്. സ്കൂളില്‍ നിലവില്‍ ഒരു കുട്ടി മാത്രമേയുളളു. ആ കുട്ടിയുടെ മാതാപിതാക്കളും ട്രാന്‍സഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
india
പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം; പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ചു
ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു.

ഹൈദരാബാദ് റെയില്‍വേ പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു. കാര്‍ തടഞ്ഞ് പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി പൊലീസുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഹൈദരാബാദിനു സമീപം ശങ്കരപ്പള്ളിയിലാണ് വ്യാഴാഴ്ച രാവിലെ സംഭവമുണ്ടായത്.
യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് 2 പാസഞ്ചര്‍ ട്രെയിനുകളും 2 ഗുഡ്സും നിര്‍ത്തിയിടേണ്ടിവന്നു.
-
local1 day ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
kerala3 days ago
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
-
News3 days ago
പ്രതാപത്തിലേക്കുള്ള കൗണ്ട്ഡൗണ്‍: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഇന്ന് ബഹിരാകാശത്തേക്ക്
-
kerala3 days ago
മില്‍മ പാല്‍വില വര്‍ധന: ഇന്ന് യോഗം
-
News3 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ യുഎസ് ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
-
News3 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര് കൊല്ലപ്പെട്ടു
-
kerala3 days ago
ഡ്രീംസ് പദ്ധതി ഉദ്ഘാടനം നാളെ സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും