Connect with us

News

ഒമ്പത് വര്‍ഷം മുമ്പ് കിഡ്‌നി വിറ്റ് ഐഫോണ്‍ വാങ്ങിയ യുവാവിന്റെ അവസ്ഥ ഇപ്പോള്‍ ഇതാണ്

പുത്തന്‍ ഐഫോണ്‍ വാങ്ങാന്‍ വഴി തേടി അലഞ്ഞിരുന്ന വാങ് ഷാങ്ക്ഗു 3,273 ഡോളറിന് തന്റെ കിഡ്‌നി വില്‍ക്കാന്‍ തീരുമാനിച്ചു

Published

on

2011 ല്‍ സ്വന്തം കിഡ്‌നി വിറ്റ് പണമുണ്ടാക്കി പുത്തന്‍ ആപ്പിള്‍ ഫോണ്‍ സ്വന്തമാക്കിയ യുവാവിനെ ആരും മറന്നുകാണില്ല. 25 വയസ്സുള്ള ചൈനീസ് യുവാവായ വാങ് ഷാങ്ക്ഗു ആയിരുന്നു അത്. അന്ന് 17 വയസ്സുമാത്രമുണ്ടായിരുന്ന വാങ് ഷാങ്ക്ഗു കിഡ്‌നി വിറ്റ് പണമുണ്ടാക്കാന്‍ അനധികൃത അവയവ റാക്കറ്റുമായി ബന്ധപ്പെട്ടു. ഓണ്‍ലൈന്‍ ചാറ്റ് റൂമില്‍ വാങ് ഷാങ്ക്ഗു പരിചയപ്പെട്ട വ്യക്തിയാണ് കിഡ്‌നി വിറ്റാല്‍ 20,000 യുവാന്‍ (ഏകദേശം 3000 ഡോളര്‍) ലഭിക്കും എന്ന് പറഞ്ഞത്. പുത്തന്‍ ഐഫോണ്‍ വാങ്ങാന്‍ വഴി തേടി അലഞ്ഞിരുന്ന വാങ് ഷാങ്ക്ഗു 3,273 ഡോളറിന് തന്റെ കിഡ്‌നി വില്‍ക്കാന്‍ തീരുമാനിച്ചു.

സെന്‍ട്രല്‍ ഹുനാന്‍ പ്രൊവിന്‍സില്‍ അനധികൃതമായി നടത്തിയ ശസ്ത്രക്രിയയിലൂടെ വാങ് ഷാങ്ക്ഗുവിന്റെ വലത് കിഡ്‌നി നീക്കം ചെയ്തു. കിട്ടിയ പണം കൊണ്ട് ഐഫോണ്‍ 4, ഐപാഡ് 2 എന്നീ ഡിവൈസുകള്‍ വാങ് ഷാങ്ക്ഗു വാങ്ങുകയും ചെയ്തു. പക്ഷെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.

ശസ്ത്രക്രീയ കഴിഞ്ഞു ഇപ്പോള്‍ ഒമ്പത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഡയാലിസിസ് മെഷീനോടൊപ്പമാണ് ഇപ്പോള്‍ ജീവിതം. റെനാള്‍ ഡിഫിഷെന്‍സി ബാധിച്ച വാങ് ഷാങ്ക്ഗുവിന്റെ ഇനിയുള്ള ജീവിതം ബെഡില്‍ ആയിപോകാനുള്ള സാധ്യത ഏറെയാണ്. ശസ്ത്രക്രീയ കഴിഞ്ഞു മാസങ്ങള്‍ക്കകം ഇന്‍ഫെക്ഷനുണ്ടാകുകയും ഒടുവില്‍ ഏക കിഡ്‌നിയുടെ പ്രവര്‍ത്തനം നിലച്ചതുമാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഇപ്പോള്‍ ദിവസവും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലേക്ക് വാങ് ഷാങ്ക്ഗു എത്തി. ഓര്‍ക്കണം ഇപ്പോള്‍ 25 വയസ്സ് മാത്രമേ വാങ് ഷാങ്ക്ഗുവിനുള്ളൂ.

17 വയസുള്ളപ്പോള്‍ മാതാപിതാക്കളുടെ അറിവോ സമ്മതമോ വാങ്ങാതെയാണ് വാങ് ഷാങ്ക്ഗു അനധികൃത ശസ്ത്രക്രീയ നടത്തിയത് എന്ന് ചൈനീസ് മാധ്യമമായ ദി വൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാങ് ഷാങ്ക്ഗു പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മയാണ് ഒടുവില്‍ സത്യം പറയിപ്പിച്ചത്. അനധികൃത അവയവ കച്ചവടത്തിന് ഒടുവില്‍ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു എന്ന് എന്‍ പി ആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പോളിംഗ് 73.26 ശതമാനം

മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 73.26 ശതമാനം വോട്ട് രേഖപ്പെടുത്തി. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പില്‍ ആദ്യ രണ്ട് മണിക്കൂറില്‍ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 മണിയോടെ 30.15 ശതമാനവും ഉച്ചയ്ക്ക് ഒന്നിന് 46.73 ശതമാനം പേരും വോട്ടവകാശം വിനിയോഗിച്ചു. ഉച്ചയ്ക്ക് മൂന്നിന് 59.68 വും വൈകീട്ട് അഞ്ചിന് 70.76 ഉം ശതമാനവുമായിരുന്നു പോളിങ്. എന്നാല്‍ അവസാന ഘട്ടത്തില്‍ 73.26 ശതമാനം പോളിങ് രേഖപ്പെടുത്തി. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു.

ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്‌റ്റേഷനുകളാണ് നിലമ്പൂരില്‍ ഒരുക്കിയിരുന്നത്. ഗോത്രവര്‍ഗ മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്‌റ്റേഷന്‍ 120ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. 7 മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകള്‍ അടയാളപ്പെടുത്തിയിരുന്നു. വനത്തിനുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാമൊരുക്കി.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ റെസ്റ്റ് ഹൗസിലും റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ ചുങ്കത്തറ മാര്‍ത്തോമാ സ്‌കൂളിലും പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ ഒരുക്കിയിരുന്നു. ഇതു കൂടാതെ റസ്റ്റ് ഹൗസില്‍ മീഡിയാ മോണിറ്ററിംഗ് കണ്‍ട്രോള്‍ റൂമും വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ചു.

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത്
സ്‌ട്രോങ് റൂം കേന്ദ്രമായ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. 23 നാണ് വോട്ടെണ്ണല്‍.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; 70.76 ശതമാനം പോളിങ്

യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. അവസാന മണിക്കൂര്‍ പിന്നിടുമ്പോള്‍ 70.76 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. പ്രതികൂല കലാവസ്ഥയെയും അവഗണിച്ച് രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്.

യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.യുഡിഎഫ് വോട്ടില്‍ വിള്ളലുണ്ടാക്കാനാവില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. .25,000 ത്തില്‍ അധികം വോട്ടിന്റെഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിയുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.

Continue Reading

News

അല്‍ ജസീറ കാണുന്നവരെ അറസ്റ്റ് ചെയ്യണം; വിദ്വേഷ പരാമര്‍ശം നടത്തി ഇസ്രാഈല്‍ മന്ത്രി

അല്‍ ജസീറ ഇസ്രാഈലിന്റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്നും ഇസ്രാഈലില്‍ നിന്ന് ചാനലിനെ സംപ്രേഷണം നടത്താന്‍ അനുവദിക്കില്ലെന്നും ബെന്‍ഗ്വിര്‍ പറഞ്ഞു.

Published

on

അല്‍ ജസീറ ചാനല്‍ കാണുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് വിദ്വേഷ പരാമര്‍ശം നടത്തി ഇസ്രാഈല്‍ ആഭ്യന്തര സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍. അല്‍ ജസീറ ഇസ്രാഈലിന്റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്നും ഇസ്രാഈലില്‍ നിന്ന് ചാനലിനെ സംപ്രേഷണം നടത്താന്‍ അനുവദിക്കില്ലെന്നും ബെന്‍ഗ്വിര്‍ പറഞ്ഞു. ചാനല്‍ കാണുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവരെക്കുറിച്ച് ഇസ്രാഈലി ആഭ്യന്തര ഇന്റലിജന്‍സിന് വിവരം നല്‍കണമെന്നും ബെന്‍ഗ്വിര്‍ പറഞ്ഞു. നെതന്യാഹു മന്ത്രിസഭയിലെ തീവ്ര വലതുപക്ഷക്കാരനായ മന്ത്രിയാണ് ബെന്‍ഗ്വിര്‍.

ഇസ്രാഈല്‍ ഹമാസുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെ ബെന്‍ഗ്വിര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരുന്നു. വെടിനിര്‍ത്തല്‍ പിന്‍വലിച്ച് ഇസ്രാഈല്‍ ഗസ്സയില്‍ ആക്രമണം പുനരാരംഭിച്ചതിന് പിന്നാലെയാണ് ബെന്‍ഗ്വിര്‍ വീണ്ടും മന്ത്രിസഭയില്‍ ചേര്‍ന്നത്.

ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്നത് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ചാനല്‍ ആണ്. ഗസ്സയിലെ അതിക്രമങ്ങള്‍ ലോകത്തിന് മുന്നിലെത്തിക്കുന്നതില്‍ അല്‍ ജസീറ നിര്‍ണായക പങ്കുവഹിക്കുന്നു എന്നതാണ് ബെന്‍ഗ്വിറിനെ പ്രകോപിപ്പിച്ചത്.

Continue Reading

Trending