Connect with us

kerala

യൂറോപ്യന്‍ യൂണിയന്‍ കെഎംസിസി ഭാരവാഹികളെ പ്രഖ്യാപിച്ചു

കെഎംസിസിയുടെ പ്രവര്‍ത്തനം ആഗോളതലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

മലപ്പുറം: കെഎംസിസിയുടെ പ്രവര്‍ത്തനം ആഗോളതലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ കെഎംസിസി ഭാരവാഹികളെ പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഡോ. മുഹമ്മദ് അലി കൂനാരി, ജര്‍മനി (പ്രസിഡന്റ്), പി. അബ്ദുല്‍ അസീസ് ഓസ്ട്രിയ (ജന: സെക്രട്ടറി), മുഹമ്മദ് ജവാദ്, ജര്‍മനി (ട്രഷറര്‍), ആഷിഖ് സി ഇന്ത്യനൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ് (ചീഫ് കോര്‍ഡിനേറ്റര്‍).

നൗഫര്‍ താപ്പി ജര്‍മനി, അബ്ദുല്‍ ജമാല്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, ജാഫര്‍ കറുത്തേടത്ത് ജര്‍മനി, മുഹമ്മദ്.കെ മാള്‍ട്ട, മുഹമ്മദ് അമീന്‍ ജര്‍മനി, അബ്ദുല്‍ സലീം മോളൂര്‍, ബെല്‍ജിയി (വൈസ്: പ്രസിഡന്റുമാര്‍)

ആരിഫ് തയാല്‍ ബെല്‍ജിയം, ജിദു ലത്തീഫ് പോളണ്ട്, മുഹമ്മദ് ഹുമൈസ് ജര്‍മനി, മുഹമ്മദ് സാലിഹ് ചെക്ക് റിപ്പബ്ലിക്ക്, മുഹമ്മദ് അനീസ് പോളണ്ട് (ജോയിന്റ് സെക്രട്ടറിമാര്‍)

ടി.പി അവറാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, കെ.എസ് മുഹമ്മദ് നെതര്‍ലന്‍ഡ്, മുഹമ്മദ് റഫീഖ് പോര്‍ച്ചുഗല്‍ (അഡൈ്വസറി ബോര്‍ഡ്)

പുതിയ കമ്മിറ്റിയെക്കുറിച്ച് മുനവ്വറലി ശിഹാബ് തങ്ങളുടെ എഫ്ബി പോസ്റ്റ്:

ലോക മലയാളികൾക്കിടയിൽ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വിധം, മനസിൽ ഇടം പിടിച്ച ഏറ്റവും വലിയ പ്രവാസി സംഘടനയാണ് കെ.എം.സി.സി.
അതിന്റെ പ്രവർത്തനങ്ങൾ ആഗോള തലത്തിൽ തന്നെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്യൻ യൂണിയൻ കെ.എം.സി.സി.ക്ക് സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി അംഗീകാരം നൽകിയിരിക്കുകയാണ്.
നേരത്തെ ഗൾഫ് നാടുകളിൽ ഉണ്ടായിരുന്ന കെ.എം.സി.സി ഘടകങ്ങൾ, മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്ന സന്തോഷകരമായ കാഴ്ചകളാണ് കണ്ടു വരുന്നത്. അമേരിക്കയിലും ആസ്ത്രേലിയയിലുമൊക്കെ നിലവിൽ കെ.എം.സി.സി. കമ്മിറ്റികൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓദ്യോഗിക അംഗീകാരം കൂടി നൽകിയതോടെ 28 രാജ്യങ്ങളിൽ നിന്നുള്ള 19 അംഗ പ്രഥമ യൂറോപ്യൻ യൂണിയൻ കമ്മിറ്റിയാണ് പ്രവർത്തന ഗോഥയിലേക്ക് കടന്നിരിക്കുന്നത്.
ഓസ്ട്രിയ, ജർമ്മനി, ബെൽജിയം, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, പോളണ്ട്, പോർച്ചുഗൽ, ഡെന്മാർക്ക്, നോർവേ, സ്വീഡൻ, ചെക്ക്റിപ്പബ്ലിക്, ഇറ്റലി, സ്പെയിൻ, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലാന്റ്സ്‌ തുടങ്ങിയ രാജ്യങ്ങളിലെ മലയാളികൾക്ക് സംഘടനയടെ പ്രവർത്തനം കരുത്ത് പകരും.
ജാതി, മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും ആശ്രയവും ആശ്വാസവുമായി മാറാൻ പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെ,
പ്രഥമ കമ്മിറ്റി ഭാരവാഹികൾക്കും പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

 

Health

വെസ്റ്റ് നൈല്‍ പനി: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം: മന്ത്രി വീണാ ജോര്‍ജ്

പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു

Published

on

മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്.

കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദേശം നല്‍കി.

ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയയ്ച്ചു. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. 2011 മുതല്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ല. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Continue Reading

kerala

പാനൂർ ബോംബ് സ്ഫോടനക്കേസ്; റിമാൻഡ് റിപ്പോർട്ടില്‍ മലക്കം മറിഞ്ഞ് പൊലീസ്‌

ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് പുലര്‍ച്ചെ 1.30 ഓടുകൂടിയാണ് കുന്നോത്ത് പറമ്പ് മുളിയം തോട്ടില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ ടെറസില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം ഉണ്ടായത്.

Published

on

പാനൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ വ്യത്യസ്ത റിമാന്‍ഡ് റിപ്പോര്‍ട്ടുമായി പൊലീസ്‌. ആദ്യം പിടിയിലായ 3 പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടുകളില്‍ പൊതുതിരഞ്ഞെടുപ്പും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടാണ് ബോംബ് നിര്‍മ്മിച്ചതെന്നും വ്യക്തമാക്കിയ പൊലീസ്‌
പിന്നീടുള്ള 3 റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് പുലര്‍ച്ചെ 1.30 ഓടുകൂടിയാണ് കുന്നോത്ത് പറമ്പ് മുളിയം തോട്ടില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ ടെറസില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം ഉണ്ടായത്.

കൂത്തുപറമ്പ് എസ്പി കെ.വി. വേണുഗോപാല്‍, പാനൂര്‍ പൊലീസ്‌ ഇന്‍സ്‌പെക്ടര്‍ പ്രേം സദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. സ്‌ഫോടനത്തില്‍ മരിച്ച ഷെറില്‍ ഉള്‍പ്പെടെ 15 പ്രതികളാണ് കേസില്‍ ഉള്ളത്. പാനൂര്‍ ഇന്‍സ്‌പെക്ടര്‍ പ്രേംസദന്‍ തലശേരി അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്.

ഏപ്രില്‍ 6 ന് സമര്‍പ്പിച്ച ആദ്യ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരെ പ്രയോഗിക്കുന്നതിനും ആസന്നമായ പൊതുതിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭംഗം വരുത്തണമെന്ന ഉദ്ദേശ്യത്തോടെയുമാണ് പ്രതികള്‍ ബോംബ് നിര്‍മ്മിച്ചതെന്ന് പറയുന്നു. എപ്രില്‍ 7 നും, 8 നും നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ എ പ്രില്‍ 10 ന് നല്‍കിയ നാലാമത്തെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ കുയിമ്പില്‍ ക്ഷേത്രപരിസരത്തുണ്ടായ സംഘര്‍ഷമാണ് ബോംബ് നിര്‍മ്മാണത്തിന് കാരണമെന്നാണ് പറയുന്നത്. നേരത്തെ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന രാഷ്ട്രീയ എതിര്‍പ്പും തിരഞ്ഞെടുപ്പ് സാഹചര്യവും ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. എപ്രില്‍ 14 നും 19 നും നല്‍കിയ റിപ്പോര്‍ട്ടുകളിലും സമാന പരാമര്‍ശമാണുള്ളത്.

പ്രാദേശികമായി രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെപ്പറ്റി ആദ്യത്തെ 3 റിമാന്‍ഡ് റിപ്പോര്‍ട്ടിലും പരാമര്‍ശിക്കാത്ത പോലീസ് മറ്റു 3 റിപ്പോര്‍ട്ടുകളിലും ഇതാണ് ബോംബ് നിര്‍മ്മാണത്തിന് കാരണമെന്ന് പറയുന്നു. ഇതിനിടെ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരുക്ക് പറ്റി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന വലിയപറമ്പത്ത് വി.പി. വിനീഷിനെ തുടര്‍ചികിത്സക്കായി സിപിഎം നിയന്ത്രണത്തിലുള്ള തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

സ്‌ഫോടനത്തില്‍ ഇടതു കൈപ്പത്തി അറ്റുപോയി ഗുരുതരമായി പരുക്കേറ്റ് ഒരുമാസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിനീഷിനെ കഴിഞ്ഞ ദിവസമാണ് തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്. വിനീഷിന്റെ ചികിത്സാചെലവ് പാര്‍ട്ടി ആണ് ഏറ്റെടുത്ത് ചെയ്യുന്നത് എന്ന വിമര്‍ശനം ആണ് ഉയരുന്നത്. ബോംബ് നിര്‍മ്മാണത്തില്‍ സിപിഎമ്മിനുള്ള പങ്ക് വെളിച്ചത്ത് വന്നതായി ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

ആശുപത്രിയില്‍ പോലീസിന്റെ നിരീക്ഷണത്തിലുള്ള പ്രതിയെ ആശുപത്രി വിടുന്നതോടെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിനീഷ് ഒഴികെയുള്ള എല്ലാ പ്രതികളും അറസ്റ്റില്‍ ആയിട്ടുണ്ട്. ബോംബ് നിര്‍മ്മാണത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് വിനീഷ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കേസില്‍ സ്‌ഫോടനത്തിനിടെ മരിച്ച ഷെറിന്‍ അSക്കം 15 പ്രതികളാണുള്ളത്.

Continue Reading

crime

മദ്യപാനി തിരുവല്ലയിൽ യുവതിയെ ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു

ദ്യാപാനിയായ തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്.

Published

on

തിരുവല്ല ന​ഗരമധ്യത്തിൽ യുവതിയെ ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു. മദ്യാപാനിയായ തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. നേരത്തെ ഇയാൾ മദ്യപിച്ച് ബൈക്കിൽ പൊലീസ് സ്റ്റേഷനിലെത്തിയ ബഹളം വെച്ചിരുന്നു. തുടർന്ന് ബൈക്ക് വാങ്ങിവെച്ച് പൊലീസുകാർ മടക്കി അയച്ചിരുന്നു.

തുടർന്ന് തിരുവല്ല ന​ഗരത്തിലെ പ്രധാന റോഡിലേക്കെത്തിയ ജോജോ ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ ഇയാൾ തടഞ്ഞു നിർത്തി വലിച്ചു താഴെയിടുകയായിരുന്നു. പരിക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നയാളെന്ന് പൊലീസ് വ്യക്തമാക്കി. ജോജോയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല പൊലീസ് അറിയിച്ചു.

Continue Reading

Trending