Connect with us

kerala

യൂറോപ്യന്‍ യൂണിയന്‍ കെഎംസിസി ഭാരവാഹികളെ പ്രഖ്യാപിച്ചു

കെഎംസിസിയുടെ പ്രവര്‍ത്തനം ആഗോളതലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

മലപ്പുറം: കെഎംസിസിയുടെ പ്രവര്‍ത്തനം ആഗോളതലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ കെഎംസിസി ഭാരവാഹികളെ പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഡോ. മുഹമ്മദ് അലി കൂനാരി, ജര്‍മനി (പ്രസിഡന്റ്), പി. അബ്ദുല്‍ അസീസ് ഓസ്ട്രിയ (ജന: സെക്രട്ടറി), മുഹമ്മദ് ജവാദ്, ജര്‍മനി (ട്രഷറര്‍), ആഷിഖ് സി ഇന്ത്യനൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ് (ചീഫ് കോര്‍ഡിനേറ്റര്‍).

നൗഫര്‍ താപ്പി ജര്‍മനി, അബ്ദുല്‍ ജമാല്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, ജാഫര്‍ കറുത്തേടത്ത് ജര്‍മനി, മുഹമ്മദ്.കെ മാള്‍ട്ട, മുഹമ്മദ് അമീന്‍ ജര്‍മനി, അബ്ദുല്‍ സലീം മോളൂര്‍, ബെല്‍ജിയി (വൈസ്: പ്രസിഡന്റുമാര്‍)

ആരിഫ് തയാല്‍ ബെല്‍ജിയം, ജിദു ലത്തീഫ് പോളണ്ട്, മുഹമ്മദ് ഹുമൈസ് ജര്‍മനി, മുഹമ്മദ് സാലിഹ് ചെക്ക് റിപ്പബ്ലിക്ക്, മുഹമ്മദ് അനീസ് പോളണ്ട് (ജോയിന്റ് സെക്രട്ടറിമാര്‍)

ടി.പി അവറാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, കെ.എസ് മുഹമ്മദ് നെതര്‍ലന്‍ഡ്, മുഹമ്മദ് റഫീഖ് പോര്‍ച്ചുഗല്‍ (അഡൈ്വസറി ബോര്‍ഡ്)

പുതിയ കമ്മിറ്റിയെക്കുറിച്ച് മുനവ്വറലി ശിഹാബ് തങ്ങളുടെ എഫ്ബി പോസ്റ്റ്:

ലോക മലയാളികൾക്കിടയിൽ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വിധം, മനസിൽ ഇടം പിടിച്ച ഏറ്റവും വലിയ പ്രവാസി സംഘടനയാണ് കെ.എം.സി.സി.
അതിന്റെ പ്രവർത്തനങ്ങൾ ആഗോള തലത്തിൽ തന്നെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്യൻ യൂണിയൻ കെ.എം.സി.സി.ക്ക് സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി അംഗീകാരം നൽകിയിരിക്കുകയാണ്.
നേരത്തെ ഗൾഫ് നാടുകളിൽ ഉണ്ടായിരുന്ന കെ.എം.സി.സി ഘടകങ്ങൾ, മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്ന സന്തോഷകരമായ കാഴ്ചകളാണ് കണ്ടു വരുന്നത്. അമേരിക്കയിലും ആസ്ത്രേലിയയിലുമൊക്കെ നിലവിൽ കെ.എം.സി.സി. കമ്മിറ്റികൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓദ്യോഗിക അംഗീകാരം കൂടി നൽകിയതോടെ 28 രാജ്യങ്ങളിൽ നിന്നുള്ള 19 അംഗ പ്രഥമ യൂറോപ്യൻ യൂണിയൻ കമ്മിറ്റിയാണ് പ്രവർത്തന ഗോഥയിലേക്ക് കടന്നിരിക്കുന്നത്.
ഓസ്ട്രിയ, ജർമ്മനി, ബെൽജിയം, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, പോളണ്ട്, പോർച്ചുഗൽ, ഡെന്മാർക്ക്, നോർവേ, സ്വീഡൻ, ചെക്ക്റിപ്പബ്ലിക്, ഇറ്റലി, സ്പെയിൻ, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലാന്റ്സ്‌ തുടങ്ങിയ രാജ്യങ്ങളിലെ മലയാളികൾക്ക് സംഘടനയടെ പ്രവർത്തനം കരുത്ത് പകരും.
ജാതി, മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും ആശ്രയവും ആശ്വാസവുമായി മാറാൻ പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെ,
പ്രഥമ കമ്മിറ്റി ഭാരവാഹികൾക്കും പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

 

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending