Connect with us

kerala

യൂറോപ്യന്‍ യൂണിയന്‍ കെഎംസിസി ഭാരവാഹികളെ പ്രഖ്യാപിച്ചു

കെഎംസിസിയുടെ പ്രവര്‍ത്തനം ആഗോളതലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

മലപ്പുറം: കെഎംസിസിയുടെ പ്രവര്‍ത്തനം ആഗോളതലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ കെഎംസിസി ഭാരവാഹികളെ പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഡോ. മുഹമ്മദ് അലി കൂനാരി, ജര്‍മനി (പ്രസിഡന്റ്), പി. അബ്ദുല്‍ അസീസ് ഓസ്ട്രിയ (ജന: സെക്രട്ടറി), മുഹമ്മദ് ജവാദ്, ജര്‍മനി (ട്രഷറര്‍), ആഷിഖ് സി ഇന്ത്യനൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ് (ചീഫ് കോര്‍ഡിനേറ്റര്‍).

നൗഫര്‍ താപ്പി ജര്‍മനി, അബ്ദുല്‍ ജമാല്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, ജാഫര്‍ കറുത്തേടത്ത് ജര്‍മനി, മുഹമ്മദ്.കെ മാള്‍ട്ട, മുഹമ്മദ് അമീന്‍ ജര്‍മനി, അബ്ദുല്‍ സലീം മോളൂര്‍, ബെല്‍ജിയി (വൈസ്: പ്രസിഡന്റുമാര്‍)

ആരിഫ് തയാല്‍ ബെല്‍ജിയം, ജിദു ലത്തീഫ് പോളണ്ട്, മുഹമ്മദ് ഹുമൈസ് ജര്‍മനി, മുഹമ്മദ് സാലിഹ് ചെക്ക് റിപ്പബ്ലിക്ക്, മുഹമ്മദ് അനീസ് പോളണ്ട് (ജോയിന്റ് സെക്രട്ടറിമാര്‍)

ടി.പി അവറാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, കെ.എസ് മുഹമ്മദ് നെതര്‍ലന്‍ഡ്, മുഹമ്മദ് റഫീഖ് പോര്‍ച്ചുഗല്‍ (അഡൈ്വസറി ബോര്‍ഡ്)

പുതിയ കമ്മിറ്റിയെക്കുറിച്ച് മുനവ്വറലി ശിഹാബ് തങ്ങളുടെ എഫ്ബി പോസ്റ്റ്:

ലോക മലയാളികൾക്കിടയിൽ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വിധം, മനസിൽ ഇടം പിടിച്ച ഏറ്റവും വലിയ പ്രവാസി സംഘടനയാണ് കെ.എം.സി.സി.
അതിന്റെ പ്രവർത്തനങ്ങൾ ആഗോള തലത്തിൽ തന്നെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്യൻ യൂണിയൻ കെ.എം.സി.സി.ക്ക് സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി അംഗീകാരം നൽകിയിരിക്കുകയാണ്.
നേരത്തെ ഗൾഫ് നാടുകളിൽ ഉണ്ടായിരുന്ന കെ.എം.സി.സി ഘടകങ്ങൾ, മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്ന സന്തോഷകരമായ കാഴ്ചകളാണ് കണ്ടു വരുന്നത്. അമേരിക്കയിലും ആസ്ത്രേലിയയിലുമൊക്കെ നിലവിൽ കെ.എം.സി.സി. കമ്മിറ്റികൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓദ്യോഗിക അംഗീകാരം കൂടി നൽകിയതോടെ 28 രാജ്യങ്ങളിൽ നിന്നുള്ള 19 അംഗ പ്രഥമ യൂറോപ്യൻ യൂണിയൻ കമ്മിറ്റിയാണ് പ്രവർത്തന ഗോഥയിലേക്ക് കടന്നിരിക്കുന്നത്.
ഓസ്ട്രിയ, ജർമ്മനി, ബെൽജിയം, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, പോളണ്ട്, പോർച്ചുഗൽ, ഡെന്മാർക്ക്, നോർവേ, സ്വീഡൻ, ചെക്ക്റിപ്പബ്ലിക്, ഇറ്റലി, സ്പെയിൻ, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലാന്റ്സ്‌ തുടങ്ങിയ രാജ്യങ്ങളിലെ മലയാളികൾക്ക് സംഘടനയടെ പ്രവർത്തനം കരുത്ത് പകരും.
ജാതി, മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും ആശ്രയവും ആശ്വാസവുമായി മാറാൻ പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെ,
പ്രഥമ കമ്മിറ്റി ഭാരവാഹികൾക്കും പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

 

kerala

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു

നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി.അതിന് ശേഷം കോടതിയിൽ ഹാജരാക്കണം

Published

on

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാകൂർ ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിടാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടത്. നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി.അതിന് ശേഷം കോടതിയിൽ ഹാജരാക്കണം. പത്മകുമാറിന് നേരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കോടതി പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. സ്വർണക്കൊള്ളയിൽ മുഖ്യ സൂത്രധാരൻ എ പത്മകുമാറാണെന്നും കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും എസ് ഐ ടി കോടതിയിൽ വാദിച്ചിരുന്നു.

പല തവണ നോട്ടീസ് നൽകിയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇത് നിസ്സഹകരണത്തെ വ്യക്തമാക്കുന്നതാണ്. വിദേശത്തടക്കം പത്മകുമാർ യാത്ര ചെയ്തിട്ടുണ്ട്, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കണമെങ്കിൽ അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി
ശശിധരൻ ഉൾപ്പടെയുള്ളവർ കോടതിയിൽ എത്തിയിരുന്നു. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്തേക്ക് പത്മകുമാറിന്റെ കൊണ്ടുപോകും.

Continue Reading

kerala

കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലധികാരികള്‍ മുബഷീരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Published

on

കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡിലുണ്ടായിരുന്ന പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദേളി, കുന്നുപാറ സ്വദേശിയായ മുബഷീര്‍ ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലധികാരികള്‍ മുബഷീരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മുബഷീര്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

മലാക്ക കടലിടുക്കില്‍ സെന്യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

2001-ല്‍ രൂപപ്പെട്ട വാമേ ചുഴലിക്കാറ്റിന് ശേഷമുള്ള രണ്ടാം തവണയാണ് ഈ പ്രദേശത്ത് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്.

Published

on

തിരുവനന്തപുരം: മലാക്ക കടലിടുക്കിനും ഇന്തോനീഷ്യയ്ക്കും മുകളിലായി സെന്യാര്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടു. അറബിയില്‍ ‘സിംഹം’ എന്നര്‍ത്ഥമുള്ള ഈ പേര് നല്‍കിയത് യുഎഇയാണ്. 2001-ല്‍ രൂപപ്പെട്ട വാമേ ചുഴലിക്കാറ്റിന് ശേഷമുള്ള രണ്ടാം തവണയാണ് ഈ പ്രദേശത്ത് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്.

ഉച്ചയ്ക്ക് ശേഷം ചുഴലിക്കാറ്റ് ഇന്തോനേഷ്യയില്‍ കര കയറി തുടര്‍ന്ന് കിഴക്കോട്ട് നീങ്ങി ദുര്‍ബലമാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ തീരപ്രദേശങ്ങള്‍ക്ക് യാതൊരു ഭീഷണിയും ഇല്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

അതേസമയം, കന്യാകുമാരി കടലിന് സമീപമുള്ള ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ഉടന്‍ തീവ്രന്യൂനമര്‍ദമാകാന്‍ സാധ്യത. ഈ മേഖലയില്‍ മത്സ്യബന്ധനം പൂര്‍ണമായി ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്.

ചുഴലിക്കാറ്റിന്റെയും ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

Trending