Connect with us

gulf

യുഎഇ വിസാ കാലാവധി കഴിഞ്ഞവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശിക്ഷാനടപടി നേരിടേണ്ടി വരും

മുന്‍പേ ആഗസ്റ്റ്‌ മാസം വരെയായിരുന്നു രാജ്യം വിടാനുള്ള കാലാവധിയായി തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് നവംബറിലേക്കും ഇപ്പോൾ 2020 ഡിസംബർ അവസാനത്തിലേക്കും നീട്ടി.

Published

on

വിനോദസഞ്ചാരികളും കാലഹരണപ്പെട്ട യുഎഇ വീസ കയ്യിലുള്ള സ്ഥിര താമസക്കാരും ശ്രദ്ധിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ യുഎഇ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. യുഎഇ വീസ കാലാവധി കഴിഞ്ഞവർക്ക് ഡിസംബർ 31 ന് ശേഷം രാജ്യത്ത് തുടർന്നാൽ കനത്ത പിഴയും യുഎഇയിലേക്കുള്ള പ്രവേശന നിരോധനവും ഉള്‍പ്പെടെയുള്ള വന്‍ ശിക്ഷാനടപടികളാണ് നേരിടേണ്ടി വരിക.

ടൂറിസ്റ്റ് വീസ നീട്ടാന്‍ ശ്രമിക്കുന്നതിനോ പുതിയ ജോലി കണ്ടെത്തുന്നതിനോ വീസ ശരിയാക്കുന്നതിനോ  ആയി രാജ്യത്ത് തുടരുന്നവർ പിഴ അടക്കണമെന്നാണ് യുഎഇ അറിയിക്കുന്നത്.മാർച്ച് 1 ന് മുമ്പ് വീസ കാലഹരണപ്പെട്ടതോ റദ്ദാക്കിയതോ ആയ വിനോദസഞ്ചാരികളടക്കം എല്ലാവരും ഈ വര്‍ഷം അവസാനിക്കും മുന്‍പേ തന്നെ രാജ്യം വിടേണ്ടതാണ്. ഡിസംബർ 31 ന് മുമ്പ് രാജ്യം വിടുന്നവർക്ക് പിന്നീടുള്ള പ്രവേശന നിരോധനം നേരിടേണ്ടിവരില്ല.

മുന്‍പേ ആഗസ്റ്റ്‌ മാസം വരെയായിരുന്നു രാജ്യം വിടാനുള്ള കാലാവധിയായി തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് നവംബറിലേക്കും ഇപ്പോൾ 2020 ഡിസംബർ അവസാനത്തിലേക്കും നീട്ടി. ആഗോള യാത്രാ നിയന്ത്രണങ്ങൾ കാരണം യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന താമസക്കാരെയും യാത്രക്കാരെയും സഹായിക്കുന്നതിനായാണ് തീയതി നീട്ടിയത്.

കാലഹരണപ്പെട്ട രേഖകളുള്ള വിനോദസഞ്ചാരികൾ, കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന സ്ഥിരതാമസക്കാര്‍, ആറുമാസത്തിലേറെയായി യുഎഇയിൽ കുടുങ്ങിക്കിടക്കുന്നവര്‍, നവജാതശിശുക്കളുടെയും വിദ്യാർത്ഥികളുടെയും മാതാപിതാക്കള്‍ എന്നിവര്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ഗ്രേസ് പിരീഡ് കാലാവധി : മുകളില്‍പ്പറഞ്ഞ തരത്തിലുള്ള ആളുകള്‍ 2020 ഡിസംബര്‍ 31 നകം രാജ്യത്ത് നിന്നും പുറത്തു പോകേണ്ടതാണ്.

കാലഹരണപ്പെട്ട ടൂറിസ്റ്റ് വീസ ഉള്ളവര്‍ : 2020 മാർച്ച് 1 ന് മുമ്പ് വീസ കാലഹരണപ്പെട്ട വിനോദസഞ്ചാരികൾ മുന്‍പ് ഒക്ടോബർ മാസം നല്‍കിയ ഗ്രേസ് കാലയളവ് പരിധിയില്‍ വരില്ല. ഇവര്‍ക്ക് രാജ്യം വിടാനോ പുതിയ ഇൻ-കൺട്രി ടൂറിസ്റ്റ് വിസ നേടാനോ ടൂറിസ്റ്റ് വിസ 30 ദിവസത്തേക്ക് കൂടി നീട്ടാനോ ഒക്കെയായി 30 ദിവസം നല്‍കിയിരുന്നു. ഇത്തരത്തിലുള്ളവര്‍ ഓവർസ്റ്റേയ്ക്കുള്ള പിഴയായി ആദ്യ ദിവസത്തിന് 200 ദിർഹവും തുടർന്നുള്ള ഓരോ ദിവസത്തിനും 100 ദിര്‍ഹവും നല്‍കണം.

മാർച്ച് ഒന്നിന് മുമ്പ് രേഖകൾ കാലഹരണപ്പെടുകയോ റദ്ദാക്കുകയോ ചെയ്ത ആളുകൾക്ക് ആംനസ്റ്റി സൗകര്യം ഉപയോഗിക്കാം. ഇതനുസരിച്ച്, വിനോദസഞ്ചാരിയോ ഒരു സ്ഥിര താമസക്കാരനോ യുഎഇയിൽ നിന്ന് പുറത്തു പോവുകയാണെങ്കില്‍ തുടര്‍നടപടികള്‍ ഉണ്ടാവില്ല എന്ന് മാത്രമല്ല, പിന്നീട് തൊഴിൽ അല്ലെങ്കിൽ ടൂറിസ്റ്റ് വീസ നേടി തിരിച്ചു വരികയും ചെയ്യാം.

പോയില്ലെങ്കില്‍ നടപടികള്‍ : മാർച്ച് ഒന്നിന് മുമ്പ് വീസ കാലഹരണപ്പെട്ടതോ റദ്ദാക്കിയതോ ആയ താമസക്കാർ ഡിസംബർ 31 ന് മുമ്പ് യുഎഇ വിടണം. ഇതു ലംഘിക്കുന്നവര്‍ക്ക് പ്രതിദിനം 25 ദിർഹം ഓവർസ്റ്റേ പിഴയും കാലഹരണപ്പെട്ട എമിറേറ്റ്സ് ഐഡി കാർഡ് കയ്യിലുള്ളവര്‍ക്ക് പ്രതിദിനം 20 ദിര്‍ഹം പിഴയും ഈടാക്കും. ലാപ്സായ എമിറേറ്റ്സ് ഐഡിക്ക് 1,000 ദിര്‍ഹം വരെയാണ് പിഴ, കൂടാതെ ഇവരില്‍ നിന്നും എയർപോർട്ട് ഇമിഗ്രേഷൻ അഡ്മിനിസ്ട്രേഷൻ ചാർജായി 250 ദിര്‍ഹം വേറെയും ഈടാക്കും. ആശ്രിതർക്കും ഈ നിയമം ബാധകമാണ്.

പിഴ പരിശോധിക്കാന്‍ : മാർച്ച് ഒന്നിന് മുമ്പ് വീസ കാലഹരണപ്പെട്ടവർ സാധുവായ പാസ്‌പോർട്ടും ഡിസംബർ 31 ന് മുന്‍പത്തെ തീയതിക്കായുള്ള മടക്ക ടിക്കറ്റുമായി ദുബായ് രാജ്യാന്തര വിമാനത്താവള(DXB)ത്തില്‍ എത്തിച്ചേരണം. താമസക്കാർ‌ സ്പോൺ‌സർ‌ ചെയ്യുന്ന ആശ്രിതർക്കും ഈ നിയമം ബാധകമാണ്.

എങ്ങനെ ചെയ്യണം?: ഇളവിന് അപേക്ഷിക്കുന്നതിനായി യുഎഇയിലെ ഏതു വിമാനത്താവളത്തിലും പോകാം. ഔപചാരികതകള്‍ പൂര്‍ത്തിയാക്കുന്നതിനായി യാത്രക്കാർ പുറപ്പെടുന്നതിന് 6-8 മണിക്കൂർ മുമ്പേ എത്തിച്ചേരണം. ദുബായിൽ നിന്ന് പുറപ്പെടുന്നവര്‍ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പെങ്കിലും ടെർമിനൽ 2 ന് അടുത്തുള്ള ദുബായ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി സെന്‍ററില്‍ എത്തുക.

ഗ്രേസ് പിരീഡിനു ശേഷം യുഎഇയിൽ താമസിക്കുന്നവര്‍: ഇമിഗ്രേഷൻ സ്റ്റാറ്റസ് ശരിയാക്കേണ്ടവര്‍ രാജ്യം വിട്ട് പോയ ശേഷം ഒരു പുതിയ എൻ‌ട്രി പെർമിറ്റുമായി വീണ്ടും പ്രവേശിക്കണം. യു‌എഇയിൽ തുടരാനും വിസയിൽ ഭേദഗതി വരുത്താനും ആഗ്രഹിക്കുന്ന ആളുകളില്‍ നിന്നും ഓവര്‍സ്റ്റേ പിഴ ഈടാക്കും. യുഎഇയിൽ പുതിയ ജോലി കണ്ടെത്തിയവർക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ തൊഴിലുടമയിൽ നിന്ന് ‘ഔട്ട്‌ ഓഫ് കണ്‍ട്രി’ എന്‍ട്രി പെര്‍മിറ്റ്‌ ലഭിക്കണം. ആംനസ്റ്റി സൗകര്യം ഉപയോഗിക്കുന്നവര്‍ക്ക് യാത്രാ വിലക്ക് നേരിടേണ്ടിവരില്ല.

നവജാതശിശുക്കള്‍ ഉള്ളവര്‍ : പ്രധാന സ്പോൺസർ യുഎഇയിലാണെങ്കിൽ, കുഞ്ഞിനു വേണ്ടി ‘ഔട്ട്‌ ഓഫ് കണ്‍ട്രി’ എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിക്കാം. മുഴുവൻ കുടുംബവും രാജ്യത്തിന് പുറത്താണെങ്കിൽ കുഞ്ഞിനുള്ള അനുമതിക്ക് വേണ്ടി തൊഴിലുടമയ്ക്ക് അപേക്ഷിക്കാം.

വര്‍ക്ക് പെര്‍മിറ്റ്‌ : ഫ്രീസോണുകളിലെ മേഖലകളിലെ കമ്പനികൾ ഒഴികെയുള്ളവര്‍ക്ക് വർക്ക് പെർമിറ്റുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് ഇപ്പോള്‍. ഈ കമ്പനികൾക്ക് പുതിയ ജോലിക്കാർക്ക് വേണ്ടി ‘ഔട്ട്‌ ഓഫ് കണ്‍ട്രി’ എന്‍ട്രി പെര്‍മിറ്റ് അപേക്ഷ നല്‍കാം.

കടപ്പാട്:മനോരമ

gulf

ഉനൈസ: കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി റംസാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി

പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി,സി എച്ച് സെന്ററുകള്‍ക്കുള്ള റംസാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

പാണക്കാട് വെച്ച് നടന്ന പരിപാടിയില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

Continue Reading

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

gulf

മോചന ദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി കുടുംബം കോടതിയെ അറിയിച്ചു

തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഹായ സമിതി

Published

on

ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

സഊദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റിയാദിലുള്ള ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. മോചനദ്രവ്യമായ 34 കോടിരൂപ സ്വരൂപിച്ചതായും അബ്ദുറഹീമിന് മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന്‍ നേരത്തെ തന്നെ കോടതിക്കു അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സഊദി ബാലന്റെ കുടുംബവും അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.

തുടര്‍ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി പ്രതിനിധിയും നിയമസഹായ സമിതി പ്രതിനിധികളും ഇന്ന് സഊദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. നാട്ടില്‍ സ്വരൂപിച്ച 34 കോടി രൂപ സഊദിയിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇന്ത്യന്‍ എംബസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് മൂന്നു ദിവസത്തിനകം പണം എത്തിക്കാനാകും എന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ.

തുടര്‍ന്നു കോടതി നല്‍കുന്ന അക്കൗണ്ടിലേക്ക് ഇന്ത്യന്‍ എംബസി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും മരിച്ച സഊദി ബാലന്റെ കുടുംബത്തിന് കൈമാറുകയും ചെയ്യും. അബ്ദുറഹീമിന് മാപ്പ് നല്‍കിയതായി സഊദി കുടുംബം രേഖാമൂലം കോടതിയെ അറിയിച്ചാല്‍ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

ഒരു മാസത്തിനുള്ളിലെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബ്ദുറഹീമിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും. അതേസമയം റഹീമിന്റെ മോചനം, മോചനദ്രവ്യം, കോടതിയിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിയമസഹായ സമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. അബ്ദുറഹീം പുറത്തിറങ്ങിയ ശേഷം എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാമെന്ന നിലപാടിലാണ് സമിതി.

 

Continue Reading

Trending