Connect with us

gulf

യുഎഇ വിസാ കാലാവധി കഴിഞ്ഞവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശിക്ഷാനടപടി നേരിടേണ്ടി വരും

മുന്‍പേ ആഗസ്റ്റ്‌ മാസം വരെയായിരുന്നു രാജ്യം വിടാനുള്ള കാലാവധിയായി തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് നവംബറിലേക്കും ഇപ്പോൾ 2020 ഡിസംബർ അവസാനത്തിലേക്കും നീട്ടി.

Published

on

വിനോദസഞ്ചാരികളും കാലഹരണപ്പെട്ട യുഎഇ വീസ കയ്യിലുള്ള സ്ഥിര താമസക്കാരും ശ്രദ്ധിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ യുഎഇ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. യുഎഇ വീസ കാലാവധി കഴിഞ്ഞവർക്ക് ഡിസംബർ 31 ന് ശേഷം രാജ്യത്ത് തുടർന്നാൽ കനത്ത പിഴയും യുഎഇയിലേക്കുള്ള പ്രവേശന നിരോധനവും ഉള്‍പ്പെടെയുള്ള വന്‍ ശിക്ഷാനടപടികളാണ് നേരിടേണ്ടി വരിക.

ടൂറിസ്റ്റ് വീസ നീട്ടാന്‍ ശ്രമിക്കുന്നതിനോ പുതിയ ജോലി കണ്ടെത്തുന്നതിനോ വീസ ശരിയാക്കുന്നതിനോ  ആയി രാജ്യത്ത് തുടരുന്നവർ പിഴ അടക്കണമെന്നാണ് യുഎഇ അറിയിക്കുന്നത്.മാർച്ച് 1 ന് മുമ്പ് വീസ കാലഹരണപ്പെട്ടതോ റദ്ദാക്കിയതോ ആയ വിനോദസഞ്ചാരികളടക്കം എല്ലാവരും ഈ വര്‍ഷം അവസാനിക്കും മുന്‍പേ തന്നെ രാജ്യം വിടേണ്ടതാണ്. ഡിസംബർ 31 ന് മുമ്പ് രാജ്യം വിടുന്നവർക്ക് പിന്നീടുള്ള പ്രവേശന നിരോധനം നേരിടേണ്ടിവരില്ല.

മുന്‍പേ ആഗസ്റ്റ്‌ മാസം വരെയായിരുന്നു രാജ്യം വിടാനുള്ള കാലാവധിയായി തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് നവംബറിലേക്കും ഇപ്പോൾ 2020 ഡിസംബർ അവസാനത്തിലേക്കും നീട്ടി. ആഗോള യാത്രാ നിയന്ത്രണങ്ങൾ കാരണം യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന താമസക്കാരെയും യാത്രക്കാരെയും സഹായിക്കുന്നതിനായാണ് തീയതി നീട്ടിയത്.

കാലഹരണപ്പെട്ട രേഖകളുള്ള വിനോദസഞ്ചാരികൾ, കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന സ്ഥിരതാമസക്കാര്‍, ആറുമാസത്തിലേറെയായി യുഎഇയിൽ കുടുങ്ങിക്കിടക്കുന്നവര്‍, നവജാതശിശുക്കളുടെയും വിദ്യാർത്ഥികളുടെയും മാതാപിതാക്കള്‍ എന്നിവര്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ഗ്രേസ് പിരീഡ് കാലാവധി : മുകളില്‍പ്പറഞ്ഞ തരത്തിലുള്ള ആളുകള്‍ 2020 ഡിസംബര്‍ 31 നകം രാജ്യത്ത് നിന്നും പുറത്തു പോകേണ്ടതാണ്.

കാലഹരണപ്പെട്ട ടൂറിസ്റ്റ് വീസ ഉള്ളവര്‍ : 2020 മാർച്ച് 1 ന് മുമ്പ് വീസ കാലഹരണപ്പെട്ട വിനോദസഞ്ചാരികൾ മുന്‍പ് ഒക്ടോബർ മാസം നല്‍കിയ ഗ്രേസ് കാലയളവ് പരിധിയില്‍ വരില്ല. ഇവര്‍ക്ക് രാജ്യം വിടാനോ പുതിയ ഇൻ-കൺട്രി ടൂറിസ്റ്റ് വിസ നേടാനോ ടൂറിസ്റ്റ് വിസ 30 ദിവസത്തേക്ക് കൂടി നീട്ടാനോ ഒക്കെയായി 30 ദിവസം നല്‍കിയിരുന്നു. ഇത്തരത്തിലുള്ളവര്‍ ഓവർസ്റ്റേയ്ക്കുള്ള പിഴയായി ആദ്യ ദിവസത്തിന് 200 ദിർഹവും തുടർന്നുള്ള ഓരോ ദിവസത്തിനും 100 ദിര്‍ഹവും നല്‍കണം.

മാർച്ച് ഒന്നിന് മുമ്പ് രേഖകൾ കാലഹരണപ്പെടുകയോ റദ്ദാക്കുകയോ ചെയ്ത ആളുകൾക്ക് ആംനസ്റ്റി സൗകര്യം ഉപയോഗിക്കാം. ഇതനുസരിച്ച്, വിനോദസഞ്ചാരിയോ ഒരു സ്ഥിര താമസക്കാരനോ യുഎഇയിൽ നിന്ന് പുറത്തു പോവുകയാണെങ്കില്‍ തുടര്‍നടപടികള്‍ ഉണ്ടാവില്ല എന്ന് മാത്രമല്ല, പിന്നീട് തൊഴിൽ അല്ലെങ്കിൽ ടൂറിസ്റ്റ് വീസ നേടി തിരിച്ചു വരികയും ചെയ്യാം.

പോയില്ലെങ്കില്‍ നടപടികള്‍ : മാർച്ച് ഒന്നിന് മുമ്പ് വീസ കാലഹരണപ്പെട്ടതോ റദ്ദാക്കിയതോ ആയ താമസക്കാർ ഡിസംബർ 31 ന് മുമ്പ് യുഎഇ വിടണം. ഇതു ലംഘിക്കുന്നവര്‍ക്ക് പ്രതിദിനം 25 ദിർഹം ഓവർസ്റ്റേ പിഴയും കാലഹരണപ്പെട്ട എമിറേറ്റ്സ് ഐഡി കാർഡ് കയ്യിലുള്ളവര്‍ക്ക് പ്രതിദിനം 20 ദിര്‍ഹം പിഴയും ഈടാക്കും. ലാപ്സായ എമിറേറ്റ്സ് ഐഡിക്ക് 1,000 ദിര്‍ഹം വരെയാണ് പിഴ, കൂടാതെ ഇവരില്‍ നിന്നും എയർപോർട്ട് ഇമിഗ്രേഷൻ അഡ്മിനിസ്ട്രേഷൻ ചാർജായി 250 ദിര്‍ഹം വേറെയും ഈടാക്കും. ആശ്രിതർക്കും ഈ നിയമം ബാധകമാണ്.

പിഴ പരിശോധിക്കാന്‍ : മാർച്ച് ഒന്നിന് മുമ്പ് വീസ കാലഹരണപ്പെട്ടവർ സാധുവായ പാസ്‌പോർട്ടും ഡിസംബർ 31 ന് മുന്‍പത്തെ തീയതിക്കായുള്ള മടക്ക ടിക്കറ്റുമായി ദുബായ് രാജ്യാന്തര വിമാനത്താവള(DXB)ത്തില്‍ എത്തിച്ചേരണം. താമസക്കാർ‌ സ്പോൺ‌സർ‌ ചെയ്യുന്ന ആശ്രിതർക്കും ഈ നിയമം ബാധകമാണ്.

എങ്ങനെ ചെയ്യണം?: ഇളവിന് അപേക്ഷിക്കുന്നതിനായി യുഎഇയിലെ ഏതു വിമാനത്താവളത്തിലും പോകാം. ഔപചാരികതകള്‍ പൂര്‍ത്തിയാക്കുന്നതിനായി യാത്രക്കാർ പുറപ്പെടുന്നതിന് 6-8 മണിക്കൂർ മുമ്പേ എത്തിച്ചേരണം. ദുബായിൽ നിന്ന് പുറപ്പെടുന്നവര്‍ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പെങ്കിലും ടെർമിനൽ 2 ന് അടുത്തുള്ള ദുബായ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി സെന്‍ററില്‍ എത്തുക.

ഗ്രേസ് പിരീഡിനു ശേഷം യുഎഇയിൽ താമസിക്കുന്നവര്‍: ഇമിഗ്രേഷൻ സ്റ്റാറ്റസ് ശരിയാക്കേണ്ടവര്‍ രാജ്യം വിട്ട് പോയ ശേഷം ഒരു പുതിയ എൻ‌ട്രി പെർമിറ്റുമായി വീണ്ടും പ്രവേശിക്കണം. യു‌എഇയിൽ തുടരാനും വിസയിൽ ഭേദഗതി വരുത്താനും ആഗ്രഹിക്കുന്ന ആളുകളില്‍ നിന്നും ഓവര്‍സ്റ്റേ പിഴ ഈടാക്കും. യുഎഇയിൽ പുതിയ ജോലി കണ്ടെത്തിയവർക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ തൊഴിലുടമയിൽ നിന്ന് ‘ഔട്ട്‌ ഓഫ് കണ്‍ട്രി’ എന്‍ട്രി പെര്‍മിറ്റ്‌ ലഭിക്കണം. ആംനസ്റ്റി സൗകര്യം ഉപയോഗിക്കുന്നവര്‍ക്ക് യാത്രാ വിലക്ക് നേരിടേണ്ടിവരില്ല.

നവജാതശിശുക്കള്‍ ഉള്ളവര്‍ : പ്രധാന സ്പോൺസർ യുഎഇയിലാണെങ്കിൽ, കുഞ്ഞിനു വേണ്ടി ‘ഔട്ട്‌ ഓഫ് കണ്‍ട്രി’ എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിക്കാം. മുഴുവൻ കുടുംബവും രാജ്യത്തിന് പുറത്താണെങ്കിൽ കുഞ്ഞിനുള്ള അനുമതിക്ക് വേണ്ടി തൊഴിലുടമയ്ക്ക് അപേക്ഷിക്കാം.

വര്‍ക്ക് പെര്‍മിറ്റ്‌ : ഫ്രീസോണുകളിലെ മേഖലകളിലെ കമ്പനികൾ ഒഴികെയുള്ളവര്‍ക്ക് വർക്ക് പെർമിറ്റുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് ഇപ്പോള്‍. ഈ കമ്പനികൾക്ക് പുതിയ ജോലിക്കാർക്ക് വേണ്ടി ‘ഔട്ട്‌ ഓഫ് കണ്‍ട്രി’ എന്‍ട്രി പെര്‍മിറ്റ് അപേക്ഷ നല്‍കാം.

കടപ്പാട്:മനോരമ

gulf

ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ

അവസരത്തിനൊത്ത് ഏത് നീചമായ കൂട്ടുകെട്ടുകളും നടത്തി അധികാരത്തിലെത്താൻ നടത്തുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ സമൂഹം കരുതിയിരിക്കുക.

Published

on

ജിദ്ദ; ഒരു ഭാഗത്ത് ഫാസിസ്റ്റ് സംഘ് പരിവാർ ന്യൂനപക്ഷ സമുദായത്തെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ തങ്ങളുടെ രക്ഷകരാണെന്ന് തെറ്റിദ്ധരിപ്പിച്ചു സമുദായത്തെ വഞ്ചിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയം സമുദായം തിരിച്ചറിയേണ്ടതുണ്ടെന്ന് റഷ്യൻ വിപ്ലവത്തിലെ ചരിത്ര യാഥാർഥ്യങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ട് മുസ്ലിം ലീഗ് വേദികളിലെ നിറ സാന്നിധ്യമായ സിദ്ദിഖ്‌അലി രാങ്ങാട്ടൂർ അഭിപ്രായപ്പെട്ടു. ഖലീഫ ഉസ്മാൻ (റ) വിന്റെ രക്തകറ പുരണ്ട ഖുർആൻ വീണ്ടെടുക്കാനാണന്ന് മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു റഷ്യൻ വിപ്ലവത്തിൽ കൂടെ നിർത്തി, അധികാരത്തിലേറിയ ശേഷം ഇസ്ലാമിനെയും മുസ്ലിം സമൂഹത്തിനെതിരിലും കമ്മ്യൂണിസം നടത്തിയ പ്രവർത്തനങ്ങൾ ചരിത്രത്തിലെ പാഠമാണ് . മത ധാർമിക വിദ്യാഭ്യാസം ലഭിക്കാതിരിക്കാനുള്ള അവസരങ്ങൾ ശ്രഷ്ഠിച്ചും മത നിരാസ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചും വളർന്നു വരുന്ന തലമുറയിൽ മത ധാർമിക മൂല്യങ്ങൾ ഇല്ലാതാക്കാനുള്ള മാർക്ക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ സമുദായം തിരിച്ചറിയേണ്ടതുണ്ട്. അവസരത്തിനൊത്ത് ഏത് നീചമായ കൂട്ടുകെട്ടുകളും നടത്തി അധികാരത്തിലെത്താൻ നടത്തുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ സമൂഹം കരുതിയിരിക്കുക.

നേതൃത്വത്തെ അംഗീകരിച്ചു, സംഘടനാ ഗ്രൂപുകളിൽ മതപരമായ അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയാക്കാതെ, ഭിന്നിക്കാതെ ഉലമ ഉമറാ ബന്ധം ശിഥിലമാകാതെ സൂക്ഷിക്കേണ്ടതിന് കെഎംസിസി മുസ്ലിം ലീഗ് പ്രവർത്തകർ ശ്രദ്ധിക്കണമെന്ന് പ്രവർത്തകരെ ഉണർത്തി.

ആരോടും നോ പറയാതെ , സൗമ്യതയോടെയും , സ്നേഹത്തോടെയും സംസാരം കുറച്ചും കൂടുതൽ ശ്രവിച്ചും ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്ന പാണക്കാട് നേതൃത്വ സ്വാഭാവം പ്രവാചക ചര്യയുടെ ഭാഗമാണെന്ന് ചരിത്ര സംഭവങ്ങൾ ഉദ്ധരിച്ചു പ്രമുഖ ഗ്രന്ധകാരനും ,ചിന്തകനും വാഗ്മിയുമായ സി. ഹംസ സാഹിബ് അഭിപ്രായപ്പെട്ടു . അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു നേതൃത്വത്തെ അംഗീകരിച്ചും സംഘടനാ പ്രവർത്തനം നടത്തേണ്ടുന്നതിന്റെ ആവശ്യകതയും സമുദായത്തിന്റെ ഐക്യത്തിന് പ്രാധാന്യവും സമകാലിക വിഷയങ്ങളെ സൂചിപ്പിച്ചു അദ്ദേഹം സദസിനെ ഓർമിപ്പിച്ചു.

ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഒരുക്കിയ രാഷ്ട്രീയ ചരിത്ര വിശദീകരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണങ്ങൾ നടത്തുകയായിരുന്നു ഇരുവരും. കെ കെ ഹംസക്കുട്ടി (തൃശ്ശൂർ ജില്ലാ മുസ്ലിം ലീഗ് സെക്രെട്ടറി), എസ് മുഹമ്മദ് (വൈസ് പ്രസിഡന്റ്, കണ്ണൂർ ജില്ല മുസ്ലിം ലീഗ്), പി വി മുഹമ്മദലി (പുളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്), റഷീദ് (മേലാറ്റൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രെട്ടറി), സയ്യിദ് ഉബൈദുള്ള തങ്ങൾ (സൗദി എസ്. ഐ, സി. പ്രസിഡണ്ട്), യൂസഫ് ഹാജി തിരൂർ തുടങ്ങിയവർ പ്രസംഗിച്ചു.

അധികൃതരുടെ കർശന നിബന്ധനകൾക്കിടയിലും പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് മിനായിൽ മലയാളി ഉമ്മമാരുടെ ഇഷ്ട വിഭവമായ കഞ്ഞി വിളമ്പിയും പ്രായാധിക്യം ചെന്ന ഹാജിമാർക്ക് വേണ്ട മറ്റു സഹായം ചെയ്‌തും സേവനമനുഷ്ഠിച്ച ജിദ്ദ കെഎംസിസി ഹജ്ജ് വളണ്ടിയർമാരെ ഹജ്ജിനെത്തിയ മുസ്ലിം ലീഗ് നേതാക്കൾ മുക്തകണ്ഠം പ്രശംസിച്ചു .

ജിദ്ദ കെഎംസിസിയുടെ സൗത്ത് സോൺ ഘടകം സ്ഥാപക നേതാവും, ഈരാറ്റുപേട്ട മുസ്ലിം ലീഗ് സെക്രെട്ടറിയുമായിരുന്ന പി.പി. ഇസ്മായിൽ സാഹിബിന്റെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി, അദ്ദേഹത്തിന്റ പേരിൽ പ്രാർത്ഥനയും അനുസ്മരണവും നടത്തി. നാഷണൽ കെഎംസിസി സെക്രട്ടറി നാസർ എടവനക്കാട് അനുസ്മരണ പ്രഭാഷണം നടത്തി.

അരിമ്പ്ര അബൂബക്കർ അധ്യക്ഷം വഹിച്ച യോഗം നിസാം മമ്പാട് ഉത്ഘാടനം ചെയ്തു, വിപി മുസ്തഫ സ്വാഗതവും അബ്ദുൽ റഹ്മാൻ വെള്ളിമാടകുന്ന് നന്ദിയും പറഞ്ഞു.

സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം, സി.കെ റസാക്ക് മാസ്റ്റർ, എ കെ ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസഹാക്ക് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സിറാജ് കണ്ണവം, സുബൈർ വട്ടോളി, അഷ്റഫ് താഴെക്കോട് ഹുസൈൻ കരിങ്കറ ലത്തീഫ് വെള്ളമുണ്ട എന്നിവർ യോഗം നിയന്ത്രിച്ചു.

Continue Reading

gulf

ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി

Published

on

മസ്‌കത്ത്: ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അഗ്നിബാധ. യുഎഇയിലെ ഖോർഫക്കാന് 22 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, ആന്റിഗ ആന്റ് ബർഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ 24 നാവികരെ രക്ഷപ്പെടുത്തിയതായി യുഎഇ അധികൃതർ അറിയിച്ചു.

ക്രൂഡ് ഓയിലുമായി അതിവേഗതയിൽ വരികയായിരുന്ന അമേരിക്കൻ കപ്പൽ പെട്ടെന്ന് വേഗത കുറക്കുകയും വലത്തേക്ക് തിരിഞ്ഞ് അഡലിന്റെ വഴിയിലേക്ക് വരികയും ചെയ്തതാണ് കൂട്ടിയിടിക്കു കാരണം എന്ന് വിദഗ്ധർ പറഞ്ഞു. 12.8 നോട്ട് വേഗത്തിൽ നേർദിശയിൽ വടക്കുഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഫ്രണ്ട് ഈഗിളിന്റെ വേഗത പെട്ടെന്ന് 0.6 നോട്ട് ആയി കുറയുകയും കപ്പൽ വെട്ടിത്തിരിയുകയും ചെയ്തു. തൊട്ടുമുന്നിലെത്തിയ ശേഷമാണ് അഡലിനിലെ നാവികർ ഭീമൻ ടാങ്കർ കണ്ടത്.

അമേരിക്കൻ കപ്പലിലെ എഞ്ചിൻ തകരാറോ നാവിഗേഷൻ ഉപകരണങ്ങൾ പ്രവർത്തനക്ഷമം അല്ലാതിരുന്നതോ ആണ് അപകടകാരണമെന്ന് വിദഗ്ധർ പറയുന്നു. കപ്പലുകളിൽ തീ പടരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇസ്രായിൽ – ഇറാൻ യുദ്ധത്തിന്റെ ഭാഗമായി കപ്പലുകൾ ആക്രമിക്കപ്പെട്ടതായിരിക്കാമെന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.

Continue Reading

gulf

അഹമ്മദാബാദിലെ വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി മസ്‌കത്ത് കെ.എം.സി.സി

Published

on

മസ്കത്ത്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായ ദാരുന്ന സംഭവത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റഹീസ് പറഞ്ഞു. ഒമാനിലെ സലാലയിൽ മുമ്പ് ജോലി ചെയ്തിരുന്ന ഒരു മലയാളിയും അപകടത്തിൽ മരണപ്പെട്ടത് ഒമാനിലെ പ്രവാസി സമൂഹത്തെയാകെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട തിരുവല്ല സ്വദേശി രഞ്ജിത ഗോപകുമാറിന്റെ മരണം അവരുടെ കുടുംബത്തെ സംബന്ധിച്ചു മാത്രമല്ല മലയാളി സമൂഹത്തിനാകെ തീരാ വേദനയാണ്. മരണ പെട്ടവരുടെ കുടുംബത്തിന്റെയും പ്രിയപെട്ടവരുടെയും ദുഃഖത്തിൽ മസ്കത്ത് കെ.എം.സി.സി യും പങ്കാളികളാകുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും മസ്കത്ത കെ.എം.സി.സി കേന്ദ്രകമ്മറ്റി പ്രസിഡന്റ് റഹീസ് അഹമ്മദ് വാർത്തകുറിപ്പിലൂടെ അറിയിച്ചു.

 

Continue Reading

Trending