Connect with us

Video Stories

സിറിയ: അസ്താനയില്‍ ചര്‍ച്ച തുടരുന്നു

Published

on

അസ്താന: സിറിയന്‍ രക്തചൊരിച്ചില്‍ അവസാനിപ്പിക്കുന്നതിന് കസഖ്‌സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ സമാധാന ചര്‍ച്ച തുടരുന്നു. വെടിനിര്‍ത്തല്‍ കൂടുതല്‍ കാര്യക്ഷമായി മുന്നോട്ടുകൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെ റഷ്യയുടെയും തുര്‍ക്കിയുടെയും മധ്യസ്ഥതയിലാണ് ചര്‍ച്ച നടക്കുന്നത്.

 

സിറിയന്‍ ഭരണകൂടത്തിന്റെയും വിമതരുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ആദ്യ ദിവസം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് ഇരുപക്ഷവും മുഖംതിരിഞ്ഞുനിന്നെങ്കിലും ഇന്നലെ നടന്ന കൂടിയാലോചനകള്‍ ക്രിയാത്മകമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി എട്ടിന് ജനീവയില്‍ ഐക്യരാഷ്ട്രസഭയുട നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് നിലമൊരുക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. ഇരുപക്ഷത്തിനും സ്വീകാര്യമായ അന്തിമ പ്രസ്താവന തയാറാക്കാനുള്ള തീവ്ര ശ്രമത്തിലാണ് തങ്ങളെന്ന് സിറിയയിലെ യു.എന്‍ സമാധാന ദൂതന്‍ സ്റ്റഫാന്‍ ഡി മിസ്റ്റുര പറഞ്ഞു. എന്നാല്‍ സംയുക്ത പ്രസ്താവനയില്‍ വിമതര്‍ ഒപ്പുവെക്കാനുള്ള സാധ്യത പ്രതിപക്ഷ വക്താവ് യഹ്‌യ അല്‍ അരീദി തള്ളി.

നിരവധി തടസങ്ങള്‍ നീങ്ങാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉപരോധങ്ങള്‍ പിന്‍വലിക്കുക, തടവുകാരെ വിട്ടയക്കുക, ഉപരോധത്തിലുള്ള മേഖലയിലേക്ക് സഹായമെത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വിമതര്‍ മുന്നോട്ടുവെക്കുന്നുണ്ട്. അസ്താനയില്‍ രൂപപ്പെടുന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലക്ക് അനുസൃതമായിരിക്കും ജനീവ ചര്‍ച്ചയുടെ ഭാവി. റഷ്യയും തുര്‍ക്കിയും മുന്‍കൈയെടുത്ത് ഡിസംബര്‍ മുപ്പതിന് പ്രഖ്യാപിച്ച വെടിനിര്‍ത്തലിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ ചൊല്ലി ആദ്യ ദിവസം വിമതര്‍ ഇടഞ്ഞുനിന്നിരുന്നു.

 

വെടിനിര്‍ത്തല്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ് പ്രതിപക്ഷമെന്ന് സിറിയന്‍ പ്രതിനിധി സംഘത്തിന്റെ തലവന്‍ ബഷാര്‍ അല്‍ ജഅഫി കുറ്റപ്പെടുത്തി. അസ്താന ചര്‍ച്ചകളെ അട്ടിമറിക്കാനാണ് വിമതര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ ലംഘനത്തിന്റെ പേരില്‍ പരസ്പരം പഴിചാരന്‍ ഭരണകൂടവും വിമതരും ശ്രമിച്ചത് തുടക്കത്തില്‍ തന്നെ ചര്‍ച്ച അലസുമോ എന്ന ആശങ്കകും കാരണമായി. അസ്താനയില്‍ വിമതരെ പ്രതിനിധീകരിക്കുന്നത് തീവ്രവാദികളാണെന്ന് ഭരണകൂടം ആരോപിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending