Connect with us

Video Stories

മുസ്‌ലിം പണ്ഡിതന്മാര്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്നത് അവസാനിപ്പിക്കണം: കുഞ്ഞാലിക്കുട്ടി

Published

on

തിരുവനന്തപുരം: മുസ്‌ലിം മതപണ്ഡിതന്മാര്‍ക്കും എഴുത്തുകാര്‍ക്കും എതിരെ യു.എ.പി.എ നിയമം ചുമത്തുന്നത് അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. താനും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ അതിന് ശേഷവും നിരവധി പണ്ഡിതന്മാരും എഴുത്തുകാരും ദലിത് സാമൂഹ്യപ്രവര്‍ത്തകരും ഈ കരിനിമയത്തിന് ഇരകളാകുന്നുണ്ട്.

ഗുരുതരമായ ഈ സാഹചര്യത്തെ മുസ്‌ലിം ലീഗ് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം, ദലിത് വേട്ടക്കെതിരെ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ജനജാഗരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസംഗിച്ചാലും എഴുതിയാലും യു.എ.പി.എ ചുമത്തുമെന്നത് അംഗീകരിക്കാനാവില്ല. പാഠപുസ്തകങ്ങളില്‍ അരുതാത്തത് കണ്ടെത്തിയാല്‍ അതിനെതിരെ യു.എ.പി.എ ചുമത്തുകയല്ല വേണ്ടത്. നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് മറ്റ് മാര്‍ഗങ്ങളുണ്ട്. തീവ്രവാദത്തെ എതിര്‍ക്കണം. എന്നാല്‍ തീവ്രവാദം മറയാക്കി ആര്‍ക്കെതിരെയും എന്ത് നിയമവും ചുമത്താമെന്നത് ശരിയല്ല.

 

കേരളത്തിലും രാജ്യത്തൊട്ടാകെയും പിന്നാക്ക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒരുവിധം പുരോഗതിയിലേക്ക് നീങ്ങുകയായിരുന്നു. അപ്പോഴാണ് കേന്ദ്രത്തില്‍ നരേന്ദ്രമോദിയും കേരളത്തില്‍ പിണറായിവിജയനും അധികാരത്തിലെത്തിയത്. ഇത് ഈ ദുര്‍ബല വിഭാഗങ്ങളുടെ വളര്‍ച്ചെയെയും പുരോഗതിയെയും ബാധിച്ചിരിക്കുകയാണ്. ഇത്തരം അനര്‍ത്ഥങ്ങള്‍ ലോകത്താകെ സംഭവിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മോദിയും അമേരിക്കയില്‍ ട്രംപും അധികാരത്തിലെത്തിയത് ഇതിനുദാഹരണമാണ്. ഇന്ത്യ ഭരിക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന് മാത്രമേ ഇന്ത്യയെ ജനാധിപത്യപരമായും സാമ്പത്തികമായും ശക്തിപ്പെടുത്താനാവൂ.

 

ആ യാഥാര്‍ത്ഥ്യം ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്. ഏതോ മണ്ടന്റെ വാക്ക് കേട്ടാണ് മോദി നോട്ട് നിരോധിച്ചത്. ഇപ്പോള്‍ എല്ലാ മേഖലകളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികളെ കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുകയും അവര്‍ക്കെതിരെ ഒന്നും തെളിയിക്കാന്‍ കഴിയാതെ മോചിപ്പിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ അടുത്ത കേസുണ്ടാക്കുന്നതും പതിവായിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരുപറഞ്ഞ് നിരവധി മുസ്‌ലിംകളെയും ദലിതുകളെയും തടവില്‍ വെച്ചിരിക്കുകയാണ്. യു.എ.പി.എ നിയമത്തിന് ഇരയായവരില്‍ ഏറെയും മുസ്‌ലിം പണ്ഡിതരും ദലിത് എഴുത്തുകാരുമാണ്. നരേന്ദ്രമോദി ഏത് വഴിയിലൂടെയാണോ പോകുന്നത് അതേവഴി തന്നെയാണ് പിണറായി വിജയനും തെരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനജാഗരണ സമ്മേളനത്തിന് മുന്നോടിയായി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച റാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം റാലിയിലെ അംഗങ്ങളെ അഭിവാദ്യം ചെയ്ത് പ്രസംഗിച്ചു. മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, ദലിത് ലീഗ്, വനിതാ ലീഗ്, എം.എസ്.എഫ്, മറ്റ് പോഷക സംഘടനാ പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending