Connect with us

kerala

മഞ്ചേശ്വരത്ത് ബിജെപിയെ സഹായിക്കാന്‍ സിപിഎമ്മിന്റെ ഇറക്കുമതി സ്ഥാനാര്‍ഥി

വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ സിപിഎം സഹായം തേടാനുള്ള ബിജെപി നീക്കത്തിന് സിപിഎം പിന്തുണയുണ്ടെന്നാണ് മഞ്ചേശ്വരം തെളിയിക്കുന്നത്‌

Published

on

ശരീഫ് കരിപ്പൊടി
കാസര്‍കോട്: ഫാസിസത്തിന് വിത്തിടാന്‍ കുറച്ചുകാലമായി കാത്തിരിക്കുന്ന മഞ്ചേശ്വരത്ത് ബിജെപിക്ക് വോട്ടുകള്‍ ധ്രുവീകരിക്കാന്‍ സിപിഎമ്മിന്റെ നാടകീയ നീക്കം. മഞ്ചേശ്വരത്ത് ബിജെപിക്ക് സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന തരത്തിലാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയം തന്നെ എന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. തുടര്‍ഭരണമുണ്ടാക്കാന്‍ ബിജെപിയുമായി കൂട്ടുകൂടി യുഡിഎഫിന്റെ അംഗബലം കുറയ്ക്കുക എന്ന ഹിഡന്‍ അജണ്ടയുടെ തെളിവാണ് മഞ്ചേശ്വരം മണ്ഡലത്തിലെ സിപിഎമ്മിന്റെ സ്ഥാനാര്‍ഥിത്വം.

എല്ലാ തെരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കിമെന്ന പ്രഖ്യാപിച്ച് കടുത്ത ത്രികോണ മത്സരത്തിന്റെ അലയൊലികളുണ്ടാക്കി മഞ്ചേശ്വത്ത് മത്സരത്തിനിറങ്ങുന്ന ബിജെപി രണ്ടാം സ്ഥാനത്താണ്. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തും. സിപിഐയും സിപിഎമ്മും ആധിപത്യമുറപ്പിച്ചിരുന്ന മഞ്ചേശ്വരം 1987 മുതല്‍ ഒരു തവണയൊഴിച്ച് യുഡിഎഫിന്റെ ഉരുക്കുകോട്ടയാണ്. കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന മണ്ഡലമായ ഇവിടേക്ക് ബിജെപിയുടെ കണ്ണുപതിച്ചിട്ട് കുറച്ചുകാലമായി. അതുകൊണ്ട് ഏതു തെരഞ്ഞെടുപ്പിലും കര്‍ണാടകത്തിലെ നേതാക്കളെ ഇറക്കി ക്യാമ്പ് ചെയ്താണ് ബിജെപി പ്രചാരണത്തിന് കോപ്പുകൂട്ടാറ്. എന്നാല്‍ ബിജെപി വരുന്നതിനെ ചെറുത്തുതോല്‍പ്പിക്കാനുറച്ച മഞ്ചേശ്വരത്തെ മതേതര വോട്ടര്‍മാര്‍ ഇക്കാലമത്രെയും യുഡിഎഫിനൊപ്പം നിന്നു.
അതിര്‍ത്തി മണ്ഡലമായതു കൊണ്ടുതന്നെ കന്നട വോട്ടുകളാണ് ബിജെപിയുടെ കരുത്ത്. അതുകൊണ്ട് തന്നെ കന്നഡ വോട്ടുകള്‍ ധ്രുവീകരിക്കുന്നത് തടയാന്‍ കന്നഡ വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തുകയാണ് ഇടതുപക്ഷത്തിന്റെ പതിവ് നയം. എന്നാല്‍ ഇക്കുറി കന്നഡയുടെ ലാഞ്ചന പോലുമില്ലാത്ത ഇറക്കുമതി സ്ഥാനാര്‍ഥിയെ ഇറക്കിയാണ് എല്‍ഡിഎഫ് ബിജെപിക്ക് വോട്ടുപിടിക്കാനുള്ള സാഹചര്യമുണ്ടാക്കുന്നത്. മാത്രമല്ല, മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ഥി വിവി രമേശന് പാര്‍ട്ടിക്കുള്ളിലും സിപിഐ അടക്കം ഘടകക്ഷികള്‍ക്കിടയിലും വലിയ എതിര്‍പ്പുകളുണ്ടായിട്ടും ബിജെപി വോട്ടിന്റെ ബലത്തിലാണ് നേരത്തെ കാഞ്ഞങ്ങാട് നഗരസഭയില്‍ ജയിച്ചത്.

പിബി അബ്ദുല്‍റസാഖ് എംഎല്‍എയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ കന്നഡ വിഭാഗത്തിലെ ശങ്കര്‍റൈയെ ആയിരുന്നു സിപിഎം മത്സരിപ്പിച്ചത്. ഇക്കുറി മഞ്ചേശ്വരത്ത് നിന്നുള്ള തന്നെ ജയാനന്ദയുടെ പേര് ഉയര്‍ന്നുവന്നെങ്കിലും സംസ്ഥാന നേതൃത്വം പ്രത്യേക താല്‍പര്യത്തോടെ കാഞ്ഞങ്ങാട്ടുനിന്ന് വിവി രമേശനെ പ്രഖ്യാപിക്കുകയായിരുന്നു. കന്നഡ വോട്ടുകള്‍ ധ്രുവീകരിക്കാന്‍ ബിജെപിയുടെ നോമിനിയായിട്ടാണ് മഞ്ചേശ്വരത്ത് സിപിഎമ്മിന്റെ സ്ഥാനാര്‍ഥിത്വമെന്നാണ് വ്യക്തമാകുന്നത്. അതേസമയം, യുഡിഎഫിനെ തളര്‍ത്തി കേരളം തങ്ങള്‍ക്ക് വളക്കൂറുള്ളതാക്കാനാണ് ബിജെപി നീക്കം. ഇതിനായി വിജയസാധ്യത പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സഹായം തേടാനും സിപിഎം രണ്ടാംസ്ഥാനത്തുള്ള മണ്ഡലങ്ങളില്‍ വോട്ടുവെച്ചുമാറാനും നേരത്തെ തന്നെ ഇരുമുന്നണികള്‍ക്കിടയില്‍ ധാരണയായിരുന്നു. ഇതിന്റെ റിഹേഴ്‌സലായിരുന്നു ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്.

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending