kerala
മഞ്ചേശ്വരത്ത് ബിജെപിയെ സഹായിക്കാന്‍ സിപിഎമ്മിന്റെ ഇറക്കുമതി സ്ഥാനാര്‍ഥി
വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ സിപിഎം സഹായം തേടാനുള്ള ബിജെപി നീക്കത്തിന് സിപിഎം പിന്തുണയുണ്ടെന്നാണ് മഞ്ചേശ്വരം തെളിയിക്കുന്നത്
ശരീഫ് കരിപ്പൊടി
കാസര്‍കോട്: ഫാസിസത്തിന് വിത്തിടാന്‍ കുറച്ചുകാലമായി കാത്തിരിക്കുന്ന മഞ്ചേശ്വരത്ത് ബിജെപിക്ക് വോട്ടുകള്‍ ധ്രുവീകരിക്കാന്‍ സിപിഎമ്മിന്റെ നാടകീയ നീക്കം. മഞ്ചേശ്വരത്ത് ബിജെപിക്ക് സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന തരത്തിലാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയം തന്നെ എന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. തുടര്‍ഭരണമുണ്ടാക്കാന്‍ ബിജെപിയുമായി കൂട്ടുകൂടി യുഡിഎഫിന്റെ അംഗബലം കുറയ്ക്കുക എന്ന ഹിഡന്‍ അജണ്ടയുടെ തെളിവാണ് മഞ്ചേശ്വരം മണ്ഡലത്തിലെ സിപിഎമ്മിന്റെ സ്ഥാനാര്‍ഥിത്വം.
എല്ലാ തെരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കിമെന്ന പ്രഖ്യാപിച്ച് കടുത്ത ത്രികോണ മത്സരത്തിന്റെ അലയൊലികളുണ്ടാക്കി മഞ്ചേശ്വത്ത് മത്സരത്തിനിറങ്ങുന്ന ബിജെപി രണ്ടാം സ്ഥാനത്താണ്. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തും. സിപിഐയും സിപിഎമ്മും ആധിപത്യമുറപ്പിച്ചിരുന്ന മഞ്ചേശ്വരം 1987 മുതല്‍ ഒരു തവണയൊഴിച്ച് യുഡിഎഫിന്റെ ഉരുക്കുകോട്ടയാണ്. കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന മണ്ഡലമായ ഇവിടേക്ക് ബിജെപിയുടെ കണ്ണുപതിച്ചിട്ട് കുറച്ചുകാലമായി. അതുകൊണ്ട് ഏതു തെരഞ്ഞെടുപ്പിലും കര്‍ണാടകത്തിലെ നേതാക്കളെ ഇറക്കി ക്യാമ്പ് ചെയ്താണ് ബിജെപി പ്രചാരണത്തിന് കോപ്പുകൂട്ടാറ്. എന്നാല്‍ ബിജെപി വരുന്നതിനെ ചെറുത്തുതോല്‍പ്പിക്കാനുറച്ച മഞ്ചേശ്വരത്തെ മതേതര വോട്ടര്‍മാര്‍ ഇക്കാലമത്രെയും യുഡിഎഫിനൊപ്പം നിന്നു.
അതിര്‍ത്തി മണ്ഡലമായതു കൊണ്ടുതന്നെ കന്നട വോട്ടുകളാണ് ബിജെപിയുടെ കരുത്ത്. അതുകൊണ്ട് തന്നെ കന്നഡ വോട്ടുകള്‍ ധ്രുവീകരിക്കുന്നത് തടയാന്‍ കന്നഡ വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തുകയാണ് ഇടതുപക്ഷത്തിന്റെ പതിവ് നയം. എന്നാല്‍ ഇക്കുറി കന്നഡയുടെ ലാഞ്ചന പോലുമില്ലാത്ത ഇറക്കുമതി സ്ഥാനാര്‍ഥിയെ ഇറക്കിയാണ് എല്‍ഡിഎഫ് ബിജെപിക്ക് വോട്ടുപിടിക്കാനുള്ള സാഹചര്യമുണ്ടാക്കുന്നത്. മാത്രമല്ല, മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ഥി വിവി രമേശന് പാര്‍ട്ടിക്കുള്ളിലും സിപിഐ അടക്കം ഘടകക്ഷികള്‍ക്കിടയിലും വലിയ എതിര്‍പ്പുകളുണ്ടായിട്ടും ബിജെപി വോട്ടിന്റെ ബലത്തിലാണ് നേരത്തെ കാഞ്ഞങ്ങാട് നഗരസഭയില്‍ ജയിച്ചത്.
പിബി അബ്ദുല്‍റസാഖ് എംഎല്‍എയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ കന്നഡ വിഭാഗത്തിലെ ശങ്കര്‍റൈയെ ആയിരുന്നു സിപിഎം മത്സരിപ്പിച്ചത്. ഇക്കുറി മഞ്ചേശ്വരത്ത് നിന്നുള്ള തന്നെ ജയാനന്ദയുടെ പേര് ഉയര്‍ന്നുവന്നെങ്കിലും സംസ്ഥാന നേതൃത്വം പ്രത്യേക താല്പര്യത്തോടെ കാഞ്ഞങ്ങാട്ടുനിന്ന് വിവി രമേശനെ പ്രഖ്യാപിക്കുകയായിരുന്നു. കന്നഡ വോട്ടുകള്‍ ധ്രുവീകരിക്കാന്‍ ബിജെപിയുടെ നോമിനിയായിട്ടാണ് മഞ്ചേശ്വരത്ത് സിപിഎമ്മിന്റെ സ്ഥാനാര്‍ഥിത്വമെന്നാണ് വ്യക്തമാകുന്നത്. അതേസമയം, യുഡിഎഫിനെ തളര്‍ത്തി കേരളം തങ്ങള്‍ക്ക് വളക്കൂറുള്ളതാക്കാനാണ് ബിജെപി നീക്കം. ഇതിനായി വിജയസാധ്യത പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സഹായം തേടാനും സിപിഎം രണ്ടാംസ്ഥാനത്തുള്ള മണ്ഡലങ്ങളില്‍ വോട്ടുവെച്ചുമാറാനും നേരത്തെ തന്നെ ഇരുമുന്നണികള്‍ക്കിടയില്‍ ധാരണയായിരുന്നു. ഇതിന്റെ റിഹേഴ്സലായിരുന്നു ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്.
kerala
കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി
കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി. പവന്റെ വിലയില്‍ 400 രൂപയുടെ കുറവുണ്ടായി. നിലവില്‍ ഒരു പവന് സ്വര്‍ണത്തിന് 95,440 രൂപയാണ് വില. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു.
ഇതോടെ ഈ മാസത്തെ ഉയര്‍ന്ന നിരക്കായ ഗ്രാമിന് 11,980 രൂപയിലും പവന് 95,840 രൂപയിലും സ്വര്‍ണവില എത്തിയിരുന്നു. എന്നാല്‍ പിന്നീട് വില ഇടിയുകയായിരുന്നു അതേസമയം, ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് ഒമ്പത് ഡോളറിന്റെ കുറവാണ് ഉണ്ടായത്.
4,205 ഡോളറില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണം പിന്നീട് 4,198 ഡോളറിലേക്ക് താഴ്ന്നു. ഇതേസമയം, വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. ഈ മാസം ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറയ്ക്കുമെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍ ഡോളര്‍ ഇന്‍ഡക്സില്‍ ഇടിവ് അനുഭവപ്പെടുന്നുണ്ട്. ഇതിന് അനുപാതികമായി സ്വര്‍ണവിലയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നും വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
kerala
ഇടുക്കിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍
മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്.
ഇടുക്കി: അടിമാലിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍. മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 10 ലിറ്റര്‍ വിദേശ മദ്യം എക്സൈസ് പിടിച്ചെടുത്തു.
മാങ്കുളം പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്‍ഡിഎഫ് കണ്‍വീനറാണ് ദിലീപ്.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; വന്‍തോക്കുകള്‍ക്കും പങ്കെന്ന് ഹൈക്കോടതി
പ്രതികളും ഉന്നതപദവിയില്‍ ഇരിക്കുന്നവരും ഗൂഢാലോചന നടത്തി
കൊച്ചി: ശബരിമല സ്വര്‍ണ്ണ കൊള്ളയുമായി വന്‍തോക്കുകള്‍ക്ക് ബന്ധമുണ്ടന്നും ഇവരുടെ പങ്കും അന്വേഷിക്കണമെന്നും ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി യായ ഉണ്ണിക്കൃഷ്ണന് പോറ്റിയെ നിയന്ത്രിച്ച ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതി വ്യക്തമായ നിര്‍ദ്ദേശം നല്കി. ഇതുവരെ പ്രതികളല്ലാത്ത വന്‍തോക്കുകളുടെ സഹായമില്ലാതെ ഇത്ര വലിയ കൊള്ള നടക്കില്ലെന്നും അന്വേഷണം എത്രയും വേഗം അവരിലേക്ക് നീങ്ങണമെന്നും ഹൈക്കോടതി ആവശ്യപ്പട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാലാം പ്രതിയായ എസ്. ജയശ്രീയുടെയും ആറാം പ്രതിയായ എസ്. ശ്രീകുമാറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിര്‍ദേശം.
വന്‍തോക്കുകളിലേക്ക് അന്വേഷണം പോകട്ടെ, എന്തിനാണ് മടിച്ചു നില്‍ക്കുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയുമായി ബന്ധപ്പെട്ട വന്‍ തോക്കുകള്‍ പുറത്തുവരാനുണ്ട്. എസ്.ഐ.ടിക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി. ഒരാളെയും വിട്ടുകളയരുത് എല്ലാവരിലേക്കും അന്വേഷണം പോകണം. ഉണ്ണി കൃഷ്ണന് പോറ്റിക്ക് ശബരിമലയില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. ഉണ്ണികൃഷ്ണന് പോറ്റി വലിയൊരു പ്രഭാവലയം സൃഷ്ടിച്ച് അനിയന്ത്രിത
മായ സ്വാതന്ത്ര്യത്തോടെ വിലസുകയായിരുന്നു. യഥാര്‍ത്ഥ സ്പോണ്സര് ആരെന്ന് കണ്ടെത്തണമെന്നും കോടതി പറഞ്ഞു. കൊള്ള്ക്കു പിന്നിലെ വ
ന് ഗൂഢാലോചനയും എസ്ഐടി അന്വേഷിക്കണം. പ്രതികളും ശബരിമലയുടെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട് ഉന്നത പദവിയിലിരിക്കുന്നവരും ചേര്‍ന്നുള്ള ഗൂഢാലോചന നടന്നെന്ന് പ്രോസിക്യൂഷന് രേഖകളില്‍നിന്നു വ്യക്തമാണ്. ഉണ്ണിക്കൃഷ്ണന് പോറ്റി ശബരിമല ക്ഷേത്രത്തിന്റെ പൂജാരിയോ സഹ പുജാരിയോ അല്ല. എന്നാല്‍ ഒരു സ്ഥാനവുമില്ലാതെ ഉന്നത അധികൃതരുടെ അനുഗ്രഹാശിസ്സോടെ സന്നിധാനത്തെ കാര്യങ്ങളില്‍ ഇടപെടുന്നത് തുടരുകയായിരുന്നു. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട് നടന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News3 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala18 hours agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india2 days agoമദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന് അറസ്റ്റില്‍

